ഇന്ത്യന്‍ എംബസി യിലെ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ ഒരു കോടി ദിര്‍ഹം നീക്കിയിരിപ്പ്

March 8th, 2012

mk-lokesh-ePathram

അബുദാബി:യു. എ. ഇ. യിലെ ഇന്ത്യന്‍ പൗരന്‍മാരുടെ ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്കായി ഇന്ത്യന്‍ എംബസി യിലെയും കോണ്‍സുലേറ്റി ലെയും കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടില്‍ ഒരു കോടി ദിര്‍ഹം നീക്കിയിരി പ്പുള്ളതായി ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് പറഞ്ഞു.

ima-abudhabi-media-team-with-ambassador-ePathram

അംബാസഡര്‍ എം. കെ. ലോകേഷ് മാധ്യമ പ്രവര്‍ത്തകരോടൊപ്പം

അബുദാബി ഇന്ത്യന്‍ എംബസി യില്‍ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖ ത്തിലാണ് അംബാസഡര്‍ ഇക്കാര്യം പറഞ്ഞത്. 2009 മുതല്‍ പാസ്‌പോര്‍ട്ട് സേവന ങ്ങളിലൂടെ 10 ദിര്‍ഹം വെച്ച് കമ്യൂണിറ്റി വെല്‍ ഫെയര്‍ ഫണ്ടി ലേക്ക് ധനം സമാഹരിക്കാന്‍ തുടങ്ങിയത്. ഇതുവരെ യായി 15 മില്യണ്‍ ദിര്‍ഹ മാണ് സമാഹരിച്ചത്. ഇതില്‍ 5 മില്യണ്‍ ദിര്‍ഹം വിവിധ ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്കായി ഉപയോഗിച്ചു എന്ന് അംബാസഡര്‍ വ്യക്തമാക്കി.

കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് എങ്ങനെ ക്രിയാത്മക മായി ഉപയോഗിക്കാം എന്നതിനെ ക്കുറിച്ച് കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയ ത്തില്‍ നിര്‍ദ്ദേശ ങ്ങള്‍ സമര്‍പ്പിച്ചിരി ക്കുകയാണ്. യു. എ. ഇ. യില്‍ മരണപ്പെടുന്ന ഇന്ത്യന്‍ പൌര ന്മാരുടെ മൃതദേഹം നാട്ടില്‍ ക്കൊണ്ടു പോകാന്‍ വേണ്ടുന്ന സഹായം, നിര്‍ദ്ധനരായ ഇന്ത്യന്‍ തൊഴിലാളി കള്‍ക്ക് ചികിത്സാ സഹായം, ജയിലില്‍ വിമാന ടിക്കറ്റിന് വഴിയില്ലാതെ കഴിയുന്നവര്‍ക്ക് യാത്രാ സൗകര്യം, വിവിധ തരത്തിലുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്ന വര്‍ക്ക് സഹായങ്ങള്‍ എന്നിവ നല്‍കി വരുന്നു.

അബുദാബിയി ലെ ഇന്ത്യന്‍ വിദ്യാലയ ങ്ങളില്‍ സീറ്റ് വര്‍ദ്ധി പ്പിക്കാനുള്ള പരിശ്രമവും എംബസി യുടെ നേതൃത്വ ത്തില്‍ നടക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പു മായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതുപ്രകാരം അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ 900 സീറ്റുകളും അബുദാബി മോഡല്‍ സ്‌കൂളില്‍ 500 സീറ്റു കളുമാണ് വര്‍ദ്ധിപ്പിക്കുക.

രണ്ട് ഷിഫ്റ്റുകളിലായി കൂടുതല്‍ വിദ്യാര്‍ത്ഥി കള്‍ക്ക് സീറ്റ് നല്‍കാനുള്ള ശ്രമങ്ങള്‍ തുടരുക യാണ്. ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ മറ്റ് സ്‌കൂളുകള്‍ക്കും കൂടുതല്‍ സീറ്റുകള്‍ അനുവദി ക്കുവാന്‍ അധി കൃതര്‍ തയ്യാറാണ് എന്നും അംബാസഡര്‍ പറഞ്ഞു.

വിദേശ ഇന്ത്യക്കാരില്‍ നിന്ന് നികുതി ഈടാക്കാ നുള്ള പദ്ധതി, ഗള്‍ഫിലെ ഇന്ത്യന്‍ തൊഴിലാളി കളുടെ മിനിമം വേതനം, ഗള്‍ഫ് മേഖല യിലെ സാമൂഹികാ ന്തരീക്ഷം, ഇന്ത്യന്‍ സമൂഹ ത്തില്‍ വളരുന്ന ആത്മഹത്യാ പ്രവണത തുടങ്ങിയ വിഷയ ങ്ങളും മാധ്യമ പ്രവര്‍ത്തകര്‍ അംബാസഡറു മായി ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ എംബസി യിലെ പൊളിറ്റിക്കല്‍ & ഇന്‍ഫര്‍മേഷന്‍ കോണ്‍സലര്‍ നമൃതാ എസ്. കുമാറും ചര്‍ച്ച യില്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസികൾക്ക് സഹായം ഊർജ്ജിതമാക്കാൻ വിദേശകാര്യ മന്ത്രിയുടെ നിർദ്ദേശം

March 4th, 2012

sm-krishna-epathram

കൈറോ : വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൌരന്മാർക്ക് സഹായങ്ങളും സേവനങ്ങളും എത്തിക്കുന്നതിൽ കാലവിളംബം പാടില്ല എന്ന് വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ ഇന്ത്യൻ എംബസികൾക്ക് നിർദ്ദേശം നൽകി. മദ്ധ്യ പൂർവ്വേഷ്യൻ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഈ നിർദ്ദേശം നൽകിയത്. മൂന്ന് ദിവസത്തെ ഈജിപ്റ്റ് സന്ദർശനത്തിന് എത്തിയതാണ് എസ്. എം. കൃഷ്ണ. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഒരു ഉദ്യോഗസ്ഥനെ പ്രത്യേകമായി ചുമതലപ്പെടുത്തണം എന്നും മന്ത്രി നിർദ്ദേശിച്ചു. ക്ഷേമ ഉദ്യോഗസ്ഥൻ എന്ന് അറിയപ്പെടുന്ന ഈ ഉദ്യോഗസ്ഥൻ ആഴ്ച്ചയിൽ ഒരു ദിവസം പ്രവാസികളെ നേരിട്ട് കണ്ട് അവരുടെ പ്രശ്നങ്ങൾ ആരായുകയും അവയ്ക്ക് ദ്രുതഗതിയിൽ പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി പുത്തൻ ആശയങ്ങൾ നടപ്പിലാക്കുവാൻ മന്ത്രി ഇന്ത്യൻ പ്രതിനിധികളോട് ആവശ്യപ്പെട്ടു. ക്ഷേമ പ്രവർത്തനങ്ങൾ ഫലപ്രദമാണോ എന്ന് അംബാസിഡർമാർ നിരീക്ഷണം നടത്തണം എന്നും മന്ത്രി ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

ഷാര്‍ജയില്‍ തീ : മലയാളിയുടെ ധീരമായ ഇടപെടല്‍ ബാലനെ രക്ഷിച്ചു

March 2nd, 2012

nishad-kaippally-photo-epathram

ഷാര്‍ജ : തൊട്ടടുത്ത ഫ്ലാറ്റില്‍ നിന്നും ഒരു കരച്ചിലും തുടര്‍ന്ന് പുകയും കണ്ടപ്പോള്‍ നിഷാദ്‌ തലേന്ന് തന്റെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന് ഡോക്ടര്‍ ഉപദേശിച്ച വിശ്രമം മറന്നു. തുടര്‍ന്നങ്ങോട്ട് ഒരു ഹോളിവുഡ്‌ ത്രില്ലര്‍ ചലച്ചിത്രത്തിലെ രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന സംഭവങ്ങളാണ് നടന്നത്. കത്തിയമരുന്ന ഫ്ലാറ്റിന്റെ തള്ളി തകര്‍ത്ത വാതിലിലൂടെ അകത്തു പ്രവേശിച്ച നിഷാദ്‌ നേരിട്ടത് കനത്ത കറുത്ത പുകയും തീയുമായിരുന്നു. പണ്ട് അബുദാബിയിലെ ഇന്ത്യന്‍ ഹൈസ്ക്കൂളില്‍ പഠിക്കുന്ന കാലത്ത്‌ ഫയര്‍ ഫോര്‍സുകാര്‍ നടത്തിയ സുരക്ഷാ പരിശീലന ക്ലാസിലെ പാഠങ്ങള്‍ നിഷാദിന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. ഷര്‍ട്ട് ഊരി മുഖത്ത് കെട്ടിയ നിഷാദ്‌ കറുത്ത നിറത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് അഗ്നി ശമനി തിരിച്ചറിഞ്ഞു. അതുമായി ആളി കത്തുന്ന തീയുടെ അടുത്തെത്തി പണ്ട് പഠിച്ചത് പോലെ അഗ്നി ശമനിയുടെ പൂട്ട്‌ പൊട്ടിച്ചു കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകം തീയുടെ അടിയിലേക്ക് അടിച്ചു തീ കെടുത്തി. കറുത്ത പുക മൂലം അന്ധകാരം നിറഞ്ഞ ഫ്ലാറ്റില്‍ നിന്ന് മൊബൈല്‍ ഫോണിന്റെ പ്രകാശത്തിന്റെ സഹായത്തോടെ പ്രായമായ ഒരു സ്ത്രീയെയും കുളിമുറിയില്‍ നിന്നും മൂന്നു വയസുള്ള ബാലനെയും നിഷാദ്‌ രക്ഷപ്പെടുത്തി. ബോധമറ്റു കിടന്ന ബാലന്റെ വായിലൂടെ ജീവശ്വാസം ഊതി നല്‍കി കുട്ടിയുടെ ശ്വാസോച്ഛ്വാസം വീണ്ടെടുത്തു. അപ്പോഴേക്കും സ്ഥലത്ത് എത്തിയ പോലീസും അഗ്നിശമന സേനാംഗങ്ങളും കുട്ടിയേയും സ്ത്രീയെയും നിഷാദിനെയും ആശുപത്രിയിലേക്ക്‌ എടുത്തു കൊണ്ടു പോകുമ്പോഴേയ്ക്കും തന്റെ രക്തസമ്മര്‍ദ്ദത്തിന്റെ കാര്യം പോലും താന്‍ മറന്നു പോയതായി നിഷാദ്‌ പറയുന്നു.

സ്വന്തമായി ഇന്റീരിയര്‍ ഡെക്കറേഷന്‍ സ്ഥാപനം നടത്തുന്ന നിഷാദ്‌ കൈപ്പള്ളി പ്രശസ്തനായ ബ്ലോഗറും സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമറുമാണ്. മലയാളം കമ്പ്യൂട്ടിംഗ് ഇന്നത്തെ നിലയില്‍ വ്യാപകം ആവുന്നതിന് കാരണമായ യൂണിക്കോഡ്‌ മലയാളത്തിന്റെ ശക്തനായ വക്താവായ നിഷാദ്‌ ആദ്യമായി ബൈബിള്‍ പൂര്‍ണ്ണമായി മലയാളത്തില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കി. യൂണിക്കോഡ്‌ മലയാളത്തിന്റെ സാദ്ധ്യതയും കൈപ്പള്ളി എന്ന കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്റെ ആത്മസമര്‍പ്പണവും ഒരു പോലെ വെളിവാക്കുന്ന ഒരു ഉദ്യമമായിരുന്നു സത്യവേദപുസ്തകം.

തന്റെ പ്രവര്‍ത്തന മേഖലയില്‍ എന്ന പോലെ തന്നെ തന്റെ ചുറ്റിലുമുള്ള സമൂഹത്തിലും സമയോചിതവും ധീരവുമായ ഇടപെടല്‍ കൊണ്ട് മാതൃകയായ നിഷാദ്‌, അഗ്നിക്കിരയായി സര്‍വ്വസ്വവും നഷ്ടപ്പെട്ട കുടുംബത്തിന് സഹൃദയരില്‍ നിന്നും സഹായങ്ങള്‍ എത്തും എന്നാണ് തന്റെ പ്രതീക്ഷ എന്ന് eപത്രത്തോട്‌ പറഞ്ഞു.

ഗള്‍ഫിലെ നിയമ വ്യവസ്ഥയുടെ കാര്‍ക്കശ്യം പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹായിക്കുന്നതില്‍ നിന്നും പ്രവാസികളെ പിന്തിരിപ്പിക്കാറുണ്ട്. എന്നാല്‍ തന്റെ നിസ്വാര്‍ഥമായ ഇടപെടല്‍ കൊണ്ട് ഏവര്‍ക്കും മാതൃകയും പ്രചോദനവുമായി തീര്‍ന്നിരിക്കുന്നു നിഷാദ്‌ കൈപ്പള്ളി.

- ജെ.എസ്.

വായിക്കുക: , , , ,

6 അഭിപ്രായങ്ങള്‍ »

പുല്ലുറ്റ് അസോസിയേഷന്‍ സ്നേഹ സംഗമം

February 26th, 2012

pullut-association-nri-meet-2012-ePathram
ദുബായ് : യു. എ. ഇ. പുല്ലുറ്റ് അസോസിയേഷന്‍ സ്നേഹ സംഗമം ദുബായിലെ സാഹിത്യ പ്രവര്‍ത്തക ഷീല പോള്‍ ഉത്ഘാടനം ചെയ്തു. അക്കാഫ് മുന്‍ പ്രസിഡന്റ്‌ പോള്‍ ജോസഫ്‌ മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം ചീഫ് വി. കെ. മുരളിധരന്‍ അദ്ധ്യക്ഷത വഹിച്ചു. അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍ സ്വാഗതവും സുനില്‍ വി. എസ്‌ നന്ദിയും പറഞ്ഞു.ബലൂണ്‍ ബ്ലാസ്റ്റ്, കബഡി മത്സരം, മ്യൂസിക്‌ ചെയര്‍ ,ക്വിസ്, ഫ്രോഗ് ജമ്പ്, ഓട്ടം തുടങ്ങിയ ഒട്ടനവധി മത്സരങ്ങള്‍ സംഘടിപ്പിച്ചു.

മത്സര ങ്ങള്‍ക്ക് വിനോദ് കെ. ജി. നേതൃത്വം നല്‍കി.സുനില്‍ കുമാര്‍ പീടിക പറമ്പില്‍ ,സതീഷ്‌ ബാബു പി. എസ്‌. ഡോള്‍ .കെ. വി, മധു പുല്ലുറ്റ്, എന്‍ .വി. സുരേഷ് വിജയകുമാര്‍ പി. എന്‍ . ഫിറോസ്‌ കബീര്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
മത്സര വിജയി കള്‍ക്കും ഏര്‍ളി ബേഡ് ആയ വിഗിതക്കും സംഗമ ത്തിലെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ ആയ ശ്രീജക്കും മാന്‍ ഓഫ് ദി മാച്ച് ആയ ത്രിദേവിനും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സഹൃദയ അഴീക്കോട് പുരസ്ക്കാരം പ്രഖ്യാപിച്ചു

February 26th, 2012

sahrudhaya-azheekodu-awards-2012-ePathram
ദുബായ് : 2012 ലെ സഹൃദയ – അഴീക്കോട് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. സലഫി ടൈംസ് സ്വതന്ത്ര പത്രിക യുടേയും കേരള റീഡേഴ്‌സ് & റൈറ്റേഴ്‌സ് സര്‍ക്കിള്‍ ചാപ്റ്റര്‍ (ദുബായ് വായനക്കൂട്ടം) സംയുക്താഭി മുഖ്യത്തില്‍ നാട്ടിലും മറു നാടുകളിലും കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി സാമൂഹ്യ പ്രതി ബദ്ധതക്കും മാധ്യമ പ്രവര്‍ത്തന മേഖല കളിലെ അര്‍ഹത പ്പെട്ടവര്‍ക്കും സമ്മാനിച്ചു വരുന്നതാണ് സഹൃദയ പുരസ്‌കാരങ്ങള്‍ .

സലഫി ടൈംസ് വായനക്കൂട്ടം സഹൃദയ- അഴീക്കോട് പുരസ്‌കാരങ്ങള്‍ക്ക് പൊതു സേവന മാധ്യമ പ്രവര്‍ത്തന മേഖലകളിലെ മികവിന് തെരെഞ്ഞെടുക്കപ്പെട്ടവര്‍ :

മന്‍സൂര്‍ മാവൂര്‍ – മിഡിലീസ്റ്റ് ചന്ദ്രിക (അന്വേഷണാത്മക പത്ര പ്രവര്‍ത്തനം), ജിഷി സാമുവല്‍ – ഇ പത്രം (അന്വേഷണാത്മക ഇ ജേണലിസം), ജലീല്‍ രാമന്തളി  (സമഗ്ര സംഭാവന), നാരായണന്‍ വെളിയങ്കോട് (സമഗ്ര സംഭാവന), പുന്നയൂര്‍ക്കുളം സൈനുദ്ധീന്‍ (സമഗ്ര സംഭാവന), ജീന രാജീവ് -ഇ വനിത (ന്യൂ മീഡിയ), സലീം ഐഫോക്കസ് (നവാഗത ഫോട്ടോ ജേണലിസ്റ്റ്), ഷാനവാസ് പാലത്ത്, അഷറഫ് കൊടുങ്ങല്ലൂര്‍ (ഫാക്‌സ് ജേണലിസം), കാസിം ചാവക്കാട് – തണല്‍ സാംസ്‌കാരിക വേദി (ജീവ കാരുണ്യം),

sahrudhaya-awards-2012-winners-ePathram
മുഹമ്മദ്കുട്ടി സലഫി (വൈജ്ഞാനിക പ്രവര്‍ത്തനം), കെ. വി. ശംസുദ്ധീന്‍ (പ്രവാസി കുടുംബ ക്ഷേമം), അബ്ദുസ്സമദ് മേപ്പയൂര്‍ (മാതൃക ഗുരുനാഥന്‍ ) കെ. കെ – ഹിറ്റ് 96.7റേഡിയോ (ശ്രവ്യ മാധ്യമം), സഫറുള്ള പാലപ്പെട്ടി (സാഹിത്യ സപര്യ), അമാനുള്ള ഖാന്‍ -കൈരളി പ്രവാസലോകം (സാമൂഹ്യ പ്രതിബദ്ധത), മോനി ദുബായ് (ദൃശ്യ മാധ്യമ സമഗ്ര സംഭാവന), പി. പി. മൊയ്ദീന്‍ (സാമൂഹ്യ സാംസ്‌കാരികം) തന്‍വീര്‍ കണ്ണൂര്‍ (ഏഷ്യാനെറ്റ്‌ ഗള്‍ഫ് റൌണ്ട് അപ്- ദൃശ്യ മാധ്യമം), റഹ്മാന്‍ എളങ്കമ്മല്‍ – ഗള്‍ഫ് മാധ്യമം (അന്വേഷണാത്മക പത്ര പ്രവര്‍ത്തനം), വിജു വി നായര്‍ (സാമൂഹ്യ സേവനം), അഡ്വ:ഹാഷിഖ് (മികച്ച സംഘാടകന്‍ ), നജീബ് മുഹമ്മദ് ഇസ്മായില്‍ . ഇ. എസ്. (പരിസ്ഥിതി), സൈഫ് കൊടുങ്ങല്ലൂര്‍ (വ്യക്തിഗത സമഗ്ര സംഭാവന).

sahrdaya-azheekod-puraskaram-2012-winners-ePathram

2012 സഹൃദയ - അഴീക്കോട് പുരസ്ക്കാര ജേതാക്കള്‍

സലഫി ടൈംസ് ഡോട്ട് കോം  വഴി പൊതു ജനാഭിപ്രായം രൂപീകരിച്ചു വില യിരുത്തിയും വിവിധ മാധ്യമ ങ്ങള്‍ വഴിയും വേദികള്‍ വഴിയും എന്‍ട്രികള്‍ സ്വീകരിച്ചും അഡ്വ : എ ആര്‍ ബിമല്‍ ,കെ. എച്ച്. എം. അഷ്‌റഫ്, ഷീല പോള്‍ ,എന്നിവര്‍ അടങ്ങുന്ന ജൂറി അംഗങ്ങളാണ് ഈ വര്‍ഷത്തെ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്.

ഇ – പത്രം മൂന്നാമത് തവണയാണ് സഹൃദയ പുരസ്കാര ത്തിന് അര്‍ഹ മാവുന്നത്. 2009 ല്‍ മികച്ച സൈബര്‍ പത്ര പ്രവര്‍ത്തകനുള്ള സഹൃദയ പുരസ്കാരം e പത്രം അബുദാബി കറസ്പോണ്ടന്റ്  പി. എം. അബ്ദുള്‍ റഹിമാനും മികച്ച പരിസ്ഥിതി പത്ര പ്രവര്‍ത്തന ത്തിനുള്ള പുരസ്കാരം  e പത്രം കോള മിസ്റ്റായ ഫൈസല്‍ ബാവ ക്കും ലഭിച്ചിരുന്നു.

അഡ്വ : ജയരാജ് തോമസ് (വായനകൂട്ടം പ്രസിഡന്റ്) ഒ. എസ്. എ. റഷീദ് (വായനകൂട്ടം ജനറല്‍ സെക്രട്ടറി) കെ.എ. ജബ്ബാരി (മാനേജിംഗ് എഡിറ്റര്‍ സലഫി ടൈംസ്) എന്നിവരും പുരസ്‌കാര പ്രഖ്യാപന ത്തില്‍ പങ്കെടുത്തു. മാര്‍ച്ച് ആദ്യ വാരം ദുബായില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന സഹൃദയ സംഗമ ത്തില്‍ പുരസ്‌കാര ദാനം നടക്കും. ആദര ഫലകവും കീര്‍ത്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് സഹൃദയ – അഴീക്കോട് പുരസ്‌കാരം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഭാര്യമാര്‍ സൂക്ഷിക്കുക : വീട്ടുജോലിക്കാരി സുന്ദരിയാണ്
Next »Next Page » പുല്ലുറ്റ് അസോസിയേഷന്‍ സ്നേഹ സംഗമം »



  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine