മുസ്സഫയിലെ വെയര്‍ ഹൌസില്‍ തീപ്പിടുത്തം : ആളപായമുണ്ടായില്ല

June 26th, 2013

abudhabi-musaffah-fire-25th-june-2013-ePathram
അബുദാബി : ചൊവ്വാഴ്ച രാവിലെ മുസ്സഫ എം 26 ല്‍ എമിറേറ്റ്സ് ഡ്രൈവിംഗ് സ്കൂളിന് എതിര്‍വശത്തായി പ്രവര്‍ത്തിച്ചിരുന്ന വെയര്‍ഹൗസിലും തൊഴിലാളി കളുടെ താമസ കേന്ദ്ര ത്തിലും തീപ്പിടുത്തമുണ്ടായി.

താമസ കേന്ദ്ര ത്തിലെ 14 മുറികളും ഇതിനോട് ചേര്‍ന്ന വെയര്‍ഹൗസും പൂര്‍ണമായി കത്തി നശിച്ചു. സമീപത്തെ മറ്റൊരു വെയര്‍ഹൗസിനും തീപ്പിടിച്ചു എങ്കിലും ആളപായം ഉണ്ടായിട്ടില്ല.

തൊഴിലാളി കളുടെ താമസ സ്ഥലത്താണ് ആദ്യം തീ കണ്ടത്. ഇത് വെയര്‍ഹൗസിലേക്ക് പടര്‍ന്നു പിടിക്കുക യായിരുന്നു. തൊഴിലാളികള്‍ ജോലിക്ക് പോകാന്‍ പുറത്തിറങ്ങിയ സമയ മായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

പോലീസും അഗ്‌നി ശമന സേനാ വിഭാഗവും സമയോചിതമായി ഇടപെട്ട തിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സമീപത്തെ കെട്ടിട ങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനും അഗ്‌നി ശമന സേനക്കു സാധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡോക്ടറുടെ കൊലപാതകം : പ്രതി ആത്മഹത്യക്ക് ശ്രമിച്ചതായി പോലിസ്‌

November 7th, 2012

killer-of-dr-rajan-danial-jameel-ePathram
അബുദാബി : അഹല്യ ആശുപത്രിയിലെ യൂറോളജിസ്റ്റ് ഡോക്ടര്‍ രാജന്‍ ഡാനിയലിന്റെ ദാരുണമായ കൊലപാതകവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ പ്രതി പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ്‌ ജമീല്‍ പോലിസ്‌ കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ചതായി പോലിസ്‌ അറിയിച്ചു.

ഇയാളെ മനോരോഗ ചികിത്സക്കായി ആശുപത്രി യിലേക്ക് മാറ്റിയതായി അബുദാബി പൊലീസ് സി. ഐ. ഡി. വിഭാഗം മേധാവി കേണല്‍ ഡോ. റാശിദ് മുഹമ്മദ് ബൂര്‍ശിദ് അറിയിച്ചു.

25 ദിവസത്തോളം ഡോക്ടര്‍ രാജന്‍റെ ചികില്‍സ യില്‍ ഉണ്ടായിരുന്ന പ്രതി, തന്റെ രോഗത്തിന് ശമനം കാണാത്ത തിനാല്‍ ഡോക്ടറുടെ കണ്‍സല്‍ട്ടിംഗ് മുറിയില്‍ എത്തി റൂമിലെ ഉപകരണങ്ങള്‍ എടുത്തു ഡോക്റ്ററെ ആക്രമിക്കുകയും ഹോസ്പിറ്റലിനടുത്തുള്ള കടയില്‍ നിന്നും വാങ്ങി കയ്യില്‍ കരുതിയിരുന്ന കിച്ചന്‍ കത്തിയെടുത്ത് ഡോക്റ്ററെ കൊലപെടുത്തുകയും ചെയ്യുകയായിരുന്നു എന്ന് അബുദാബി പൊലീസ് കുറ്റാന്വേഷണ വിഭാഗം കേണല്‍ ജുമാ അല്‍കാബി പറഞ്ഞു.

പോലീസ് ഓപ്പറേഷന്‍സ് റൂമില്‍ സംഭവം അറിയിച്ചു കൊണ്ട് ഉടനെ പോലീസ് വിഭാഗം കുതിച്ചെത്തുകയും ഹോസ്പിറ്റലില്‍ ജീവനക്കാര്‍ കയ്യോടെ പിടികൂടിയ പ്രതിയെ പോലീസിനു കൈമാറുകയും ചെയ്യുകയുമാണ് ഉണ്ടായത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

-അബൂബക്കര്‍ പുറത്തീല്‍ -അബുദാബി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡോക്ടറുടെ കൊലപാതകം പ്രതികാരം എന്ന വാര്‍ത്ത അടിസ്ഥാന രഹിതം : ആശുപത്രി മാനേജ് മെന്‍റ്

November 5th, 2012

dr-rajan-danial-ahalya-hospital-ePathram
അബുദാബി : അഹല്യ ആശുപത്രി യിലെ യൂറോളജിസ്റ്റും മലയാളി യുമായ ഡോ. രാജന്‍ ഡാനിയേലിന്റെ കൊലപാതകം ചികിത്സാ പിഴവിനുള്ള പ്രതികാരം ആണെന്ന രീതിയില്‍ ചില മാധ്യമ ങ്ങളില്‍ വന്നിരുന്ന വാര്‍ത്തകള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

കൊലപാതക ത്തിന്റെ കാരണം എന്താണെന്ന് അറിയില്ല എന്ന് വ്യക്തമാക്കിയ മാനേജ്മെന്‍റ്, കൊല നടത്തിയ ആളുടെ ബന്ധുവിന് ഡോക്ടര്‍ തെറ്റായ ചികിത്സ നല്‍കി യതിന്റെയോ ശസ്ത്രക്രിയ നടത്തിയ തിന്റെയോ പ്രതികാരം ആണെന്ന രീതിയില്‍ ചില മാധ്യമ ങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം ആണെന്ന് ചൂണ്ടിക്കാട്ടി.

കൊലപാതക ത്തിന് ശേഷം പൊലീസ് പിടിയില്‍ ആയ മുഹമ്മദ് ജാമില്‍ അബ്ദുല്‍ റഷീദ്, ഡോ. രാജന്‍ ഡാനിയേലിന്റെ ചികിത്സയില്‍ ആയിരുന്നു എന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അനില്‍ കുമാര്‍ നല്‍കിയ വിശദീകരണ ക്കുറിപ്പില്‍ പറയുന്നു.

മുമ്പും ഇയാള്‍ ആശുപത്രി യില്‍ വന്നിട്ടുണ്ട്. ഇതിന് മുമ്പ് ഇയാള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പി ക്കുകയോ സംശയാസ്പദമായ സാഹചര്യത്തില്‍ പെരുമാറുകയോ ചെയ്തിട്ടില്ല. സംഭവം നടന്ന വ്യാഴാഴ്ച വൈകീട്ട് ഇയാള്‍ പതിവു പോലെ ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് റൂമില്‍ എത്തുക യായിരുന്നു.

കുറച്ചു സമയം കഴിഞ്ഞ് ഇയാള്‍ രക്തം പുരണ്ട കത്തിയുമായി ചോരയില്‍ കുളിച്ച് ഓടി രക്ഷപ്പെടുന്നതാണ് വെളിയില്‍ കാത്തിരുന്ന മറ്റ് രോഗികള്‍ കണ്ടത്. ഓടി ആശുപത്രിയിലെ അത്യാഹിത വിഭാഗ ത്തില്‍ എത്തിയ ഇയാളെ ആശുപത്രി ജീവനക്കാര്‍ കീഴടക്കി പൊലീസില്‍ വിവരം അറിയിക്കുക യായിരുന്നു.

2007 മേയ് മുതല്‍ അഹല്യ യില്‍ ജോലി ചെയ്യുന്ന ഡോ. രാജന്‍ ഡാനിയേല്‍ രോഗികളെ പരിചരി ക്കുന്നതില്‍ മികവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹ ത്തിന്റെ കൊലപാതക ത്തിലേക്ക് നയിച്ച കാരണങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്രയും വേഗം കണ്ടെത്തേണ്ടത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തി ക്കാതിരിക്കാന്‍ ഉള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ യു. എ. ഇ. യിലെ മെഡിക്കല്‍ സമൂഹത്തിന് കഴിയും.

നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഡോക്ടറുടെ മൃതദേഹം എത്രയും വേഗം ജന്മദേശത്ത് എത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും വിശദീകരണ ക്കുറിപ്പില്‍ പറയുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വാഹന യാത്രക്കാര്‍ക്കായി അബുദാബി പോലീസിന്റെ മധുരം

October 29th, 2012

awareness-from-abudhabi-police-ePathram
അബുദാബി: ബലി പെരുന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് വാഹന യാത്രക്കാര്‍ക്കായി അബുദാബി പോലീസ് മിഠായി പൊതികള്‍ വിതരണം ചെയ്തു. നഗര ത്തിലും പുറത്തുമുളള വിവിധ റോഡുകളില്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് മധുരം വിതരണം ചെയ്തത്.

പൊതുജന ബോധവല്‍കരണ ത്തിന്റെ ഭാഗമായി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.

സുരക്ക്കായുള്ള സീറ്റ് ബെല്‍റ്റുകള്‍ ധരിക്കുക, മൊബൈല്‍ സംഭാഷണം ഒഴിവാക്കുക, പത്ത് വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ മുന്‍ സീറ്റില്‍ ഇരുത്താതിരിക്കുക, വാഹനങ്ങള്‍ തമ്മിലുള്ള ദൂരം പാലിക്കുക, കാല്‍ നട യാത്രക്കാരെ മാനിക്കുക, സീബ്ര ക്രോസിംഗു കളില്‍ റോഡ് മുറിച്ചു കടക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുക, പാര്‍ക്കുകള്‍ക്ക്‌ അടുത്തു സംയമനം പാലിച്ചു കൊണ്ട് വാഹനം ഓടിക്കുക, ഡ്രൈവിംഗിനിടെ മന:സാന്നിധ്യം നഷ്ട പ്പെടാതിരിക്കുക തുടങ്ങിയവ കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശിച്ച പോലീസ് ഉദ്യോഗസ്ഥര്‍ പെരുന്നാള്‍ ആശംസകള്‍ കൂടാതെ ‘നിങ്ങളുടെ സുരക്ഷയ്ക്ക്’ എന്ന ക്യാമ്പയിനെ കുറിച്ചും വിവരിച്ചു കൊടുക്കുകയും ചെയ്തു.


-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തീല്‍ – അബുദാബി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പോലീസ്‌ ചമഞ്ഞ് ഫ്ലാറ്റില്‍ മോഷണം

October 24th, 2012

dubai-police-visit-raheena-puratheel-ePathram
അബുദാബി : പോലീസ് ആണെന്നും പരിശോധനക്ക് വന്നതാണെന്നും പറഞ്ഞു കഴിഞ്ഞ വ്യാഴാഴ്ച ദുബായ് അല്‍ഖൂസില്‍ മലയാളി കുടുംബം താമസിക്കുന്ന ഫ്ലാറ്റില്‍ കയറി വീട്ടുകാരിയെ കത്തി കാണിച്ചു കവര്‍ച്ച നടത്തിയവര്‍ പാകിസ്ഥാന്‍ സ്വദേശികള്‍ ആണെന്ന് ദുബായ്‌ പോലിസ്‌ രഹസ്യാന്വേഷണ വിഭാഗം തലവന്‍ ബ്രിഗേഡിയര്‍ ഖലീല്‍ അല്‍മന്‍സൂരി പറഞ്ഞു.

പോലീസിനു പ്രതികളെ പിടിക്കാന്‍ കഴിയും വിധം വ്യക്തമായ വിവരങ്ങള്‍ കൃത്യ സമയത്ത് നല്‍കിയ കണ്ണൂര്‍ പുറത്തീല്‍ സ്വദേശിനി റഹീന യെയും കുട്ടികളെയും അനുമോദിക്കാന്‍ പൂവും മധുരവുമായി ദുബായ്‌ പോലിസ്‌ വനിതാ വിഭാഗം അല്‍ഖൂസിലെ ഇവരുടെ വീട്ടില്‍ എത്തി. കെട്ടിട ത്തിലെ കാവല്‍ക്കാരനെയും കെട്ടിട ത്തിലെ സൂപ്പര്‍ മാര്‍ക്കറ്റ്‌ ജീവന ക്കാരെയും പോലിസ്‌ ചോദ്യംചെയ്തു.

പുതുതായി ആരെങ്കിലും കെട്ടിട ങ്ങളില്‍ കയറി വരുമ്പോള്‍ സംശയം തോന്നിയാല്‍ അവരെ അന്വേഷണ ത്തിന് ശേഷം മാത്രം കടത്തി വിടേണ്ടതുള്ളു എന്ന് പോലീസ് പറഞ്ഞു. കേസ് പബ്ലിക്‌ പ്രോസിക്യൂഷനു കൈ മാറിയതായി അഹമ്മദ്‌ അല്‍മരിഹ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 11:30 ഓടെ പോലീസ് എന്ന വ്യാജേന യാണ് രണ്ടു പാകിസ്ഥാനികള്‍ അല് ഖൂസിലെ വീട്ടില്‍ എത്തുന്നത്. എ. സി. ശരിയാക്കാന്‍ രണ്ടു ദിവസം കഴിഞ്ഞു വരാം എന്ന് പറഞ്ഞു പോയ ടെക്നീഷ്യന്‍ ആയിരിക്കും എന്ന് കരുതി റഹീന വാതില്‍ തുറന്നപ്പോള്‍ തങ്ങള്‍ പോലീസ് ആണെന്നും ഈ ഫ്ലാറ്റില്‍ മറ്റുള്ളവരെയും ഷെയറിന് വെച്ചിട്ടുണ്ടെന്നും പരിശോധിക്കണമെന്നും പറഞ്ഞ ഇവര്‍ അകത്ത് കയറി ഉടന്‍ വാതില്‍ പൂട്ടുകയായിരുന്നു.

കത്തി കാട്ടി റൂമുകളിലുള്ള അലമാരകള്‍ തുറപ്പിച്ചു ബാഗില്‍ കരുതിയിരുന്ന അയ്യായിരം ദിര്‍ഹംസും ആഭരണങ്ങള്‍ അടക്കം ഉള്ളതെല്ലാം കൈകലാക്കുക യായിരുന്നു എന്ന് ദുബായ്‌ പോലീസിലെ കുറ്റാന്വേഷണ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ അഹമ്മദ്‌ അല്‍മര്‍ഹി പറഞ്ഞു.

പാസ്പോര്‍ട്ടുകളും റഹീന ഉപയോഗിക്കുന്ന മൊബൈലും കൈക്കലാക്കി. അതിനിടയില്‍ അലമാരയില്‍ അഴിച്ചു വെച്ച വളകള്‍ ഇവര്‍ പരിശോധിക്കുന്ന തിനിടയില്‍ റഹീന കൈ കൊണ്ട് തട്ടി മാറ്റിയതിനാല്‍ അത് ബാക്കിയായി. പുറത്തു നിന്നും പ്രധാന വാതിലും പൂട്ടി അക്രമികള്‍ സ്ഥലം വിടുകയും ചെയ്തു.

ബാല്‍ക്കണി യില്‍ ഉള്ള ജനലിലൂടെ അടുത്തുള്ളവരെ വിവരം അറിയിക്കുകയും ഭര്‍ത്താവ് എത്തിയ പരാതി നല്‍കാന്‍ സ്റ്റേഷനില്‍ എത്തിയ സമയത്താണ് അക്രമി കളില്‍ ഒരാള്‍ റഹീന യുടെ നമ്പറില്‍ നിന്നും ഭര്‍ത്താവ് ഷറഫുദ്ധീന്‍റെ മൊബൈലില്‍ വിളിച്ചത്.

പോലിസ്‌ പറഞ്ഞതു പ്രകാരം നീങ്ങിയ ഷറഫുദ്ധീന്‍ പോലീസിനും രഹസ്യാന്വേഷണ വിഭാഗ ത്തിനും മുന്നില്‍ നാടകീയമായി പ്രതികളെ എത്തിക്കുക യായിരുന്നു. അപ്രതീക്ഷിതമായി നടന്ന ഞെട്ടിക്കുന്ന അനുഭവ ത്തിന്‍റെ ഷോക്ക് ഇനിയും റഹീനയെ വിട്ടു മാറിയിട്ടില്ല എന്ന് അമ്മാവന്‍ ഗഫൂര്‍ അബുദാബി യില്‍ പറഞ്ഞു.

-അബൂബക്കര്‍ പുറത്തീല്‍ -അബുദാബി

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

40 of 411020394041

« Previous Page« Previous « ഗള്‍ഫ് സത്യധാര കാല ത്തിന്റെ ആവശ്യം : ഖാസി ത്വാഖ അഹ്മദ് മൌലവി അല്‍ അസ്ഹരി
Next »Next Page » ദല കേരളോത്സവം : ബലിപെരുന്നാള്‍ ഒന്ന് രണ്ട് ദിനങ്ങളില്‍ »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine