സൌദിയില്‍ വാഹനമോടിക്കാന്‍ സ്ത്രീകളുടെ അവകാശ സമരം

June 18th, 2011

saudi-women-drive-campaign-epathram

റിയാദ്‌ : വാഹനം ഓടിക്കാനുള്ള തങ്ങളുടെ അവകാശം നിഷേധിക്കുന്നതിന് എതിരെ പ്രതിഷേധ പ്രകടനമായി ഒരു സംഘം സ്ത്രീകള്‍ ഇന്നലെ സൌദിയിലെ നിരത്തുകളിലൂടെ കാറുകള്‍ ഓടിച്ചു. സംഘം ചേരുന്നത് നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുള്ള സൗദി അറേബ്യയില്‍ മൈക്രോ ബ്ലോഗ്ഗിംഗ് വെബ് സൈറ്റായ ട്വിറ്റര്‍ വഴിയാണ് ഇവര്‍ തങ്ങളുടെ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ട്വിറ്ററില്‍ നിശ്ചയിച്ച് ഉറപ്പിച്ചത് അനുസരിച്ച് വൈകുന്നേരമായപ്പോഴേക്കും അന്‍പതോളം സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനുള്ള ദേശീയ നിരോധനം ലംഘിച്ചു കൊണ്ട് സൌദിയിലെ നിരത്തുകളില്‍ കാറുകള്‍ ഓടിച്ചു.

സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് സൌദിയില്‍ നിയമ തടസ്സം ഇല്ലെങ്കിലും സാമൂഹികമായി നിലനില്‍ക്കുന്ന വിലക്കിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്. രാജ കുടുംബത്തിലെ പല മുതിര്‍ന്ന അംഗങ്ങള്‍ക്കും ഈ നിരോധനത്തോട്‌ യോജിപ്പില്ലെങ്കിലും യാഥാസ്ഥിതികരെ പിണക്കാനുള്ള മടി കാരണം ഈ നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ളത് പോലുള്ള സ്ത്രീ വിമോചനം തങ്ങളുടെ ഇസ്ലാമിക സമൂഹത്തില്‍ വേണ്ട എന്നാണ് യാഥാസ്ഥിതികരുടെ ഉറച്ച നിലപാട്‌.

1998ല്‍ 48 വനിതകള്‍ വാഹനം ഓടിക്കാനുള്ള തങ്ങളുടെ അവകാശത്തിനായി സമരം നടത്തുകയുണ്ടായി. റിയാദില്‍ ഒരു മണിക്കൂറോളം സംഘം ചേര്‍ന്ന് ഇവര്‍ വാഹനം ഓടിച്ചു. എന്നാല്‍ കര്‍ശനമായാണ് സര്‍ക്കാര്‍ ഇവരെ ശിക്ഷിച്ചത്‌. ഇവരുടെ തൊഴിലുകള്‍ നിര്‍ത്തലാക്കുകയും സൗദി അറേബ്യക്ക് വെളിയിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും ഇവരെ സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു. മത നേതാക്കള്‍ ഇവരെ “വേശ്യകള്‍” എന്ന് മുദ്ര കുത്തി. ഇതേ തുടര്‍ന്നാണ് സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് നിരോധിച്ചു കൊണ്ട് രാജ്യത്തെ മത നേതൃത്വം ഫത്വ പുറപ്പെടുവിച്ചത്‌. ഈ ഫത്വയുടെ പിന്‍ബലത്തിലാണ് ഇപ്പോള്‍ സ്ത്രീകളെ വാഹനം ഓടിക്കുന്നതില്‍ നിന്നും സൌദിയില്‍ തടയുന്നത്.

അടുത്ത കാലത്തായി അത്യാവശ്യത്തിന് വാഹനം ഓടിച്ച നിരവധി സൗദി വനിതകള്‍ പോലീസ്‌ പിടിയില്‍ ആവുന്നത് സൌദിയില്‍ പതിവാണ്. ഇവരെ ഒരു പുരുഷ രക്ഷാകര്‍ത്താവ് വരുന്നത് വരെ തടവില്‍ വെയ്ക്കുകയും ഇവരെ ഇനി വാഹനം ഓടിക്കാന്‍ അനുവദിക്കില്ല എന്ന ഉറപ്പ് രക്ഷാകര്‍ത്താവില്‍ നിന്നും രേഖാമൂലം ഒപ്പിട്ടു വാങ്ങിയതിന് ശേഷം മാത്രം വിട്ടയയ്ക്കുകയുമായിരുന്നു ചെയ്തു വന്നത്. എന്നാല്‍ വാഹനം ഓടിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുകയും താന്‍ അല്‍ ഖോബാര്‍ നിരത്തുകളില്‍ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത മനാല്‍ അല്‍ ഷെരീഫ്‌ പോലീസ്‌ പിടിയിലായി. ഒന്‍പതു ദിവസത്തോളം തടവില്‍ കിടന്ന ഇവരെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഏറെ തല്‍പ്പരനായ സൗദി രാജാവ്‌ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ്‌ നേരിട്ട് ഇടപെട്ടാണ് മോചിപ്പിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

സൗജന്യ വൈദ്യ പരിശോധനയും ബോധവല്കര​ണ ക്ലാസ്സും നടത്തി

June 5th, 2011

church-medical-camp-epathram
അബുദാബി : സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തോഡക്സ്‌ കത്തീഡ്രല്‍ മാര്‍ത്ത മറിയം സമാജം യൂണിറ്റും ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയും ചേര്‍ന്ന്‍ പൊതു ജനങ്ങള്‍ക്കായി Together for a Healthy Heart – Community Screening എന്ന പരിപാടി സംഘടിപ്പിച്ചു. അബുദാബി ഗവണ്മെണ്ടിന്‍റെ കീഴിലുള്ള ശൈഖ് ഖലീഫാ മെഡിക്കല്‍ സിറ്റി ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു പരിപാടി വിദേശികള്‍ക്ക് വേണ്ടി സംഘടി പ്പിക്കുന്നത് എന്ന്‍ സമാജം ഭാരവാഹികള്‍ അറിയിച്ചു.

സൗജന്യ വൈദ്യ പരിശോധന, സംശയ നിവാരണം, ബോധവല്‍കരണ ക്ലാസ്സുകള്‍, തുടര്‍ ചികില്‍സ ആവശ്യമുള്ള വര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ആയിരുന്നു ഇതിന്‍റെ പ്രത്യേകതകള്‍.

കത്തീഡ്രല്‍ വികാരി ഫാ. ജോണ്‍സന്‍ ദാനിയേല്‍, ഡോ. ഷെരിഫ് ബക്കീര്‍ എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ്ലാം മതത്തെ അധിക്ഷേപിച്ച ബ്രിട്ടീഷ് പൌരന്‍ കോടതിയില്‍

May 18th, 2011

lady-of-justice-epathram

ദുബായ്: ഇസ്ലാം മതത്തെ അധിക്ഷേപിച്ചു സംസാരിക്കുകയും പ്രവാചകനെ ”തീവ്രവാദി” എന്ന് വിശേഷിപ്പിക്കുകയും ചെയ്ത ഒരു ബ്രിട്ടീഷ്‌ വിനോദ സഞ്ചാരിയെ ഇന്നലെ ദുബായ് കോടതിയില്‍ ഹാജരാക്കി. ദുബായിലെ മാള്‍ ഓഫ് എമിറേറ്റ്‌സിലെ ഈമാക്സ് ഇലെക്ട്രോണിക്സ് ഷോപ്പിലെ ഒരു ജീവനക്കാരനുമായി സംസാരിക്കുന്നതിന് ഇടയിലാണ് 40 കാരനായ ഇയാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്.

കടയിലെ പാക്കിസ്താനിയായ ഹസ്സന്‍ ഹബീബ്‌ എന്ന സെയില്‍സ്മാനെ സമീപിച്ച ബ്രിട്ടീഷ്‌കാരന്‍ ഇയാള്‍ പാക്കിസ്താനിയാണ് എന്ന് അറിഞ്ഞപ്പോള്‍, പാക്കിസ്ഥാന്‍ ഒരു നശിച്ച രാജ്യമാണെന്നും, അവിടെ നിറയെ ഭ്രാന്ത് പിടിച്ച മനുഷ്യരാണ് എന്നും പറഞ്ഞു. ഇതില്‍ രോഷാകുലനായ ഹസ്സന്‍ തിരിഞ്ഞു നടന്നപ്പോള്‍, എല്ലാ മുസ്ലിങ്ങള്‍ക്കും ഭ്രാന്താണെന്നും പ്രവാചകന്‍ മുഹമ്മദ്‌ ഒരു തീവ്രവാദിയാണെന്നും ബ്രിട്ടീഷ്‌കാരന്‍ വിളിച്ചു പറഞ്ഞു.

സംഭവത്തിന്‌ ഒരു ഈജിപ്ത്യന്‍ വിനോദ സഞ്ചാരിയും ഇതേ കടയിലെ ഒരു ശ്രിലങ്കന്‍ ജീവനക്കാരനും ദൃക്‌സാക്ഷികളായി. എന്നാല്‍ ബ്രിട്ടീഷ്‌കാരന്‍ കുറ്റം നിഷേധിച്ചിട്ടുണ്ട്. ഇസ്ലാം മതത്തെ നിന്ദിക്കുന്ന രീതിയില്‍ പൊതു സ്ഥലങ്ങളില്‍ സംസാരിച്ചാല്‍ അത് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കും പതിനായിരം ദിര്‍ഹം പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കേസില്‍ വിധി പറയുന്നത് കോടതി ജൂണ്‍ 9 ലേക്ക് മാറ്റി വച്ചു.

- ലിജി അരുണ്‍

വായിക്കുക: ,

1 അഭിപ്രായം »

കഷ്ടത ജീവിതത്തെ പൂര്‍ത്തീകരിക്കുന്നത് : സഖറിയാസ്‌ മാര്‍ തേയോഫിലോസ്‌

May 9th, 2011

അബുദാബി : ഊശാന യില്‍ നിന്നു കഷ്ടാനുഭവ ആഴ്ച ഇല്ലാതെ ഉയിര്‍പ്പ്‌ പെരുന്നാളില്‍ എത്തിച്ചേരാനുള്ള വ്യഗ്രത കൂടി വരുമ്പോള്‍, കഷ്ടത യില്ലാത്ത ക്രൈസ്തവ ജീവിതം മെനഞ്ഞെടു ക്കുമ്പോള്‍, കഷ്ടത ദൈവം തരുന്ന ശിക്ഷ ആയി കാണാതെ ശിക്ഷണം ആയി കാണണം. കഷ്ടത ദൈവം തരുന്ന അവകാശം ആണ്‌. കാല്‍വരി ഇല്ലാതെ പുനരുദ്ധാനം ഇല്ല. കഷ്ടത, ഉയിര്‍പ്പിന്‌ ആവശ്യം ആണ്‌ എന്ന സത്യം മനസ്സിലക്കണം : അഭിവന്ദ്യ തിരുമേനി സഖറിയാസ്‌ മാര്‍ തേയോഫിലോസ്‌ പറഞ്ഞു.

അബുദാബി സെന്‍റ് ജോര്‍ജ്‌ ഓര്‍ത്തഡോക്സ്‌ കത്തീഡ്രല്‍ സംഘടിപ്പിച്ച ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുക ആയിരുന്നു അഭിവന്ദ്യ തിരുമേനി.

വികാരി ഫാ. ജോണ്‍സണ്‍ ഡാനിയേലിന്‍റെ അദ്ധ്യക്ഷത യില്‍ കൂടിയ സമ്മേളന ത്തില്‍ ജോര്‍ജ്‌ വര്‍ഗീസ്‌ സ്വാഗതവും, ഫാ. ലെസ്ലി പി. ചെറിയാന്‍ ആശംസയും, ട്രസ്റ്റീ. സ്റ്റീഫന്‍ മല്ലേല്‍ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് ആത്മീയ സംഘടന കളുടെ ആഭിമുഖ്യ ത്തില്‍ വിവിധ കലാപരിപാടി കള്‍ അവതരിപ്പിച്ചു. തികഞ്ഞ സാങ്കേതിക തികവോടെ യുവജന പ്രസ്ഥാനം അവതരിപ്പിച്ച ‘സ്നേഹ സങ്കീര്‍ത്തനം’ എന്ന നാടകം കാലിക പ്രസക്തം ആയിരുന്നു. സ്നേഹ വിരുന്നോടെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷ ങ്ങള്‍ക്ക് സമാപനം ആയി.

-അയച്ചു തന്നത്: റജി മാത്യു

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി സിംഹാസന പള്ളി കത്തീഡ്രല്‍ ആവുന്നു

May 9th, 2011

alain-st-george-jacobite-church-epathram
അല്‍ഐന്‍ : അല്‍ ഐന്‍ സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയെ ആഗോള സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ മോറോന്‍ മോര്‍ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ മെയ് 13ന് കത്തീഡ്രല്‍ ആയി പ്രഖ്യാപിക്കും.

ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ കല്‍പന വായിച്ച് കത്തീഡ്രല്‍ ആയി വിളംബരം ചെയ്യും. ഭദ്രാസനാധിപന്‍ മാത്യൂസ് മോര്‍ അഫ്രേം മെത്രാപ്പോലീത്ത സഹകാര്‍മികന്‍ ആയിരിക്കും.

തദവസരത്തില്‍ ഗീവര്‍ഗീസ് മോര്‍ ഗ്രിഗോറിയോസ് തിരുമേനി (പരുമല തിരുമേനി) യുടെ തിരുശേഷിപ്പ് പള്ളിക്കകത്ത് സ്ഥാപിക്കുകയും ചെയ്യും.

‘കത്തീഡ്രല്‍’ പ്രഖ്യാപന ചടങ്ങിലും ‘തിരുശേഷിപ്പ്’ സ്ഥാപന ചടങ്ങിലും യു. എ. ഇ. യിലെ നാനാ ഭാഗങ്ങളില്‍ നിന്ന് നൂറു കണക്കിന് വിശ്വാസികളും വിവിധ പള്ളികളില്‍ നിന്ന് പുരോഹിതന്മാരും വൈദിക ശ്രേഷ്ഠരും സുറിയാനി സഭയിലെ മേലദ്ധ്യക്ഷന്മാരും പങ്കെടുക്കും എന്ന് വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി അറിയിച്ചു.

‘മരുഭൂമി യിലെ പൂന്തോട്ട നഗരം’ എന്ന് വിശേഷിപ്പിക്കുന്ന അല്‍ഐനില്‍ 1979 ജനവരി 21ന് തുടക്കം കുറിച്ചതാണ് ഇന്നത്തെ യാക്കോബായ സുറിയാനി സിംഹാസന പള്ളി.

വളരെ ചെറിയ കൂട്ടായ്മയില്‍ വാടക ക്കെട്ടിടത്തില്‍ തുടങ്ങിയ പള്ളി ഇന്ന് സ്വന്തമായുള്ള സ്ഥലത്ത് ഏറെ പ്രൗഢി യോടെ സ്ഥിതി ചെയ്യുന്നു. ഇന്ത്യക്ക് പുറത്ത് ആഗോള സുറിയാനി സഭയുടെ കീഴിലുള്ള ഏറ്റവും വലിയ പള്ളിയാണ് സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി.

അല്‍ഐന്‍ സിറിയന്‍ – കേരള സമ്മിശ്രമായ പാരമ്പര്യ ത്തോടെയും ശില്പ കലകളോടും നിര്‍മ്മിതമാണ് ഈ പള്ളി. ഏകദേശം 8100 ചതുരശ്ര മീറ്ററില്‍ സ്ഥിതി ചെയ്യുന്നു.

-അയച്ചു തന്നത്: ജോയ്‌ തണങ്ങാടന്‍

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എസ്സ്. സി. പ്രവര്‍ത്തനോദ്ഘാടനം
Next »Next Page » കഷ്ടത ജീവിതത്തെ പൂര്‍ത്തീകരിക്കുന്നത് : സഖറിയാസ്‌ മാര്‍ തേയോഫിലോസ്‌ »



  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine