സതേണ്‍ ഫ്രൈഡ് ചിക്കന്‍ ഡല്‍മാ മാളില്‍ തുറന്നു

December 16th, 2014

sfc-plus-new-outlet-opening-in-mussaffah-ePathram
അബുദാബി : പ്രമുഖ ഫാസ്റ്റ്ഫുഡ് ഗ്രൂപ്പ് സതേണ്‍ ഫ്രൈഡ് ചിക്കന്റെ (എസ്. എഫ്. സി.) ഇരുപത്തി അഞ്ചാമത് ഔട്ട്‌ ലെറ്റ് മുസ്സഫ യിലെ ഡല്‍മാ മാളില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.

യു. എ. ഇ. യിലെ ഏറ്റവും പ്രസിദ്ധ മായ ഫാസ്റ്റ് ഫുഡ്‌ ശൃംഖല യായ എസ്. എഫ്. സി. യുടെ പുതിയ ശാഖ യുടെ ഉത്ഘാടനം ഫിലിപ്പീൻസ് അംബാസഡർ ഗ്രയിസ് പ്രിന്‍സീസ യാണ് നിര്‍വ്വഹിച്ചത്.

ചടങ്ങില്‍ എസ്. എഫ്. സി. വൈസ് പ്രിസിഡന്റ്റ് മാര്‍ക്ക്‌ ഗില്ലിംഗ്സ്, വ്യവസായ രംഗത്തെ പ്രമുഖര്‍ അടക്കം നിരവധി പേര്‍ സംബന്ധിച്ചു.

എസ്. എഫ്. സി. പ്ലസ് അന്താരാഷ്ട്ര തലത്തിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് അബുദാബി യിലെ ഏറ്റവും വലിയ ഷോപ്പിംഗ്‌ മാളുകളില്‍ ഒന്നായ മുസ്സഫ ഡല്‍മാ മാളില്‍ പുതിയ ഔട്ട്‌ ലെറ്റ്‌ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചത് എന്ന് എസ്. എഫ്. സി. മാനേജിംഗ് ഡയരക്ടര്‍ കെ. മുരളീധരന്‍ പറഞ്ഞു.

- pma

വായിക്കുക: ,

Comments Off on സതേണ്‍ ഫ്രൈഡ് ചിക്കന്‍ ഡല്‍മാ മാളില്‍ തുറന്നു

അമേരിക്കൻ അദ്ധ്യാപികയുടെ കൊലപാതകം : പ്രതി പിടിയിൽ

December 7th, 2014

അബുദാബി : റീം ഐലന്റില്‍ ഷോപ്പിംഗ് മാളിലെ വാഷ് റൂമില്‍ വെച്ച് അമേരിക്കന്‍ സ്വദേശിനി യായ യുവതിയെ കുത്തി ക്കൊല പ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത തായി ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അറിയിച്ചു.

ഷോപ്പിംഗ് മാളില്‍ യുവതി ആക്രമിക്കപ്പെടുന്ന സി. സി. ടി. വി. ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടു. പോലീസിന്റെ നീക്ക ങ്ങള്‍ കൂടി ഉള്‍ പ്പെടുന്ന വീഡിയോ ദൃശ്യ ങ്ങളാണ് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്.

അബുദാബി യിലെ ഒരു കിന്റര്‍ ഗാര്‍ട്ടനില്‍ അദ്ധ്യാപി കയും രണ്ടു കുട്ടികളുടെ മാതാവുമായ 47 വയസ്സുള്ള ബലാസി റയാന്‍ ആണ് കൊല്ലപ്പെട്ടത്. 15 വര്‍ഷ ത്തോളമായി സ്‌കൂളില്‍ ജോലി ചെയ്തു വരുന്നു.

കൃത്യം നടന്ന ഉടന്‍ തന്നെ അന്വേഷണ ത്തിനായി ഉന്നത പോലീസ് ഉദ്യോഗ സ്ഥര്‍ രംഗത്തു വന്നു. പോലീസിന്റെ സമയോചിതമായ ഇട പെടലും കഠിന പരിശ്രമവും കൊണ്ടും രാവും പകലും നടത്തിയ അന്വേഷണ ത്തിനു ശേഷം പ്രതിയെ കണ്ടെ ത്തുക യായിരുന്നു.

38 വയസുള്ള യമൻ വംശജയായ സ്വദേശി സ്ത്രീ യാണ് അറസ്റ്റി ലായത്. കൊലപാതകം നടന്ന് 48 മണിക്കൂറിനകം ഇവരെ കസ്റ്റഡി യില്‍ എടുക്കാന്‍ കഴിഞ്ഞു. യുവതിയെ കുത്തി കൊലപ്പെടു ത്തിയ ശേഷം പ്രതി നഗര ത്തിലുള്ള അമേരിക്കന്‍ ഡോക്ടറുടെ വീട്ടില്‍ ബോംബ് സ്ഥാപിച്ചതായും തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി വീട് ഒഴിപ്പിക്കുകയും ബോംബ് നിര്‍വീര്യ മാക്കി യതായും മന്ത്രി അറിയിച്ചു. അമേരിക്കന്‍ ഡോക്ടറുടെ മകനാണ് ബോംബിനെ ക്കുറിച്ചുള്ള വിവരം പോലീസിന് നല്‍കി യത്.

ഡോക്ടറുടെ മകന്‍ മഗ്‌രിബ് നിസ്‌കാര ത്തിന് പോകുമ്പോഴാണ് ബോംബ് ശ്രദ്ധയില്‍ പെട്ടത്. വെളുത്തവര്‍ എന്നും കറുത്തവര്‍ എന്നും ആളുകളെ വേര്‍ തിരിച്ച് കണ്ട് കൊല പാതകം നടത്തുക എന്ന താണ് ഇവരുടെ ലക്‌ഷ്യം എന്ന് സംശയിക്കുന്നു. കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. മനുഷ്യാവകാശം സംരക്ഷിക്കുന്നതിലും നീതി നിര്‍വഹിക്കുന്ന തിലും യു എ ഇ എപ്പോഴും മുന്‍പന്തിയി ല്‍ ആയിരിക്കും എന്നും ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അറിയിച്ചു.

യു. എ. ഇ. ദേശീയ ദിനാഘോഷ ത്തിന്റെ ഭാഗമായി കാര്‍ അലങ്കരി ക്കുന്ന കൂട്ട ത്തില്‍ നമ്പര്‍ പ്ലേറ്റ് മറച്ചു വെച്ചാണ് പ്രതി സഞ്ചരിച്ചത്. ആസൂത്രിത മായാണ് കൊലപാതകം നടത്തി യത് എന്ന് സി. സി. ടി. വി. യിലെ ദൃശ്യങ്ങള്‍ വ്യക്ത മാക്കുന്നു. തെളിവ് നശിപ്പിക്കാന്‍ പ്രതി വലിയ ശ്രമം നടത്തിയതായി പോലീസ് തിരിച്ചറി ഞ്ഞിട്ടുണ്ട്.

കേസ് അന്വേഷണ ത്തിന് കേണല്‍ ഉമൈദ് അല്‍ അഫ്‌റീത്ത്, കേണല്‍ റാശിദ് ബൂറശീദ് കേണല്‍ ഖാലിദ് അല്‍ ശംസി നേതൃത്വം നല്‍കി.

.

- pma

വായിക്കുക: , ,

Comments Off on അമേരിക്കൻ അദ്ധ്യാപികയുടെ കൊലപാതകം : പ്രതി പിടിയിൽ

കേരളാ സോഷ്യല്‍ സെന്ററില്‍ വോളിബോള്‍ ടൂര്‍ണമെന്റ് ശനിയാഴ്ച തുടങ്ങും

December 6th, 2014

jimmy-george-volley-ball-epathram
അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ – യു. എ. ഇ. എക്സ്ചേഞ്ച്‌ എവര്‍ റോളിങ്ങ്‌ ട്രോഫിക്ക്‌ വേണ്ടി സംഘടിപ്പിച്ചു വരുന്ന 19 ആമത്  ജിമ്മി ജോര്‍ജ്ജ്‌ സ്മാരക വോളി ബോള്‍ ടൂര്‍ണമെന്‍റ് ഡിസംബര്‍ 6 ശനിയാഴ്ച കേരള സോഷ്യല്‍ സെന്റര്‍ അങ്കണ ത്തില്‍ തുടക്കമാവും.

പ്രത്യേകം തയ്യാറാക്കുന്ന കോര്‍ട്ടി ലാണ് വോളീ ബോള്‍ ടൂര്‍ണമെന്റ് നടക്കുക. ഡിസംബര്‍ 10 വരെ നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റ് ദിവസവും രാത്രി എട്ടു മണി മുതലാണ് ആരംഭിക്കുക. കാണികള്‍ക്ക് ഗ്യാലറി യിലേ ക്കുള്ള പ്രവേശനം സൌജന്യം ആയിരിക്കും.

ഇന്ത്യന്‍ അന്തര്‍ ദേശീയ വോളീബോള്‍ താരങ്ങളായ കപില്‍ദേവ്, ടോം ജോസഫ്, വിപിന്‍ ജോര്‍ജ്, ജയലാല്‍, അഖില്‍, ദേശീയ താര ങ്ങളായ നാദിര്‍ഷ, സുലൈമാന്‍ റാസി തുടങ്ങി യവര്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി മത്സരിക്കും.

- pma

വായിക്കുക: , ,

Comments Off on കേരളാ സോഷ്യല്‍ സെന്ററില്‍ വോളിബോള്‍ ടൂര്‍ണമെന്റ് ശനിയാഴ്ച തുടങ്ങും

ഇന്ത്യാ ഫെസ്റ്റിനു വര്‍ണ്ണാഭമായ തുടക്കം

December 6th, 2014

isc-india-fest-season-5-opening-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ഇന്ത്യാ ഫെസ്റ്റിന് തുടക്ക മായി. യു. എ. ഇ. സാംസ്കാരിക യുവജന സാമൂഹിക വികസന മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ ഇന്ത്യാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

വര്‍ണ്ണാഭമായ പരിപാടി കളോടെ യാണ് പ്രത്യേകം സജ്ജ മാക്കിയ വേദി യില്‍ ആഘോഷ പരിപാടികള്‍ അരങ്ങേറിയത്.

സെന്റര്‍ പ്രസിഡന്റ് ഡി. നടരാജന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അംബാസിഡര്‍ ടി. പി. സീതാറാം മുഖ്യ അതിഥി ആയിരുന്ന ചടങ്ങില്‍ യു. എ. ഇ. സാംസ്കാരിക യുവജന സാമൂഹിക വികസന മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

സാമൂഹ്യ സാംസ്കാരിക വ്യാവസായിക രംഗ ങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന കലാ പരിപാടി കളില്‍ പ്രൊഫസര്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വ ത്തിലുള്ള മാജിക് ഷോ, തെരുവ് മാന്ത്രികന്‍ ഷംസുദ്ദീന്‍ ചെര്‍പ്പുള ശേരിയുടെ ‘ഗ്രീന്‍ മാംഗോ ട്രിക്ക്’ എന്ന ജാലവിദ്യ, പ്രഹ്ളാദ് ആചാര്യയുടെ ഷാഡോ പ്ളേ, ചാര്‍ലി ചാപ്ളിന്‍ ആക്ട് എന്നിവ നിറഞ്ഞ കൈയടി യോടെയാണ് കാണികള്‍ സ്വീകരിച്ചത്.

മൂന്നു ദിവസം നീണ്ടു നില്കുന്ന ഇന്ത്യാ ഫെസ്റ്റില്‍ വിവിധ സംസ്ഥാന ങ്ങളില്‍ നിന്നുള്ള നൂറിലധികം കലാകാര ന്മാരാണു കലാ സാംസ്കാരിക പരിപാടി കളുമായി അരങ്ങില്‍ എത്തുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാന ങ്ങളിലെ ഭക്ഷണ വിഭവ ങ്ങള്‍ ലഭിക്കുന്ന നൂറോളം സ്റ്റാളുകളാണ് ഇന്ത്യാ ഫെസ്റ്റ് നഗരിയിലെ പ്രധാന ആകര്‍ഷണം.

ഇന്ത്യന്‍ എംബസി സാംസ്കാരിക വിഭാഗവും. അബൂദബി മുനിസിപ്പാലിറ്റിയും ഇന്ത്യാ ഫെസ്റ്റില്‍ സഹകരി ക്കുന്നുണ്ട്. ഫെസ്റ്റിന്‍െറ ഭാഗമായി ഇമറാത്തി, ഈജിപ്ഷ്യന്‍, ലബനീസ് കലാരൂപങ്ങളും വരും ദിവസ ങ്ങളില്‍ അരങ്ങേറും. പത്തു ദിര്‍ഹം പ്രവേശന കൂപ്പണ്‍ ഉപയോഗിച്ച് ശനിയാഴ്ച രാത്രി നടക്കുന്ന നറുക്കെടു പ്പിലൂടെ പ്യൂഷെ കാര്‍ സമ്മാനമായി നല്‍കും.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യാ ഫെസ്റ്റിനു വര്‍ണ്ണാഭമായ തുടക്കം

ദേശീയ ദിനാഘോഷം : വാഹനങ്ങള്‍ മോടി പിടിപ്പിക്കുന്നതിനു മാര്‍ഗ നിര്‍ദേശങ്ങള്‍

December 1st, 2014

uae-national-day-celebration-ePathram
അബുദാബി : ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗമായി വാഹന ങ്ങള്‍ മോടി പിടിപ്പി ക്കുന്നതിനു മാര്‍ഗ നിര്‍ദേശ ങ്ങള്‍ അബുദാബി പോലീസ് പുറത്തിറക്കി. ഈ മാര്‍ഗ നിര്‍ദേശ ങ്ങളും ട്രാഫിക് നിയമ ങ്ങളും പാലിച്ചു കൊണ്ടാ യിരിക്കണം ആഘോഷ ച്ചടങ്ങു കള്‍ സംഘടി പ്പിക്കേണ്ടത്.

മറ്റുള്ള വരുടെ ശരീര ത്തിലേയ്ക്കു സ്പ്രേ പ്രയോഗവും ലായനികള്‍ തെളിക്കുന്നതും വാഹന ത്തിന്‍െറ നിറം മാറ്റുന്നതും നിശ്ചിത പരിധി യില്‍ അധികം ആളുകളെ കയറ്റുകയോ പൊതു നിരത്തില്‍ വാഹനം നിര്‍ത്തി ആളുകളെ കയറ്റിറക്കം നടത്തുകയോ ചെയ്യുന്നത് നിരോധി ച്ചിട്ടുണ്ട്.

നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കാനും ദേശീയ ദിന ആഘോഷം കുറ്റമറ്റ താക്കാനും വേണ്ടി ”43- ആം ദേശീയ ദിനം നിയമ ലംഘനങ്ങള്‍ ഇല്ലാതെ ഞങ്ങള്‍ ആഘോഷിക്കും” എന്ന ശീര്‍ഷക ത്തില്‍ അബുദാബി പോലീസും ഗതാഗത വകുപ്പും ആഘോഷ ദിന ങ്ങളില്‍ നിരത്തു കള്‍ നിരീക്ഷിക്കും.

ആഘോഷ ത്തിനു മാറ്റു കൂട്ടു വാനായി വാഹന ങ്ങള്‍ അണിയിച്ച് ഒരുക്കുവാന്‍ അധി കൃതര്‍ അനുമതി നല്‍കി യിട്ടുണ്ട് എങ്കിലും പൊതു ജന ങ്ങളുടെ ജീവനും സ്വത്തിനും അപായം ഉണ്ടാക്കുന്ന വിധ ത്തിലുള്ള രീതി യില്‍ ആഘോഷ ങ്ങളില്‍ ഏര്‍പ്പെടരുത് എന്ന മുന്നറിയിപ്പു മായിട്ടാണ് വാഹന ങ്ങള്‍ മോടി പിടിപ്പി ക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പോലീസ് പുറത്തിറക്കിയത്.

മര്യാദ കള്‍ക്ക് വിരുദ്ധ മായ വാചക ങ്ങളോ ചിത്രങ്ങളോ വാഹന ത്തില്‍ പതിക്കാന്‍ പാടില്ല. വാഹന ങ്ങളുടെ വശങ്ങളിലുള്ള ചില്ലു കളിലൂടെ ആളുകള്‍ പുറത്തേക്ക് തല ഇടുന്നതും ഇറങ്ങുന്നതും നിയമ ലംഘന മാണ്. പൊതു ജന ങ്ങളുടെ ജീവനും സ്വത്തിനും അപായം ഉണ്ടാക്കുന്ന ഏതു നിയമ ലംഘനങ്ങളും ഗൌരവ ത്തോടെ കാണും എന്നും ഇങ്ങിനെ ചെയ്യുന്ന വാഹന ങ്ങള്‍ ഒരു മാസ ത്തേ യ്ക്കു പിടിച്ചെടുക്കുകയും രണ്ടായിരം ദിര്‍ഹം പിഴ ഈടാക്കുകയും നിയമ ലംഘനം നടത്തിയ ഡ്രൈവര്‍ മാരുടെ ലൈസന്‍സില്‍ 12 ബ്ലാക്ക് പോയിന്റുകള്‍ മാര്‍ക്ക് ചെയ്യും എന്നും അബൂദാബി ട്രാഫിക് പട്രോളിംഗ് ഡപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഖമീസ് ഇസ്ഹാഖ് മുഹമ്മദ് അറിയിച്ചു.

വാഹന ങ്ങളുടെ മത്സരിച്ചുള്ള ഓട്ടം, ചുവപ്പ് സിഗ്നല്‍ മറി കടന്നോടുക, വളഞ്ഞും പുളഞ്ഞും വാഹനം ഓടിക്കുക തുടങ്ങിയവയും നിയമ ലംഘന ങ്ങളില്‍ ഉള്‍പ്പെടുമെന്ന് പോലീസ് പത്ര ക്കുറിപ്പില്‍ പറയുന്നു.

അപകട കര മായ നിയമ ലംഘന ങ്ങളെ കുറിച്ചു ള്ള വിവരങ്ങള്‍ വാഹന ത്തിന്‍െറ ചിത്രവും നമ്പറും അടക്കം യു. എ. ഇ. ഗവന്മേന്റ് സൈറ്റിലോ അബുദാബി ഇ- ഗവന്മേന്റ്റ് സൈറ്റി ലോ സന്ദര്‍ശിച്ച്  ‘സിറ്റി ഗാര്‍ഡ് ‘ എന്ന ആപ്പ് വഴി പൊതു ജന ങ്ങള്‍ക്കും പൊലീസിനെ അറിയിക്കാനുള്ള സംവിധാനം ഗതാഗത വകുപ്പ് തയ്യാരാക്കിയിടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on ദേശീയ ദിനാഘോഷം : വാഹനങ്ങള്‍ മോടി പിടിപ്പിക്കുന്നതിനു മാര്‍ഗ നിര്‍ദേശങ്ങള്‍


« Previous Page« Previous « മതത്തോടൊപ്പം രാജ്യത്തെയും സ്‌നേഹിക്കണം : കാന്തപുരം
Next »Next Page » ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ എല്‍. എല്‍. എച്. ആശുപത്രിക്ക് »



  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു
  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine