അര്‍ബുദ മരുന്നു നിര്‍മാണ ഗവേഷണ കേന്ദ്ര ത്തിന് അബുദാബിയില്‍ തറക്കല്ലിട്ടു

September 18th, 2014

vps-health-care-with-kizad-for-cancer-medicine-ePathram
അബുദാബി : അര്‍ബുദ ചികില്‍സാ രംഗത്തു ഗള്‍ഫിലെ ആദ്യ മരുന്നു നിര്‍മാണ ഗവേഷണ കേന്ദ്ര ത്തിന് അബുദാബി യില്‍ തറക്കല്ലിട്ടു.

യു. എ. ഇ. കേന്ദ്ര മായി പ്രവര്‍ത്തിക്കുന്ന മലയാളി ഉടമസ്ഥത യിലുള്ള വി. പി. എസ്. ഹെല്‍ത്ത് കെയറിനു കീഴിലുള്ള ലൈഫ് ഫാര്‍മയും ഖലീഫ ഇന്‍ഡസ്ട്രിയല്‍ സോണ്‍ അബുദാബി (കിസാഡ്) യുമായി സഹകരിച്ചു ള്ളതാണു പദ്ധതി. 58.7 കോടി ദിര്‍ഹം മുതല്‍ മുടക്കി അഞ്ചു വര്‍ഷം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കും.

ഖലീഫ ഇന്‍ഡസ്ട്രിയല്‍ സോണ്‍ അബുദാബി യിലെ ആദ്യ മരുന്നു നിര്‍മാണ – ഗവേഷണ കേന്ദ്ര മാണിത്. കേന്ദ്ര ത്തിനു തുടക്കം കുറിക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷ മുണ്ടെന്നു വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

- pma

വായിക്കുക: ,

Comments Off on അര്‍ബുദ മരുന്നു നിര്‍മാണ ഗവേഷണ കേന്ദ്ര ത്തിന് അബുദാബിയില്‍ തറക്കല്ലിട്ടു

മധ്യാഹ്ന ഇടവേള : നല്ല പ്രതികരണം

September 16th, 2014

noon-break-of-labours-in-uae-ePathram
അബുദാബി : കൊടും ചൂടില്‍ പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളി കള്‍ക്കായി യു. എ. ഇ. തൊഴില്‍ മന്ത്രാലയം പ്രഖ്യാപി ച്ചിരുന്ന നിര്‍ബന്ധിത മധ്യാഹ്ന ഇടവേള യുടെ കാലാവധി സമാപിച്ചു. മൂന്നു മാസം നീണ്ടു നിന്ന ഉച്ച വിശ്രമ നിയമം തൊഴിലാളി കള്‍ക്ക് ഏറെ ആശ്വാസ കര മായിരുന്നു.

ഉച്ചക്ക് 12.30 മുതല്‍ 3 മണി വരെ തൊഴിലാളി കള്‍ക്ക് നിര്‍ബന്ധ മായും വിശ്രമം നല്‍കി യിരിക്കണ മെന്നാണ് യു. എ. ഇ. ഫെഡറല്‍ നിയമം കമ്പനി കള്‍ക്ക് നിര്‍ദ്ദേശം നല്‍കി യിരുന്നത്.

നിയമം ലംഘിച്ചു തൊഴില്‍ എടുപ്പിച്ചാല്‍ നിര്‍മാണ കമ്പനി ഉടമ യില്‍ നിന്നു 15,000 ദിര്‍ഹം പിഴ യായി ഈടാക്കു മെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി യിരുന്ന തിനാല്‍ ഏറെ ക്കുറെ എല്ലാ കമ്പനി കളും ഉച്ച വിശ്രമ നിയമം കര്‍ശന മായി പാലിച്ചിരുന്നു.

നിയമ ലംഘനം ആവര്‍ത്തിക്കുന്ന കമ്പനി കള്‍ക്കെതിരെ ഭീമമായ തുക പിഴയും അടച്ചു പൂട്ടല്‍ അടക്കമുള്ള നടപടി കളും സ്വീകരി ക്കാറുണ്ട്. നിയമം കര്‍ശന മായി നടപ്പാക്കാന്‍ തുടങ്ങിയ തോടെ കഴിഞ്ഞ വര്‍ഷ ങ്ങളില്‍ 99 ശതമാന ത്തോളം കമ്പനി കളും തൊഴിലാളി കള്‍ക്ക് ഉച്ച വിശ്രമം നല്‍കി യിരുന്നു.

നിയമം ലംഘിച്ചു തൊഴില്‍ എടുപ്പിക്കാന്‍ ഏതെങ്കിലും സ്ഥാപന മോ വ്യക്തി കളോ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ പരാതി നല്‍കാവുന്ന താണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്ത മാക്കി യിരു ന്നു.

തുടര്‍ച്ച യായ പത്താമത്തെ വര്‍ഷ മാണ് ഉച്ച വിശ്രമം നടപ്പി ലാക്കിയത്. ഇതിലൂടെ തൊഴിലാളി കളുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുന്ന തിനും അവര്‍ക്ക് ആവശ്യ മായ വിശ്രമം ലഭിക്കുന്ന തിനും സുരക്ഷിത മായി ജോലി ചെയ്യുന്ന തിനും സാഹചര്യം ലഭിക്കും എന്നും തൊഴില്‍ മന്ത്രാലയം വിലയിരുത്തുന്നു.

- pma

വായിക്കുക: , , , ,

Comments Off on മധ്യാഹ്ന ഇടവേള : നല്ല പ്രതികരണം

32 വര്‍ഷത്തെ പ്രവാസത്തിന് ശേഷം ഇബ്രാഹിം മടങ്ങുന്നു

September 13th, 2014

അബുദാബി : 32 വര്‍ഷത്തെ പ്രവാസ ജീവിത ത്തിനു വിരാമമിട്ട് നാട്ടി ലേക്ക് മടങ്ങാന്‍ ഒരുങ്ങുക യാണ് ഇബ്രാഹിം കല്ലയിക്കല്‍ എന്ന ഇബ്രാഹിംക്ക.

1982-ല്‍ അബുദാബി യില്‍ എത്തിയ ഇബ്രാഹിം പത്തു വര്‍ഷ ത്തോളം ജോര്‍ദാന്‍ ഫ്രഞ്ച് ഇന്‍ഷുറന്‍സ് കമ്പനിയിലും 1992 മുതല്‍ 13 വര്‍ഷം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്കോണമി യിലും ജോലി ചെയ്തു.

ibrahim-kallayikkal-ePathram

ഇപ്പോള്‍ അബുദാബി യില്‍ ത്തന്നെയുള്ള ആര്‍ക്കാന്‍ ബില്‍ഡിംഗ് മെറ്റീരിയല്‍ കമ്പനി യില്‍ സേവനം അനുഷ്ടിച്ചു വരികയാണ്. യു. എ. ഇ. യിലെ സാമൂഹിക, ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളില്‍ ശ്രദ്ധേയ നായ അദ്ദേഹം വലിയ സുഹൃദ് വലയ ത്തിന്റെ ഉടമ കൂടിയാണ്. 1982 മുതല്‍ കെ. എം. സി. സി. യുടെ അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി യായി പ്രവര്‍ത്തിച്ച അദ്ദേഹം നാഷണല്‍ ലീഗിന്റെ പിറവി യോടെ ഐ. എം. സി. സി. യില്‍ ചേര്‍ന്നു.

സംഘടന യുടെ കണ്ണൂര്‍ ജില്ലാ വൈസ്പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇപ്പോഴും ഐ. എം. സി. സി. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡ ന്റായി സേവനം തുടരുന്ന ഇബ്രാഹിം ‘മില്ലത്ത് റിലീഫ് കമ്മിറ്റി’യുടെ രൂപവത്കരണം തൊട്ട് അതിന്റെ ചെയര്‍മാനായും 23 വര്‍ഷ ത്തോളം ചെറുകുന്ന് മുസ്ലിം ജമാ അത്തിന്റെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

ഇനി കുടുംബ ത്തോടൊപ്പം നാട്ടില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന അദ്ദേഹ ത്തിന് ഭാര്യയും നാല് ആണ്‍ മക്കളും ഉണ്ട്. ഈ മാസം 20ന് പ്രവാസ ത്തോട് വിടപറയുന്ന ഇബ്രാഹിമിന് സംഘടനാ പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് അബുദാബി യിലെ ഫേവറിറ്റ് ഹോട്ടലിൽ വെച്ച് ഈ മാസം 18 ന് (വ്യാഴാഴ്ച) യാത്ര യയപ്പ് നല്‍കുന്നുണ്ട്.

- pma

വായിക്കുക: , , ,

Comments Off on 32 വര്‍ഷത്തെ പ്രവാസത്തിന് ശേഷം ഇബ്രാഹിം മടങ്ങുന്നു

എട്ടു മാസത്തിനിടെ അബുദാബി യില്‍ 204 പുതിയ റഡാറുകള്‍

September 6th, 2014

traffic-police-installed-infra-red-camera-ePathram
അബുദാബി : റോഡ്‌ അപകടങ്ങൾ കുറയ്ക്കാനും നിയമ ലംഘ കരെ പിടി കൂടാനുമായി കഴിഞ്ഞ എട്ടു മാസ ത്തിനിടെ സ്ഥാപിച്ചത് 204 പുതിയ റഡാറുകള്‍.

അബുദാബി, അല്‍ ഐന്‍ നഗര ങ്ങളിലെ വിവിധ ഉള്‍വഴി കളിലും പുറം വഴി കളിലുമാണ് പുതിയ റഡാറുകള്‍ സ്ഥാപിച്ചത്. ഈ വര്‍ഷം ആദ്യം മുതല്‍ ആഗസ്റ്റ് അവസാനം വരെയുള്ള എട്ടു മാസ ത്തിനുള്ളി ലാണ് ട്രാഫിക് വിഭാഗം ഇത്രയും പുതിയ റഡാറുകള്‍ നിരത്തുകളില്‍ സ്ഥാപിച്ചത്.

ഇതില്‍ 142 എണ്ണം അബുദാബി യിലെ റോഡു കളിലും 62 എണ്ണം അല്‍ ഐനിലുമാണ്. അമിത വേഗക്കാരെയും ട്രാഫിക് നിയമ ലംഘകരെയും ഉള്‍ റോഡു കളില്‍ വരെ പിന്തുടര്‍ന്ന് പിടി കൂടുകയും വാഹന ങ്ങള്‍ കൊണ്ട് പൊതു നിരത്തു കളില്‍ അഭ്യാസം കാണി ക്കുന്ന വരെ പിടി കൂടലുമാണ് ലക്‌ഷ്യം എന്ന് അബുദാബി ട്രാഫിക്കിലെ റോഡ് സുരക്ഷാ വിഭാഗം തലവന്‍ കേണല്‍ മുസല്ലം മുഹമ്മദ് അല്‍ ജുനൈബി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on എട്ടു മാസത്തിനിടെ അബുദാബി യില്‍ 204 പുതിയ റഡാറുകള്‍

ഹാര്‍ഡ്ഷോള്‍ഡര്‍ ലൈനിലൂടെ മറികടന്ന 9,093 വാഹനങ്ങള്‍ പിടികൂടി

September 6th, 2014

hard-shoulder-abudhabi-roads-ePathram
അബുദാബി : പൊതു നിരത്തു കളിലെ ഹാര്‍ഡ്ഷോള്‍ഡര്‍ ലൈനിലൂടെ മറി കടന്ന 9,093 വാഹന ങ്ങള്‍ പിടി കൂടിയതായി അബുദാബി ട്രാഫിക് വിഭാഗം അറിയിച്ചു.

ഈ വര്‍ഷം ആദ്യം മുതല്‍ ആഗസ്റ്റ് അവസാനം വരെ യുള്ള എട്ട് മാസ ങ്ങളിലെ കണക്കാണിത്. പൊതു നിരത്തു കളില്‍ പോലീസ് സ്ഥാപിച്ച സ്ഥിരം നിരീക്ഷണ ക്യാമറ കള്‍ക്കു പുറമെ താത്ക്കാലിക ക്യാമറ കളും ചേര്‍ന്ന് പിടി കൂടിയതാണ് ഇത്രയും കേസുകള്‍.

അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ ആംബുലന്‍സു കള്‍ക്കും പോലീസ് വാഹന ങ്ങള്‍ക്കും അഗ്നിശമന സേന യുടെ വാഹന ങ്ങള്‍ക്കും മാത്രം ഉപയോഗിക്കാന്‍ ഒഴിച്ചിടേണ്ടതാണ് പൊതു നിരത്തു കളിലെ ഷോള്‍ഡര്‍ ലൈനുകള്‍. ഇതിലൂടെ മറി കടക്കുന്നവര്‍ വന്‍ തുക പിഴ അടക്കേണ്ടി വരികയും ഗൌരവമായ നിയമ നടപടി കള്‍ക്ക് വിധേയർ ആകേണ്ടിയും വരുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി.

– ഫോട്ടോക്ക് കടപ്പാട് : അബുദാബി പോലീസ്

- pma

വായിക്കുക: , , , ,

Comments Off on ഹാര്‍ഡ്ഷോള്‍ഡര്‍ ലൈനിലൂടെ മറികടന്ന 9,093 വാഹനങ്ങള്‍ പിടികൂടി


« Previous Page« Previous « ഷോര്‍ട്ട് ഫിലിം മത്സരവും ശില്പശാലയും അബുദാബിയിൽ
Next »Next Page » എട്ടു മാസത്തിനിടെ അബുദാബി യില്‍ 204 പുതിയ റഡാറുകള്‍ »



  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine