സംഗീത സാന്ദ്രമായ ‘അദ്രികന്യ’ അരങ്ങില്‍ എത്തി

January 7th, 2017

anoop-chandran-ksc-drama-fest-adri-kanya-by-manjulan-ePathram.jpg
അബുദാബി : ഭരത് മുരളി നാടകോത്സവ ത്തിലെ എട്ടാ മത് അവ തരണ മായി മാസ് ഷാർജ അവ തരി പ്പിച്ച ‘അദ്രികന്യ’ പ്രേക്ഷക മനസ്സിൽ പ്രണയ ത്തിന്റെ സംഗീത സാന്ദ്രമായ ഒരു അനു ഭവ മായി പെയ്‌തിറങ്ങി.

ലോക പ്രസിദ്ധ സംഗീതജ്ഞൻ പണ്ഡിറ്റ് രവി ശങ്കറി ന്റെയും ഭാര്യ യായിരുന്ന അണ്ണാ പൂർണ്ണ ദേവി യുടെ യും ജീവിത ത്തെ അടി സ്ഥാന മാക്കി ലതാ ലഷ്മി എഴുതിയ ‘തിരു മുഗൾ ബീഗം’ എന്ന നോവലി ന്റെ നാടക ആവിഷ്കാര മായി രുന്നു പ്രമുഖ സംവിധായകൻ മഞ്ജുളൻ രചനയും സംവി ധാനവും നിർവ്വ ഹിച്ച് അര ങ്ങിൽ എത്തിച്ച അദ്രികന്യ.

kookal-raghavan-anoop-chandra-in-manjula's-drama-adri-kanya-ePathram.jpg

കേന്ദ്ര കഥാ പാത്ര ങ്ങളായ മഹാ ദേവനായി അനൂപ് ചന്ദ്രനും അദ്രി കന്യ യായി അനന്ത ലക്ഷ്മിയും അരങ്ങു നിറഞ്ഞാടി. കൂക്കൽ രാഘവൻ, മനോജ് മുണ്ടേരി, ബിജു കൊട്ടില, ശ്രേയ ഗോപാൽ, ശിവ രാജ് പിലാത്തറ, സ്വാതി ദാസ്, ഷെരീഫ് മാന്നാർ, ബീന, ദീപ സുരേന്ദ്രൻ, ട്വിങ്കിൾ, സോന ജയരാജൻ, അനിൽ മുന്നാട് തുടങ്ങിയ ഒരു നീണ്ട നിര തന്നെ ഈ നാടക ത്തില്‍ വേദി യില്‍ എത്തി.

മഞ്ജുളൻ പ്രകാശ വിതാന വും വിനു കാഞ്ഞ ങ്ങാട് രംഗ സജ്ജീ കരണവും ചമയം ക്ലിന്റ് പവിത്രനും നിർവ്വ ഹിച്ചു.

നാടകോത്സവ ത്തിന്റെ ഒൻപതാം ദിവസ മായ ജനുവരി 8 ഞായറാഴ്ച, മാക്സിം ഗോർക്കി യുടെ‘അമ്മ’ യുവ കലാ സാഹിതി അവതരിപ്പിക്കും. സംവിധാനം ഗോപി കുറ്റിക്കോൽ

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷണ്ഠീകരിക്കപ്പെട്ട വർത്ത മാന യാഥാർത്ഥ്യത്തെ തുറന്നു കാട്ടി ലൈറ്റ്‌സ് ഔട്ട്

January 6th, 2017

ksc-drama-fest-priyanandan-lights-out-ePathram

അബുദാബി : എട്ടാമത് ഭാരത് മുരളി നാടകോത്സവ ത്തിന്റെ ഏഴാം ദിവസം ‘ലൈറ്റ്‌സ്’ ഔട്ട് എന്ന നാടകം അരങ്ങിൽ എത്തി.

അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ അവതരി പ്പിച്ച ഈ നാടകം സംവി ധാനം ചെയ്തത് പ്രിയ നന്ദനൻ. 1982 ൽ മുബൈ യിലെ സാന്താക്രൂസ് എന്ന സ്ഥലത്തു വച്ച് നടന്ന യാതാർത്ഥ സംഭവ മാണ്  നാടക ത്തിനാ ധാരം.

ദമ്പതി കളായ ലീലയും ഭാസ്കറും നഗര ത്തിലെ ഒരു അപ്പാര്‍ട്ട് മെന്റിലെ ആറാം നില യിലെ താമസക്കാ രാണ്. അവർ അടുത്ത കെട്ടിട ത്തിൽ നിന്നും കലഹ വും കരച്ചി ലു മൊക്കെ കേൾക്കുന്നു. ഒരു സ്ത്രീ കൂട്ട ബലാൽ സംഗ ത്തിന് നിര ന്തരം വിധേയ മാകുന്നു. ഇതിനെതിരെ അർത്ഥ വത്തായ ഒരു പ്രവർ ത്തിയും ചെയ്യു വാൻ ദമ്പതി കളും അവരുടെ സുഹൃ ത്തു ക്കളും തയ്യാറാ കുന്നില്ല.

actress-jeena-rajeev-in-priyanandan-drama-lights-out-ePathram
സമൂഹ ത്തിന്റെ നിസ്സംഗതാ മനോ ഭാവം ഈ നാടക ത്തിലൂടെ വരച്ചു കാട്ടുന്നു. ഷണ്ഠീ കരിക്ക പ്പെട്ട വർത്ത മാന യാഥാർ ത്ഥ്യത്തെ തുറന്നു കാട്ടു കയും ചെയ്യുന്നു നാടകം. പ്രശസ്ത എഴുത്തു കാരി മഞ്ജുള പത്മ നാഭന് 1984ൽ രചിച്ച ഈ നാടകം ഏറെ ചർച്ച ചെയ്യ പ്പെട്ട താണ്.

ജീന രാജീവ്, അൽഖാ ജിന രാജീവ്, സിറോഷ അഭിലാഷ്, പി. വി. രാജേന്ദ്രൻ, നൗഷാദ് ഹസ്സൻ, സുജി കുമാർ എന്നി വർ കഥാ പാത്ര ങ്ങൾക്ക് ജീവൻ പകർന്നു.

വെളിച്ച വിതാനം രവി പട്ടേനയും സംഗീതം സുനിലും അഭി ലാഷ്, ശ്രീനി വാസൻ, റിഷി രാജ് എന്നിവർ രംഗ സജ്ജീ കരണവും അരുൺ ചമയ വും കൈകാര്യം ചെയ്തു.

നാടകോല്‍സവത്തിന്റെ എട്ടാം ദിവസ മായ വെള്ളി യാഴ്ച രാത്രി എട്ടര മണിക്ക് മാസ് ഷാർജ അവതരി പ്പിക്കുന്ന ‘അദ്രികന്യ’ എന്ന നാടകം അരങ്ങേറും. സംവിധാനം മഞ്ജുളൻ.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കുടുംബ ബന്ധ ങ്ങളുടെ കഥയു മായി ‘ഭഗ്ന ഭവനം’ അരങ്ങിൽ എത്തി

January 4th, 2017

ksc-drama-fest-anju-nair-in-bhagna-bhavanam-ePathram
അബുദാബി : കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച എട്ടാമത് ഭരത് മുരളി നാടകോ ത്സവ ത്തിന്റെ ആറാം ദിവസം ഇസ്കന്തർ മിർസ സംവിധാനം ചെയ്ത് ഫ്രണ്ട്‌സ് എ. ഡി. എം. എസ്. അവതരി പ്പിച്ച ‘ഭഗ്ന ഭവനം’ അബുദാബി യിലെ പ്രേക്ഷ കര്‍ക്ക് വേറിട്ട ഒരു അനുഭവ മായി.

ഈ വര്‍ഷത്തെ നാടകോല്‍സവ ത്തില്‍ അബു ദാബി യില്‍ നിന്നുള്ള ആദ്യത്തെ നാടകം ആയി രുന്നു ഇത്.

മല്‍സര വേദി ലക്ഷ്യം വെച്ച് ഒരുക്കുന്ന ആധുനിക – പരീക്ഷണ നാടക ശൈലി യില്‍ നിന്നും മാറി പ്രേക്ഷ കനു മായി എളുപ്പ ത്തില്‍ സംവദി ക്കുന്ന ശൈലി യിലാ ണ് ഇസ്കന്ദര്‍ മിര്‍സ ഈ നാടകം ഒരുക്കിയത്.

മലയാള നാടക ചരിത്ര ത്തിലെ നാഴിക ക്കല്ലു കളിൽ ഒന്നായി പരിഗണിക്ക പ്പെടു ന്ന എൻ. കൃഷ്ണ പിള്ള യുടെ ‘ഭഗ്നഭവനം’ സ്ത്രീ യുടെ സത്യാന്വേഷണ ത്തെയും സാമൂ ഹ്യ മായി അവൾ നേരിടുന്ന അടി മത്വ ത്തെയും പ്രതിപാദി ക്കുന്നു.

iskandar-mirsa-bhagna-bhavanam-in-ksc-drama-fest-ePathram.jpg

മാധവൻ നായരുടെ മൂന്നു മക്കളാണ് രാധ, സുമതി, ലീല എന്നിവർ. മൂത്ത മകൾ രാധ യെ കേന്ദ്രീ കരി ച്ചാണ് നാടകം വികസി ക്കുന്നത്. കാമുക ന്റെ ഭാവി ക്ക് താന്‍ പ്രതിബന്ധ മാകരുത് എന്ന് കരുതി, രാധ മറ്റൊരാളു മായി വിവാഹിത യാവുന്നു.

ഒരേ സമയം കാമുകിയും ഭാര്യ യുമായി ജീവിക്കേണ്ടി വന്നതിന്റെ മാനസിക സംഘ ര്‍ഷ ങ്ങള്‍ മൂലം രാധക്ക് ചിത്ത ഭ്രമം പിടി പെടുന്നു. എന്നാൽ കാമുക നായ ഹരീന്ദ്ര ന്റെ ഇട പെടലു കള്‍ രാധയെ ജീവിത ത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നു. കടുത്ത കാസ രോഗം പിടി പെട്ട രാധ യുടെ ഭർത്താവ് ജനാർദ്ദനൻ നായർ മരി ക്കുന്നു. രണ്ടാമത്തെ മകള്‍ സുമതി ആത്മ ഹത്യ ചെയ്യുന്നു. ഇതൊക്കെ കണ്ടും അനു ഭവിച്ചും മാധവൻ നായർ തളരുന്നു.

anju-nair-priya-in-bhagna-bhavanam-drama-ePathram.jpg

മാധവൻ നായരു ടെയും മൂന്ന് പെൺ മക്കളുടേയും ജീവിതം അപ്രതീക്ഷിത മായ ദുരന്ത ങ്ങളിൽ പെട്ട് വീണ ടിയുന്ന ദുരന്ത ചിത്രമാണ് ഈ നാടകം ഇതി വൃത്ത മാക്കുന്നത്.

കുടുംബ ത്തിലെ അംഗ ങ്ങൾ തമ്മിലുള്ള പൊരുത്തവും വിട്ടു വീഴ്ചാ മനോഭാവ ത്തിന്റെ ആവശ്യ കതയും അതില്ല എങ്കില്‍ സംഭവിക്കുന്ന പ്രത്യാഘാത ങ്ങൾ എന്തൊക്കെ ആണെന്നും നാടകം ചൂണ്ടിക്കാണിക്കുന്നു

drama-team-bhagna-bhavanam-ksc-drama-fest-ePathram

വക്കം ജയലാല്‍, ബിജു കിഴക്കനേല, ഷിജു മുരിക്കുമ്പുഴ, അഞ്ജു നായര്‍, പ്രിയ, ഗോപിക പി. നായർ, മെർലിൻ വിമൽ, സുനിൽ പട്ടാമ്പി, ദിനേശ്, സജീവ് വണ്‍നസ് എന്നിവർ പ്രധാന വേഷ ങ്ങളില്‍ എത്തി. സംഗീതം മിൻജു രവീന്ദ്രൻ, പ്രകാശ വിതാനം രവി പട്ടേന, ഷാജി ശങ്കർ രംഗ സജ്ജീകരണവും വക്കം ജയ ലാൽ ചമയവും നിർവ്വഹിച്ചു.

നാടകോത്സവ ത്തിന്റെ ഏഴാം ദിവസ മായ ജനുവരി 5 വ്യാഴം രാത്രി 8 30 ന് പ്രമുഖ സംവിധായകൻ പ്രിയ നന്ദനൻ സംവിധാനം ചെയ്ത ‘ലൈറ്റ്‌സ് ഔട്ട്’ (വെളിച്ചം കെടുന്നു) എന്ന നാടകം, അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ അവതരി പ്പിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മൃതദേഹം നാട്ടില്‍ എത്തിക്കുവാ നുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം

January 3rd, 2017

അബുദാബി : പ്രവാസ മണ്ണില്‍ വെച്ച് മരണ പ്പെടുന്ന മലയാളി കളുടെ മൃത ദേഹം നാട്ടില്‍ എത്തിക്കുവാ നുള്ള പൂര്‍ണ്ണ ചുമതല സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടു ക്കണം എന്ന് സാമൂഹ്യ പ്രവര്‍ ത്തക യും സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡ് അംഗവു മായ ഷാഹിദ കമാല്‍.

അബുദാബി കേരള സോഷ്യല്‍ സെന്ററി ന്റേയും ശക്തി തിയ്യറ്റേ ഴ്സി ന്റേ യും സംയുക്ത ആഭി മുഖ്യത്തില്‍ നല്‍കിയ സ്വീകര ണത്തി പങ്കെടുത്ത് സംസാരി ക്കുക യായി രുന്നു അവര്.

മറ്റു രാജ്യ ങ്ങളിൽ പൗരൻ മാരുടെ മൃത ദേഹ ങ്ങൾ നാട്ടില്‍ എത്തി ക്കു ന്നതി നുള്ള പൂർണ്ണ ഉത്തര വാദിത്തം അതതു രാജ്യങ്ങള്‍ ഏറ്റെ ടുക്കു മ്പോൾ സർ ക്കാറു കള്‍ ഇക്കാര്യ ത്തിൽ നടപടി ക ളൊ ന്നും സ്വീകരി ക്കുന്നില്ല എന്നതു ഖേദ കര മാണ്.

കോഴിക്കോട്ടേ ക്കു കിലോയ്‌ക്ക് 16 ദിർഹം, കൊച്ചി യിലേക്ക് 17 ദിർഹം, തിരു വനന്ത പുര ത്തേക്ക് 18 ദിർഹം എന്നീ നില യിൽ മൃത ദേഹ ത്തെ കിലോ ഗ്രാം തൂക്ക ത്തിൽ വില നിശ്ചയി ക്കുന്ന തു ഹൃദയ ഭേദ കമാണ്.

ഭൌതിക ശരീരം എംബാം ചെയ്യുന്ന സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ മേല്‍ പറഞ്ഞ തുക നല്‍കാന്‍ കഴിയാത്ത ഒരു കക്കത്ത ക്കാരന്റെ മൂന്നു മാസം പഴക്കം ചെന്ന ഭൌതിക ശരീ രവും കാണാനിട യായി എന്നും ഷാഹിദ കമാല്‍ പറഞ്ഞു.

ലോകത്തിനും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കും മാതൃക യായിട്ടുള്ള കേരളം ഇക്കാര്യത്തിലും ഒരു മാതൃക സൃഷ്ടിച്ചു കൊണ്ട് ഇന്ത്യാ ഗവര്‍ണ്‍ മെന്റിനു മാതൃക ആവണം എന്നും ജന പക്ഷത്തു നിന്ന് പ്രവര്‍ത്തി ക്കുന്ന സര്‍ക്കാര്‍ എന്ന നിലയില്‍ പിണറായി സര്‍ക്കാരിന് അതിനു കഴിയും എന്നും അവര്‍ പ്രത്യാശ പകടിപ്പിച്ചു.

കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് പി. പത്‌മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. സി. മുൻ പ്രസിഡന്റ് കെ. ബി. മുരളി, ശക്‌തി ആക്‌ടിംഗ് പ്രസി ഡന്റ് സഫറുള്ള പാലപ്പെട്ടി, ശക്‌തി ജനറൽ സെക്രട്ടറി സുരേഷ് പാടൂർ, സെന്റർ കലാ വിഭാഗം സെക്രട്ടറി കെ. വി. ബഷീർ, പൊന്നാനി ഗ്രാമീണ സഹ കരണ ബാങ്ക് പ്രസി ഡന്റ് ടി. എം. സിദ്ദീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കനൽ ദുബായ് യുടെ ‘അഗ്നിയും വർഷവും’ അരങ്ങേറി

January 2nd, 2017

ksc-drama-fest-kanal-dubai-agniyum-varshavum-ePathram.jpg
അബുദാബി : നാടകോത്സവ ത്തിന്റെ അഞ്ചാം ദിവസ മായ ജനുവരി ഒന്നിന് കനൽ ദുബായ് അവതരിപ്പിച്ച ‘അഗ്നിയും വർഷവും’ എന്ന നാടകം അരങ്ങേറി.

ഗിരീഷ് കർണ്ണാടിന്റെ ഏറ്റവും ശ്രദ്ധേയ മായ ‘അഗ്നിയും വർഷവും’ എന്ന നാടക ത്തിന്റെ മലയാള പരിഭാഷ പി. മനോജ് തയ്യാറാക്കി. സംവിധാനം : സുധീർ ബാബുട്ടൻ.

സമകാലീന പ്രശ്ന ങ്ങളെ മിത്തുകളെ ഉപ യോഗിച്ച് അതി ശക്ത മായി അവ തരി പ്പിക്കു വാൻ നാടക ത്തിന് കഴിഞ്ഞു. വർത്ത മാന ഫാസിസ്റ്റ് സവർണ്ണത യുടെ ധ്വനി പാഠ ങ്ങള്‍ നൽകുന്ന താണ് ഈ നാടകം.

തിന്മ യുടെയും പക യുടെ യും അഗ്നി യെ നന്മ യുടെയും സ്നേഹ ത്തിന്റെയും മഴ കൊണ്ട് പുണ രുന്ന ആത്യ ന്തിക മായ പ്രപഞ്ച സത്യം ‘അഗ്നിയും വർഷവും’ എന്ന ഈ നാടകം അനാവരണം ചെയ്യുന്നു.

 ksc-drama-fest-2017-agniyum-varshavum-of-kanal-dubai-ePathram

അവതരണ മേന്മ കൊണ്ടും അഭി നേതാ ക്കളുടെ മിക വുറ്റ പ്രകടനം കൊണ്ടും ‘അഗ്നി യും വർഷ വും’ ഏറെ ശ്രദ്ധേയ മായി.

രംഗ സജ്ജീകരണം: രത്‌നാകരൻ മടിക്കൈ, വെളിച്ച വിതാനം: സുധീർ ബാബുട്ടൻ, സംഗീതം ബൈജു കെ. ആനന്ദ്, ചമയം: ക്ലിന്റ് പവിത്രൻ.

നാടകോത്സവ ത്തിന്റെ ആറാം ദിവസ മായ ജനുവരി മൂന്ന് ചൊവാഴ്ച രാത്രി 8.30 ന്, ഇസ്കന്തർ മിർസ സംവി ധാനം നിർവ്വഹിച്ച് ഫ്രണ്ട്‌സ് എ. ഡി. എം. എസ്. അബു ദാബി അവതരി പ്പിക്കുന്ന ‘ഭഗ്ന ഭവനം’ എന്ന നാടകം അരങ്ങിൽ എത്തും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ‘ഇയർ ഓഫ് ഗിവിംഗ് 2017’ ലോഗോക്ക് അംഗീകാരം
Next »Next Page » മൃതദേഹം നാട്ടില്‍ എത്തിക്കുവാ നുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം »



  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine