എടക്കഴിയൂര്‍ സംഗമം വെള്ളിയാഴ്ച ദുബായില്‍

May 3rd, 2012

enora-family-fest-2012-ePathram
ദുബായ് : തൃശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍ സ്വദേശികളുടെ യു. എ. ഇ. കൂട്ടായ്മ യായ എനോറ (എടക്കഴിയൂര്‍ നോണ്‍ റെസിഡന്റ് അസോസിയേഷന്‍) യുടെ വിപുല മായ സംഗമം മെയ്‌ 4 വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണി മുതല്‍ ദുബായ് ഖിസൈസ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ നടക്കും.

സാംസ്‌കാരിക സംഗമം, മുതിര്‍ന്ന പ്രവാസികളെ ആദരിക്കല്‍, കുട്ടികളുടെ കലാകായിക മത്സരങ്ങള്‍, വെബ്‌സൈറ്റ് പ്രകാശനം തുടങ്ങി വിവിധ പരിപാടികള്‍ ഉണ്ടാവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മാധ്യമ രംഗത്തെ പ്രമുഖരായ കെ.എ. ജബ്ബാരി, രാജീവ് കോടമ്പള്ളി, കമാല്‍ കാസിം, എഴുത്തുകാരായ സാബ ജോസഫ്, സൈനുദ്ദീന്‍ ഖുറൈഷി, സിനി ആര്‍ട്ടിസ്റ്റ് ഫൈസല്‍ കല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വിശദ വിവരങ്ങള്‍ക്ക് 055 – 123 69 41, 050 – 33 42 963, 050 – 570 52 91 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പൂരലഹരി പ്രവാസലോകത്തും

May 1st, 2012

thrissur-pooram-epathram
ദുബായ്: കടലിനക്കരെയാണെങ്കിലും തൃശ്ശൂര്‍ പൂരത്തിന്റെ ആവേശം പ്രവാസ ലോകത്തും ഒട്ടും കുറവല്ല. തൃശ്ശൂര്‍ പൂരത്തിലെ ഏറ്റവും വലിയ പ്രവാസി സാന്നിധ്യമാണ് തിരുവമ്പാടിയുടെ അമരക്കാരില്‍ ഒരാളും പ്രമുഖ പ്രവാസി വ്യവസായിയുമായ ശ്രീ സുന്ദര്‍ മേനോന്‍.

ബിസിനസ്സിന്റെ തിരക്കുകള്‍ക്കിടയിലും എക്കാലത്തും പൂരക്കാര്യങ്ങളില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിക്കാറുണ്ട്. ഇത്തവണയും പതിവിനു മാറ്റമില്ല. തൃശ്ശൂര്‍ പൂരത്തിനു തിരുവമ്പാടിയുടെ തിടമ്പേറ്റുന്നത് സുന്ദര്‍ മേനോന്‍ നടയ്ക്കിരുത്തിയ ആന പ്രേമികളായ തൃശ്ശൂരുകാരുടെ സ്വകാര്യ അഹങ്കാരമായ തിരുവമ്പാടി ശിവസുന്ദറാണ്. തെക്കോട്ടിറക്കത്തിനു കൊമ്പ്‌പിടിച്ച്  വര്‍ഷങ്ങളായി അവനെ നയിക്കുന്നത് സുന്ദര്‍ മേനോന്‍ ആണ്. ഇത്തവണ പൂരത്തിന്റെ പിറ്റേന്ന് ദേവിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുമ്പോള്‍ പാറമേക്കാവിലമ്മ എഴുന്നള്ളുന്നത് സുന്ദര്‍ മേനോന്റെ തന്നെ സംരക്ഷണയില്‍ ഉള്ള മറ്റൊരു ആനയാ‍യ പാമ്പാടി രാജന്റെ പുറത്താണെങ്കില്‍ തിരുവമ്പാടി ഭഗവതി ശിവസുന്ദറിന്റെ പുറത്താണ് എന്ന  മറ്റൊരു പ്രത്യേകത കൂടെ ഉണ്ട്. ആനക്കാര്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല സുന്ദര്‍ മേനോന്റെ സാന്നിധ്യം ഏതാനും വര്‍ഷം മുമ്പ് ഷാര്‍ജയിലെ സണ്‍ എനര്‍ജി എന്ന അദ്ദേഹത്തിന്റെ സ്വന്തം സ്ഥപനത്തിലെ ജീവനക്കാര്‍ ആയിരുന്നു ലിംക ബുക്സ് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ച പൂരപ്പന്തലിന്റെ  ദീപാലങ്കാരങ്ങള്‍ ചെയ്തത്. അതിനായി സുന്ദര്‍ മേനോന്‍ ചൈനയില്‍ നിന്നും പ്രത്യേകം വൈദ്യുതി വിളക്കുകള്‍ ഇറക്കും മതി ചെയ്തിരുന്നു.

ഓരോരുത്തര്‍ക്കും ആസ്വാദനത്തിന്റെ വ്യത്യസ്ഥമായ  അനുഭവമാണ് പൂരം സമ്മാനിക്കുന്നത്. ചിലര്‍ക്ക് ആനക്കമ്പം, മറ്റു ചിലര്‍ക്ക് മേളം, ഇനിയൊരു കൂട്ടര്‍ക്ക് വെടിക്കെട്ട് അങ്ങിനെ ആസ്വാദനത്തിന്റെ വൈവിധ്യം വേണ്ടുവോളം നിറച്ചുകൊണ്ടാണ് പൂരത്തിന്റേയും ത്രിശ്ശിവപേരൂരിന്റേയും മഹാശില്പിയായ ശക്തന്‍ തമ്പുരാന്‍ പൂരത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ഇന്നും അതിനൊരു മാറ്റവും ഇല്ലാതെ തുടര്‍ന്ന് പോരുന്നു.

ദുബായിലെ ആനപ്രേമികളുടെ കൂട്ടായ്മയായ ദുബായ് ആനപ്രേമി സംഘം പ്രവര്‍ത്തകര്‍ അവധിയെടുത്താണ് ടി.വിക്ക് മുമ്പില്‍ പൂരം കാണുവാന്‍ ഒത്തു ചേര്‍ന്നിരിക്കുന്നത്.സ്വാഭാവികമായും പൂരത്തിനെത്തുന്ന ആനകളിലാണ് അവര്‍ക്ക് കൂടുതല്‍ താല്പര്യം. ശിവസുന്ദര്‍ തന്നെയാണ് അവര്‍ക്കിടയില്‍ താരം. പുതുപ്പുള്ളി കേശവന്‍ എന്ന പുതുമുഖ താരത്തിന്റെ അരങ്ങേറ്റം ഇത്തവണത്തെ പൂരത്തിന്റെ പ്രത്യേകതയാണ്. പാമ്പാടി രാജന്‍ ഇന്നത്തെ പൂരത്തില്‍ ഇല്ല എന്നതില്‍ അവര്‍ക്ക് അല്പം വിഷമവുമുണ്ട്. കൊടും ചൂടില്‍ ആനകള്‍ക്കുണ്ടാകുന്ന അസ്വസ്ഥതകളെ പറ്റി അവര്‍ തികച്ചും ബോധവാന്മാരാണ്. എന്നാല്‍  രാവിലെ പെയ്ത മഴയും ആനകളുടെയും ആനപ്രേമികളുടെയും പ്രിയപ്പെട്ട ഡോ.രാജീവും സംഘവും ഉണ്ടാകും എന്നതും അവര്‍ക്ക് ആശ്വാസം പകരുന്നു. ഫ്രഞ്ചുകാരിയായ ഓഫിലക്കും പൂരത്തില്‍ അണിനിരക്കുന്ന ഗജവീരന്മാര്‍ തന്നെയാണ് വിസ്മയമായത്. ആനകളെ കുറിച്ച് പഠിക്കുവാന്‍ കേരളത്തില്‍ എത്തിയ അവര്‍ക്ക് പൂരം ഒരു അവിസ്മരണീയമായ അനുഭവമായി മാറിയത് നേരത്തെ പങ്കുവെച്ചിരുന്നു.

ആനക്കമ്പത്തേക്കാള്‍ മേളക്കമ്പമാണ് ഗോവിന്ദ് മേനോന്‍ എന്ന ചെര്‍പ്ലശ്ശേരിക്കാരനെ പൂരത്തോട് ചേര്‍ത്തു നിര്‍ത്തുന്നത്. പേരു കേട്ട മേളകലാകാരന്മാര്‍ സ്വയം സമര്‍പ്പിച്ചുകൊണ്ട് തീര്‍ക്കുന്ന മേളവിസ്മയത്തെ ടെലിവിഷനിലൂടെ ആസ്വദിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.

എന്നാല്‍ പാണ്ടിമേളവും പഞ്ചവാദ്യവും ഏതെന്നറിയാത്ത വണ്ണം മേളത്തെ കുറിച്ച് പ്രാഥമികമായ അറിവു പോലുമില്ലാത്ത അവതാരകര്‍ നടത്തുന്ന ടെലിവിഷനിലെ വിവരണങ്ങള്‍ ആസ്വാദനത്തില്‍ കല്ലുകടിയാകുന്നു എന്ന് ഗോവിന്ദ് അല്പം പ്രതിഷേധത്തോടെ തന്നെയാണ് തുറന്നു പറയുന്നത്.

കുന്ദംകുളം സ്വദേശിയും ഷാര്‍ജയില്‍ ബിസിനസ്സുകാരനുമായ അനീഷ് തലേക്കരക്ക് ആനകളൊട് ഇഷ്ടമാണെങ്കിലും വെടിക്കെട്ടിനോടാണ് കൂടുതല്‍ കമ്പം. കേരളത്തില്‍ അങ്ങോളം ഇങ്ങോളം വിപുലമായ സുഹൃദ് വലയം ഉള്ള അദ്ദേഹത്തിനു  തൃശ്ശൂര്‍ പൂരം സുഹൃദ് ബന്ധങ്ങള്‍ പുതുക്കുവാനുള്ള ഒരു അവസരം കൂടെയാണ്. വടക്കും നാഥന്റെ ആകാശത്ത് വര്‍ണ്ണ ശബ്ദ വിസ്മയം തീര്‍ക്കുന്ന അഗ്നിയുടെ പൂരത്തില്‍ ലയിച്ച് സ്വയം മറന്ന നാളുകള്‍ അനീഷ് ഓര്‍ത്തെടുക്കുന്നു.

അന്തിക്കാട്ടുകാരി സുമിക്ക് കുടമാറ്റത്തോടാണ് പ്രിയം. മുഖാമുഖം നിരന്ന് നിന്ന് ആനപ്പുറത്ത് വര്‍ണ്ണങ്ങള്‍ കൊണ്ടുള്ള വിസ്മയക്കാഴ്ച എത്ര കണ്ടാലും മതിവെരില്ലെന്നാണ് അവര്‍ പറയുന്നത്. ഒരിക്കല്‍ പോലും നേരിട്ട് കാണുവാന്‍ ഭാഗ്യം സിദ്ധിച്ചിട്ടില്ലെങ്കിലും ടെലിവിഷനില്‍ കുടമാറ്റം കാണുന്നത് ഒരിക്കല്‍ പോലും മുടക്കം വരുത്തിയിട്ടില്ല ഷാര്‍ജയില്‍ ജോലിചെയ്യുന്ന ഈ അന്തിക്കാട്ടുകാരി.

ചെറ്റുവക്കാരന്‍ മിഥുന്‍ എന്ന മുബാറക്ക് അബുദാബിയില്‍ ആണെങ്കിലും മനസ്സ് പൂരപ്പറമ്പില്‍ അലയുകയാണ്. ചമയങ്ങള്‍ അണിഞ്ഞ് സ്ക്രീനില്‍ തെളിയുന്ന ആനകളെ മാത്രമല്ല അവയെ വഴിനടത്തുന്ന പാപ്പാന്മാരെയും മുബാറക്കിനു പരിചിതം. പാപ്പാന്മാര്‍ ആനയെ എങ്ങിനെ പരിചരിക്കുന്നു എന്നതും കൂടെ വിലയിരുത്തപ്പെടുന്ന വേദിയാണ് തൃശ്ശൂര്‍ പൂരം. കുത്തിപ്പൊന്തിക്കലും മറ്റും ഇല്ലെങ്കിലും ആനയെ കൊണ്ടു നടക്കേണ്ടതിനെ കുറിച്ച് പൊതുജനത്തിനു അത്ര പരിചിതമല്ലാത്ത ചില കാര്യങ്ങള്‍ പോലും ഈ ചെറുപ്പക്കാരനു കൃത്യമായി അറിയാം. അതിനാല്‍ തന്നെ ഇന്ന ആന ഇന്ന പാപ്പാനൊപ്പം നിന്നാല്‍ കൂടുതല്‍ നന്നാകുമെന്നും ഇന്ന ആനയുടെ കുഴപ്പം ഇന്ന പാപ്പാന്‍ ആണെന്നുമെല്ലാം അദ്ദേഹം ആധികാരികമായി തന്നെ പറയും.

പൂരത്തിന്റെ പിറ്റേന്നുള്ള പൂരവും ഉപചാരം ചൊല്ലിപ്പിരിയലും ആണ് തൃശ്ശൂര്‍ ടൌണില്‍ നിന്നുമുള്ള പലര്‍ക്കും കൂടുതല്‍ താല്പര്യം. പൂരത്തിന്റെ അന്ന് അതിഥികള്‍ ഉണ്ടാകും അതിനാല്‍ അന്ന് പൂരം കാണുവാന്‍ സൌകര്യപ്പെടില്ല. എന്നാല്‍ പിറ്റേന്ന് രാവിലെ ഉള്ള പൂരം താരതമ്യേന തിരക്കു കുറഞ്ഞതും സ്ത്രീകള്‍ക്ക് ആസ്വദിക്കുവാന്‍ തക്കവണ്ണം ഉള്ളതുമാണെന്നാണ് തൃശ്ശൂര്‍ ടൌണില്‍ താമസക്കാരിയായ ജയശ്രീയുടെ വിലയിരുത്തല്‍.

പൂരമെന്ന അതുല്യമായ അനുഭവത്തെ ആത്മാവിനോട് ചേര്‍ത്തുവെക്കുന്ന മലയാളികള്‍ ഉള്ള  ലോകത്തിന്റെ ഏതു കോണിലും പൂരപ്പെരുമ അലയടിക്കും.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on പൂരലഹരി പ്രവാസലോകത്തും

വടകര മഹോത്സവം ശ്രദ്ധേയമായി

April 29th, 2012

vatakara-nri-forum-vatakara-maholsavam-2012-ePathram
അബുദാബി : ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി വടകര എന്‍ ആര്‍ ഐ ഫോറം അബുദാബി യില്‍ സംഘടിപ്പിച്ച വടകര മഹോത്സവം പലഹാര പ്പെരുമ യാലും നാട്ടുകാഴ്ച കള്‍ കൊണ്ടും ശ്രദ്ധേയ മായി.

കേരള സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ തട്ടുകട കളില്‍ നിരന്ന വിഭവങ്ങള്‍ കണ്ട് അബുദാബി യിലെ മലയാളി സമൂഹം വിസ്മയ ഭരിതരായി.

vatakara-maholsavam-2012-at-ksc-ePathram
മുട്ടമാല, പിഞ്ഞാണത്തപ്പം, കലത്തപ്പം, കുഞ്ഞിപ്പത്തല്‍, ചീരോക്കഞ്ഞി, ഉന്നക്കായ, ചട്ടിപ്പത്തിരി, കോഴിയട, കൊഴുക്കട്ട, ഏലാഞ്ചി, പോള, റൊട്ടി നിറച്ചത്, കടലപ്പത്തിരി, മത്തി അച്ചാര്‍, പിലായില, മുട്ടസുറുക്ക, പത്തല്‍, പൊട്ട്യാപ്പം, അച്ചപ്പം, ബിണ്ടി തുടങ്ങിയ വിഭവങ്ങളും പലതരം പായസ ങ്ങളും ഇറച്ചി ക്കറികളും കൊതിയൂറുന്ന കാഴ്ചകളായി തട്ടില്‍ നിരന്നു.

kolkkali-at-vatakara-maholsavam-2012-ePathram

മറ്റൊരു വശത്ത് ഗ്രാമീണമായ കാഴ്ച വസ്തുക്കള്‍. പാനൂസ്, തഴപ്പായ, കിണ്ടി, കോളാമ്പി, ഇസ്തിരി പ്പെട്ടി, കിണ്ണം, ഉലക്ക, ഉരല്‍, കുഴി അമ്മി, മുളനാഴി, അപ്പച്ചട്ടി, കടകോല്, മുളപുട്ടുകുറ്റി, ഭരണി, നിലോതിക്ക, തള, തെരുവ, കലപ്പ, ഉറി, വട്ടക്കിണര്‍ എന്നിങ്ങനെ ഉള്ളതെല്ലാം നഗര ങ്ങളില്‍ ജീവിക്കുന്ന പുതിയ തലമുറയ്ക്ക് കൗതുക ക്കാഴ്ചകളാണ്.

kalari-ppayattu-vatakara-maholsavam-2012-ePathram

തട്ടുകട കളില്‍ വടകര യിലെ മങ്കമാര്‍ നാടന്‍ പലഹാര ങ്ങള്‍ വിളമ്പുമ്പോള്‍ സ്റ്റേജില്‍ കടത്തനാടന്‍ കളരിപ്പയറ്റും ദഫ്മുട്ടും നാടന്‍ പാട്ടും അരങ്ങു തകര്‍ക്കുക യായിരുന്നു.

വടകര എന്‍ ആര്‍ ഐ ഫോറം ഒരുക്കിയ ഗ്രാമീണ മേളയ്ക്ക് പ്രസിഡന്റ് ഇബ്രാഹിം ബഷീര്‍, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ബാബു വടകര, ജനറല്‍ കണ്‍വീനര്‍ എന്‍ കുഞ്ഞഹമ്മദ്, ജനറല്‍ സെക്രട്ടറി വി. പി. കെ. അബ്ദുള്ള, ട്രഷറര്‍ പി. മനോജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വടകര മഹോല്‍സവം : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

April 25th, 2012

vadakara-nri-press-meet-2012-ePathram
അബുദാബി : വടകര എന്‍ ആര്‍ ഐ ഫോറം ഒരുക്കുന്ന ‘വടകര മഹോല്‍സവ’ ത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

വടകര എന്‍ ആര്‍ ഐ ഫോറം അബുദാബി യുടെ പത്താം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗ്രാമീണ മേളക്ക് ഏപ്രില്‍ 27 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് കൊടിയേറും.

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ഗ്രാമീണ മേള യില്‍ ഇരുപത്തി അഞ്ചോളം നാടന്‍ തട്ടുകട കളിലായി മലബാറിന്റെ നൂറോളം തനതു ഭക്ഷ്യ വിഭവങ്ങള്‍ ലഭിക്കും. വടകര എന്‍ ആര്‍ ഐ ഫോറം വനിതാ വിഭാഗ മാണ് പാരമ്പര്യ മലബാര്‍ പലഹാര ങ്ങള്‍ അതേ തട്ടുകട കളില്‍ സന്ദര്‍ശകര്‍ ക്കായി പാകം ചെയ്യുക. വടകരയുടെ ‘പലഹാര പ്പെരുമ’ രുചിച്ചരിയാന്‍ ഒരു അസുലഭ അവസരം ആയിരിക്കും ഈ മേള. കൂടാതെ സ്ത്രീകള്‍ക്കായി മൈലാഞ്ചി സ്റ്റാളുകളും ഒരുക്കുന്നതാണ്.

മേളയിലെ മറ്റൊരു പ്രത്യേകത, വടകര യിലെ നാട്ടിന്‍ പുറങ്ങളില്‍ ഉപയോഗി ച്ചിരുന്ന പാരമ്പര്യ ഗാര്‍ഹിക കാര്‍ഷിക ഉപകരണ ങ്ങളുടെ പ്രദര്‍ശനമാണ്.

മേളയില്‍ പ്രത്യേകം ഒരുക്കിയ അങ്കത്തട്ടില്‍ കടത്തനാടിന്റെ ആയോധന കലയായ കളരിപ്പയറ്റ് അവതരിപ്പിക്കും. കൂടാതെ കോല്‍ക്കളി, ദഫ്മുട്ട്, ഒപ്പന, ശാസ്ത്രീയ നൃത്തങ്ങള്‍, സിനിമാറ്റിക് ഡാന്‍സ്‌ എന്നിവയും അരങ്ങിലെത്തും.

മെയ്‌ 4 വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി നയിക്കുന്ന ഗാനമേളയും വടക്കന്‍ പാട്ടു രചയിതാവും ഗായകനുമായ പ്രഭാകരന്‍ മാസ്റ്റര്‍ നയിക്കുന്ന ‘കുഞ്ഞിത്താലു’ എന്ന വടക്കന്‍ പാട്ടും അവതരിപ്പിക്കും.

മെയ്‌ 11 വെള്ളിയാഴ്ച കേരളാ സോഷ്യല്‍ സെന്ററില്‍ ഏകദിന വോളിബോള്‍ മല്‍സരങ്ങളും നടക്കും.

വാര്‍ത്താ സമ്മേളന ത്തില്‍ വടകര എന്‍ ആര്‍ ഐ ഫോറം പ്രസിഡന്റ് ഇബ്രാഹിം ബഷീര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ബാബു വടകര, ജനറല്‍ കണ്‍വീനര്‍ എന്‍ കുഞ്ഞഹമ്മദ്, ജനറല്‍ സെക്രട്ടറി വി. പി. കെ. അബ്ദുള്ള, ട്രഷറര്‍ പി. മനോജ്, രജബ് കാര്‍ഗോ എം. ഡി. ഫൈസല്‍, പി. പി. അനസ് എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ അബുദാബിയില്‍

April 24th, 2012

orthodox-church-head-baselios-marthoma-paulose-ePathram
അബുദാബി : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ മാര്‍ ബസേലി യോസ് മാര്‍തോമാ പൌലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാക്ക് അബുദാബി സെന്റ്‌ ജോര്‍ജ്ജ് ഓര്‍ത്തോഡോക്സ് കത്തീഡ്രലില്‍ സ്വീകരണവും നാഷണല്‍ തിയ്യേറ്ററില്‍ അനുമോദന സമ്മേളനവും നടത്തുന്നു.

ഏപ്രില്‍ 27 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് നടക്കുന്ന അനുമോദന സമ്മേളന ത്തില്‍ യു. എ. ഇ. ഉന്നത വിദ്യാഭ്യാസ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാന്‍, ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ്, അഭിവന്ദ്യ തിരുമേനിമാര്‍, വിവിധ സഭാ നേതാക്കള്‍, സാമുദായിക നേതാക്കള്‍, വ്യവസായ പ്രമുഖര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.

മലങ്കര സഭയുടെ ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യാക്കോബ് മാര്‍ ഏലിയാസ്‌ മെത്രാപ്പോലീത്ത യുടെ രക്ഷാധികാര ത്തിലും ഇടവക വികാരി ഫാദര്‍ വി. സി. ജോസ്‌, ഫാദര്‍ ചെറിയാന്‍ കെ. ജേക്കബ്‌, ട്രസ്റ്റി കെ. കെ. സ്റ്റീഫന്‍, സെക്രട്ടറി കെ. ഇ. തോമസ്‌ എന്നിവരുടെ നേതൃത്വ ത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് വിപുലമായ ക്രമീകരണ ങ്ങള്‍ നടന്നു വരുന്നു എന്ന് കത്തീഡ്രല്‍ പത്ര കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കോഴിക്കോട് ജില്ല കെ. എം സി. സി കമ്മിറ്റി
Next »Next Page » എനോറ ഫാമിലി ഫെസ്റ്റ് 2012 »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine