യു. എ. ഇ. എക്‌സ്‌ചേഞ്ച് 35 ആം വാര്‍ഷികം ആഘോഷിക്കുന്നു

October 27th, 2015

logo-uae-exchange-ePathram
അബുദാബി : ധന വിനിമയ സേവന രംഗത്ത് മുന്‍ നിര യിലുള്ള യു. എ. ഇ. എക്‌സ്‌ചേഞ്ചിന്റെ 35 -ാം വാര്‍ഷിക ആഘോഷ ങ്ങള്‍ക്ക് തുടക്ക മായി.

ഗള്‍ഫ് മേഖല യിലെ സാമ്പ ത്തിക ഗതി വിഗതി കള്‍ ക്കൊപ്പം സഞ്ചരിച്ച യു. എ. ഇ. എക്‌സ്‌ചേഞ്ച്, 35 വര്‍ഷ ങ്ങള്‍ കൊണ്ട് ആഗോള തല ത്തിലേക്കു വളരു കയും ഇപ്പോള്‍ റെമിറ്റന്‍സ്, ഫോറിന്‍ എക്‌സ്‌ ചേഞ്ച്, പെയ്‌മെന്റ് സൊല്യൂഷന്‍സ് സേവന ങ്ങള്‍ ലഭ്യ മാക്കുകയും പ്രതി വര്‍ഷം 26,000 കോടി ഡോളറിന്റെ വിനിമയ ത്തിലൂടെ ഈ രംഗത്തെ ഒന്നാം നിര യില്‍ ആണി പ്പോള്‍.

35th-anniversary-celebration-of-uae-exchange-ePathram

1980ല്‍ അബുദാബി യില്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനം ആരംഭിച്ച കാലത്ത് പ്രതിവര്‍ഷം 150 കോടി യു. എസ്. ഡോളറാണ് കൈ കാര്യം ചെയ്തിരുന്നത്. പിന്നീട് ഗള്‍ഫിലെ സാമ്പത്തിക വളര്‍ച്ച യുടെ ഘട്ട ങ്ങളില്‍ ലക്ഷോപ ലക്ഷം വരുന്ന കുടിയേറ്റ തൊഴിലാളി കളുടെ സഹായ ശക്തി യായി യു. എ. ഇ. എക്‌സ്‌ ചേഞ്ച് പ്രവര്‍ത്തി ക്കുക യാണ്. ദിവസേന ശരാശരി നാലു ലക്ഷം പേരാണ് യു. എ. ഇ. എക്‌സ്‌ചേഞ്ച് ശാഖ കളെ ആശ്രയി ക്കുന്നത്.

ഇപ്പോള്‍ ഓരോ വര്‍ഷവും ഏകദേശം 2.54 കോടി ഇടപാടു കളാണ് യു. എ. ഇ. എക്‌സ്‌ചേഞ്ച് കൈ കാര്യം ചെയ്യുന്നത്. ലോക ത്തിലെ മൊത്തം എക്‌സ്‌ചേഞ്ച് ബിസിനസിന്റെ ആറ് ശതമാനം ഈ സ്ഥാപനം വഴിയാണ് നടക്കുന്നത്. ഇതില്‍ സിംഹ ഭാഗവും ഏഷ്യന്‍ രാജ്യ ങ്ങള്‍ ഉള്‍പ്പെടെ വികസ്വര രാജ്യ ങ്ങളിലാണ് ചെന്നെത്തുന്നത്.

നിരന്തരം ആധുനിക വത്കരണം നടത്തുക വഴി നിമിഷ മാത്രയില്‍ പണമയയ്ക്കാനും സ്വീകരിക്കാനും പറ്റുന്ന വിധം സേവന ങ്ങള്‍ ക്രമീകരിച്ചു എന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രമോദ് മങ്ങാട് പ്രസ്താവിച്ചു.

അഞ്ച് വന്‍ കര കളിലായി 800 ശാഖകളില്‍ എത്തി നില്‍ക്കുന്ന തങ്ങളുടെ വളര്‍ച്ചയയ്ക്ക് സാങ്കേതിക വത്കരണം പോലെ കുറ്റമറ്റ ഉപഭോക്തൃ സേവനവും നിദാന മാണെന്ന് അദ്ദേഹം പറഞ്ഞു.

പതിവു രീതികള്‍ കൂടാതെ ഇന്‍സ്റ്റന്റ് മണി ട്രാന്‍സ്ഫര്‍, ഫ്ലഷ് റെമിറ്റ് പോലുള്ള തത്സമയ വിനിമയം മാത്രമല്ല ഓണ്‍ ലൈന്‍ മണി ട്രാന്‍സ്ഫര്‍ വരെ എത്തിനില്ക്കുന്ന യു. എ. ഇ. എക്‌സ്‌ ചേഞ്ചിന്റെ സേവന ശൃംഖല ഒട്ടേറെ പുതിയ സരണി കളിലേക്ക് കുതിക്കുകയാ ണെന്നും പ്രമോദ് മങ്ങാട് കൂട്ടിച്ചേര്‍ത്തു.

- pma

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. എക്‌സ്‌ചേഞ്ച് 35 ആം വാര്‍ഷികം ആഘോഷിക്കുന്നു

തൊഴിൽ സാദ്ധ്യത കൾ പ്രവാസികള്‍ ഉപയോഗ പ്പെടുത്തണം : ടി. ടി. ഇസ്മായില്‍

October 5th, 2015

psc-member-tt-ismail-in-dubai-kmcc-ePathram
ദുബായ് : കേരള ത്തില്‍ ലഭ്യമായ തൊഴില്‍ സാദ്ധ്യത കൾ പ്രവാസി കള്‍ ഫല പ്രദമായി ഉപയോഗ പ്പെടുത്തണം എന്ന് പി. എസ്. സി. അംഗം ടി. ടി. ഇസ്മായില്‍ അഭിപ്രായ പ്പെട്ടു.

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ദുബായ് കെ. എം. സി. സി. ഐ സ്മാര്‍ട്ട് വിംഗ് സംഘടിപ്പിച്ച ‘ഗാന്ധി സ്മൃതി’ മുഖാമുഖം പരിപാടി യില്‍ സംസാരി ക്കുക യായി രുന്നു അദ്ദേഹം.

സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ മേഖല കളിൽ വളരെ യധികം അവസര ങ്ങള്‍ കേരള ത്തില്‍ ഉണ്ട്. ജീവിത കാലം മുഴുവന്‍ പ്രവാസി യായി കഴിയുന്ന തിനു പകരം നാട്ടില്‍ കുടുംബവും ഒന്നിച്ചു കഴിയാനുള്ള സാഹചര്യ ത്തിന് പരിശ്രമിക്കണം. ബിരുദ സര്‍ട്ടി ഫിക്കറ്റു മായി കടല്‍ കടക്കുന്നതിനു മുന്‍പ് നാട്ടിലെ തൊഴിൽ അവസരം കണ്ടെത്തി അതിനു വേണ്ടി മത്സരി ക്കാനുള്ള പ്രാപ്തി കൈ വരിക്കണം എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

ദുബായ് കെ. എം. സി. സി. പ്രസിഡന്റ് പി. കെ. അന്‍വര്‍ നഹ അദ്ധ്യ ക്ഷത വഹിച്ച പരിപാടി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാം സുന്ദര്‍ ‘ഗാന്ധി സ്മൃതി’ എന്ന വിഷയം അവതരിപ്പിച്ചു.

അഡ്വ. ബക്കര്‍ അലി, എന്‍. ആര്‍. മായിന്‍, വെങ്കിട്ട് മോഹന്‍, എന്‍. ആര്‍. രാമചന്ദ്രന്‍, ബാബു പീതാംബരന്‍, ആവയില്‍ ഉമ്മര്‍ ഹാജി, ഉസ്മാന്‍ തലശ്ശേരി എന്നിവര്‍ സംസാരിച്ചു. അഷ്‌റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ഷഹീര്‍ കൊല്ലം നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on തൊഴിൽ സാദ്ധ്യത കൾ പ്രവാസികള്‍ ഉപയോഗ പ്പെടുത്തണം : ടി. ടി. ഇസ്മായില്‍

പത്മശ്രീ എം. എ. യൂസഫലി സ്കോട്ട്ലന്‍ഡ് യാര്‍ഡ് മന്ദിരം സ്വന്തമാക്കി

July 28th, 2015

great-scott-land-yard-hotel-of-ma-yousafali-ePathram
അബുദാബി : മലയാളി വ്യവസായ പ്രമുഖനും അബുദാബി ചേംബർ ഓഫ് കോമ്മേഴ്സ് ഡയരക്ടർ ബോഡ് അംഗ വുമായ പത്മശ്രീ എം. എ. യൂസഫലി യുടെ ഉടമസ്ഥത യിലുള്ള ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ 1100 കോടി രൂപ ചെലവിട്ട് ലണ്ടനിലെ ഗ്രേറ്റ് സ്കോട്ട്ലന്‍റ് യാര്‍ഡ് മന്ദിരം സ്വന്തമാക്കി.

‘എഡ്വേര്‍ഡിയന്‍ ബില്‍ഡിംഗ്’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ കെട്ടിട ത്തിലാണ് സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തി ച്ചിരുന്നത്. പിന്നീട് ഇത് ബ്രിട്ടീഷ് ആര്‍മി റിക്രൂട്ട്മെന്റ് സെന്ററായും അറിയപ്പെട്ടു. ഈ പൗരാണിക കെട്ടിടം പഞ്ച നക്ഷത്ര ഹോട്ടലാക്കി മാറ്റാനാണ് ലുലു ഗ്രൂപ്പിന്‍െറ പദ്ധതി എന്ന് ഒൗദ്യോഗിക പത്ര ക്കുറിപ്പില്‍ അറിയിച്ചു.

ലണ്ടന്‍ നഗര ത്തിന്റെ ഹൃദയ ഭാഗമായ വൈറ്റ്ഹാളില്‍ 92,000 ചതുരശ്ര അടി വിസ്തീര്‍ണ ത്തിലാണ് പഞ്ച നക്ഷത്ര ഹോട്ടല്‍ ഒരുങ്ങുന്നത്. 110 ദശലക്ഷം പൗണ്ടി നാണ് (1100 കോടി രൂപ) ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറായ എം. എ. യൂസഫലി കെട്ടിടം സ്വന്ത മാക്കിയത്.

‘ദ ഗ്രേറ്റ് സ്‌കോട്ട്ലന്‍ഡ് യാര്‍ഡ്’ എന്ന പേരില്‍ ത്തന്നെയാവും ഹോട്ടല്‍ അറിയ പ്പെടുക. ലണ്ടനിലെ നിര്‍മാണ രംഗത്തെ പ്രമുഖരായ ഗല്ലിയാര്‍ഡ് ഹോംസാണ് നവീകരണ പ്രവര്‍ത്തന ങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത്.

എം. എ. യൂസഫലി യുടെ ലണ്ടനിലെ രണ്ടാമത്തെ വലിയ മൂല ധന നിക്ഷേപം ആണിത്. നേരത്തേ ഈസ്റ്റ് ഇന്ത്യാ കമ്പനി യുടെ ഓഹരി കള്‍ യൂസഫലി സ്വന്ത മാക്കി യിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

റമദാന്‍ വ്രത ത്തിന്റെ നിര്‍വൃതിയില്‍ അജീഷ്

July 16th, 2015

ajeesh-mulampatil-ramadan-fasting-ePathram
അബുദാബി : സമകാലിക കലുഷിത സാമൂഹ്യ സാഹചര്യത്തില്‍ സര്‍വ്വ മത സാഹോദര്യത്തിന്റെ സന്ദേശവുമായി അജീഷ് മുളമ്പാട്ടില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷ ങ്ങള്‍ക്ക് ഒരുങ്ങുന്നു. റമദാന്‍ മാസത്തിലെ മുഴുവന്‍ ദിവസവും നോമ്പെടുത്തു കൊണ്ട് വ്രത ത്തിലൂടെ ലഭിച്ച ആത്മ നിര്‍വൃതി യിലാണ് ചെറിയ പെരുന്നാള്‍ ആഘോഷി ക്കാനുള്ള തയ്യാറെടു പ്പുകള്‍ നടക്കുന്നത്.

അബുദാബി ഇലക്ട്ര സ്ട്രീറ്റില്‍ എല്‍ഡോറാഡോ സിനിമ യുടെ സമീപം ഒരു മൊബൈല്‍ ഷോപ്പിലെ ജോലി ലഭിച്ച് അജീഷ് ഇവിടെ വന്നപ്പോള്‍ കൂടെ ജോലി ചെയ്യുന്നവരും സഹ മുറി യന്മാരും എല്ലാവരും ഇസ്ലാം മത വിശ്വാസികള്‍. റമദാനി ല്‍ അവര്‍ നോമ്പ് എടുക്കുന്നതോടൊപ്പം ആ മുസ്ലീം സഹോദര ങ്ങളോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് വ്രതം അനുഷ്ടിച്ചു തുടങ്ങിയതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷ മായി തുടര്‍ച്ചയായി റമദാന്‍ നോമ്പ് അനുഷ്ടി ക്കുന്ന അജീഷ് മുളമ്പാട്ടില്‍ ആ നോമ്പിന്റെ സത്ത കളഞ്ഞു പോകാതെ തന്നെ പെരുന്നാള്‍ ആഘോഷിക്കും എന്ന് പറയുന്നു.

മലപ്പുറം ജില്ലയിലെ വേങ്ങര സ്വദേശിയായ അപ്പു – ജാനകി ദമ്പതി കളുടെ മൂത്ത മകനായ അജീഷ് നാട്ടില്‍ വെച്ചു തന്നെ പലപ്പോഴും റമദാനില്‍ നോമ്പ് എടുത്തിരുന്നു. പക്ഷെ തുടര്‍ച്ചയായി ഒരു മാസക്കാലം വ്രതം എടുക്കുന്നത് പ്രവാസ ജീവിതം ആരംഭിച്ച തിനു ശേഷം ആയിരുന്നു എന്നും ഇത് മാനസികമായും ശാരീരികമായും ഒട്ടേറെ ഗുണങ്ങള്‍ പ്രദാനം ചെയ്തിട്ടുണ്ട് എന്നും അജീഷ് ഇ – പത്ര ത്തോട് പറഞ്ഞു.

അജീഷിനു രാവിലെ എട്ടു മണി മുതല്‍ രണ്ടു മണി വരെ യാണ് പകല്‍ സമയത്തെ ജോലി. അത് കഴിഞ്ഞു റൂമില്‍ എത്തിയാല്‍ ഉടനെ നോമ്പ് തുറക്കാന്‍ ഉള്ള വിഭവ ങ്ങള്‍ ഒരുക്കുന്നതില്‍ വ്യാപൃതനാവും. കാരണം കൂടെ താമസിക്കുന്നവര്‍ അവരുടെ ജോലി കഴിഞ്ഞെത്താന്‍ വൈകു ന്നേരം ആറു മണി ആവും. അവര്‍ക്ക് കൂടി യുള്ള ഇഫ്താര്‍ വിഭവങ്ങള്‍ ഒരുക്കുന്നത് അജീഷ് തന്നെ. മാത്രമല്ല രാത്രി കട അടച്ചു റൂമില്‍ എത്തി അത്താഴം കഴിഞ്ഞു കിടക്കുന്നതോടെ ഓരോ ദിവസത്തെയും നോമ്പ് ആരംഭിക്കുകയായി.

പ്രതികൂല കാലാവസ്ഥയിലും കഠിന മായ ചൂടിലും തനിക്കു നോമ്പിന് കാര്യമായ ക്ഷീണമോ മറ്റു പ്രയാസങ്ങളോ അനുഭവപ്പെടാറില്ല എന്നും അജീഷ് സാക്ഷ്യ പ്പെടു ത്തുന്നു. ഈശ്വരന്‍ സഹായിച്ചാല്‍ വരും വര്‍ഷങ്ങളിലും നോമ്പ് എടുക്കണം എന്നും ഈ പ്രവര്‍ത്തിക്ക് കുടുംബാങ്ങളുടെയും കൂട്ടുകാരുടെയും പൂര്‍ണ്ണ പിന്തുണ ഉണ്ട് എന്നും അജീഷ് അറിയിച്ചു.

സര്‍വ്വ മത സാഹോദര്യത്തിന്റെ ഈറ്റില്ല മായ ദൈവ ത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും വന്ന പ്രവാസി കളായ മലയാളി സമൂഹം ഒരു അമ്മ യുടെ മക്കള്‍ എന്ന പോലെ ഒരു മുറിയില്‍ കഴിയുമ്പോള്‍, എല്ലാ മത വിഭാഗ ങ്ങളുടെയും ആഘോഷ ങ്ങള്‍ ഒരുമിച്ചു കൊണ്ടാടു മ്പോള്‍ ആചാര അനുഷ്ടാന ങ്ങളിലും പങ്കു വെക്കലുകളും അതിലൂടെ നന്മയുടെ സന്ദേശം പ്രചരിപ്പി ക്കുകയും ചെയ്യുന്നതിനും ഈ പെരുന്നാള്‍ ആഘോഷ ങ്ങള്‍ക്കാവട്ടെ എന്ന പ്രാര്‍ത്ഥന യിലാണ് അജീഷ്.

- pma

വായിക്കുക: , , , ,

Comments Off on റമദാന്‍ വ്രത ത്തിന്റെ നിര്‍വൃതിയില്‍ അജീഷ്

ഖത്തറില്‍ മലയാളികള്‍ യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു

May 11th, 2015

ദോഹ: ഫേസ്ബുക്ക് പോസ്റ്റില്‍ മുസ്ലിംങ്ങള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തി എന്ന് ആരോപിച്ച് ഖത്തറില്‍ മലയാളികള്‍ ചേര്‍ന്ന് മലയാളി യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു സംഘം മലയാളികള്‍ ചേര്‍ന്ന് അതി ക്രൂരമായിട്ട് മര്‍ദ്ദിക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്. മര്‍ദ്ദനമേറ്റ് അവശനായി നിലത്തു വീണ യുവാവിനെ വീണ്ടും വീണ്ടും മര്‍ദ്ദിക്കുന്നുണ്ട്.

ഖത്തറില്‍ ഗ്യാസ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന മറ്റൊരു മലയാളി യുവവിനെ സമാനമായ സംഭവത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് മലയാളികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പിരിച്ചു വിട്ടിരുന്നു. ഫേസ്ബുക്ക് പോസ്റ്റുകളും കമന്റുകളും അതിരുകടക്കുന്നതും തങ്ങള്‍ക്ക് അപ്രിയമായ പോസ്റ്റുകളും കമന്റുകളും ഇടുന്നവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയോ അവരുടെ ജോലി നഷ്ടപ്പെടുത്തുകയോ ചെയ്യുന്നതുമായ പ്രവണത ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യുവജനോത്സവം കൊടിയിറങ്ങി
Next »Next Page » കവി അസ്മോ പുത്തന്‍‌ചിറ മരണപ്പെട്ടു »



  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം
  • വേറിട്ട അവതരണവുമായി ‘ഇമ ഓണം മൂഡ് 2025’
  • നാടക ഗാനാലാപന മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine