സൌദിയില്‍ വാഹനമോടിക്കാന്‍ സ്ത്രീകളുടെ അവകാശ സമരം

June 18th, 2011

saudi-women-drive-campaign-epathram

റിയാദ്‌ : വാഹനം ഓടിക്കാനുള്ള തങ്ങളുടെ അവകാശം നിഷേധിക്കുന്നതിന് എതിരെ പ്രതിഷേധ പ്രകടനമായി ഒരു സംഘം സ്ത്രീകള്‍ ഇന്നലെ സൌദിയിലെ നിരത്തുകളിലൂടെ കാറുകള്‍ ഓടിച്ചു. സംഘം ചേരുന്നത് നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുള്ള സൗദി അറേബ്യയില്‍ മൈക്രോ ബ്ലോഗ്ഗിംഗ് വെബ് സൈറ്റായ ട്വിറ്റര്‍ വഴിയാണ് ഇവര്‍ തങ്ങളുടെ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ട്വിറ്ററില്‍ നിശ്ചയിച്ച് ഉറപ്പിച്ചത് അനുസരിച്ച് വൈകുന്നേരമായപ്പോഴേക്കും അന്‍പതോളം സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനുള്ള ദേശീയ നിരോധനം ലംഘിച്ചു കൊണ്ട് സൌദിയിലെ നിരത്തുകളില്‍ കാറുകള്‍ ഓടിച്ചു.

സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് സൌദിയില്‍ നിയമ തടസ്സം ഇല്ലെങ്കിലും സാമൂഹികമായി നിലനില്‍ക്കുന്ന വിലക്കിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്. രാജ കുടുംബത്തിലെ പല മുതിര്‍ന്ന അംഗങ്ങള്‍ക്കും ഈ നിരോധനത്തോട്‌ യോജിപ്പില്ലെങ്കിലും യാഥാസ്ഥിതികരെ പിണക്കാനുള്ള മടി കാരണം ഈ നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ളത് പോലുള്ള സ്ത്രീ വിമോചനം തങ്ങളുടെ ഇസ്ലാമിക സമൂഹത്തില്‍ വേണ്ട എന്നാണ് യാഥാസ്ഥിതികരുടെ ഉറച്ച നിലപാട്‌.

1998ല്‍ 48 വനിതകള്‍ വാഹനം ഓടിക്കാനുള്ള തങ്ങളുടെ അവകാശത്തിനായി സമരം നടത്തുകയുണ്ടായി. റിയാദില്‍ ഒരു മണിക്കൂറോളം സംഘം ചേര്‍ന്ന് ഇവര്‍ വാഹനം ഓടിച്ചു. എന്നാല്‍ കര്‍ശനമായാണ് സര്‍ക്കാര്‍ ഇവരെ ശിക്ഷിച്ചത്‌. ഇവരുടെ തൊഴിലുകള്‍ നിര്‍ത്തലാക്കുകയും സൗദി അറേബ്യക്ക് വെളിയിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും ഇവരെ സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു. മത നേതാക്കള്‍ ഇവരെ “വേശ്യകള്‍” എന്ന് മുദ്ര കുത്തി. ഇതേ തുടര്‍ന്നാണ് സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് നിരോധിച്ചു കൊണ്ട് രാജ്യത്തെ മത നേതൃത്വം ഫത്വ പുറപ്പെടുവിച്ചത്‌. ഈ ഫത്വയുടെ പിന്‍ബലത്തിലാണ് ഇപ്പോള്‍ സ്ത്രീകളെ വാഹനം ഓടിക്കുന്നതില്‍ നിന്നും സൌദിയില്‍ തടയുന്നത്.

അടുത്ത കാലത്തായി അത്യാവശ്യത്തിന് വാഹനം ഓടിച്ച നിരവധി സൗദി വനിതകള്‍ പോലീസ്‌ പിടിയില്‍ ആവുന്നത് സൌദിയില്‍ പതിവാണ്. ഇവരെ ഒരു പുരുഷ രക്ഷാകര്‍ത്താവ് വരുന്നത് വരെ തടവില്‍ വെയ്ക്കുകയും ഇവരെ ഇനി വാഹനം ഓടിക്കാന്‍ അനുവദിക്കില്ല എന്ന ഉറപ്പ് രക്ഷാകര്‍ത്താവില്‍ നിന്നും രേഖാമൂലം ഒപ്പിട്ടു വാങ്ങിയതിന് ശേഷം മാത്രം വിട്ടയയ്ക്കുകയുമായിരുന്നു ചെയ്തു വന്നത്. എന്നാല്‍ വാഹനം ഓടിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുകയും താന്‍ അല്‍ ഖോബാര്‍ നിരത്തുകളില്‍ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത മനാല്‍ അല്‍ ഷെരീഫ്‌ പോലീസ്‌ പിടിയിലായി. ഒന്‍പതു ദിവസത്തോളം തടവില്‍ കിടന്ന ഇവരെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഏറെ തല്‍പ്പരനായ സൗദി രാജാവ്‌ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ്‌ നേരിട്ട് ഇടപെട്ടാണ് മോചിപ്പിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

സൗദിയില്‍ വാഹനമോടിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു

May 23rd, 2011

saudi driving ban-epathram

റിയാദ്: സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നത് കര്‍ശനമായി വിലക്കിയിട്ടുള്ള സൌദിയില്‍, തന്റെ കാര്‍ ഓടിച്ചതിനു ഒരു സൗദി വനിതയെ അറസ്റ്റ് ചെയ്തു. സൌദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ അല്‍ ഖോബാര്‍ നഗരത്തില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. കമ്പ്യൂട്ടര്‍ ഉദ്യോഗസ്ഥയായ 32 കാരി മനല്‍ അല്‍-ഷെരിഫ് ആണ് പോലീസ് പിടിയിലായത്. താന്‍ സൌദിയില്‍ ഡ്രൈവ് ചെയ്യുന്ന രംഗങ്ങള്‍ ഷൂട്ട്‌ ചെയ്ത മനല്‍ അത് യൂടുബില്‍ കഴിഞ്ഞ ആഴ്ച പ്രദര്‍ശിപ്പിച്ചിരുന്നു. തുടര്‍ന്ന് അറസ്റ്റ്‌ ചെയ്ത ഇവരെ പോലീസ് കസ്റ്റഡിയില്‍ വച്ചു. ഇവരുടെ സഹോദരന്‍ എത്തിയാണ് മനലിനെ മോചിപ്പിച്ചത്.

സൌദി നിയമം അനുസരിച്ച് സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നത് കുറ്റകരമാണ്. കൂടെ പുരുഷന്മാരില്ലാതെ സഞ്ചരിക്കുന്നതും ശിക്ഷാര്‍ഹമാണ്. എന്നാല്‍ സ്ത്രീ വിമോചന പ്രവര്‍ത്തകര്‍ ഈ കര്‍ശന നിയമങ്ങള്‍ക്കെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നതിനുള്ള വിലക്കിനെതിരെ ജൂണ്‍ 17 നു രാജ്യമൊട്ടാകെ സ്ത്രീകള്‍ വാഹനമോടിച്ചു പ്രതിഷേധിക്കാനാണ് ഇവര്‍ പദ്ധതി ഇട്ടിരിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡു വോയ്പ് സര്‍വീസ് ഈ വര്‍ഷം

April 26th, 2011

du-logo-epathram
അബുദാബി : യു. എ. ഇ. യിലെ പ്രമുഖ മൊബൈല്‍ കമ്പനി യായ എമിറേറ്റ്‌സ് ഇന്‍റഗ്രേറ്റഡ് കമ്മ്യൂണി ക്കേഷന്‍ കമ്പനി ( ഡു ) യുടെ വോയ്പ് ( വോയ്‌സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ ) സര്‍വ്വീസ് ഈ വര്‍ഷം അവസാനം നിലവില്‍ വരും.

ഇതോടെ വോയ്പ് സര്‍വ്വീസ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ ടെലികോം സേവന ദാതാവായി ഡു മാറും.

ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ നെറ്റ്‌വര്‍ക്കി ലൂടെ ശബ്ദം കടത്തി വിടുന്ന സംവിധാനമാണ് വോയ്പ്.

ഡു വിന് പുറമെ ഇത്തിസാലാത്തും ഈ സംവിധാനം നടപ്പിലാക്കും എന്നറിയുന്നു. 2010 ലാണ് രാജ്യത്ത് വോയ്പ് സംവിധാന ത്തിന് ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി – ട്രാ – അനുമതി നല്‍കിയത്.

നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറു കള്‍ക്ക് പുറമെ മൊബൈല്‍ ഫോണ്‍ ലാപ്‌ടോപ് എന്നിവയില്‍ നിന്നും വോയ്പ് സംവിധാനം വഴി വിളിക്കാം എന്നത് ഏറെ ഉപകാര പ്രദമാണ്. ഇത് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുക പ്രവാസി കള്‍ക്കാണ്.

എന്നാല്‍ കോള്‍ നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനാം ആയിട്ടില്ല. ‘ ട്രാ’ യുടെ അംഗീകാര ത്തോടെ മാത്രമേ ഇത് പ്രഖ്യാപിക്കുക യുള്ളൂ.

- pma

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

റോഡ് മുറിച്ചു കടക്കുന്നവ​ര്‍ക്ക് 200 ദിര്‍ഹം പിഴ കര്‍ശനമാക്കുന്നു

April 17th, 2011

pedestrian-jaywalkers-epathram

അബുദാബി :  എമിറേറ്റില്‍ അനധികൃത മായി റോഡ് മുറിച്ചു കടക്കുന്ന കാല്‍നട യാത്രക്കാര്‍ ക്ക് 200 ദിര്‍ഹം പിഴ കര്‍ശന മാക്കുന്നു.  കാല്‍നട യാത്രക്കാര്‍ വന്‍ തോതില്‍ അപകട ങ്ങള്‍ക്ക് ഇരയാകുന്ന സാഹചര്യ ത്തിലാണ് ഈ നടപടി എന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡിപ്പാര്‍ട്ട്‌മെന്‍റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹ്മദ് അല്‍ ഹാരിസി വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.
 
അനധികൃത മായി റോഡ് മുറിച്ചു കടക്കുന്ന വര്‍ക്ക് തല്‍സമയം 200 ദിര്‍ഹം പിഴ ചുമത്തും.  നിയമ ലംഘകരെ കണ്ടു പിടിക്കാന്‍ മഫ്തി പൊലീസ് എല്ലാ യിടത്തും ഉണ്ടാകും. റോഡ് യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ ഓരോ വര്‍ഷവും കോടി ക്കണക്കിന് ദിര്‍ഹ മാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനം ചെലവാകുന്നത് കാല്‍നട യാത്രക്കാരുടെ സുരക്ഷാ സംബന്ധമായ കാര്യങ്ങള്‍ക്കാണ്. അവര്‍ക്ക് റോഡ രികിലൂടെ നടന്നു പോകാന്‍ പ്രത്യേക സൗകര്യമുണ്ട്.
 
സിറ്റിയിലും എമിറേറ്റിന്‍റെ മറ്റു ഭാഗ ങ്ങളിലും കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സീബ്രാ ലൈനു കളും അണ്ടര്‍ പാസുകളും പാലങ്ങളും മറ്റും നിര്‍മ്മിച്ചത് കാല്‍ നട ക്കാര്‍ക്ക് വേണ്ടി യാണ്.

ഈ സൗകര്യ ങ്ങള്‍ ഒന്നും ഉപയോഗിക്കാതെ തങ്ങള്‍ക്ക് തോന്നുന്ന സ്ഥലത്തു വെച്ച് റോഡ് മുറിച്ചു കടക്കുന്നത് നിയമ വിരുദ്ധമാണ്. ഇങ്ങനെ കടക്കുന്നതിന് ഇടയില്‍ പലരും അപകട ത്തില്‍ പ്പെടുന്നു.

ഇതോടെ സര്‍ക്കാര്‍ ചെലവാക്കുന്ന ലക്ഷക്കണക്കിന് ദിര്‍ഹവും പൊലീസ് നടത്തുന്ന ശ്രമങ്ങളും പാഴാകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ഇത് അനുവദിക്കാന്‍ ആവില്ല എന്നും അദ്ദേഹം പറഞ്ഞു. 

കാല്‍നട യാത്രക്കാര്‍, തങ്ങള്‍ക്ക്  അനുവദിച്ച സ്ഥലങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ചു കടക്കുകയും റോഡ് സുരക്ഷാ നിയമം അവഗണി ക്കുകയും ചെയ്യുന്ന താണ് ഈ അപകട ങ്ങള്‍ക്ക് കാരണം. അതേ സമയം, പലപ്പോഴും ഡ്രൈവര്‍മാരുടെ അശ്രദ്ധയും അപകട കാരണമാകുന്നു.

ഈ സാഹചര്യ ത്തിലാണ് നിയമം കൂടുതല്‍ കര്‍ശനം ആക്കുന്നത് എന്ന്‍  അല്‍ ഹാരിസി വ്യക്തമാക്കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായ് – അബുദാബി റോഡില്‍ വേഗതാ നിയന്ത്രണം

April 17th, 2011

അബുദാബി : ദുബായ് – അബുദാബി  റോഡില്‍  വേഗതാ നിയന്ത്രണം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.  നിലവിലുള്ള വേഗതാ പരിധി മണിക്കൂറില്‍ 160 കിലോ മീറ്ററില്‍ നിന്ന്‍ന്ന് 140 കിലോ മീറ്റര്‍ ആയിട്ടാണ്  കുറച്ചത്.

ദുബായ് – അബുദാബി  റോഡില്‍ സാസ് അല്‍ നഖല്‍ പാലം മുതല്‍ സെയ്ഹ് ശുഐബ് വരെയാണ് വേഗതാ നിയന്ത്രണം.
 
അബുദാബി യില്‍ നിന്നും ദുബായി ലേക്കും തിരിച്ചും ഇത് ബാധകമാണ്.  എല്ലാ ഡ്രൈവര്‍മാരും നിര്‍ദ്ദേശം പാലിക്കണം എന്നും നിയമം ലംഘിക്കുന്ന വര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും എന്നും പൊലീസ് അറിയിച്ചു. എന്നാല്‍, ട്രക്കുകളുടെ വേഗതാ പരിധി മണിക്കൂറില്‍ 80 കിലോ മീറ്ററായി തന്നെ തുടരും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

139 of 1461020138139140»|

« Previous Page« Previous « ദുബായില്‍ സാഹിത്യ സായാഹ്നം
Next »Next Page » റോഡ് മുറിച്ചു കടക്കുന്നവ​ര്‍ക്ക് 200 ദിര്‍ഹം പിഴ കര്‍ശനമാക്കുന്നു »



  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine