- എസ്. കുമാര്‍
വായിക്കുക: ആഘോഷം, ജീവകാരുണ്യം, ദുബായ്, പരിസ്ഥിതി, സംഘടന
ദുബായ് : ദുബായിൽ നടന്ന അന്താരാഷ്ട്ര സാക്ഷരതാ ദിന സംഗമം പ്രശസ്ത പത്രപ്രവർത്തകൻ വി. എം. സതീഷ് ഉദ്ഘാടനം ചെയ്തു. “സാക്ഷരതയും സംസ്ക്കാരവും” എന്ന വിഷയത്തിൽ ഹിറ്റ് എഫ്. എം. റേഡിയോയിലെ വാർത്താ അവതാരകൻ കെ. കെ. മുഖ്യ പ്രഭാഷണം നടത്തി. എൻ. ആർ. മായിൻ, ജീന രാജീവ്, ഡോ. സൈമൺ ചുമ്മാർ, പുന്നക്കൻ മുഹമ്മദലി, ഡോ. നജീബ് ഇസ്മായീൽ, ഡോ. സക്കറിയ, കെ. എ. ജെബ്ബാരി, സൈനുദ്ദീൻ പുന്നയൂർക്കുളം, ഒ. എസ്. എ. റഷീദ്, ബഷീർ തിക്കോടി, രാജൻ കൊളാവിപ്പാലം, നാരായണൻ വെളിയംകോട് തുടങ്ങിയവർ സംബന്ധിച്ചു.
- pma
വായിക്കുക: ദുബായ്, മാധ്യമങ്ങള്‍, സാംസ്കാരികം
ദുബായ് : സ്വതന്ത്ര ചിന്ത യുടെയും സര്‍ഗാത്മക സ്വാതന്ത്ര്യ ത്തിന്റെയും പ്രസരം മലയാളി കളെ ആദ്യമായി അനുഭവിപ്പിച്ച ഒരു തലമുറയുടെ കുലപതി വൈക്കം മുഹമ്മദ് ബഷീറിനെ ദല അനുസ്മരിച്ചു.
അന്ധകാര ത്തിന്റെയും അപമാന വികരണ ത്തിന്റെയും അഗാധ ഗര്‍ത്ത ങ്ങളില്‍ നിന്ന് താന്‍ കണ്ടെടുത്ത അന്തസ്സാര ശൂന്യമായ ജീവിത ങ്ങള്‍ക്ക് അസ്തിത്വവും ആത്മാവും നല്‍കിയ ബഷീറി ന്റെ സൃഷ്ടികള്‍ വരും തലമുറ നെഞ്ചോട് ചേര്‍ത്ത് സൂക്ഷിക്കുമെന്ന് അനുസ്മരണ സമ്മേളനം വ്യക്തമാക്കി.
തീഷ്ണവും സാഹസിക വുമായ ജീവിത ത്തിന്റെ സഞ്ചാര പഥങ്ങള്‍ നല്‍കിയ എതിരനുഭവ ങ്ങളില്‍ നിന്ന് നേടിയ ഊര്‍ജ മാണ് ശില്പ സദൃശമായ രചന കള്‍ക്ക് രൂപം നല്‍കാന്‍ ബഷീറിന് കെല്പ് നല്‍കിയതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ കെ. കെ. മൊയ്തീന്‍ കോയ അഭിപ്രായപ്പെട്ടു. കണ്‍ മുന്നില്‍ കണ്ടതും അനുഭവിച്ച് അറിഞ്ഞതുമായ പച്ച യായ യഥാര്‍ത്ഥ്യ ങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഒരു കഥ പറച്ചില്‍ കാരനായാണ് താന്‍ ബഷീറിനെ നോക്കി ക്കണ്ടത് എന്ന് ബഷീറി ന്റെ ബാല്യകാല സഖിക്ക് പുനര്‍ ചലച്ചിത്രാവിഷ്‌കാരം നല്‍കുന്ന നിര്‍മാതാവ് മൊഹസിന്‍ അഭിപ്രായപ്പെട്ടു.
മലയാള ഭാഷ യുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്‍ ആണെങ്കിലും മലയാള ഭാഷയുടെ സൗന്ദര്യം ലളിത മായ ഭാഷ യില്‍ സാധാരണ ക്കാരന് വായിച്ചു ആസ്വദിക്കത്തക്ക രീതിയില്‍ മാറ്റി ത്തീര്‍ത്തതില്‍ വൈക്കം മുഹമ്മദ് ബഷീറിനുള്ള പങ്ക് മലയാള ഭാഷ ഉള്ളിടത്തോളം ഓര്‍മ്മി ക്കപ്പെടും എന്ന് സാംസ്‌കാരിക പ്രവര്‍ത്തകനായ നാരായണന്‍ വെളിയങ്കോട് അഭിപ്രായപ്പെട്ടു. മതേതരത്വ ചിന്തയും മാനവികതയും എന്നും ഉയര ത്തില്‍ പ്രതിഷ്ഠിച്ച ബഷീര്‍, പുറം ലോകത്തെ അസ്വാതന്ത്ര്യ ത്തേക്കാള്‍ തടവറയാണ് തനിക്ക് അഭികാമ്യം എന്ന് ചിന്തിച്ച പ്രക്ഷോഭ കാരിയിരുന്നു എന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ദല പ്രസിഡന്റ് മാത്തുക്കുട്ടി കാടോണ്‍ അഭിപ്രായപ്പെട്ടു.
ബഷീറിനെ അനുകരിച്ച് എഴുതിയ ‘സുല്‍ത്താനെ പോലെ’ എന്ന കൃതിയുടെ കര്‍ത്താവ് ഉല്ലാസ് ആര്‍ കോയ, തന്റെ കൃതി യെയും ബഷീറിനെയും പറ്റി സംസാരിച്ചു. സമ്മേളന ത്തില്‍ ബഷീര്‍ രചിച്ച ‘നീതിന്യായം’ എന്ന കഥ ദല ബാലവേദി അംഗം സുല്‍ത്താന്‍ നസീര്‍ അവതരിപ്പിച്ചു. ദല സാഹിത്യ വിഭാഗം കണ്‍വീനര്‍ എ. വി. ഷാജഹാന്‍ നന്ദി പറഞ്ഞു.
- pma
ദുബായ് : ജനത പ്രവാസി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ സ്വാതന്ത്ര്യ ദിന ത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും സമകാലിക രാഷ്ട്രീയവും’ എന്ന വിഷയം ദിനേശന്‍ ഏറാമല അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി രാജന്‍ കൊളാവിപ്പാലം അദ്ധ്യക്ഷത വഹിച്ചു.
വിവിധ സംഘട നകളെ പ്രതിനിധീകരിച്ച് ഹംസ പയ്യോളി, ചന്ദ്രന്‍ ആയഞ്ചേരി, നാരായണന്‍ വെളിയങ്കോട്, കെ. എ. ജബ്ബാരി, കെ. സദാശിവന്‍, വിനയന്‍ കെ., സയസ് ഇടിക്കുള, ടി. എ. ഖാദര്‍, ടി. പി. രാജന്‍, നാസര്‍ പരദേശി, സുബൈര്‍ വെള്ളിയോട്, സുനില്‍ കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
- pma
വായിക്കുക: ദുബായ്, സംഘടന, സാംസ്കാരികം
ദുബായ് : ജോലി സ്ഥലത്ത് വെച്ച് കാണാതായ മലയാളി യുവാവിനെ ച്ചൊല്ലി കുടുംബം കടുത്ത മാനസിക വിഷമത്തില്‍. ആഗസ്ത് മൂന്ന് മുതലാണ് ദുബായ് ദേരയിലെ ഭവാനി ട്രേഡിംഗ് കമ്പനി യില്‍ ജോലി ചെയ്തു വരുന്ന കണ്ണൂര്‍ ജില്ല യിലെ മാട്ടൂലിന് സമീപം മടക്കര യില്‍ അന്‍സാറി (24) നെ ക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തത്.
കഴിഞ്ഞ നാലര വര്‍ഷമായി ഇതേ സ്ഥാപന ത്തിലെ വില്പന വിഭാഗ ത്തില്‍ ജോലി ചെയ്തു വരിക യാണ് അന്‍സാര്‍. നാട്ടില്‍ നിന്ന് ജോലി അന്വേഷിച്ച് എത്തിയ അന്‍സാറിന്റെ അനുജന്‍ അനീസ് അബുദാബി യില്‍ അമ്മാവന്റെ കൂടെയാണ് താമസിച്ചു വന്നത്. ജോലി ശരിയായതിനെ ത്തുടര്‍ന്ന് ശനിയാഴ്ച അനീസ് വിസ മാറ്റാനായി പോകുന്ന വിവരം അറിയിക്കാനാണ് അമ്മാവന്‍ ജലീല്‍ അന്‍സാറിനെ വിളിക്കുന്നത്. അപ്പോള്‍ മുതല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ചിലപ്പോള്‍ ഫോണ്‍ ഓണ്‍ ആവുന്നുണ്ടെങ്കിലും ആരും എടുക്കുന്നില്ല.
അന്‍സാറിനെ ക്കുറിച്ച് വിവരം ഒന്നുമില്ലാത്തതു കൊണ്ട് ജോലി ചെയ്യുന്ന സ്ഥാപന ത്തില്‍ അന്വേഷിച്ച പ്പോള്‍ പൂര്‍ണമായ സഹകരണമല്ല ഉണ്ടായതെന്നും അമ്മാവന്‍ ജലീല്‍ പറഞ്ഞു. ഗോഡൗണില്‍ നിന്ന് കുറേ സാധനങ്ങള്‍ കളവു പോയിട്ടുണ്ടെന്നും അക്കൂട്ട ത്തിലൊരു തൊഴിലാളിയെ കാണാനില്ലെന്നും പോലീസില്‍ പരാതി കൊടുത്തിരിക്കുക യാണെന്നുമാണ് തൊഴിലുടമ പറഞ്ഞത്. പോലീസ് കേസ് നിലവിലുള്ള തിനാല്‍ പാസ്‌പോര്‍ട്ട് കോപ്പി തരാന്‍ ആവില്ലെന്നും അയാള്‍ ശഠിച്ചു. അതേ ത്തുടര്‍ന്ന് നായിഫ് പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ കാണാനില്ല എന്ന പരാതി ലഭിച്ചിട്ടില്ല എന്നാണ് അറിഞ്ഞത്. സാധനങ്ങള്‍ കളവു പോയതിനെ ക്കുറിച്ച് മാത്രമാണ് പരാതി സിസ്റ്റത്തില്‍ കാണുന്നത് എന്നുമാണ് വിശദീകരണം.
അന്‍സാറിന്റെ തിരോധാനത്തെ ക്കുറിച്ച് ബന്ധുക്കള്‍ തീ തിന്നു കഴിയുകയാണ്. ഈ യുവാവിനെ ക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ അമ്മാവന്‍ ജലീലുമായി ബന്ധപ്പെടണം. ഫോണ്‍ : 050 90 69 056.
- pma