യു.എ.ഇ. പൊതുമാപ്പ് ഔട്ട്പാസിന് ഫീസ് നൽകേണ്ട

December 14th, 2012

abudhabi-airport-terminal-ePathram

ദുബായ് : യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കാനായി അപേക്ഷിക്കുന്നവർ ഔട്ട്പാസ് ഫീസായി നൽകേണ്ട തുക ഇനി അടയ്ക്കേണ്ടി വരില്ല എന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി സൽമാൻ ഖുർഷിദ് അറിയിച്ചു. ഇത് കേന്ദ്ര സർക്കാർ പൂർണ്ണമായി ഒഴിവാക്കിയതായി കെ. പി. സി. സി. അദ്ധ്യക്ഷൻ രമേഷ് ചെന്നിത്തലയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ ചെന്നു കണ്ട പ്രതിനിധി സംഘത്തിനെയാണ് മന്ത്രി ഈ കാര്യം അറിയിച്ചത്.

പൊതു മാപ്പ് ലഭിക്കാനായി നേരത്തെ ഔട്ട്പാസ് ഫീസായി 69 ദിർഹം എംബസിയിൽ കെട്ടി വെയ്ക്കേണ്ടതായി വന്നിരുന്നു. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഈ നടപടിക്ക് എതിരെ പ്രവാസി സമൂഹത്തിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്നു വന്ന സാഹചര്യത്തിലാണ് സർക്കാർ നിലപാട് മാറ്റിയത്. മറ്റു രാജ്യങ്ങളിലെ എംബസികൾ തങ്ങളുടെ പൌരന്മാരിൽ നിന്നും ഇത്തരത്തിൽ തുക ഈടാക്കാത്ത കാര്യം പ്രവാസി സംഘടനകൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗള്‍ഫിലെ ഉന്നത സ്വാധീനമുള്ള ഇന്ത്യക്കാരില്‍ ഒന്നാമന്‍ എം. എ. യൂസഫലി

October 15th, 2012

ma-yousufali-epathram
അബുദാബി : ഗള്‍ഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരില്‍ ഒന്നാമന്‍ എം. കെ. ഗ്രൂപ്പിന്റെ സാരഥി എം. എ. യൂസഫലി ആണെന്ന് അറേബ്യന്‍ ബിസ്സിനസ് മാഗസിന്‍ വെളിപ്പെടുത്തി. ഗള്‍ഫിലെ ബിസ്സിനസ് മേഖല യിലും സാമൂഹിക രംഗത്തും സ്വാധീനം ചെലുത്തുന്ന 100 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോഴാണ് എം. എ. യൂസഫലി ഒന്നാം സ്ഥാനത്തെത്തിയത്. ഈ സര്‍വ്വേ യില്‍ രണ്ടാം തവണയാണ് എം. എ. യൂസഫലി ഒന്നാം സ്ഥാനത്ത് വരുന്നത്.

ജി. സി. സി. രാഷ്ട്ര ങ്ങളിലെ ഭരണാധി കാരികളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തി, അബുദാബി ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യക്കാരന്‍ എന്നീ നിലകളില്‍ എല്ലാം അറേബ്യന്‍ ബിസ്സിനസ് മാഗസിന്‍ ഇദ്ദേഹത്തിന്റെ പ്രാധാന്യത്തെ വില യിരുത്തുന്നു.

എയര്‍ടെല്ലിലെ പ്രധാന നിക്ഷേപകനും കമ്യൂണിക്കേഷന്‍ രംഗത്തെ പ്രമുഖനും ദുബായില്‍ നിക്ഷേപ ശൃംഖലയുമുള്ള രഘുവിന്ദര്‍ കത്താരിയ രണ്ടാം സ്ഥാനത്തും ഗള്‍ഫിലെ ജഫ്ജഫ്‌കോ ബ്രാന്‍ഡിന്റെ ഉടമസ്ഥനും മീറ്റ് എക്‌സ്‌പോര്‍ട്ട റുമായ ഫിറോഷ് അല്ലാന മൂന്നാം സ്ഥാനത്തും മലയാളി യായ രവി പിള്ള നാലാം സ്ഥാനത്തും ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പിന്റെ നിക്കി ജഗത്തിയാനി അഞ്ചാം സ്ഥാനത്തുമുണ്ട് എന്ന് അറേബ്യന്‍ ബിസ്സിനസ് മാഗസിന്‍ പറയുന്നു.

യു. എ. ഇ. യില്‍ നിന്നുള്ള നിക്ഷേപം ഇന്ത്യയില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതും ടീകോമിന്റെ കൊച്ചി യിലെ സ്മാര്‍ട്ട്‌ സിറ്റി പദ്ധതി, എം. എ. യൂസഫലി യുടെ നേതൃത്വ ത്തിലുള്ള മറ്റ് നിക്ഷേപങ്ങള്‍, എയര്‍ കേരളയെ ക്കുറിച്ചുള്ള ആശയങ്ങള്‍ മുതലായവ ഇതില്‍പ്പെടും. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഗള്‍ഫിലേക്ക് ഇറക്കുമതി ചെയ്യുന്നതിലും എം. എ. യൂസഫലിക്ക് പ്രമുഖ സ്ഥാനമുണ്ട്.

ഗള്‍ഫിലെ സാമൂഹിക രംഗത്തും ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളിലും യൂസഫലി നിര്‍ണായക പങ്കുവഹിക്കുന്നു. തന്റെ സ്ഥാപന ങ്ങളിലൂടെ 29 രാജ്യങ്ങളിലെ 29,000 ആളുകള്‍ക്ക് എം. എ. യൂസഫലി തൊഴില്‍ നല്‍കുന്നുണ്ട്. ഇതില്‍ 22,000 പേര്‍ മലയാളികള്‍ ആണെന്നതും ശ്രദ്ധേയമാണ്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

August 17th, 2012

indipendence-day-celebrations-in-indian-embassy-ePathram

അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലും കോണ്‍സുലേറ്റിലും വിവിധ ഇന്ത്യന്‍ സംഘടന കളിലും വൈവിധ്യം നിറഞ്ഞ പരിപാടി കളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

indipendence-day-in-indian-embassy-2012-ePathram

അബുദാബി ഇന്ത്യന്‍ എംബസിയില്‍ അംബാസഡര്‍ എം. കെ. ലോകേഷ് ത്രിവര്‍ണ പതാക ഉയര്‍ത്തി. എംബസി ഓഡിറ്റോറിയ ത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളന ത്തില്‍ എം. കെ. ലോകേഷ്, രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിച്ചു. തുടര്‍ന്ന് അബുദാബി ഇന്ത്യന്‍ സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍ എന്നീ വിദ്യാലയ ങ്ങളിലെ കുട്ടികള്‍ ദേശഭക്തി ഗാനങ്ങളും നൃത്ത രൂപങ്ങളും അവതരിപ്പിച്ചു. പരിപാടി യില്‍ അബുദാബി യിലെ ഇന്ത്യന്‍ സമൂഹം പങ്കെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാളി യുവാവിനെ ദുബായില്‍ കാണാതായി

August 14th, 2012

ansar-mattool-man-missing-ePathram
ദുബായ് : ജോലി സ്ഥലത്ത്‌ വെച്ച് കാണാതായ മലയാളി യുവാവിനെ ച്ചൊല്ലി കുടുംബം കടുത്ത മാനസിക വിഷമത്തില്‍. ആഗസ്ത് മൂന്ന് മുതലാണ് ദുബായ് ദേരയിലെ ഭവാനി ട്രേഡിംഗ് കമ്പനി യില്‍ ജോലി ചെയ്തു വരുന്ന കണ്ണൂര്‍ ജില്ല യിലെ മാട്ടൂലിന് സമീപം മടക്കര യില്‍ അന്‍സാറി (24) നെ ക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തത്.

കഴിഞ്ഞ നാലര വര്‍ഷമായി ഇതേ സ്ഥാപന ത്തിലെ വില്പന വിഭാഗ ത്തില്‍ ജോലി ചെയ്തു വരിക യാണ് അന്‍സാര്‍. നാട്ടില്‍ നിന്ന് ജോലി അന്വേഷിച്ച് എത്തിയ അന്‍സാറിന്റെ അനുജന്‍ അനീസ് അബുദാബി യില്‍ അമ്മാവന്റെ കൂടെയാണ് താമസിച്ചു വന്നത്. ജോലി ശരിയായതിനെ ത്തുടര്‍ന്ന് ശനിയാഴ്ച അനീസ് വിസ മാറ്റാനായി പോകുന്ന വിവരം അറിയിക്കാനാണ് അമ്മാവന്‍ ജലീല്‍ അന്‍സാറിനെ വിളിക്കുന്നത്. അപ്പോള്‍ മുതല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ചിലപ്പോള്‍ ഫോണ്‍ ഓണ്‍ ആവുന്നുണ്ടെങ്കിലും ആരും എടുക്കുന്നില്ല.

അന്‍സാറിനെ ക്കുറിച്ച് വിവരം ഒന്നുമില്ലാത്തതു കൊണ്ട് ജോലി ചെയ്യുന്ന സ്ഥാപന ത്തില്‍ അന്വേഷിച്ച പ്പോള്‍ പൂര്‍ണമായ സഹകരണമല്ല ഉണ്ടായതെന്നും അമ്മാവന്‍ ജലീല്‍ പറഞ്ഞു. ഗോഡൗണില്‍ നിന്ന് കുറേ സാധനങ്ങള്‍ കളവു പോയിട്ടുണ്ടെന്നും അക്കൂട്ട ത്തിലൊരു തൊഴിലാളിയെ കാണാനില്ലെന്നും പോലീസില്‍ പരാതി കൊടുത്തിരിക്കുക യാണെന്നുമാണ് തൊഴിലുടമ പറഞ്ഞത്. പോലീസ്‌ കേസ് നിലവിലുള്ള തിനാല്‍ പാസ്‌പോര്‍ട്ട് കോപ്പി തരാന്‍ ആവില്ലെന്നും അയാള്‍ ശഠിച്ചു. അതേ ത്തുടര്‍ന്ന് നായിഫ് പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ കാണാനില്ല എന്ന പരാതി ലഭിച്ചിട്ടില്ല എന്നാണ് അറിഞ്ഞത്. സാധനങ്ങള്‍ കളവു പോയതിനെ ക്കുറിച്ച് മാത്രമാണ് പരാതി സിസ്റ്റത്തില്‍ കാണുന്നത് എന്നുമാണ് വിശദീകരണം.

അന്‍സാറിന്റെ തിരോധാനത്തെ ക്കുറിച്ച് ബന്ധുക്കള്‍ തീ തിന്നു കഴിയുകയാണ്. ഈ യുവാവിനെ ക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ അമ്മാവന്‍ ജലീലുമായി ബന്ധപ്പെടണം. ഫോണ്‍ : 050 90 69 056.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന കസ്റ്റംസ്‌ ഡ്യൂട്ടി : ഒപ്പു ശേഖരണം ഓണ്‍ലൈനില്‍

August 14th, 2012

airport-passengers-epathram

ദുബായ് : അടുത്ത കാലത്തായി നാട്ടിലേക്ക് പോകുന്ന പ്രവാസികൾ കെട്ടു താലിക്കും വിവാഹ മോതിരത്തിനും വരെ കസ്റ്റംസ് ഡ്യൂട്ടി അടക്കാന്‍ നിര്‍ബന്ധിതര്‍ ആയിരിക്കുന്നു. അമ്പതു വര്‍ഷത്തോളം പഴക്കമുള്ള നിയമം പൊടി തട്ടി നടപ്പാക്കി യിരിക്കുകയാണ് അധികാരികള്‍

ആ പഴയ നിയമത്തില്‍ യാത്രക്കാര്‍ സ്വര്‍ണ്ണം കൊണ്ട് വരുന്നതിനെ കുറിച്ച് പറയുന്നത് സ്ത്രീകള്‍ക്ക് 20,000 രൂപ വിലയുള്ള സ്വര്‍ണ്ണാഭരണവും പുരുഷന്മാര്‍ക്ക് 10,000 രൂപ വിലയുള്ള സ്വര്‍ണ്ണാഭരണവും വിദേശത്തു നിന്ന്‍ കൊണ്ടു വരാം എന്നാണ്. കൂടാതെ 200 സിഗരറ്റും രണ്ടു ലിറ്റര്‍ മദ്യവും യാത്രക്കാരന് കയ്യില്‍ കൊണ്ട് പോകാം. ഈ വക സാധനങ്ങള്‍ എണ്ണവും അളവും അടിസ്ഥാന ത്തില്‍ എന്നതു പോലെ സ്വര്‍ണ്ണവും തൂക്കം അടിസ്ഥാന ത്തില്‍ അല്ലേ കൊണ്ടു വരുവാന്‍ അനുവദിക്കേണ്ടത്? നിയമം നടപ്പാക്കിയ കാലത്ത് അനുവദിച്ച സംഖ്യ കൊണ്ട് 500 ഗ്രാം സ്വര്‍ണം സ്ത്രീകള്‍ക്കും 250 ഗ്രാം സ്വര്‍ണം പുരുഷന്മാര്‍ക്കും കൊണ്ടു വരാമായിരുന്നു. കാരണം അന്ന്‍ സ്വര്‍ണ്ണത്തിനു ഗ്രാമിന് നാല്പതു രൂപയെ വില ഉണ്ടായിരുന്നുള്ളു.

ഈ നിയമ ത്തില്‍ കാലോചിതമായ മാറ്റം ഉണ്ടാക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു. ഇത്ര രൂപായ്ക്ക് എന്നതിന് പകരം ഇത്ര ഗ്രാം എന്നാക്കി മാറ്റേണ്ടത് കാലഘട്ട ത്തിന്റെ ആവശ്യമാകുന്നു. അതിനാല്‍ പുരുഷന്മാര്‍ക്ക് 100 ഗ്രാം സ്വര്‍ണ്ണാഭരണവും സ്ത്രീകള്‍ക്ക് 250 ഗ്രാം സ്വര്‍ണ്ണാഭരണവും അനുവദിക്കേണ്ടതാണ്.

ഇത് നിര്‍ദ്ദേശിച്ചു കൊണ്ട്‌ പ്രധാനമന്ത്രിക്ക് നല്‍കിയ പ്രമേയം അദ്ദേഹം റവന്യു ഡിപ്പാര്‍ട്ട്മെന്റിനു അയച്ചു കൊടുത്തിട്ടുണ്ട് എന്ന കത്ത് ലഭിച്ചിട്ടുണ്ട്. കൂടാതെ പുതിയ ധനകാര്യ മന്ത്രിക്കും ഈ ആവശ്യം ഉന്നയിച്ചു കത്തയച്ചിട്ടുണ്ട്. അത് ഒരു മാസ്സ് പെറ്റീഷന്‍ ആയി അയക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതിനായി ഒരു ഓണ്‍ ലൈന്‍ പെറ്റീഷന്‍ തയ്യാറാക്കി യിരിക്കുന്നു.

വായന ക്കാര്‍ക്ക് എല്ലാവര്‍ക്കും ഈ ലിങ്കില്‍ പോയി പ്രമേയ ത്തില്‍ ഒപ്പു വെക്കുവാന്‍ അവസരം ഉണ്ട്. ഈ ലിങ്ക് നിങ്ങളുടെ സുഹൃത്തു ക്കള്‍ക്കും അയച്ചു കൊടുക്കുക. അങ്ങിനെ ആയിരക്കണക്കിന് പ്രവാസി കളുടെ ഒപ്പോടു കൂടി ധനകാര്യ മന്ത്രിയുടെ കയ്യില്‍ എത്തുമ്പോള്‍ അതിനു ശക്തി ഉണ്ടായിരിക്കും. അതിനു വേണ്ടി എല്ലാവരും ഈ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പു വെക്കുവാന്‍ അപേക്ഷ.

(അയച്ചു തന്നത് : കെ. വി. ഷംസുദ്ധീന്‍ – പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ്‌)

- pma

വായിക്കുക: , , , , ,

3 അഭിപ്രായങ്ങള്‍ »

50 of 571020495051»|

« Previous Page« Previous « വായനക്കൂട്ടം ഇഫ്താര്‍ മീറ്റും അഹിംസാ ദിന പ്രതിജ്ഞയും തിങ്കളാഴ്ച
Next »Next Page » മലയാളി യുവാവിനെ ദുബായില്‍ കാണാതായി »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine