ലൈസന്സ്ന റദ്ദു ചെയ്തവര്‍ വാഹനം ഓടിച്ചാല്‍ 3 മാസം ജയിലും പിഴയും

October 15th, 2012

accident-epathram
അബുദാബി : ഈ വര്‍ഷം ജനുവരി ആദ്യം മുതല്‍ ആഗസ്റ്റ്‌ മാസാവസാനം വരെയുള്ള കാലയളവില്‍ 24 ല്‍ കൂടുതല്‍ ബ്ലാക് ക്പോയന്‍റ് ലഭിച്ച 1325 പേരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു. മുന്‍ വര്‍ഷത്തെ ക്കാള്‍ നിയമ ലംഘനം നടത്തുന്നവരില്‍ കുറവ് വന്നിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയ ത്തിലെ ട്രാഫിക്‌ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഗെത് ഹസ്സന്‍ അല്‍സാബി പറഞ്ഞു.

ആദ്യ തവണ യാണ് 24 പോയന്റ്‌ ലഭിക്കുന്നത് എങ്കില്‍ മൂന്നു മാസത്തേക്കും രണ്ടാം തവണ യെങ്കില്‍ ആറു മാസ ത്തേക്കും മൂന്നാം തവണ യെങ്കില്‍ ഒരു വര്‍ഷത്തെക്കുമായി ലൈസന്‍സ്‌ റദ്ദു ചെയ്യും. ലൈസന്‍സ് പിടിച്ചെടുത്തവര്‍ വാഹനം ഓടിച്ചാല്‍ മൂന്നു മാസം ജയില്‍ വാസവും 5000 ദിര്‍ഹംസ് പിഴയും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്യപിച്ചോ മയക്കു മരുന്ന്‌ പോലുള്ളവ ഉപയോഗിച്ചു വാഹനം ഓടിക്കുക, നമ്പര്‍ പ്ലേറ്റ് ഇല്ലാതെയോ അപകടമുണ്ടാക്കി വാഹനം നിര്‍ത്താതെ പോകുകയോ മത്സരിച്ചുള്ള വാഹനം ഓടിക്കല്‍, ട്രക്കുകള്‍ അനുവദിച്ചതിലും വേഗത യില്‍ പോയാല്‍ 24 പോയന്റിനു പുറമേ പിഴയും ലഭിക്കും.

വാഹനമിടിച്ചു വ്യക്തി മരിക്കുകയും പോലിസ്‌ സിഗ്നല്‍ നല്‍കി വാഹനം നിര്‍ത്താതെ പോയാലും അതി വേഗത യില്‍ വാഹനം ഓടിച്ചാലും 12 ബ്ലാക്ക്‌ പോയന്റിനു പുറമേ പിഴയും ലഭിക്കും.

-അബൂബക്കര്‍ പുറത്തീല്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നവംബര്‍ മുതല്‍ അബൂദാബിയില്‍ ബസ് ചാര്‍ജ് ഇരട്ടിയാകും

October 12th, 2012

new-bus-fares-in-abudhabi-city-bus-ePathram
അബുദാബി : 2012 നവംബര്‍ ഒന്നു മുതല്‍ അബുദാബി യില്‍ ബസ്സ്‌ ചാര്‍ജ്ജ് ഇരട്ടി യാകും. നഗര ത്തിനുള്ളില്‍ സഞ്ചരിക്കാനുള്ള മിനിമം നിരക്ക് ഒരു ദിര്‍ഹ ത്തില്‍ നിന്ന് രണ്ട് ദിര്‍ഹമാക്കും. ഇന്‍റര്‍സിറ്റി ബസ്സുകളില്‍ മിനിമം നിരക്ക് ഇനി 10 ദിര്‍ഹം ആയിരിക്കും എന്നും ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ് (ബസ്സ് വിഭാഗം) ജനറല്‍ മാനേജര്‍ സഈദ് മുഹമ്മദ് ഫാദില്‍ അല്‍ ഹമേലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അബുദാബി യില്‍ നിശ്ചിത കാലയളവില്‍ പരിധി കളില്ലാതെ ഉപയോഗി ക്കാവുന്ന ഓജ്‌റ കാര്‍ഡുകള്‍ ഇനി മുതല്‍ അല്‍ഐനിലും ഗര്‍ബിയ യിലും ലഭ്യമാക്കും.

ഒരാഴ്ച കാലാവധിയുള്ള ഓജ്‌റ കാര്‍ഡുകള്‍ 30 ദിര്‍ഹവും ഒരു മാസത്തേക്ക് 80 ദിര്‍ഹവുമായിരിക്കും. 60 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കുമായി റീയ കാര്‍ഡുകളും വിദ്യാര്‍ത്ഥി കള്‍ക്കായി ഹഫ് ലത്തി കാര്‍ഡു കളും ഏര്‍പ്പെടുത്തും.

റീയ കാര്‍ഡ്‌ ഉപയോഗിച്ച് ബസ്സുകളില്‍ സൗജന്യ യാത്ര ചെയ്യാം. വിദ്യാര്‍ത്ഥി കള്‍ക്ക് ഒരു വര്‍ഷം കാലാവധിയുള്ള ഹഫ് ലത്തി കാര്‍ഡുകള്‍ 500 ദിര്‍ഹത്തിന് ലഭിക്കും. കാര്‍ഡുകള്‍ അംഗീകൃത വിതരണ കേന്ദ്ര ങ്ങളിലും അബുദബി യിലെ റെഡ്ക്രസന്‍റ് അതോറിറ്റി സെന്‍ററുകളിലും ലഭിക്കും.

-ഫോട്ടോ : അഫ്സല്‍ ഇമ അബുദാബി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യയിലെ പൂക്കളം

August 30th, 2012

onam-pookkalam-at-air-india-abudhabi-ePathram
അബുദാബി : തിരുവോണ ദിനത്തില്‍ അബുദാബി യിലെ എയര്‍ ഇന്ത്യാ ഓഫീസിലെ ജീവനക്കാര്‍ ഒരുക്കിയ പൂക്കളം.

-അയച്ചു തന്നത് : എ. പി. ഉമ്മര്‍ തളിപ്പറമ്പ്‌.

- pma

വായിക്കുക: ,

1 അഭിപ്രായം »

ലുലുവില്‍ പച്ചക്കറികളും പഴങ്ങളും കൊണ്ടൊരു ഓണപ്പൂക്കളം

August 29th, 2012

floral-decoration-for-onam-special-at-al-wahda-lulu-ePathram
അബുദാബി : ഓണാഘോഷ ങ്ങളുടെ ഭാഗമായി അബുദാബി അല്‍ വഹ്ദ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പഴങ്ങളും പച്ചക്കറി കളും കൊണ്ടു തീര്‍ത്ത അത്തക്കളം സന്ദര്‍ശകരുടെ മനം കവരുന്നു.

ലോക ത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും പിന്നെ പേരിനു മാത്രമായി ജമന്തിയും ചെണ്ടുമല്ലി പൂക്കളും ചേര്‍ത്ത ഈ പൂക്കള ത്തില്‍ ഓണത്തിന്റെ സ്വന്തം നാടായ കേരള ത്തില്‍ നിന്നുള്ള തെങ്ങിന്‍ പൂക്കുല മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.

al-wahda-lulu-onam-2012-pookkalam-ePathramയു. എ. ഇ. യിലെ കത്തിരിക്ക (കുക്കുംബര്‍ ) അടക്കം വിവിധ ഇനങ്ങളും ഒമാനിലെ പച്ചമുളകും പിന്നെ ജോര്‍ദാനിലെ കോളിഫ്ലവറും ഇറാഖിലെ ഈന്തപ്പഴവും തുടങ്ങീ ആസ്ത്രേലിയന്‍ കാരറ്റ്, ചൈനീസ്‌ വെളുത്തുള്ളി, ഫിലിപ്പീന്‍സില്‍ നിന്നുള്ള കൈതച്ചക്ക, ചിക്കിറ്റ വാഴപ്പഴം, ആഫ്രിക്കന്‍ ചെറുനാരങ്ങ, ഈജിപ്ഷ്യന്‍ ഓറഞ്ച്, അമേരിക്കന്‍ റെഡ്‌ ആപ്പിള്‍, ചിലിയിലെ ഗ്രീന്‍ ആപ്പിള്‍, ഹോളണ്ടിലെ കാപ്സിക്കം, സ്പെയിനിലെ പ്ലംസ്, കൂടാതെ തക്കാളി, ചെറിയ ഉള്ളി, വഴുതനങ്ങ, പിയേഴ്സ്, സബര്‍ജീല്‍ എന്നിങ്ങനെ പഴങ്ങളും പച്ചക്കറി കളുമായി 25 ഇനങ്ങള്‍ കൊണ്ടാണ് ഈ ഭീമന്‍ കളം ഒരുക്കിയത്.

ഏകദേശം മുന്നൂറോളം കിലോ പഴം – പച്ചക്കറികള്‍ ഇതിനായി ഉപയോഗിച്ചു എന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌ മാനേജര്‍ മുഹമ്മദ്‌ ശാജിത്‌, ബയിംഗ് മാനേജര്‍ റിയാദ്‌ ജബ്ബാര്‍ എന്നിവര്‍ അറിയിച്ചു.

onam-decoration-with-fruits-and-vegetable-ePathram

ഓണാഘോഷ ത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനായി ഈ പൂക്കള ത്തിനു പശ്ചാത്തല ത്തില്‍ ചെണ്ടമേളംവും നെറ്റിപ്പട്ടം കെട്ടിയ ആന കളുടെ കട്ടൗട്ടുകളും ഉണ്ട്.

ലുലു ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ മാനേജര്‍ വി.നന്ദകുമാറിന്റെ നേതൃത്വ ത്തില്‍ എം. കെ. ഗ്രൂപ്പിന്റെ പരസ്യ വിഭാഗ ത്തിലെ പതിനാറോളം ജീവനക്കാര്‍ നാലുമണിക്കൂര്‍ കൊണ്ടു തീര്‍ത്ത ഈ വര്‍ണ്ണ ക്കാഴ്ച കാണാന്‍ വിദേശികള്‍ അടക്കമുള്ള സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

(ഫോട്ടോ : അഫ്സല്‍ അഹമദ്‌ – ഇമ )

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജലീല്‍ രാമന്തളിക്ക് ‘ഇമ’ യാത്രയയപ്പ് നല്കി

August 28th, 2012

ima-sent-off-to-jaleel-ramanthali-ePathram
അബുദാബി : മൂന്നര ദശാബ്ദ ക്കാലത്തെ ഗള്‍ഫ് ജീവിത ത്തിനുശേഷം കേരള ത്തിലേക്ക് മടങ്ങുന്ന യു. എ. ഇ. യിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തു കാരനുമായ ജലീല്‍ രാമന്തളിക്ക് ‘ഇന്ത്യന്‍ മീഡിയ അബുദാബി’ (ഇമ) യാത്രയയപ്പ് നല്കി.

അബുദാബി നാഷണല്‍ ഓയില്‍ കമ്പനി ഉദ്യോഗസ്ഥനായ ജലീല്‍ നിരവധി പുസ്തക ങ്ങളുടെ രചയിതാവും ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ അബുദാബി ബ്യൂറോ ചീഫുമാണ്.

യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദിനെ ക്കുറിച്ച് മലയാള ത്തില്‍ ആദ്യമായി പുസ്തകം എഴുതിയത് ജലീല്‍ രാമന്തളിയാണ്.

ima-group-photo-sent-off-to-jaleel-ePathram

അബുദാബി യിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇമ യുടെ സ്ഥാപക നേതാവും നിലവിലെ വൈസ് പ്രസിഡണ്ടുമായ ജലീല്‍ നിരവധി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്.

അബുദാബി ഫുഡ്‌ലാന്റ് ഹോട്ടലില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ ഇമ യുടെ പ്രസിഡന്റ് ടി. പി. ഗംഗാധരന്‍ മൊമന്റൊ സമ്മാനിച്ചു. യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍കുമാര്‍ ഷെട്ടി ജലീലിന്  ഇമ യുടെ പുരസ്‌കാരം നല്കി. ഇമ ജനറല്‍ സെക്രട്ടറി ബി. എസ്. നിസാമുദ്ദീന്‍ സ്വാഗതം പറഞ്ഞു.

ചടങ്ങില്‍ ലുലു ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ മാനേജര്‍ വി. നന്ദകുമാര്‍, ഇമ പ്രസ്സ്‌ സെക്രട്ടറി പി. എം. അബ്ദുള്‍ റഹ്മാന്‍, അംഗങ്ങളായ ടി. അബ്ദുള്‍ സമദ്, താഹിര്‍ ഇസ്മായില്‍ ചങ്ങരംകുളം എന്നിവര്‍ പ്രസംഗിച്ചു.

ജോണി ഫൈന്‍ ആര്‍ട്സ്, മനു കല്ലറ, ഹഫ്സല്‍ അഹ്മദ്, അമീര്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇമ ജോയിന്റ് സെക്രട്ടറി സിബി കടവില്‍ നന്ദി പറഞ്ഞു.

(ചിത്രങ്ങള്‍ : ഹഫ്സല്‍ അഹമദ്‌ – ഇമ )

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മെഹ്ജബിന്‍ റിലീസ്‌ ചെയ്തു
Next »Next Page » കനക മുന്തിരികള്‍ : സംഗീത സായാഹ്നം »



  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine