സി. എസ്. ഐ. ദേവാലയ ത്തിന് എം. എ. യൂസഫലിയുടെ സഹായം

July 23rd, 2021

lulu-group-csi-parish-church-ePathram
അബുദാബി : ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (സി. എസ്. ഐ.) അബു ദാബി യിൽ നിർമ്മി ക്കുന്ന ദേവാലയ ത്തിന് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർ മാനു മായ എം. എ. യൂസഫലി യുടെ സഹായ ഹസ്തം. ദേവാ ലയ ത്തിൻ്റെ നിർമ്മാണത്തിലേക്കായി അഞ്ച് ലക്ഷം ദിർഹ മാണ് (1 കോടി രൂപ) യൂസഫലി നൽകിയത്.

അബുദാബി സി. എസ്. ഐ. പാരിഷ് വികാരി റവ. ലാൽജി എം. ഫിലിപ്പ് യൂസഫലി യിൽ നിന്ന് തുക ഏറ്റു വാങ്ങി. സി. എസ്. ഐ. മധ്യ കേരള മഹാ ഇടവക ബിഷപ്പ് റൈറ്റ് റവ. മല യിൽ സാബു കോശി ചെറിയാൻ നാട്ടിൽ നിന്നും ഓൺ ലൈനായി ചടങ്ങിൽ പങ്കെടുത്തു.

അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറു മായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുവദിച്ച 4.37 ഏക്കർ ഭൂമി യിലാണ് സി. എസ്. ഐ. ദേവാലയം ഉയരുന്നത്. അബുദാബി അബു മുറൈഖ എന്ന ഭാഗത്ത് കിരീട അവ കാശി അനുവദിച്ച സ്ഥലത്ത് നിർമ്മാണം പുരോഗമിച്ചു കൊണ്ടി രിക്കു ന്ന ബാപ്സ് ഹിന്ദു ക്ഷേത്ര ത്തിനു സമീപമാണ് ചര്‍ച്ച് നിർമ്മി ക്കുന്നത്.

എല്ലാ മത വിഭാഗങ്ങളുടെയും ആരാധ നാലയ ങ്ങളുള്ള യു. എ. ഇ. യിൽ വ്യത്യസ്ത മത ക്കാർക്ക് സഹ കരണ ത്തോടെ കഴിയാനുള്ള സാഹചര്യ മാണ് ഭരണാധി കാരികൾ ഉറപ്പ് നൽകുന്നത് എന്നും എം. എ. യൂസഫലി പറഞ്ഞു.

രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽ ത്താൻ അൽ നഹ്യാൻ ആവിഷ്കരിച്ച സഹിഷ്ണുതാ ആശയ ങ്ങ ളാണ് യു. എ. ഇ. ഭരണ കുടം പിന്തുടരുന്നത്. അബുദാബി യിലെ നഗര ഹൃദയത്തി ലുള്ള പള്ളിക്ക് യേശു ക്രിസ്തു വിൻറെ മാതാവ് മറിയ മിന്റെ പേർ നൽകി യിരുന്നു. (മറിയം ഉമ്മു ഈസാ മസ്ജിദ് അഥവാ യേശു വിന്റെ മാതാവ് മറിയം മസ്ജിദ്) ഇതിൻ്റെ ഉത്തമ ഉദാഹരണ മാണ് എന്നും യൂസഫലി പറഞ്ഞു.

സാഹോദര്യത്തിൻ്റെയും മാനവികത യുടെയും സമാധാന ത്തിൻ്റെയും പുതിയ മാതൃക യാണ് ഇതിലൂടെ ലോകത്തിനു മുന്നിൽ യു. എ. ഇ. കാണിച്ചു കൊടുക്കുന്നത് എന്നും എം. എ. യൂസഫലി കൂട്ടി ച്ചേർത്തു.

15,000 ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മിക്കുന്നതും 750 പേർക്കു പ്രാർത്ഥനാ സൗക ര്യമുള്ള ദേവാലയ ത്തിൻ്റെ നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തി യാകും. യു. എ. ഇ. കാബിനറ്റ് അംഗവും സഹിഷ്ണതാ വകുപ്പ് മന്ത്രി യുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനാണ് ദേവാലയ ത്തിന്റെ ശിലാ സ്ഥാപന കർമ്മം നടത്തിയത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആലൂർ ടി. എ. മഹമൂദ് ഹാജിക്ക് യാത്രയയപ്പ്

July 14th, 2021

aloor-mahmoud-haji-ePathram
ദുബായ് : 33 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ദുബായിലെ മത – സാമൂഹിക – സാംസ്കാരിക രംഗത്തെ സജീവ പ്രവർത്തകൻ ആലൂർ ടി. എ. മഹമൂദ് ഹാജിക്ക് വിവിധ സംഘടനകൾ ചേര്‍ന്ന് യാത്രയയപ്പ് നൽകി. ഇസ്‌ലാമിക പ്രഭാഷകനും ദുബായ് ഖൽഫാൻ ഖുര്‍ആൻ സെന്റർ അദ്ധ്യാ പകനും കൂടി യായിരുന്നു മഹമൂദ് ഹാജി.

ദുബായ് പോലീസ് ചീഫ് ആൻഡ് ജനറൽ സെക്യൂരിറ്റി ഡെപ്യൂട്ടി ചെയർമാൻ ലെഫ്റ്റ്നന്‍റ് ജനറൽ ദാഹീ ഖൽഫാൻ തമീം അൽ മുഹൈരിയുടെ വിസയിൽ 1988 ല്‍ ദുബായിൽ എത്തിയ മഹമൂദ് ഹാജി 33 വർഷ ക്കാലവും ദാഹി ഖൽഫാന്‍ സ്പോൺസറുടെ കീഴിൽ തന്നെയാണ് പ്രവർത്തിച്ചത്.

ബ്രഗേഡിയർ ദാഹി ഖൽഫാൻ ദുബായിൽ സൗജന്യമായി നടത്തി വരുന്ന ഖൽഫാൻ ഖുർ ആൻ സെന്റ റിന്റെ ഉത്ഭവം മുതൽ 2021 ൽ ജോലി യിൽ നിന്ന് വിരമി ക്കുന്നത് വരെ ആ സ്ഥാപനത്തിൽ തന്നെ സേവനം ചെയ്തു വന്നു ആലൂർ ഹാജി.

ഖൽഫാൻ സെന്ററിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഖൽഫാൻ ഖുർആൻ സെന്ററിന്റെ ആദരവും സർട്ടി ഫിക്കറ്റും ബഹുമതി പത്രവും പ്രിൻസിപ്പൽ ഡോക്ടർ ശൈഖ് മുഹമ്മദ്‌ അഹ്‌മദ്‌ ശക്റൂൺ ആലൂർ ഹാജിക്ക് നൽകി ആദരിച്ചു.

1992 മുതൽ റാസൽ ഖൈമ റേഡിയോയിൽ മലയാളം പരിപാടി കൾ ആരംഭിച്ചതു മുതൽ ആലൂർ ഹാജി റേഡിയോയിൽ പ്രഭാഷണം നടത്തി വന്നിരുന്നു. സാമൂഹിക മാധ്യമ ങ്ങളി ലൂടെ ഇപ്പോഴും ഇസ്ലാമിക് ക്ലാസ്സുകൾ നടത്തി വരുന്നു.

നിസ്കാരം ഒരു പഠനം, വിശ്വാസിയുടെ ദിന ചര്യകൾ, രോഗം മുതൽ ഖബ്ർ വരെ, തജ്‌വീദ് പഠനം, ഹജ്ജ്- ഉംറ ക്ലാസ്സുകൾ, സംഘാടകർക്ക് ഒരു രൂപ രേഖ, പ്രവാസി കളുടെ സമ്പത്ത്, തുടങ്ങി നിരവധി ആനു കാലിക വിഷയ ങ്ങളെ കുറിച്ചുള്ള ലേഖനങ്ങളും പ്രഭാഷണങ്ങളും അവയിൽ ചിലതാണ്.

ആലൂര്‍ മഹ്മൂദ് ഹാജിയുടെ പ്രവര്‍ത്തന പന്ഥാവില്‍ ഇന്ത്യന്‍ സമൂഹത്തിന്നു അഭിമാനകര മായി പല നേട്ട ങ്ങളും കൈ വരിക്കുവാന്‍ കഴിഞ്ഞു. ഇന്ത്യയിലെ മത സൗഹാർദ്ദത്തെ കുറിച്ചും വിശിഷ്യാ കേരളീയരെ കുറിച്ചും നമ്മുടെ സംസ്കാരത്തെ കുറിച്ചും അറബി കൾക്ക് പരിചയപ്പെടുത്തി കൊടുത്തത് കാരണം മലയാളി കളോട് അറബ് സമൂഹ ത്തില്‍ മതിപ്പ് ഉണ്ടാക്കുവാനും സാധിച്ചു.

കേരളത്തിലെ മത പണ്ഡിതന്മാരെയും മത സ്ഥാപന ങ്ങളെയും കുറിച്ചും ദുബായ് പോലീസ് മേധാവി ദാഹി ഖൽഫാൻ തമീമിന് പരിചയ പ്പെടുത്തി യതിനാൽ അദ്ദേഹത്തിന് കേരളം സന്ദർശിക്കുവാനും നാട്ടില്‍ ഖുർ ആൻ സെന്ററും, പള്ളി – മദ്രസ്സ തുടങ്ങിയ സ്ഥാപന ങ്ങളും നിര്‍മ്മിച്ചു കൊടുക്കുകയും ചെയ്തു.

നാട്ടില്‍ എത്തിയാലും നാടിന്റെ വികസന കാര്യത്തിലും കാരുണ്യ പ്രവർത്തനങ്ങളിലും താൻ സജീവമായി രിക്കും എന്നും യാത്രയയപ്പ് യോഗത്തിലെ മറുപടി പ്രസംഗത്തില്‍ ആലൂർ ഹാജി സൂചിപ്പിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അവധിക്കാല മത പഠന ക്ലാസ്സ്

June 29th, 2021

holy-quraan-largest-model-in-abudhabi-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററില്‍ കുട്ടി കള്‍ക്കു വേണ്ടി അവധിക്കാല മത പഠന ക്ലാസ്സ് ഒരുക്കുന്നു. 2021 ജൂലായ് 5 മുതൽ സെപ്‌റ്റംബർ 5 വരെ നടക്കുന്ന ക്ലാസ്സില്‍ 7 വയസ്സിനും 15 വയസ്സിനും ഇടയിൽ പ്രായമുള്ള വിദ്യാര്‍ത്ഥികൾക്ക് പങ്കെടുക്കാം.

പ്രാഥമിക ഖുറാൻ പാരായണം, അനുഷ്ടാന കർമ്മങ്ങൾ, വിശ്വാസ കാര്യങ്ങൾ, സ്വഭാവ സംസ്കരണം തുടങ്ങിയ വിഷയങ്ങൾ ഉള്‍പ്പെടുത്തിയാണ് മത പഠന ക്ലാസ്സ്. കൂടുതല്‍ വിവരങ്ങൾക്ക് : 02 642 44 88, 050 562 9186.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബദർ ദിന പ്രാർത്ഥനാ സംഗമം വ്യാഴാഴ്ച

April 27th, 2021

logo-risala-study-circle-rsc-ePathram
അബുദാബി : രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി), ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്.) എന്നിവ യുടെ സംയുക്ത ആഭിമുഖ്യത്തില്‍ റമദാന്‍ 17 (ഏപ്രില്‍ 29) വ്യാഴാഴ്ച രാത്രി 9.30 ന് ബദർ ദിന പ്രാർത്ഥനാ സംഗമം നിരവധി പേരെ പങ്കെടുപ്പിച്ചു കൊണ്ട് ഓണ്‍ ലൈനില്‍ സംഘടിപ്പിക്കുന്നു.

ബദർ മൗലിദ്, ബദർ അനുസ്മരണം, ദുആ എന്നിവയാണ് ബദർദിന പ്രാർത്ഥനാ സംഗമ ത്തില്‍ ഉണ്ടാവുക. സയ്യിദ് ഇബ്രാഹിമുല്‍ ഖലീൽ ബുഖാരി നേതൃത്വം നൽകും എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റമദാനില്‍ 700 തടവുകാരെ യു. എ. ഇ. മോചിപ്പിക്കും  

April 12th, 2021

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : പരിശുദ്ധ റമദാന്‍ മാസ ത്തിന്റെ മുന്നോടി യായി യു. എ. ഇ. യിലെ ജയിലുകളില്‍ കഴിയുന്ന വിവിധ രാജ്യക്കാരായ 700 തടവുകാര്‍ക്ക് മോചനം.

അബുദാബി ജയിലുകളില്‍ കഴിയുന്ന 439 തടവുകാരെ മോചിപ്പിക്കു വാനും ഇവരുടെ സാമ്പത്തിക ബാദ്ധ്യത കള്‍ പരിഹരി ക്കുവാനും പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.

ഷാർജയിലെ ജയിലുകളില്‍ നിന്നും 206 തടവു കാരെ റമദാനില്‍ മോചിപ്പി ക്കു വാന്‍ ഷാര്‍ജ ഭരണാധികാരി യും സുപ്രീം കൗൺസിൽ അംഗ വുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. അജ്മാൻ ഭരണാധി കാരിയും സുപ്രീം കൗൺസിൽ അംഗവു മായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി 55 തടവുകാർക്കും മാപ്പു നൽകിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്താല്‍ 500 ദിര്‍ഹം വരെ പിഴ ഈടാക്കും
Next »Next Page » തിരക്കുള്ള സമയങ്ങളിൽ വലിയ വാഹനങ്ങൾക്ക് വിലക്ക് »



  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു
  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine