മെഹ്ജബിന്‍ റിലീസ്‌ ചെയ്തു

August 27th, 2012

madatharayil-mehjabin-album-release-ePathram
അബുദാബി : പ്രവാസികളായ കലാകാരന്മാര്‍ ഒരുക്കിയ ‘ മെഹ്ജബിന്‍ ‘ എന്ന മാപ്പിളപ്പാട്ട് ആല്‍ബം റിലീസ്‌ ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത നടന്‍ ദിലീപ് സംഗീത സംവിധായകരായ ബേണി, അന്‍വര്‍ എന്നിവര്‍ക്ക് നല്‍കിയാണ് സി. ഡി. പ്രകാശനം ചെയ്തത്.

മടത്തറയില്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ അബുദാബി യിലെ ലുഖ്മാനുല്‍ ഹക്കീം നിര്‍മ്മിച്ച  മെഹ്ജബിന്‍ എന്ന ആല്‍ബ ത്തില്‍ പതിനഞ്ചു ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

poster-mehjabin-music-album-ePathram

പ്രശസ്ത ഗായകരായ അഫ്സല്‍, സലിം കോടത്തൂര്‍, കൊല്ലം ഷാഫി, തന്‍സീര്‍ കൂത്തുപറമ്പ്, റിജിയ യൂസുഫ്‌, സിയാവുല്‍ ഹഖ്, മന്‍സൂര്‍ ഇബ്രാഹിം, ഫഹദ്‌, സക്കീര്‍ ആലുവ, സംഗീത സംവിധായകന്‍ സയന്‍, എന്നിവരോടൊപ്പം പ്രവാസി കലാകാരനും മെഹ്ജബിനിലെ ഗാന രചയിതാവും കൂടിയായ ഷമീര്‍ മടത്തറ യില്‍ എന്ന യുവ ഗായകനും പാട്ടുകള്‍ പാടിയിരിക്കുന്നു.

madatharayil-mehjabin-music-album-poster-ePathram

ഓ. എം. കരുവാരക്കുണ്ട്, ബാപ്പു വെള്ളിപ്പറമ്പ്, ചിറ്റൂര്‍ ഗോപി, രാജീവ്‌ ആലുങ്കല്‍, അഡ്വ. സുധാംശു, ജലീല്‍ കെ. ബാവ, ഇബ്രാഹിം കാരക്കാട്, ഷമീര്‍ മടത്തറ യില്‍ എന്നിവരാണ് ഗാന രചയിതാക്കള്‍.

റംസാന്‍ ആഘോഷ ങ്ങളോട് അനുബന്ധിച്ചു കേരള ത്തില്‍ റിലീസ്‌ ചെയ്ത മെഹ്ജബിന്‍ രചനാ മികവ് കൊണ്ടും സംഗീത -ആലാപന ശൈലി കൊണ്ടും ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.

ഒട്ടനവധി ഹിറ്റ് ഗാനങ്ങള്‍ സംഗീത പ്രേമികള്‍ക്ക് സമ്മാനിച്ച സയന്‍ അന്‍വര്‍ കൂട്ടുകെട്ടിലെ അന്‍വര്‍ സംഗീതം ചെയ്ത ഈ ആല്‍ബം മില്ലേനിയം ഓഡിയോസ് വിപണിയില്‍ എത്തിച്ചു. ഉടന്‍ തന്നെ ഗള്‍ഫ്‌ നാടുകളിലും മെഹ്ജബിന്‍ റിലീസ്‌ ചെയ്യും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാളി യുവാവിനെ ദുബായില്‍ കാണാതായി

August 14th, 2012

ansar-mattool-man-missing-ePathram
ദുബായ് : ജോലി സ്ഥലത്ത്‌ വെച്ച് കാണാതായ മലയാളി യുവാവിനെ ച്ചൊല്ലി കുടുംബം കടുത്ത മാനസിക വിഷമത്തില്‍. ആഗസ്ത് മൂന്ന് മുതലാണ് ദുബായ് ദേരയിലെ ഭവാനി ട്രേഡിംഗ് കമ്പനി യില്‍ ജോലി ചെയ്തു വരുന്ന കണ്ണൂര്‍ ജില്ല യിലെ മാട്ടൂലിന് സമീപം മടക്കര യില്‍ അന്‍സാറി (24) നെ ക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തത്.

കഴിഞ്ഞ നാലര വര്‍ഷമായി ഇതേ സ്ഥാപന ത്തിലെ വില്പന വിഭാഗ ത്തില്‍ ജോലി ചെയ്തു വരിക യാണ് അന്‍സാര്‍. നാട്ടില്‍ നിന്ന് ജോലി അന്വേഷിച്ച് എത്തിയ അന്‍സാറിന്റെ അനുജന്‍ അനീസ് അബുദാബി യില്‍ അമ്മാവന്റെ കൂടെയാണ് താമസിച്ചു വന്നത്. ജോലി ശരിയായതിനെ ത്തുടര്‍ന്ന് ശനിയാഴ്ച അനീസ് വിസ മാറ്റാനായി പോകുന്ന വിവരം അറിയിക്കാനാണ് അമ്മാവന്‍ ജലീല്‍ അന്‍സാറിനെ വിളിക്കുന്നത്. അപ്പോള്‍ മുതല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ചിലപ്പോള്‍ ഫോണ്‍ ഓണ്‍ ആവുന്നുണ്ടെങ്കിലും ആരും എടുക്കുന്നില്ല.

അന്‍സാറിനെ ക്കുറിച്ച് വിവരം ഒന്നുമില്ലാത്തതു കൊണ്ട് ജോലി ചെയ്യുന്ന സ്ഥാപന ത്തില്‍ അന്വേഷിച്ച പ്പോള്‍ പൂര്‍ണമായ സഹകരണമല്ല ഉണ്ടായതെന്നും അമ്മാവന്‍ ജലീല്‍ പറഞ്ഞു. ഗോഡൗണില്‍ നിന്ന് കുറേ സാധനങ്ങള്‍ കളവു പോയിട്ടുണ്ടെന്നും അക്കൂട്ട ത്തിലൊരു തൊഴിലാളിയെ കാണാനില്ലെന്നും പോലീസില്‍ പരാതി കൊടുത്തിരിക്കുക യാണെന്നുമാണ് തൊഴിലുടമ പറഞ്ഞത്. പോലീസ്‌ കേസ് നിലവിലുള്ള തിനാല്‍ പാസ്‌പോര്‍ട്ട് കോപ്പി തരാന്‍ ആവില്ലെന്നും അയാള്‍ ശഠിച്ചു. അതേ ത്തുടര്‍ന്ന് നായിഫ് പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ കാണാനില്ല എന്ന പരാതി ലഭിച്ചിട്ടില്ല എന്നാണ് അറിഞ്ഞത്. സാധനങ്ങള്‍ കളവു പോയതിനെ ക്കുറിച്ച് മാത്രമാണ് പരാതി സിസ്റ്റത്തില്‍ കാണുന്നത് എന്നുമാണ് വിശദീകരണം.

അന്‍സാറിന്റെ തിരോധാനത്തെ ക്കുറിച്ച് ബന്ധുക്കള്‍ തീ തിന്നു കഴിയുകയാണ്. ഈ യുവാവിനെ ക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ അമ്മാവന്‍ ജലീലുമായി ബന്ധപ്പെടണം. ഫോണ്‍ : 050 90 69 056.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന കസ്റ്റംസ്‌ ഡ്യൂട്ടി : ഒപ്പു ശേഖരണം ഓണ്‍ലൈനില്‍

August 14th, 2012

airport-passengers-epathram

ദുബായ് : അടുത്ത കാലത്തായി നാട്ടിലേക്ക് പോകുന്ന പ്രവാസികൾ കെട്ടു താലിക്കും വിവാഹ മോതിരത്തിനും വരെ കസ്റ്റംസ് ഡ്യൂട്ടി അടക്കാന്‍ നിര്‍ബന്ധിതര്‍ ആയിരിക്കുന്നു. അമ്പതു വര്‍ഷത്തോളം പഴക്കമുള്ള നിയമം പൊടി തട്ടി നടപ്പാക്കി യിരിക്കുകയാണ് അധികാരികള്‍

ആ പഴയ നിയമത്തില്‍ യാത്രക്കാര്‍ സ്വര്‍ണ്ണം കൊണ്ട് വരുന്നതിനെ കുറിച്ച് പറയുന്നത് സ്ത്രീകള്‍ക്ക് 20,000 രൂപ വിലയുള്ള സ്വര്‍ണ്ണാഭരണവും പുരുഷന്മാര്‍ക്ക് 10,000 രൂപ വിലയുള്ള സ്വര്‍ണ്ണാഭരണവും വിദേശത്തു നിന്ന്‍ കൊണ്ടു വരാം എന്നാണ്. കൂടാതെ 200 സിഗരറ്റും രണ്ടു ലിറ്റര്‍ മദ്യവും യാത്രക്കാരന് കയ്യില്‍ കൊണ്ട് പോകാം. ഈ വക സാധനങ്ങള്‍ എണ്ണവും അളവും അടിസ്ഥാന ത്തില്‍ എന്നതു പോലെ സ്വര്‍ണ്ണവും തൂക്കം അടിസ്ഥാന ത്തില്‍ അല്ലേ കൊണ്ടു വരുവാന്‍ അനുവദിക്കേണ്ടത്? നിയമം നടപ്പാക്കിയ കാലത്ത് അനുവദിച്ച സംഖ്യ കൊണ്ട് 500 ഗ്രാം സ്വര്‍ണം സ്ത്രീകള്‍ക്കും 250 ഗ്രാം സ്വര്‍ണം പുരുഷന്മാര്‍ക്കും കൊണ്ടു വരാമായിരുന്നു. കാരണം അന്ന്‍ സ്വര്‍ണ്ണത്തിനു ഗ്രാമിന് നാല്പതു രൂപയെ വില ഉണ്ടായിരുന്നുള്ളു.

ഈ നിയമ ത്തില്‍ കാലോചിതമായ മാറ്റം ഉണ്ടാക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു. ഇത്ര രൂപായ്ക്ക് എന്നതിന് പകരം ഇത്ര ഗ്രാം എന്നാക്കി മാറ്റേണ്ടത് കാലഘട്ട ത്തിന്റെ ആവശ്യമാകുന്നു. അതിനാല്‍ പുരുഷന്മാര്‍ക്ക് 100 ഗ്രാം സ്വര്‍ണ്ണാഭരണവും സ്ത്രീകള്‍ക്ക് 250 ഗ്രാം സ്വര്‍ണ്ണാഭരണവും അനുവദിക്കേണ്ടതാണ്.

ഇത് നിര്‍ദ്ദേശിച്ചു കൊണ്ട്‌ പ്രധാനമന്ത്രിക്ക് നല്‍കിയ പ്രമേയം അദ്ദേഹം റവന്യു ഡിപ്പാര്‍ട്ട്മെന്റിനു അയച്ചു കൊടുത്തിട്ടുണ്ട് എന്ന കത്ത് ലഭിച്ചിട്ടുണ്ട്. കൂടാതെ പുതിയ ധനകാര്യ മന്ത്രിക്കും ഈ ആവശ്യം ഉന്നയിച്ചു കത്തയച്ചിട്ടുണ്ട്. അത് ഒരു മാസ്സ് പെറ്റീഷന്‍ ആയി അയക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതിനായി ഒരു ഓണ്‍ ലൈന്‍ പെറ്റീഷന്‍ തയ്യാറാക്കി യിരിക്കുന്നു.

വായന ക്കാര്‍ക്ക് എല്ലാവര്‍ക്കും ഈ ലിങ്കില്‍ പോയി പ്രമേയ ത്തില്‍ ഒപ്പു വെക്കുവാന്‍ അവസരം ഉണ്ട്. ഈ ലിങ്ക് നിങ്ങളുടെ സുഹൃത്തു ക്കള്‍ക്കും അയച്ചു കൊടുക്കുക. അങ്ങിനെ ആയിരക്കണക്കിന് പ്രവാസി കളുടെ ഒപ്പോടു കൂടി ധനകാര്യ മന്ത്രിയുടെ കയ്യില്‍ എത്തുമ്പോള്‍ അതിനു ശക്തി ഉണ്ടായിരിക്കും. അതിനു വേണ്ടി എല്ലാവരും ഈ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പു വെക്കുവാന്‍ അപേക്ഷ.

(അയച്ചു തന്നത് : കെ. വി. ഷംസുദ്ധീന്‍ – പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ്‌)

- pma

വായിക്കുക: , , , , ,

3 അഭിപ്രായങ്ങള്‍ »

വായനക്കൂട്ടം ഇഫ്താര്‍ മീറ്റും അഹിംസാ ദിന പ്രതിജ്ഞയും തിങ്കളാഴ്ച

August 13th, 2012

ദുബായ് : കേരള റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് സര്‍ക്കിള്‍ (ദുബായ് വായന ക്കൂട്ടം) സംഘടി പ്പിക്കുന്ന ഇഫ്താര്‍ മീറ്റും അഹിംസാ ദിന പ്രതിജ്ഞയും ആഗസ്റ്റ്‌ 13 തിങ്കളാഴ്ച വൈകീട്ട് 6.30 ന് ദേര ഇത്തിസലാത്തിനും യൂണിയന്‍ മെട്രോക്കും സമീപമുള്ള അല്‍ ദീഖ് ഓഡിറ്റോറിയ ത്തില്‍ വെച്ച് നടക്കും.

കെ. എ. ജബ്ബാരി അഹിംസാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സാംസ്കാരിക – സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വിശദ വിവരങ്ങള്‍ക്ക് : 050 58 42 001

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ : പ്രവാസ ലോകത്തും ആഹ്ലാദം

July 23rd, 2012

br-shetty-as-dharma-raja-ePathram
അബുദാബി : ഈ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ങ്ങളുടെ തിളക്കം പ്രവാസ ലോകത്തും എത്തി. ഏറ്റവും മികച്ച ഡോക്യുമെന്ററി യായി തെരഞ്ഞെടുക്കപ്പെട്ട ‘ട്രാവന്‍കൂര്‍ – സാഗ ഓഫ് ബെനവലന്‍സ് ‘ ആണ്‌ ഈ ആഹ്ലാദം കൊണ്ടു വരുന്നത്.

തിരുവിതാംകൂര്‍ രാജ കുടുംബ ത്തിന്റെ മുന്നൂറു വര്‍ഷത്തെ ചരിത്രം വരച്ചു കാട്ടുന്ന ഈ ചലച്ചിത്ര ത്തില്‍, യു. എ. ഇ. എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി ആര്‍ ഷെട്ടിയും ചീഫ് ഓപ്പ റേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് സവിശേഷത.

sudhir-shetty-as-marthanda-varma-ePathram

മാര്‍ത്താണ്ഡ വര്‍മ്മയായി സുധീര്‍ കുമാര്‍ ഷെട്ടി

ധര്‍മ്മ രാജയുടെ വേഷ ത്തില്‍ ഡോ. ബി ആര്‍ ഷെട്ടിയും മാര്‍ത്താണ്ഡ വര്‍മ്മ യുടെ വേഷ ത്തില്‍ സുധീര്‍ കുമാര്‍ ഷെട്ടിയും പ്രത്യക്ഷപ്പെടുന്നു. ഷാജി എന്‍ കരുണിന്റെ മേല്‍നോട്ട ത്തില്‍ പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് ബി. ജയചന്ദ്രന്‍ സംവിധാനം ചെയ്തൊരുക്കിയ ചിത്രത്തില്‍ തിരുവിതാംകൂര്‍ രാജ കുടുംബ ത്തിലെ പിന്മുറക്കാര്‍ പലരും അവരുടെ മുന്‍ഗാമികളെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയ മാണ്. പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതി ഭായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി, അശ്വതി തിരുനാള്‍ രാമവര്‍മ്മ, അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ്മ തുടങ്ങി ഇന്നത്തെ തലമുറ യിലെ പല പ്രമുഖരും ചിത്ര ത്തില്‍ പലയിടത്തായി രംഗത്ത് വരുന്നുണ്ട്.

ചരിത്ര സൂക്ഷിപ്പായ മതിലകം രേഖകളെ അടിസ്ഥാനമാക്കി മാടമ്പ് കുഞ്ഞുക്കുട്ടന്‍ തിരക്കഥ തയ്യാറാ ക്കിയ ചിത്രത്തില്‍ ഇപ്പോഴത്തെ അധിപന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയാണ് ആമുഖം കുറിക്കുന്നത്.

വളരെ യാദൃശ്ചികമായി തനിക്കു ലഭിച്ച അഭിനയാവസരം പോലെ തന്നെ‍, ആ സംരംഭ ത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ലഭിച്ചതും വളരെ ആഹ്ലാദ കരമാണെന്ന് ഡോ. ബി. ആര്‍. ഷെട്ടി പ്രതികരിച്ചു. തികച്ചും വ്യത്യസ്തമായ മേഖലയില്‍ പ്രവര്‍ത്തി ക്കുന്ന തങ്ങളെ, ചരിത്രപുരുഷന്മാരുടെ ഗൗരവ കരമായ വേഷങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ധൈര്യം കാണിച്ച സംവിധായക നോടും അണിയറ ശില്‍പ്പി കളോടും കടപ്പാട് ഉണ്ടെന്നും ഈ ഡോക്യുമെന്ററി യുടെ പ്രദര്‍ശനം ഗള്‍ഫില്‍ ഉടനെ നടത്തുമെന്നും സുധീര്‍ കുമാര്‍ ഷെട്ടി പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എം. എ. യൂസഫലിയെ ‘ഇമ’ അഭിനന്ദിച്ചു
Next »Next Page » ഒമാന്‍ നവോത്ഥാന ദിനം : 182 തടവുകാരെ മാപ്പു നല്‍കി മോചിപ്പിക്കും »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine