ഇ-ഗേറ്റ് : റജിസ്ട്റേഷന്‍ ആരംഭിച്ചു

June 9th, 2013

abudhabi-emigration-e-gate-ePathram
അബുദാബി : വിമാന ത്താവളങ്ങളില്‍ യാത്രാ നടപടി ക്രമങ്ങൾ എളുപ്പമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ആവിഷ്കരിച്ച ’ഇ-ഗേറ്റ് (ഇലക്ട്രോണിക്സ് ഗേറ്റ്) സേവനം ലഭ്യ മാകാന്‍ സ്വദേശി കളും വിദേശികളും അടക്കം എല്ലാവരും റജിസ്റ്റര്‍ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു. ഇമിഗ്രേഷന്‍ നടപടികള്‍ വേഗ ത്തിലാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഇലക്ട്രോണിക്സ് ഗേറ്റ്.

അബുദാബി യില്‍ റജിസ്ട്രേഷന്‍ ജൂണ്‍ 9 ഞായറാഴ്ച മുതല്‍ ആരംഭിച്ചു. ദുബായ് വിമാന ത്താവള ത്തില്‍ നിലവില്‍ ഇ -ഗേറ്റ് സംവിധാനവും സ്മാര്‍ട്ട് ഗേറ്റ് സംവിധാനവുമുണ്ട്.

അബുദാബി രാജ്യാന്തര വിമാന ത്താവള ത്തിലെ ഒന്ന്, മൂന്ന് ഗേറ്റു കളില്‍ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. അധികം വൈകാതെ തന്നെ രാജ്യത്തെ എല്ലാ വിമാന ത്താവള ങ്ങളിലും ഇ ഗേറ്റ് സംവിധാനം നിലവില്‍ വരും.

കണ്ണ്, വിരലടയാളം, മുഖം എന്നിവ സ്കാന്‍ ചെയ്ത് പെട്ടെന്നു തന്നെ ഇമിഗ്രേഷന്‍ നടപടി കള്‍ പൂര്‍ത്തീകരിക്കാന്‍ ഇ-ഗേറ്റ് സംവിധാനം സഹായിക്കും. വിവിധ കേന്ദ്ര ങ്ങളില്‍ തുടങ്ങുന്ന രജിസ്ട്രേഷന്‍ സെന്‍ററു കളിലെ സൗകര്യം പ്രയോജന പ്പെടുത്തണം എന്ന് ആഭ്യന്തര മന്ത്രാലയം പൊതു ജന ങ്ങളോട് അഭ്യര്‍ഥിച്ചു.

ജൂണ്‍ 9 മുതല്‍ 13 വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെ അബുദാബി മറീന മാള്‍, 23 മുതല്‍ 27 വരെ അബുദാബി മാള്‍, ജൂലൈ 7 മുതല്‍ 11 വരെ അല്‍ വഹ്ദ മാള്‍, ജൂലൈ 21 മുതല്‍ 25 വരെ ഖലീദിയ മാള്‍, ഓഗസ്റ്റ് 4 മുതല്‍ 8 വരെ മുഷ്രിഫ് മാള്‍, ഓഗസ്റ്റ് 18 മുതല്‍ 22 വരെ ഡെല്‍മ മാള്‍ എന്നിവിടങ്ങളി ലായിരിക്കും ഇ ഗേറ്റ് റജിസ്ട്രേഷന്‍.

അഞ്ച് വയസ്സിന് മേല്‍ പ്രായമുള്ള കുട്ടികള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം. ശാരീരിക വൈകല്യ മുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ കേന്ദ്ര ങ്ങളില്‍ ആവശ്യമായ സൗകര്യ ങ്ങള്‍ ഒരുക്കി യിട്ടുണ്ട്.

ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ലഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നിര്‍ദേശ പ്രകാര മാണ് ഇ-ഗേറ്റ് പദ്ധതി ആവിഷ്കരിച്ചത് എന്ന് അബുദാബി പോലീസ് സെന്‍റര്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അഹ്മദ് നാസര്‍ ആല്‍ റെയ്സി അറിയിച്ചു. ഇത്തരം പദ്ധതി നടപ്പാക്കുന്ന ലോക ത്തിലെ ആദ്യ രാജ്യവും യു. എ. ഇ. യാണ്. പദ്ധതിയെ പറ്റി ജനങ്ങൾക്ക്‌ ഇടയിൽ ബോധവല്ക്കരണം നടത്തും എന്നും അധികൃതര്‍ പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തൊഴിലാളി കള്‍ക്ക് യു. എ. ഇ. യില്‍ മധ്യാഹ്ന ഇടവേള ജൂണ്‍ 15 മുതല്‍

May 30th, 2013

uae-labour-in-summer-ePathram
അബുദാബി : നേരിട്ട്‌ സൂര്യതാപം ഏല്‍ക്കും വിധം തുറസ്സായ സ്ഥല ങ്ങളില്‍ ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളി കള്‍ക്കുള്ള നിര്‍ബന്ധിത മധ്യാഹ്ന ഇടവേള ജൂണ്‍ 15 മുതല്‍ നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു.

പുറത്ത് ‍ജോലി ചെയ്യുന്ന തൊഴിലാളി കള്‍ക്കാണ് ദിവസവും ഉച്ചക്ക് 12.30 മുതല്‍ മൂന്ന് മണി വരെ രണ്ടര മണിക്കൂര്‍ ഈ വിശ്രമ വേള ലഭിക്കുക. നിയമം ‌ജൂണ്‍ 15 മുതല്‍ പ്രാബല്യ ത്തില്‍ വരും. സെപ്റ്റംബര്‍ 15 വരെ യാണ് തൊഴിലാളി കള്‍ക്ക്‌ ഈ സൗകര്യം ലഭിക്കുക എന്ന് യു. എ. ഇ. തൊഴില്‍ മന്ത്രി സഖ്ര്‍ ഗൊബാഷ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ഉത്തരവ് അനുസരിച്ച് ഈ സമയത്ത് തുറന്ന സ്ഥല ങ്ങളില്‍ ജോലി ചെയ്യിക്കുന്നത് നിയമ വിരുദ്ധമാണ്. ഇത് ലംഘിക്കുന്ന സ്ഥാപന ങ്ങള്‍ക്ക് എതിരെ മന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കും. തുടര്‍ച്ച യായി ഒമ്പതാം വര്‍ഷമാണ് യു. എ. ഇ. യില്‍ ഈ നിയമം നടപ്പാക്കുന്നത്.

നിയമ ലംഘനം നടത്തുന്നവര്‍ക്ക് 15,000 ദിര്‍ഹം പിഴ ചുമത്തും. ഇതിനു പുറമെ 70 ബ്ളാക്ക് പോയിന്റും. സാങ്കേതികത കാരണ ങ്ങളാല്‍ മുടക്കാന്‍ കഴിയാത്ത ജോലി കള്‍ക്ക് മധ്യാഹ്ന ഇടവേള ബാധകമല്ല. എന്നാല്‍, ഇത്തരം സാഹചര്യ ത്തില്‍ തൊഴിലാളി കളുടെ ആരോഗ്യ പരിരക്ഷയും സുരക്ഷയും ഉറപ്പ് വരുത്തുന്ന സംവിധാന ങ്ങള്‍ തൊഴിലുടമ ഏര്‍പ്പെടുത്തി യിരിക്കണം.

നിര്‍ദേശ ങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ മന്ത്രാലയം തൊഴില്‍ സ്ഥല ങ്ങളില്‍ കര്‍ശനമായ പരിശോധന കള്‍ നടത്തും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മിഹ്റാജ് : ജൂണ്‍ 6 യു എ ഇ യില്‍ പൊതു അവധി

May 22nd, 2013

അബുദാബി : മിഹ്റാജ് ദിനത്തോട് അനുബന്ധിച്ച്‌ യു എ ഇ യില്‍ സര്‍ക്കാര്‍ – സ്വകാര്യ മേഖല യില്‍ ജൂണ്‍ 6 വ്യാഴാഴ്ച അവധി ആയിരിക്കും എന്ന് യു എ ഇ തൊഴില്‍ കാര്യ വകുപ്പു മന്ത്രി അറിയിച്ചു. 1980 ഫെഡറല്‍ നിയമം 8 ഖണ്ഡിക 74 നിയമ പ്രകാരമാണ് അവധി നല്‍കിയത് എന്നും മന്ത്രി പറഞ്ഞു.

യു. എ. ഇ. ഭരണാധികാരി ഷെയ്ക്ക്‌ ഖലീഫ ബിന്‍ സായിദ്‌ അല്‍നഹ്യാന്‍, യു എ ഇ ഉപ ഭരണാധികാരിയും ദുബായ്‌ ഭരണാധി കാരി യുമായ ഷെയ്ക്ക്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍മക്തൂം, മറ്റു എമിറേറ്റ്സ് ഭരണാധി കാരികള്‍, മറ്റു പ്രമുഖര്‍ക്കും ആശംസ നേര്‍ന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ സ്കൂൾ ബസുകൾക്ക് പുതിയ മാനദണ്ഡങ്ങള്‍

May 17th, 2013

abudhabi-school-bus-ePathram

അബുദാബി : പുതിയ അധ്യയന വര്‍ഷം മുതൽ അധികൃതർ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും സെപ്റ്റംബറില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷം മുതല്‍ അബുദാബിയില്‍ സ്കൂൾ ബസുകൾ നിരത്തില്‍ ഇറങ്ങുക.

സ്കൂൾ ബസ്സുകളിൽ കുട്ടികളെ കുത്തി നിറക്കുന്നു എന്നും ബസ്‌ സർവീസ് സമയം നിരവധി കുട്ടികൾ ക്ക് സൌകര്യപ്രദമായ വിധത്തിലല്ല എന്നുമുള്ള പരാതി ക്കിടയിൽ ആണ് പുതിയ പരിഷ്ക്കാര ങ്ങളുമായി അധികൃതർ മുന്നോട്ടു വന്നിരിക്കുന്നത്.

കുട്ടികളുടെ എണ്ണം നിജപ്പെടുത്തുകയും പന്ത്രണ്ടു വയസ്സില്‍ താഴെ പ്രായം ഉള്ള കുട്ടികൾ യാത്ര ചെയ്യുന്ന ബസിൽ സഹായി ആയി കണ്ടക്ടറുടെ സേവനം നിര്‍ബന്ധ മാക്കുകയും ചെയ്തിരിക്കുക യാണ് ഇപ്പോൾ. പെണ്‍കുട്ടികൾ സഞ്ചരിക്കുന്ന ബസിൽ സഹായ ത്തിനായി ലേഡി കണ്ടക്റ്റര്‍മാര്‍ ഉണ്ടായിരിക്കും.

കുട്ടികളുമായി പുറപ്പെടുന്ന അവസാന ബസ്‌ സമയവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. എജ്യുക്കേഷന്‍ കൗണ്‍സില്‍ സ്കൂളുകള്‍ക്കു നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഒട്ടുമിക്ക സ്കൂളുകളും പ്രാബല്യ ത്തില്‍ വരുത്തി ത്തുടങ്ങി.

കുട്ടികളൂടെ സുരക്ഷക്കായി സീറ്റ് ബെല്‍റ്റ്, ബസ്സുകളുടെ സഞ്ചാര പഥം കൃത്യമായി നിരീക്ഷിക്കുവാനുള്ള ജി.പി.എസ്. സംവിധാനം, ബസ്സിനുള്ളില്‍ നിരീക്ഷണ ക്യാമറ, ബസ്സുകളുടെ വേഗത നിയന്ത്രിക്കാനുള്ള സ്പീഡ് ലിമിറ്റർ, കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തനായി പ്രത്യേക പരിശീലനം നേടിയ ആയമാര്‍ തുടങ്ങിയ നിരവധി നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ സ്കൂളുകള്‍ക്കു നല്‍കിയിരിക്കുന്നത്. അധികൃതരുടെ ഈ പുതിയ തീരുമാനങ്ങള്‍ രക്ഷിതാക്കള്‍ വളരെ സന്തോഷ ത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നിയമ ലംഘകര്‍ക്ക് മന്ത്രാലയ ത്തിന്റെ മുന്നറിയിപ്പ്‌

May 11th, 2013

pedestrian-jaywalkers-epathram
അബുദാബി : ഡ്രൈവര്‍മാര്‍ കൃത്യമായി സിഗ്നല്‍ പാലിച്ച് വാഹനങ്ങള്‍ ഓടിക്കണം എന്നും പച്ച ലൈറ്റ്‌ മാറി മഞ്ഞ ആയാല്‍ വേഗം കുറക്കണം എന്നും ചുവപ്പ് ലൈറ്റ്‌ മറി കടന്നാല്‍ 8 ബ്ലാക്ക്‌ പോയിന്റും 800 ദിര്‍ഹം പിഴയും ഈടാക്കും എന്നും ഈ കൊല്ലം ആദ്യ മൂന്നു മാസ ത്തില്‍ തന്നെ ചുവപ്പ് സിഗ്നല്‍ മറി കടന്നതു മൂലം 11 ശതമാനം അപകട ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികാരികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

പലപ്പോഴും കാല്‍ നട യാത്രക്കാര്‍ ട്രാഫിക്‌ സിഗ്നലുകള്‍ പാലിക്കുന്നില്ല എന്നും അനുവദിക്കപ്പെട്ട സ്ഥല ങ്ങളിലൂടെ അല്ലാതെ റോഡു മുറിച്ചു കടക്കുന്നവര്‍ക്ക് 200 ദിര്‍ഹം പിഴ കര്‍ശന മാക്കി യിട്ടുണ്ട് എന്നും അബുദാബി പോലീസ്‌ മുന്നറിയിപ്പ് നല്‍കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പി. കെ. പി. അബ്ദുൽ സലാം ഉസ്താദിന് സ്വീകരണം
Next »Next Page » ഇരു ചക്ര വാഹങ്ങ ളില്‍ അപകട മരണങ്ങള്‍ കൂടുന്നു »



  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine