ഫ്ളാറ്റ് ടി. വി.കള്‍ക്ക് 36.05 ശതമാനം നികുതി ആഗസ്റ്റ് 26 മുതല്‍

August 23rd, 2013

flat-screen-television-ePathram
അബുദാബി : വിദേശത്തു നിന്ന് എല്‍. സി. ഡി, പ്ളാസ്മ, എല്‍. ഇ. ഡി. തുടങ്ങിയ ഫ്ളാറ്റ് സ്ക്രീന്‍ ടെലിവിഷനു കള്‍ ഇന്ത്യ യിലേക്ക് കൊണ്ടു പോകുമ്പോള്‍ 36.05 ശതമാനം നികുതി ഏര്‍പ്പെടുത്തി.

നിലവില്‍ 35,000 രൂപ വരെ വില യുള്ള ഇത്തരം ടി. വി. കള്‍ സ്വന്തം ഉപയോഗ ത്തിനായി ഡ്യൂട്ടി ഇല്ലാതെ കൊണ്ടു പോകാ മായിരുന്നു. അനുവദനീയ മായ ബാഗേജില്‍ ഇതും ഉള്‍പ്പെടുത്തു മായിരുന്നു.

എന്നാല്‍ രൂപ യുടെ വിലയിടിവ് തടയുന്ന തിന്‍െറ ഭാഗമായി ആഗസ്റ്റ് 26 മുതല്‍ ഫ്ലാറ്റ് സ്ക്രീന്‍ ടെലിവിഷനു കള്‍ക്ക് 35 ശതമാനം ചുങ്കവും അതിന്‍െറ മൂന്നു ശതമാനം വിദ്യഭ്യാസ സെസും നല്‍കണം. അതായത് ടി. വി വില യുടെ 36.05 ശതമാനം പ്രവാസി മൊത്തം നികുതി നല്‍കേണ്ടി വരും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നിവേദക സംഘം ഡല്‍ഹിക്ക്

August 21st, 2013

അബുദാബി : ഇന്ത്യന്‍ മീഡിയ അബുദാബി യുടെ ആഭിമുഖ്യ ത്തില്‍ എയര്‍ ഇന്ത്യാ എക്‌സപ്രസ് ബാഗേജ് പരിധി വെട്ടി ക്കുറച്ചതിന് എതിരെ വിവിധ സാമൂഹിക സാംസ്‌കാ രിക സംഘടനാ പ്രതിനിധി കള്‍ ബുധനാഴ്ച രാത്രി പത്തരക്ക് അബുദാബി യില്‍ നിന്ന് ഡല്‍ഹിക്കു പോകും.

പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ്, വ്യോമയാന മന്ത്രി അജിത്‌ സിംഗ്, സഹ മന്ത്രി കെ. സി. വേണു ഗോപാല്‍, പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി, കേരളത്തില്‍ നിന്നുള്ള മറ്റു മന്ത്രിമാര്‍, എം. പി. മാര്‍ എന്നിവരെയും നിവേദക സംഘം നേരില്‍ കണ്ടു ബഗേജ് പരിധി വെട്ടി ക്കുറക്കുന്ന തിലൂടെ പ്രവാസി കള്‍ക്കു വരാനിരിക്കുന്ന ദുരിതത്തെ ക്കുറിച്ചു വിശദീ കരിക്കും. പ്രവാസികളെ വെട്ടിലാക്കുന്ന തീരുമാനം പിന്‍വലിപ്പി ക്കാന്‍ കഴിയുന്ന സമ്മര്‍ദ്ദം ചെലുത്താന്‍ കേരള ത്തില്‍ നിന്നുള്ള എം. പി. മാരുടെ സഹായം തേടും.

ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുല്‍ സമദ്, ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് ജോയ് തോമസ് ജോണ്‍ എന്നിവരുടെ നേതൃത്വ ത്തിലാണ് വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധി കളുടെ നിവേദക സംഘം ബുധനാഴ്ച രാത്രി പത്തരക്ക് ഡല്‍ഹിക്കു പുറപ്പെടുക.

മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്കര്‍, ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ്, ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം, ഇന്ത്യന്‍ മീഡിയ വൈസ് പ്രസിഡന്റ് ആഗിന്‍ കീപ്പുറം, എമിറേറ്റ്‌സ് ഫ്രട്ടേനിറ്റി ഫോറം പ്രസിഡന്‌റ് എ. എം. ഇബ്രാഹിം എന്നിവരും സംഘത്തിലുണ്ട്. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി കൊച്ചി യില്‍ നിന്ന് ഡല്‍ഹി യിലെത്തി സംഘത്തോടൊപ്പം ചേരും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാജേന്ദ്രന്റെ റമദാന്‍ വ്രതാനുഷ്ടാനം മാതൃകയാവുന്നു

July 22nd, 2013

ramadan-fasting-non-muslim-venma-rajendran-venjaramoodu-ePathram
അബുദാബി : തുടര്‍ച്ചയായി പതിനാലു കൊല്ലം റമദാന്‍ നോമ്പ് എടുക്കുന്ന രാജേന്ദ്രന്‍ വെഞ്ഞാറമൂട് എന്ന പ്രവാസി, മറ്റുള്ളവര്‍ക്ക് മാതൃകയാവുന്നു. രാജേന്ദ്രനെ കുറിച്ചു റേഡിയോ വിലും ടെലിവിഷന്‍ ചാനലു കളിലും പത്ര ങ്ങളിലും വന്നിരുന്ന വാര്‍ത്തകള്‍ കേട്ടും കണ്ടും വായിച്ചും മറ്റുള്ള പലരും വ്രതാനുഷ്ടാന ത്തിലേക്ക് തിരിയുന്നു എന്നും രാജേന്ദ്രന്‍ ഇ – പത്ര ത്തോട് പറഞ്ഞു.

കാലാവസ്ഥ അനുകൂലമല്ലാതിരുന്നിട്ടു കൂടി താന്‍ നോമ്പ് എടുക്കുന്നത് പലരിലും അത്ഭുതം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തകള്‍ അറിഞ്ഞു നോമ്പ് എടുക്കുന്നതിന്റെ വിശേഷങ്ങളും താന്‍ അതില്‍ പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ അറിയാനും കൂടിയാണ് പലരും വിളിച്ചത് എന്നും തന്റെ അനുഭവം കേട്ടറിഞ്ഞു ചില സുഹൃത്തുക്കള്‍ കൂടി വ്രതം അനുഷ്ടിച്ചു തുടങ്ങി എന്നും രാജേന്ദ്രന്‍ പറഞ്ഞു.

രാജേന്ദ്രന്‍ വെഞ്ഞാറമൂട്, നോമ്പ് എടുത്തു തുടങ്ങിയ കാര്യം ഇങ്ങിനെ വിശദീകരിക്കുന്നു : 14 വര്‍ഷം മുമ്പുള്ള ഒരു നോമ്പു കാലം.11 സുഹൃത്തു ക്കള്‍ക്കൊപ്പം ഒരു മൂന്ന് മുറികള്‍ ഉള്ള ഫ്ലാറ്റില്‍ താമസം. കൂട്ടുകാരെല്ലാം പുലര്‍ച്ചെ എഴുന്നേറ്റ് നോമ്പു പിടിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുക യാണ്. ആദ്യം ഒന്നു കൂടി മയങ്ങാമെന്ന് കരുതി. എന്നാല്‍ പെട്ടെന്ന് എഴുന്നേറ്റ് എല്ലാവരോടും ഒപ്പം കൂടി. അന്ന് തുടങ്ങിയ താണ് നോമ്പിനോടുള്ള കൂട്ടുകൂടല്‍ തന്‍െറ കൂടെ താമസി ച്ചിരുന്ന മുസ്ലിം സുഹൃത്തു ക്കള്‍ നോമ്പ് എടുക്കുന്നത് കണ്ടാണ് രാജേന്ദ്രന്‍ നോമ്പിനോട് കൂട്ടു കൂടി തുടങ്ങിയത്. ആദ്യമൊക്കെ ചെറിയ വിഷമം ഉണ്ടായിരുന്നു എങ്കിലും ആ വര്‍ഷം എല്ലാം നോമ്പും ഇദ്ദേഹം അനുഷ്ഠിച്ചു.

ഇത്തവണ കടുത്ത ചൂടും വ്രതം 15 മണിക്കൂറിലേറെ നീണ്ടു നില്‍ക്കുന്നതും കാരണം നോമ്പെടുക്കാന്‍ ബുദ്ധി മുട്ടായിരിക്കും എന്നാണ് കരുതിയിരുന്നത്. ആദ്യത്തെ രണ്ട് – മൂന്ന് ദിവസ ങ്ങള്‍ ചൂടും സമയ ദൈര്‍ഘ്യവും ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും ഇപ്പോള്‍ ഒരു പ്രശ്നവുമില്ല എന്ന് ഇദ്ദേഹം പറയുന്നു.

നോമ്പ് ആത്മീയമായും ശാരീരിക മായും തനിക്ക് പ്രത്യേക അനുഭൂതി നല്‍കുന്നതായും രക്ത സമ്മര്‍ദ ത്തിന്‍െറ ബുദ്ധിമുട്ട് അനുഭവിക്കുന്ന തനിക്ക് നോമ്പു കാലം കഴിയു മ്പോഴേക്കും ബി. പി. സാധാരണ നിലയില്‍ ആകാറുണ്ട്. വിശപ്പിന്‍െറ വില അറിയുന്ന തിനൊപ്പം ക്ഷമ യുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും നോമ്പു കാലം സഹായിക്കും. ഇത് കൊണ്ട് തന്നെ നിരവധി ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളില്‍ രാജേന്ദ്രന്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

അബുദാബി യിലെ കലാ സാംസ്കാരിക രംഗത്ത്‌ സജീവമായിരുന്ന രാജേന്ദ്രന്‍ ഇപ്പോള്‍ ജോലി തിരക്കുകള്‍ മൂലം പൊതു രംഗത്ത്‌ നിന്നും അല്പം മാറി നിന്നു. കേരളാ സോഷ്യല്‍ സെന്റര്‍ മാനേജിംഗ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. ശക്തി തിയ്യറ്റെഴ്സ് അവതരിപ്പിച്ചിരുന്ന നാടക ങ്ങളിലും കെ. എസ്. സി. കലാ – കായിക വിഭാഗ ത്തിലും നിറ സാന്നിധ്യ മായിരുന്നു. വെഞ്ഞാറമൂട് നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ വെണ്മ യു. എ. ഇ. യുടെ സ്ഥാപക നേതാക്കളില്‍ ഒരാളും സജീവ പ്രവര്‍ത്തകനും കൂടിയാണ്.

തന്റെ വ്രതാനുഷ്ടാനത്തിനു ഭാര്യ സുനിത യും മക്കളായ അഞ്ജന, അര്‍ജുന്‍ രാജ് എന്നിവരുടെ സപ്പോര്‍ട്ട് ഉണ്ടെന്നും പറഞ്ഞു. വീട്ടിലേക്കു വിളിക്കുമ്പോഴെല്ലാം ഭാര്യ യുടെ ആദ്യ ചോദ്യം ‘നോമ്പ് എടുത്തില്ലേ’ എന്നാണ്.

ആദ്യത്തെ നോമ്പിന് ഒപ്പം കൂടിയിരുന്ന കൂട്ടുകാരെല്ലാം പിന്നീട് പലവഴിക്ക് പിരിഞ്ഞെങ്കിലും നോമ്പി നോടുള്ള കൂട്ട് വിടുന്നതിന് ഇദ്ദേഹം തയാറല്ല. തുടര്‍ന്നുള്ള വര്‍ഷ ങ്ങളിലും വ്രതം അനുഷ്ഠിക്കാന്‍ സാധിക്കണമെന്ന എന്ന പ്രാര്‍ഥനയിലാണ് അബുദാബി മീനാ യിലുള്ള സിവില്കോ എന്ന ലബനീസ് കണ്‍സ്ട്രക്ഷന്‍ കമ്പനി യില്‍ ജോലിക്കാരനായ രാജേന്ദ്രന്‍ വെഞ്ഞാറമൂട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാസ്‌ പോര്‍ട്ടില്‍ വിവരങ്ങള്‍ ചേര്‍ക്കുമ്പോള്‍ വ്യക്തത ഉണ്ടായിരിക്കണം : എമ്പസി

June 12th, 2013

indian-passport-cover-page-ePathram
അബുദാബി : വിവാഹം കഴിഞ്ഞതും വിവാഹ ബന്ധം വേര്‍പ്പെടു ത്തിയതും സംബന്ധിച്ച വിവര ങ്ങള്‍ പാസ്‌ പോര്‍ട്ടില്‍ രേഖ പ്പെടുത്തുന്നത് പഴയ രീതിയില്‍ തന്നെയാണ് എന്ന്‍ അബുദാബി ഇന്ത്യന്‍ എമ്പസി അറിയിച്ചു.

അടുത്ത കാലത്തായി ഇക്കാര്യ ത്തില്‍ ധാരാളം അഭ്യുഹങ്ങള്‍ പരന്നതില്‍ കഴമ്പില്ല എന്ന് എമ്പസി വൃത്തങ്ങള്‍ പറഞ്ഞു. കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യ പ്പെടുത്തിയ കോപ്പി ഉപയോഗിച്ച് പുതിയ വിവര ങ്ങള്‍ കൂട്ടിച്ചേര്‍ക്കാം.

ഇന്ത്യക്കാര്‍ പാസ്‌പോര്‍ട്ടില്‍ ഏറ്റവും പുതിയ വ്യക്തത യുള്ള വിവര ങ്ങളാണ് നല്‍കേണ്ടത്. ഇത് ബുദ്ധി മുട്ടുകള്‍ ഒഴിവാക്കു ന്നതിനായി സഹായിക്കുമെന്ന് എമ്പസ്സി വൃത്തങ്ങള്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതി യില്‍ നിന്നും പിന്മാറി : എം. എ. യൂസഫലി

May 25th, 2013

ma-yousufali-epathram
അബുദാബി : കൊച്ചി യില്‍ ആരംഭിക്കാനിരിക്കുന്ന ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതി സംബന്ധിച്ച് കേരള ത്തില്‍ വിവാദം ഉയര്‍ന്ന സാഹചര്യ ത്തില്‍ പദ്ധതി യില്‍ നിന്ന് പിന്മാറുന്നതായി പ്രമുഖ വ്യവസായി എം. എ. യൂസഫലി.

എം. കെ. ഗ്രൂപ്പിന്റെ കൊച്ചിയിലെ ലുലു മാള്‍ ഭൂമി കയ്യേറിയതാണ് എന്ന ആരോപണ ത്തിന്റെ പശ്ചാത്തല ത്തിലാണ് ഇതേക്കുറിച്ച് വിശദീകരിക്കാന്‍ അബുദാബി യില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ യൂസഫലി തന്റെ നിലപാട് വ്യക്ത മാക്കിയത്.

തന്നെ ഒരു ഭൂമി കയ്യേറ്റക്കാരന്‍ ആയി അധിക്ഷേ പിച്ചതില്‍ ദുഖവും കടുത്ത മാനസിക പ്രയാസവും ഉണ്ടായി. താന്‍ മനസ്സാ വാചാ കര്‍മ്മണാ അറിയാത്ത കാര്യങ്ങളാണു ഇപ്പോള്‍ തനിക്കെതിരെ വിളിച്ചു പറയുന്നത്. ഈ പശ്ചാത്തല ത്തിലാണ് ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറാന്‍ തീരുമാനിച്ചത്.

കേരള രാഷ്ട്രീയ ത്തിലെ ഉള്ളു കള്ളികള്‍ തനിക്കറിയില്ല. താന്‍ ഒരു രാഷ്ട്രീയക്കാരനല്ല, ബിസിനസ്സു കാരനാണ്. എല്ലാ പാര്‍ട്ടിക്കാരുമായും നല്ല ബന്ധ ങ്ങളാണുള്ളത്. ആരോപണം ഉന്നയിച്ചവര്‍ ആവശ്യപ്പെടുക യാണെങ്കില്‍ എല്ലാ രേഖകളും നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ തന്നോട് ഇതേക്കുറിച്ച് ആരും ചോദിച്ചിട്ടില്ല.

മാധ്യമ ങ്ങളിലൂടെ തന്നെ വ്യക്തി ഹത്യ ചെയ്യുകയാണ്. അഞ്ച് കൊല്ലം കൊണ്ടാണ് ദക്ഷിണേന്ത്യ യിലെ ഏറ്റവും വലിയ മാള്‍ കൊച്ചി യില്‍ യാഥാര്‍ഥ്യ മാക്കിയത്. ഈ അഞ്ച് കൊല്ല ത്തിനിടയ്ക്ക് ആരും ആരോപണം ഉന്നയിച്ചില്ല. ഒടുവില്‍ ഉദ്ഘാടനം കഴിഞ്ഞപ്പോഴാണ് ആരോപണം ഉയരുന്നത്.

ഒരു കച്ചവടക്കാരന്റെ ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്യുന്ന ആരോപണങ്ങള്‍ വന്ന സ്ഥിതിക്കു ഇനിയും കയ്യിലെ കാശിറക്കി മറ്റൊരു ബുദ്ധിമുട്ട് ഏറ്റെടുക്കാന്‍തയ്യാറല്ല. ബോള്‍ഗാട്ടി പദ്ധതിക്കായി 72 കോടി രൂപ ഇതിനോടകം ചിലവിട്ടു. വാടക ഇനത്തില്‍ 10 കോടിയും ചെലവഴിച്ചു. ഇനി എന്തു വന്നാലും പദ്ധതിയുമായി മുന്നോട്ട് പോകില്ല എന്നും യൂസഫലി പറഞ്ഞു.

കേരള ത്തില്‍ നിരവധി തൊഴില്‍ സാദ്ധ്യതകള്‍ : പദ്മശ്രീ എം. എ. യൂസഫലി

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യൻ അറബ് സാംസ്കാരിക വിനിമയം കാലഘട്ടത്തിന്റെ ആവശ്യം – ഡോ. ശിഹാബ് അൽ ഗാനെം
Next »Next Page » സീതി സാഹിബിന്റെ ഓര്‍മ്മകള്‍ കരുത്തു പകരുന്നു : മുനവ്വറലി ശിഹാബ് തങ്ങള്‍ »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine