യു. എ. ഇ. തൊഴില്‍ നിയമ ത്തിലെ ഇളവുകള്‍ പ്രഖ്യാപിച്ചു

December 19th, 2010

അബുദാബി : യു. എ. ഇ. തൊഴില്‍ നിയമ ത്തില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു. തൊഴില്‍ മാറ്റവും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റവുമായി ബന്ധപ്പെട്ട് തൊഴില്‍ നിയമ ത്തില്‍ വരുത്തിയ ഇളവുകള്‍ 2011 ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് അറിയിച്ചു. മാത്രമല്ല രാജ്യത്ത് തൊഴില്‍ കരാറിന്റെ കാലാവധി കഴിഞ്ഞ ഒരാള്‍ക്ക് പുതിയ തൊഴില്‍ പെര്‍മിറ്റ് കിട്ടണം എങ്കില്‍ ആറു മാസം കഴിയണം എന്ന വ്യവസ്ഥ നീക്കി. 25/ 2010 നമ്പര്‍ കാബിനറ്റ് തീരുമാനം അനുസരിച്ചാണ് തൊഴില്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. കൂടാതെ, തൊഴില്‍  കരാറിന് ശേഷം മറ്റൊരു ജോലി യില്‍ പ്രവേശിക്കണം എങ്കില്‍  മുന്‍ തൊഴിലുടമ യുടെ മുന്‍കൂര്‍ അനുമതി  വേണം എന്ന  വ്യവസ്ഥയും നീക്കിയിട്ടുണ്ട്. എന്നാല്‍, മുന്‍ സ്‌പോണ്‍സറു മായുള്ള തൊഴില്‍ കരാര്‍ അവസാനിപ്പിച്ച ശേഷമേ വിസക്ക് അപേക്ഷിക്കാനാവൂ എന്ന് നിബന്ധന ഉണ്ട്.
 
തൊഴിലുടമ യുടെ കീഴില്‍ കുറഞ്ഞത് രണ്ട് വര്‍ഷം എങ്കിലും ജോലി ചെയ്തിരിക്കണം എന്നതാണ് മറ്റൊരു നിബന്ധന. അതായത്, ജനുവരി മുതല്‍ വിസ കാലാവധി രണ്ട് വര്‍ഷമായി ചുരുങ്ങുന്നതോടെ ഒരു സ്‌പോണ്‍സര്‍ക്ക് കീഴില്‍ മൂന്ന് വര്‍ഷം തൊഴില്‍ എടുത്തിരിക്കണം എന്ന വ്യവസ്ഥ രണ്ട് വര്‍ഷമായി ചുരുങ്ങും.
 

തൊഴിലുടമ യുടെയും തൊഴിലാളി യുടെയും സമ്മതമില്ലാതെ കരാര്‍ റദ്ദാക്കാനും പുതിയ വിസക്ക് അപേക്ഷിക്കാനും കഴിയുന്ന രണ്ട് സാഹചര്യങ്ങള്‍ ഏതൊക്കെ എന്നും മന്ത്രാലയം വ്യക്തമാക്കി യിട്ടുണ്ട്.
 
1 – നിയമ പരമോ കരാറില്‍ ഉള്ളതോ ആയ ഉപാധികള്‍ തൊഴിലുടമ ലംഘിക്കുന്ന സാചര്യം.
2 – തൊഴിലാളി യുടേത്  അല്ലാത്ത  കാരണത്താല്‍ തൊഴില്‍ ബന്ധം അവസാനിക്കുകയും  (സ്ഥാപനം അടച്ചു പൂട്ടുക ഉള്‍പ്പെടെ) തൊഴിലാളി സ്ഥാപനത്തിന് എതിരെ പരാതി നല്‍കുകയും ചെയ്യുന്ന സാചര്യം.
 
ഇത്തരം സാഹചര്യ ങ്ങളില്‍ സ്ഥാപനം രണ്ട് മാസത്തില്‍ ഏറെ യായി പ്രവര്‍ത്തിക്കുന്നില്ല എന്ന അന്വേഷണ റിപ്പോര്‍ട്ട് വേണമെന്നും, തൊഴിലാളി സ്ഥാപനത്തിന് എതിരെ മന്ത്രാലയത്തില്‍ പരാതി നല്‍കിയിരിക്കണം എന്നും വ്യവസ്ഥയുണ്ട്.   ഈ സന്ദര്‍ഭത്തില്‍ മന്ത്രാലയം,  പരാതി കോടതിക്ക് കൈമാറും. തുടര്‍ന്ന് കരാറോ അതിലെ എന്തെങ്കിലും അവകാശ ങ്ങളോ റദ്ദാക്കി യതിന് തൊഴിലാളി ക്ക് രണ്ട് മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യ ങ്ങളും നഷ്ടപരിഹാരവും നല്‍കാന്‍ കോടതി തൊഴിലുടമ ക്ക് എതിരെ അന്തിമ വിധി പ്രഖ്യാപിക്കണം. ചുരുങ്ങിയത് രണ്ട് വര്‍ഷം തൊഴിലുടമക്ക് കീഴില്‍ ജോലി ചെയ്തിരിക്കണം എന്ന  വ്യവസ്ഥ പാലിച്ചില്ല എങ്കിലും പുതിയ തൊഴില്‍ പെര്‍മിറ്റ് കിട്ടുന്നതിനുള്ള മൂന്ന് സാഹചര്യ ങ്ങളും മന്ത്രാലയം വ്യക്തമാക്കി യിട്ടുണ്ട്.
 
1 – ജോലി ലഭിക്കുമ്പോള്‍ തൊഴിലാളി പ്രൊഫഷണല്‍ ക്ലാസിലെ ഒന്ന്, രണ്ട്, മൂന്ന് എന്നീ വിഭാഗ ങ്ങളില്‍ ഏതെങ്കിലും ഒന്നിലാണ് പെടുന്നത്.  പുതുതായി വാഗ്ദാനം ചെയ്യപ്പെടുന്ന ശമ്പളം ഓരോ വിഭാഗത്തിനും യഥാക്രമം 12,000 ദിര്‍ഹം, 7,000 ദിര്‍ഹം, 5,000 ദിര്‍ഹം എന്നിവയില്‍ കുറവാകാന്‍ പാടില്ല.

2  – തൊഴിലുടമ നിയമ പരവും തൊഴില്‍ പരവു മായ വ്യവസ്ഥകള്‍ പാലിക്കാതിരിക്കുകയോ തൊഴിലാളി യുടേതല്ലാത്ത കാരണത്താല്‍ തൊഴില്‍ ബന്ധം ഇല്ലാതാവുകയോ ചെയ്യുക.
3 – തൊഴിലുടമ യുടെ ഉടമസ്ഥത യിലുള്ളതോ അദ്ദേഹത്തിന് ഓഹരി ഉള്ളതോ ആയ മറ്റ് സ്ഥാപന ങ്ങളിലേക്ക് തൊഴിലാളി യെ മാറ്റുക. ഇങ്ങിനെ യുള്ള   മൂന്ന് സാഹചര്യ ങ്ങളിലും തൊഴിലാളിക്ക് നിശ്ചിത കാലാവധി പൂര്‍ത്തി യാക്കാതെ തന്നെ പുതിയ വിസ ലഭിക്കും.

തൊഴില്‍ വിപണി യില്‍ കൂടുതല്‍ സുതാര്യത ഉറപ്പ് വരുത്തുക യാണ് നിയമ ഭേദഗതി യിലൂടെ ലക്‌ഷ്യമാക്കുന്നത്  എന്നും  തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് പറഞ്ഞു. തൊഴിലുടമ യും തൊഴിലാളി യും തമ്മിലുള്ള കരാര്‍ ബന്ധത്തില്‍ സമത്വം വരുത്തുക യാണ് ലക്‌ഷ്യം. ഇരു കൂട്ടരുടെയും നിയമ പരമായ അവകാശ ങ്ങള്‍ കാത്തു സൂക്ഷിക്കേണ്ട  ബാദ്ധ്യത  മന്ത്രാലയ ത്തിന് ഉണ്ട്. നിയമ പരമായി നില നില്‍ക്കുന്ന വ്യവസ്ഥ കളില്‍ വീഴ്ച സംഭവിച്ചാല്‍ മാത്രമേ മന്ത്രാലയം തൊഴിലാളി യും തൊഴിലുടമ യും തമ്മിലുള്ള കരാര്‍ ബന്ധത്തില്‍ ഇടപെടൂ. തൊഴില്‍ വിപണി യില്‍ ഇപ്പോള്‍ നില നില്‍ക്കുന്ന നിരവധി ക്രമക്കേടുകള്‍ക്ക് നിയമ ഭേദഗതികള്‍ പരിഹാരമാകും. വിദഗ്ധരു മായുള്ള ചര്‍ച്ച കള്‍ക്ക് ശേഷം നിലവിലെ നിയമ ങ്ങളുടെ തുടര്‍ച്ച യായാണ് പുതിയ വ്യവസ്ഥ കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പുരോഗതി ക്ക് ഇവ സഹായക മാകും എന്നും  തൊഴില്‍ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

- pma

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

സ്ത്രീകള്‍ ജോലി ചെയ്യുന്നതിനെതിരെ ഫത്വ

November 2nd, 2010

fatwa-against-women-epathram

റിയാദ്‌ : സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനെതിരെ സൌദിയിലെ മത പുരോഹിതര്‍ ഫത്വ പുറപ്പെടുവിച്ചു. സ്ത്രീകള്‍ക്ക് തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ നയത്തിന് എതിരെയാണ് പ്രസ്തുത ഫത്വ. സ്ത്രീകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും കാഷ്‌ കൌണ്ടറുകളില്‍ ജോലി ചെയ്യരുത്‌ എന്ന് ഫത്വ വ്യക്തമാക്കുന്നു. പുരുഷന്മാര്‍ ഒത്തു കൂടുന്ന ഇടങ്ങളില്‍ നിന്നും സ്ത്രീകള്‍ അകന്നു നില്‍ക്കണം. പുരുഷന്മാരുമായി സ്ത്രീകള്‍ ഇട കലരാന്‍ പാടില്ല. പുരുഷന്മാരെ ആകര്ഷിക്കാതെയും പുരുഷന്മാരാല്‍ ആകൃഷ്ടരാകാത്തെയും ജോലി ചെയ്യാന്‍ കഴിയുന്ന മാന്യമായ തൊഴില്‍ മാത്രമേ സ്ത്രീകള്‍ ചെയ്യാന്‍ പാടുള്ളൂ എന്നും ഫത്വയില്‍ വ്യക്തമാക്കുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

12 അഭിപ്രായങ്ങള്‍ »

ക്രിമിനല്‍ കേസില്‍ കുടുക്കിയ തൊഴിലാളിയെ കുറ്റവിമുക്തനാക്കി

October 31st, 2010

salam-pappinisseri-epathram

ഷാര്‍ജ : ശമ്പളം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പിന് പരാതി നല്‍കിയ തൊഴിലാളിയെ ക്രിമിനല്‍ കേസ് നല്‍കി കുടുക്കിയ കേസില്‍ ഷാര്‍ജ കോടതി തൊഴിലാളിയെ കുറ്റവിമുക്തനാക്കി. “സത്യ വിശ്വാസികളെ, അധിക ഊഹങ്ങള്‍ പാപമാണ്, അത് നിങ്ങള്‍ ഉപേക്ഷിക്കുക” എന്ന വിശുദ്ധ ഖുര്‍ആന്‍ വചനം ആധാരമാക്കി കോടതി പുറപ്പെടുവിച്ച ഉത്തരവ്‌ ലഭിച്ചത് യുനൈറ്റഡ്‌ അഡ്വക്കേറ്റ്സിലെ നിയമ പ്രതിനിധിയും, സാമൂഹ്യ പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരി യുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ്.

hakeem-sheikh-hamsa-epathram

ഹക്കീം ശൈഖ് ഹംസ

ഷാര്‍ജയിലെ ഒരു പ്രിന്റിംഗ് പ്രസില്‍ ജോലി ചെയ്തു വന്ന പാലക്കാട്‌ ഒലവക്കോട്‌ സ്വദേശി ഹക്കീം ശൈഖ് ഹംസയാണ് മാസങ്ങളോളം ശമ്പളം കിട്ടാതായപ്പോഴാണ് തൊഴില്‍ വകുപ്പില്‍ പരാതിപ്പെട്ടത്. മലയാളികളായ കമ്പനി ഉടമകള്‍ ഹാജരാവാഞ്ഞതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പ്‌ കേസ് കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. എന്നാല്‍ കോടതിയില്‍ കേസ്‌ തങ്ങള്‍ക്ക് പ്രതികൂലമാവും എന്ന് മനസിലാക്കിയ കമ്പനി ഉടമകള്‍ ഹക്കീമിനെതിരെ വഞ്ചന, പണം തിരിമറി, മോഷണം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് കേസ് കൊടുത്തു. ആറു ലക്ഷത്തിലേറെ രൂപയുടെ തിരിമറി നടത്തി എന്നായിരുന്നു കേസ്‌.

കേസിന്റെ നടത്തിപ്പില്‍ ഉടനീളം ഹക്കീമിന് തുണയായി നിന്ന സലാം പാപ്പിനിശേരിയുടെ ശ്രമഫലമായി ഒടുവില്‍ ഹക്കീമിന് അനുകൂലമായി കോടതി വിധി പ്രസ്താവിച്ചു. വെറും ഊഹത്തിന്റെ പേരില്‍ ഒരാളുടെ പേരില്‍ കുറ്റം ചുമത്താന്‍ നിയമം അനുവദിക്കുന്നില്ലെന്ന് ഖുര്‍ആന്‍ വചനം ഉദ്ധരിച്ചു കൊണ്ട് കോടതി വ്യക്തമാക്കി.

കമ്പനി ഉടമകളും തൊഴിലാളികളും തമ്മില്‍ കോടതിക്ക് വെളിയില്‍ വെച്ച് തന്നെ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ അടുത്ത കാലത്തായി കോടതിയില്‍ എത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി സലാം പാപ്പിനിശ്ശേരി പറഞ്ഞു. തൊഴിലാളികളും തൊഴില്‍ ഉടമകളും എടുക്കുന്ന നിലപാടുകളും കടുംപിടുത്തവും ഇവിടത്തെ കോടതികള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഭാവിയില്‍ പ്രവാസികളായ മലയാളികള്‍ക്ക്‌ തന്നെ ഇത് ദോഷം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബ്ലാക്ക്‌ബെറി നിയന്ത്രണം യു. എ. ഇ. പിന്‍വലിച്ചു

October 11th, 2010

blackberry-bold-epathram
അബൂദാബി: യു. എ. ഇ. യില്‍ ബ്ലാക്ക്‌ബെറി സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തു വാന്‍ ഉള്ള തീരുമാനം പിന്‍വലിച്ചു. ഒക്ടോബര്‍  11 മുതല്‍ ബ്ലാക്ക്‌ബെറി ക്കുള്ള   നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചിരുന്നു.  എന്നാല്‍  ഒക്ടോബര്‍  11 ന് ശേഷവും എല്ലാ സര്‍വ്വീസുകളും തുടരും എന്ന് ടെലി കമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ട്രാ) അറിയിച്ചു. 

ബ്ലാക്ബെറി യിലൂടെ ഉള്ള ഇ-മെയില്‍, വെബ് ബ്രൌസിംഗ്, മെസഞ്ചര്‍, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് എന്നിവ നിര്‍ത്തലാക്കുവാന്‍ ആയിരുന്നു ആഗസ്റ്റ് ഒന്നിന് തീരുമാനിച്ചിരുന്നത്.  എന്നാല്‍ ബ്ലാക്ക്‌ബെറി യുടെ സേവനം പൂര്‍ണ്ണമായും യു. എ. ഇ. നിയമ ങ്ങള്‍ക്ക് വിധേയ മാക്കുന്നത് സംബന്ധിച്ച് ടെലി കമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ ബ്ലാക്ക്‌ബെറി നിര്‍മ്മാതാക്കളായ കാനഡ യിലെ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) അംഗീകരിച്ച സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിച്ചത്.
 
ബ്ലാക്ക്‌ബെറി സര്‍വ്വീസുകള്‍ യു. എ. ഇ. യില്‍ നിരീക്ഷിക്കാന്‍ സംവിധാനം ഇല്ലാത്ത സാഹചര്യത്തില്‍ ഇത് രാജ്യ സുരക്ഷക്ക് കടുത്ത ഭീഷണി ഉയര്‍ത്തുവാന്‍ സാദ്ധ്യത ഉണ്ടെന്നുള്ള നിഗമനത്തിലായിരുന്നു  തീരുമാനം. ബ്ലാക്ക്‌ബെറി യുടെ സംവിധാനം അനുസരിച്ച് എല്ലാ സര്‍വ്വീസുകളും ‘റിം’ സ്ഥാപിച്ച കേന്ദ്രീകൃത സര്‍വ്വറി ലൂടെയാണ് പോകുന്നത്. അതു കൊണ്ട് ബ്ലാക്ക്‌ബെറി ഫോണുകളിലൂടെ യുള്ള ഒരു സന്ദേശ കൈമാറ്റവും നിരീക്ഷിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇക്കാര്യത്തില്‍ ‘ട്രാ’ നല്‍കിയ നിര്‍ദ്ദേശങ്ങള്‍  ‘റിം’ പാലിക്കാത്ത സാഹചര്യത്തിലാണ്  ഒക്ടോബര്‍ 11 മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.

എന്നാല്‍, ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ വിപണിയെന്ന നിലയിലും ലോകത്തെ പ്രമുഖ വ്യാപാര കേന്ദ്രം എന്ന നിലയിലും യു. എ. ഇ. യില്‍ നിയന്ത്രണം ഉണ്ടാകുന്നത് തങ്ങളെ പ്രതികൂലമായി ബാധിക്കും എന്നുള്ളത്  ‘റിം’  തിരിച്ചറിഞ്ഞതാണ് ‘ട്രാ’ മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിത രാക്കിയത്. നേരത്തെ, സൗദി അറേബ്യ യിലും ഇതേ രീതിയില്‍ ബ്ലാക്ക്‌ബെറി നിയന്ത്രണ നീക്കം ഒഴിവാക്കി യിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി വോട്ടവകാശം അത്യന്തം സ്വാഗതാര്‍ഹം – പുന്നക്കന്‍ മുഹമ്മദലി

September 2nd, 2010

punnakkan-muhammadali-epathram

ദുബായ്‌ : കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പ്രവാസി വോട്ടവകാശ ബില്‍ ഏറ്റവും സ്വാഗതാര്‍ഹമാണെന്ന് ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്ഗ്രസ് ജന. സെക്രട്ടറിയും യു.എ.ഇ. യിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ പുന്നക്കന്‍ മുഹമ്മദലി പ്രസ്താവിച്ചു.

6 മാസത്തില്‍ കൂടുതല്‍ നാട്ടില്‍ താമസം ഇല്ലാത്തവരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്ന നടപടി ഇല്ലാതാവുന്നതോടെ എല്ലാ പ്രവാസികളുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന സമയത്ത് ചേര്‍ക്കാന്‍ കഴിയും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കപ്പെടുന്നതോടെ തെരഞ്ഞെടുപ്പ്‌ സമയത്ത് നാട്ടില്‍ ഉള്ള പ്രവാസികള്‍ക്ക്‌ വോട്ട് ചെയ്യാന്‍ കഴിയും.

അതാത് രാജ്യങ്ങളിലെ എംബസി വഴി വോട്ട് രേഖപ്പെടുത്തുക എന്നുള്ള ആശയത്തിനു ഏറെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഗള്‍ഫ്‌ നാടുകളിലെ നിയന്ത്രണങ്ങളും മറ്റും കണക്കിലെടുത്താല്‍, എംബസി അടിസ്ഥാനമായി വ്യാപകമായൊരു തെരഞ്ഞെടുപ്പ്‌ നടത്തുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ തന്നെ സൃഷ്ടിച്ചേക്കാം.

അമേരിക്കയിലെയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെയും പൌരന്മാര്‍ എംബസിയില്‍ പോയി വോട്ട് ചെയ്യുന്നത് പോലെയല്ല ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ തെരഞ്ഞെടുപ്പ്‌ എന്നും നാം ഓര്‍ക്കണം. ലോക് സഭ മുതല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ വരെ എംബസികള്‍ വഴി നടത്തുന്നത് വിദേശ രാജ്യങ്ങളിലെ നിയന്ത്രിത സാഹചര്യങ്ങളില്‍ അപ്രായോഗികമാണ്.

ലോകമെമ്പാടും ഇന്ത്യന്‍ പൌരന്മാര്‍ പ്രവാസികളായി ജീവിക്കുന്നുണ്ട്. പല രാജ്യങ്ങളിലെയും സാഹചര്യങ്ങള്‍ ഏറെ ബുദ്ധിമുട്ടുമാണ്. പല രാജ്യങ്ങളിലും എംബസികളും കോണ്സുലേറ്റുകളും മതിയായ പ്രാതിനിധ്യം ഇല്ലാത്തതിനാല്‍ ജനത്തിന് അപ്രാപ്യവുമാണ്.

ഇതെല്ലാം കണക്കിലെടുത്ത്‌ പ്രവാസികള്‍ക്ക്‌ വോട്ടവകാശം എന്ന ന്യായമായ ആവശ്യം നടപ്പിലാക്കാന്‍ ആദ്യ പടി എന്ന നിലയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു ആവശ്യം പ്രധാനമന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചതും അത് ഇപ്പോള്‍ ലോക് സഭ അംഗീകരിച്ചതും. എംബസി വഴിയുള്ള തെരഞ്ഞെടുപ്പും ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പും എല്ലാം സാദ്ധ്യമാവു ന്നതിലേയ്ക്കുള്ള ആദ്യ ചുവടുവെപ്പ്‌ എന്ന നിലയില്‍ പ്രവാസികള്‍ക്ക്‌ ഏറ്റവും സന്തോഷകരമായ ഒരു നേട്ടമാണ് ഇത് എന്നും പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. വോട്ടവകാശം ലഭിക്കുന്നതിലൂടെ പ്രവാസികള്‍ ഒരു രാഷ്ട്രീയ ശക്തിയായി മാറും. പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് നേരെ മുഖം തിരിച്ചു നില്‍ക്കാന്‍ ഇനി രാഷ്ട്രീയ നേതൃത്വത്തിന് കഴിയാതെയുമാവും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

139 of 1431020138139140»|

« Previous Page« Previous « പ്രവാസി വോട്ടവകാശം : ദുബായില്‍ സമ്മിശ്ര പ്രതികരണം
Next »Next Page » ശാന്തിഗിരി ആരോഗ്യ സമ്മേളനം പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി ഉദ്ഘാടനം ചെയ്യും »



  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു
  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും
  • കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു
  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine