ആന്റിക് മ്യൂസിയം തുറന്നു

August 12th, 2012

fakih-group-new-show-room-opening-in-abudhabi-ePathram
അബുദാബി : കരകൗശല ഉത്പന്ന ങ്ങളുടെയും പൗരാണിക വസ്തുക്കളുടെയും ഏറ്റവും വലിയ ശേഖരം ആന്റിക് മ്യൂസിയം അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

27 രാജ്യങ്ങളില്‍ നിന്നുള്ള പൗരാണിക വസ്തുക്കളുടെയും കരകൗശല ഉത്പന്ന ങ്ങളുടെയും പ്രദര്‍ശനവും വിപണന വുമായിട്ടാണ് ഏഷ്യയിലെ ഏറ്റവും വലിയ ആന്റിക് കളക്ഷനുകളുടെ ഉടമസ്ഥരായ ‘ഫാക്കിഗ്രൂപ്പ് ഓഫ് കമ്പനി’ യുടെ ആന്റിക് മ്യൂസിയം മുഹമ്മദ് സാലിം ഒത്ത്മാന്‍ മുബാറക് അല്‍ സാബി അബുദാബി ടൂറിസ്റ്റ് ക്ലബ്ബ് മേഖല യില്‍ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്.

പാഴ്‌ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കൗതുക ഉത്പന്നങ്ങളും മരത്തിലും ലോഹത്തിലും നിര്‍മ്മിച്ച ടോയ്സ്‌ അടക്കമുള്ള വൈവിധ്യ മാര്‍ന്ന അനേകം ഉത്പന്നങ്ങളും ആന്റിക് മ്യൂസിയ ത്തിലുണ്ട്.

ഇന്ത്യയില്‍ നിര്‍മ്മിച്ച ആകര്‍ഷകങ്ങളായ ചിത്രപ്പണികളോടു കൂടിയ കാര്‍പ്പറ്റുകളും ബെഡ് ഷീറ്റുകളും മുള, കയര്‍ എന്നിവ കൊണ്ടുള്ള കരകൗശല ഉത്പന്നങ്ങള്‍ എന്നിവ ഇവിടത്തെ സവിശേഷതയാണ്.

abudhabi-show-room-fakih-opening-ePathram

പന്ത്രണ്ടായിരം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള മ്യൂസിയ ത്തില്‍ യു. എ. ഇ, ഇന്ത്യ, ഇന്‍ഡൊനീഷ്യ, തായ്‌ലന്‍ഡ്, ചൈന, വിയറ്റ്‌നാം, കംബോഡിയ, തുര്‍ക്കി, നേപ്പാള്‍, ബര്‍മ, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ്, ഇറാഖ്, ഇറാന്‍, പാകിസ്ഥാന്‍ തുടങ്ങി 27 രാജ്യങ്ങളില്‍ നിന്നുള്ള ശേഖര ങ്ങളാണ് പ്രദര്‍ശന ത്തിനും വിപണന ത്തിനും ഒരുക്കിയിട്ടുള്ളത്.

ചടങ്ങില്‍ തായ്‌ലന്‍ഡ് അമ്പാസഡര്‍ സെമാച്ചി ചരണ സൊസൂണ്‍, ഇന്‍ഡൊനീഷ്യന്‍ അമ്പാസഡര്‍ സല്‍മാന്‍ അല്‍ഫറൈസി, ഫാക്കി ഗ്രൂപ്പ് ഓഫ് കമ്പനി എം. ഡി. എന്‍.പി. ഫാക്കി, യു. എ. ഇ. യിലെ സാമൂഹിക രംഗത്തെയും മാധ്യമ രംഗത്തെയും പ്രമുഖരും സംബന്ധിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

നായകന്റെ സ്മരണയില്‍ രാജ്യം

August 9th, 2012

shaikh-zayed-epathram
അബുദാബി : റമദാന്‍ 19ന് ഇഹലോക വാസം വെടിഞ്ഞ യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഓര്‍മ്മ ദിനത്തില്‍ രാജ്യം നായകന്റെ സ്മരണയില്‍.

അബുദാബി യിലെ ശൈഖ് സായിദ് ഗ്രാന്‍റ് മസ്ജിദിലാണ് ശൈഖ് സായിദിന്റെ സ്മരണ നില നിര്‍ത്തിയ പ്രധാന ചടങ്ങു നടന്നത്. യു. എ. ഇ. പ്രസിഡന്‍ഷ്യല്‍ കാര്യവകുപ്പിന്റെയും ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സിന്റെയും ആഭിമുഖ്യ ത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

sheikh-zayed-remembering-yousuf-ali-ePathram

യു. എ. ഇ. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ജനറല്‍ അതോറിറ്റീ ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ചെയര്‍മാന്‍ ഡോ. ഹംദാന്‍ മുസല്ലം അല്‍ മസ്രോയി, പ്രമുഖ പണ്ഡിതര്‍, നയതന്ത്ര പ്രതിനിധികള്‍, സ്വദേശി പ്രമുഖര്‍, പ്രമുഖ ഇന്ത്യന്‍ വ്യവസായി എം. എ. യൂസഫലി എന്നിവരോടൊപ്പം വലിയ ജനാവലി ഉണ്ടായിരുന്നു.

ശൈഖ് സായിദിനെപ്പറ്റി അദ്ദേഹത്തിന്റെ നാമധേയ ത്തിലുള്ള പള്ളിയില്‍ വെച്ച് സംസാരിക്കാന്‍ അവസരം ലഭിച്ചത് തന്റെ ജീവിത ത്തിലെ അസുലഭ നിമിഷങ്ങളില്‍ ഒന്നായിരുന്നു എന്ന് യൂസഫലി പറഞ്ഞു.

yousuf-ali-in-sheikh-zayed-masjid-ePathram

യു. എ. ഇ. യെ ഇന്നു കാണുന്ന ആധുനികത യിലേക്ക് നയിച്ച ശൈഖ് സായിദിനെപ്പറ്റി എത്ര പറഞ്ഞാലും അധികമാകില്ല. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ നിന്ന് ഇവിടെ എത്തിയ എല്ലാവരോടും അദ്ദേഹം ഏറെ സ്‌നേഹ ത്തോടെ പെരുമാറിയിരുന്നു.

ശൈഖ് സായിദിനെ നേരില്‍ കണ്ട് സംസാരിക്കാന്‍ കിട്ടിയ അവസരത്തെ പ്പറ്റിയും എം. എ. യൂസഫലി ഓര്‍മിച്ചു. ശൈഖ് സായ്ദിന്റെ ദീര്‍ഘ വീക്ഷണവും നേതൃ പാടവവും രാജ്യത്തിന് മാത്രമല്ല, മേഖല യിലെ മറ്റു രാജ്യങ്ങള്‍ക്കും ഏറെ പ്രയോജനപ്പെട്ടു. യു. എ. ഇ. യെ ഗള്‍ഫ് മേഖല യിലെ ഏറ്റവും കരുത്തുറ്റ രാഷ്ട്രമാക്കിയതില്‍ അദ്ദേഹം വഹിച്ച പങ്ക് ഏറെ പ്രാധാന്യം അര്‍ഹി ക്കുന്നതാണ് എന്ന് എം. എ. യൂസഫലി അനുസ്മരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ നാല്പതാം വാര്‍ഷികം ആഘോഷിക്കുന്നു

August 9th, 2012

indian-islamic-centre-40th-anniversary-logo-ePathramഅബുദാബി : മത സാമൂഹിക സാംസ്‌കാരിക രംഗത്ത് നാലു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ അതി വിപുലമായ പരിപാടി കളോടെ നാല്പതാം വാര്‍ഷികം ആഘോഷിക്കുന്നു.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടി കളുടെ ഉദ്ഘാടനം സപ്തംബര്‍ 7 വെള്ളിയാഴ്ച മലപ്പുറം ജില്ല യിലെ കോട്ടക്കല്‍ പി. എം. ഓഡിറ്റോറിയ ത്തില്‍ നടക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കേന്ദ്ര മന്ത്രി ഇ. അഹമ്മദ്, സംസ്ഥാന മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, പി. കെ. അബ്ദുറബ്, എ. പി. അനില്‍ കുമാര്‍, എം. കെ. മുനീര്‍, മഞ്ഞാളം കുഴി അലി, പത്മശ്രീ എം. എ. യൂസുഫലി, ഇ. ടി. മുഹമ്മദ്ബഷീര്‍ എം. പി, അബ്ദുസമദ് സമദാനി എം. എല്‍. എ., അബ്ദു സമദ് പൂക്കോട്ടൂര്‍ തുടങ്ങിയവരും സാമൂഹിക സാംസ്‌കാരിക നായകരും പങ്കെടുക്കും.

ഉദ്ഘാടന സമ്മേളന ത്തില്‍ കഴിഞ്ഞ നാല്പതാണ്ടിനിടയ്ക്ക് വിവിധ ഘട്ടങ്ങളി ലായി സംഘടന യുടെ പ്രവര്‍ത്തന രംഗത്ത് നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ച് നാട്ടിലേക്ക് മടങ്ങിയ നൂറു കണക്കിന് പേര്‍ ഒത്തു കൂടും.

ഉദ്ഘാടന സമ്മേളന ത്തിനു പുറമേ നാട്ടിലും അബുദാബി യിലുമായി വൈവിധ്യ ങ്ങളായ പരിപാടി കളും സംഘടിപ്പിക്കും. ഇന്ത്യ യിലെയും അറബ് രാജ്യങ്ങളിലെയും ഉന്നതര്‍ പങ്കെടുക്കുന്ന ഇന്തോ – അറബ് സാംസ്‌കാരിക സംഗമം, മെമ്പേഴ്‌സ് മീറ്റ്, മഹല്ല് സംഗമം, അംഗ ങ്ങള്‍ക്കായി പ്രത്യേക സുരക്ഷാ പദ്ധതി തുടങ്ങിയ വിപുല മായ പരിപാടി കളാണ് നാല്പതാം വാര്‍ഷിക ത്തോട് അനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ളത്.

സാമ്പത്തി കമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന 40 കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് നിത്യ വരുമാന മാര്‍ഗ്ഗ ത്തിനുള്ള പ്രത്യേക പദ്ധതി ഇസ്‌ലാമിക് സെന്റര്‍ ഇതിന്റെ ഭാഗമായി തയ്യാറാക്കുന്നുണ്ട്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യുടെ കീഴിലുള്ള വിദൂര വിദ്യാഭ്യാസ സെന്ററിന്റെ അംഗീകാര ത്തോടെ ബി. എ., ബി. കോം., എം. ബി. എ. എന്നീ ഡിഗ്രി – പി. ജി. കോഴ്‌സുകള്‍ ഈ കാലയളവില്‍ ഇസ്‌ലാമിക് സെന്ററില്‍ ആരംഭിക്കുന്നതാണ്.

ഇതിന്റെ അനുമതി കേരള വിദ്യാഭ്യാസ മന്ത്രിയില്‍ നിന്ന് ലഭിച്ചതായി ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

രാജ്യത്തിന്റെ സാമൂഹിക സാംസ്‌കാരിക സേവന രംഗത്ത് മികച്ച സംഭാവന അര്‍പ്പിച്ച വ്യക്തിക്കുള്ള ഇസ്‌ലാമിക് സെന്റര്‍ അവാര്‍ഡ് നാല്പതാം വാര്‍ഷിക ആഘോഷ ത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

1972 ല്‍ വാടക കെട്ടിട ത്തില്‍ ആരംഭിച്ച അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഇന്ന് പ്രവാസി സംഘടനാ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ പ്രസ്ഥാന ങ്ങളില്‍ ഒന്നാണ്.

യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ സൗജന്യ ഭൂമി നല്കുകയും 1981 മെയ് 12 ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തറക്കല്ലിടുകയും മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഉദ്ഘാടന കര്‍മം നിര്‍വ്വഹിക്കുകയും ചെയ്ത സംഘടന യുടെ ആസ്ഥാന മന്ദിര ചരിത്രം അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിനു മാത്രം അവകാശപ്പെട്ടതാണ്.

islamic-center-40th-anniversary-press-meet-ePathram

പൊതു രംഗത്ത് സെന്റര്‍ നടത്തി ക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ നിരവധി കുടുംബ ങ്ങള്‍ക്ക് ജീവിത സാഫല്യത്തിന് തുണയായി മാറിയിട്ടുണ്ട്. സാമ്പത്തിക പരാധീനത മൂലം വിദ്യാഭ്യാസം തടസ്സപ്പെട്ട നിരവധി വിദ്യാര്‍ത്ഥി കളെ സെന്ററിന്റെ സാമ്പത്തിക സഹായം കൊണ്ട് ഉന്നത പ്രൊഫഷണ ലുകള്‍ ആക്കി വളര്‍ത്തി എടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് എന്നുള്ളതും ശ്രദ്ധേയമായ നേട്ടമാണെന്ന് ഭാരവാഹികളായ പി. ബാവഹാജി, എം. പി. എം. റഷീദ്, ശുക്കുറലി കല്ലുങ്ങല്‍, ശാദുലി വളക്കൈ, മൊയ്തു ഹാജി കടന്നപ്പള്ളി, വി. ഉസ്മാന്‍ ഹാജി, സയ്യിദ്‌ അബ്ദു റഹിമാന്‍ തങ്ങള്‍ എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ ആന്റിക് മ്യൂസിയം : ഉദ്ഘാടനം വെള്ളിയാഴ്​ച

August 9th, 2012

fakih-group-abudhabi-press-meet-ePathram
അബുദാബി : കരകൗശല ഉത്പന്ന ങ്ങളുടെയും പൗരാണിക വസ്തുക്കളുടെയും ഏഷ്യയിലെ ഏറ്റവും വലിയ ശേഖര ത്തിന് ഉടമകളായ ഫാക്കി ഗ്രൂപ്പ് ഓഫ് കമ്പനി അബുദാബി യില്‍ ‘ആന്റിക് മ്യൂസിയം’ ആരംഭിക്കുന്നു.

അബുദാബി ടൂറിസ്റ്റ് ക്ലബ് മേഖല യില്‍ ആരംഭിക്കുന്ന മ്യൂസിയ ത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ്‌ 10 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ശൈഖ് സുല്‍ത്താന്‍ ബിന്‍ ഫൈസല്‍ അല്‍ ഖാസിമി നിര്‍വ്വഹിക്കും. മുഹമ്മദ് സാലിം ഒത്ത്മാന്‍ മുബാറക് അല്‍ സാബി വില്പന ഉദ്ഘാടനം നടത്തും.

പന്ത്രണ്ടായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണ ത്തിലുള്ള ആന്റിക് മ്യൂസിയ ത്തില്‍ ഇരുപത്തി ഏഴോളം രാജ്യ ങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും നടക്കും എന്ന് ഫാക്കി ഗ്രൂപ്പ് ഓഫ് കമ്പനി യുടെ മാനേജിങ് ഡയറക്ടര്‍ എന്‍. പി. ഫാക്കി അബുദാബി യില്‍ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

ഫാക്കി ഗ്രൂപ്പിന്റെ കീഴില്‍ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉല്പാദന യൂണിറ്റുകളില്‍ നിര്‍മ്മിച്ചവയും നേരിട്ട് ശേഖരിച്ചവ യുമാണ് ആന്റിക് മ്യൂസിയ ത്തിലുള്ളത്. ഇരുപത്തി അഞ്ചു വര്‍ഷമായി ഈ മേഖല യില്‍ പ്രവര്‍ത്തന പരിചയവും അന്താരാഷ്ട്ര ഉല്പാദന ശൃംഖല യുമാണ് ആന്റിക് മ്യൂസിയ ത്തിലെ ഉല്പന്നങ്ങളെ സവിശേഷമാക്കി മാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു. അബുദാബി യില്‍ ഇത്രയും വിപുല ശേഖരമുള്ള ആദ്യത്തെ കരകൗശല പൗരാണിക ഉത്പന്ന കേന്ദ്രമായിരിക്കും ആന്റിക് മ്യൂസിയം എന്നും ഫാക്കി വിശദമാക്കി.

വാണിജ്യ താല്പര്യങ്ങളെ ക്കാള്‍ ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന ഫാക്കി ഗ്രൂപ്പിനു കീഴില്‍ വിവിധ ലോക രാജ്യങ്ങളിലായി അംഗ വൈകല്യമുള്ള 360 പേര്‍ അടക്കം 3,850 വിധവ കളും നിര്‍ദ്ധനരായ വനിത കളും ജോലി ചെയ്യുന്നതായി എന്‍. പി. ഫാക്കി പറഞ്ഞു. ഏഷ്യയില്‍ കരകൗശല കലാകാരന്മാരെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപന മാണ് തങ്ങളുടേത് എന്ന് ഫാക്കി പറഞ്ഞു. ഗള്‍ഫിലും ലോക ത്തിന്റെ വിവിധ ഭാഗ ങ്ങളിലുമായി 28 പ്രദര്‍ശന കേന്ദ്രങ്ങള്‍ ഫാക്കി ഗ്രൂപ്പിനുണ്ട്.

അബുദാബി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ എന്‍. പി. ഫാക്കി യോടൊപ്പം ഫാക്കി ഗ്രൂപ്പ് അംഗങ്ങളായ ബോബ്, അബ്ദുള്ള ഷാന്‍ജി, ഫഹീം അബ്ദുല്‍ റഷീദ്‌, മുഹമ്മദ്‌ ഫറാസ്, നൗഷാദ്, മഷരിക് എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലുലു കാപ്പിറ്റല്‍ മാളില്‍ : ധാരണാ പത്രത്തില്‍ ഒപ്പിട്ടു

August 3rd, 2012

ma-yousuf-ali-sign-with-manazil-for-lulu-capital-mall-ePathram
അബുദാബി : ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ്, അബുദാബി മുസ്സഫ യിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി യിലെ കാപ്പിറ്റല്‍ മാളില്‍ ഒരുങ്ങുന്നു. 2013 ജനുവരി യില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന വിധ ത്തിലാണ് ലുലുവിന്റെ 105ആം ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുങ്ങുന്നത്.

lulu-in-abudhabi-capital-mall-yousuf-ali-sign-ePathram
ഇതിന്റെ പ്രാരംഭ നടപടിയായി കാപ്പിറ്റല്‍ മാള്‍ ഏറ്റെടുക്കല്‍ ധാരണാ പത്ര ത്തില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പും മനാസില്‍ റിയല്‍ എസ്റ്റേറ്റും ഒപ്പു വെച്ചു. എം. കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലി യും മനാസില്‍ റിയല്‍ എസ്റ്റേറ്റ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഖുബൈസിയും അബുദാബി ഫെയര്‍മൗണ്ട് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ധാരണാ പത്ര ത്തില്‍ ഒപ്പു വെച്ചത്.

2,20,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിട ത്തില്‍ ഏറ്റവും മികച്ച സംവിധാന ങ്ങളോടെ യാണ് ലുലു പ്രവര്‍ത്തനം ആരംഭിക്കുക. മൂന്നു നിലകളുള്ള കാപിറ്റല്‍ മാളില്‍ ഫാഷന്‍, ജ്വല്ലറി, ഇലക്‌ട്രോണിക്‌സ്, റീട്ടെയില്‍ സ്റ്റോറുകള്‍, വിനോദ കേന്ദ്രങ്ങള്‍, ഭക്ഷണ ശാലകള്‍, കഫേകള്‍ തുടങ്ങിയ വാണിജ്യ സ്ഥാപന ങ്ങള്‍ക്കായി മുന്നൂറോളം ഔട്ട്‌ലെറ്റു കളാണ് കാപ്പിറ്റല്‍ മാളില്‍ ആരംഭിക്കുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൈരളി ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി
Next »Next Page » അബുദാബി യില്‍ പ്രാര്‍ത്ഥനാ സംഗമം »



  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine