മനുഷ്യന്റെ കണ്ണു തുറപ്പിക്കാന്‍ ദുരന്തങ്ങള്‍ അനിവാര്യം ആയിരിക്കുന്നു : പ്രൊഫ. വി. മധുസൂദനന്‍ നായര്‍

May 8th, 2012

naranthu-bhranthan-25th-year-at-abudhabi-ePathram
അബുദാബി : അനിവാര്യമായ ഏതെങ്കിലും ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴേ മനുഷ്യന്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നുള്ളൂ. ഒരു മുല്ലപ്പെരിയാര്‍ പൊട്ടുമ്പോഴേ ദുരന്ത സംരക്ഷണത്തെ ക്കുറിച്ച് നാം ബോധവാന്മാരാകൂ. ഈ ഒരവസ്ഥയ്ക്കു വേണ്ടി കാത്തു നില്‍ക്കാതെ മനുഷ്യന്‍ സ്വയം പരിവര്‍ത്തന പ്പെടണം എന്ന് കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ അഭിപ്രായപ്പെട്ടു.

നാറാണത്തു ഭ്രാന്തന്റെ ഇരുപത്തി അഞ്ചാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി യില്‍ ശക്തി സംഘടിപ്പിച്ച കാവ്യ പ്രണാമ ത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുക യായിരുന്നു അദ്ദേഹം.

ഏറെ തപം ചെയ്ത് നിരവധി നല്ല കവിത കള്‍ താന്‍ എഴുതിയിട്ടുണ്ട് എങ്കിലും നാറാണത്തു ഭ്രാന്തന്‍ തന്റെ സ്വപ്ന സൃഷ്ടിയാണ്. ഇത് മറ്റൊന്നിന്റെയും അനുകരണമല്ല. മറ്റൊന്നിനെ അനുകരിക്കുന്ന സ്വഭാവവും തനിക്കില്ല. തന്നെ സംബന്ധിച്ചിട ത്തോളം കവിത ഒരു തൊഴിലോ ഒരു ഉപ ജീവന മാര്‍ഗമോ അല്ല. തന്റേതായ ആത്മാവിഷ്‌കാരമാണ്. അതെനിക്കെന്റെ ആത്മഭാഗവും സ്വകാര്യവും കൂടിയാണ്. സ്ഥല കാലങ്ങളോടുള്ള തന്റെ സംവാദവു മാണ് കവിത. സഹജമായൊരു കര്‍മം സഫലമായി ചെയ്യുന്നു എന്നതാണത്. ഒരുപാടു ജനങ്ങളുടെ ഒച്ചകളും ഒരുപാട് ദേശ ങ്ങളുടെ അടയാള ങ്ങളും ഒരുപാട് കാല ങ്ങളിലൂടെ മനുഷ്യന്‍ നടന്നു വന്ന വഴികളും നാറാണത്തു ഭ്രാന്തന്റെ വരികളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കവിത എഴുതി ക്കഴിഞ്ഞ പ്പോഴാണ് മനസ്സിലായത് എന്ന് നാറാണത്തു ഭ്രാന്തന്‍ എഴുതിയ സാഹചര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് കവി വ്യക്തമാക്കി.

ഇംഗ്ലീഷ് ഭാഷ യിലെ ചില പദങ്ങള്‍ക്ക് പകരം വെക്കാന്‍ മലയാള ത്തില്‍ പദങ്ങളില്ല എന്നു പറയുമ്പോള്‍ മലയാള ത്തിലെ ഒരു പാടു പദങ്ങള്‍ക്ക് ഇംഗ്ലീഷ് ഭാഷയിലും മറ്റിതര ഭാഷകളിലും പദങ്ങളില്ല എന്ന പ്രത്യേകത നാമും തിരിച്ചറിയണം.

ഇംഗ്ലീഷ് ഭാഷയില്‍ 12 താള ത്തില്‍ മാത്രമേ കവിത രചിക്കാന്‍ കഴിയുകയുള്ളൂ എങ്കില്‍ മലയാള ത്തില്‍ 14 കോടി 37 ലക്ഷത്തില്‍ അധികം താള ത്തില്‍ കവിത രചിക്കാന്‍ കഴിയുമെന്നും മലയാള ത്തിന്റെ പദ ശേഷി ഇംഗ്ലീഷിന്റെ പദ ശേഷി യേക്കാള്‍ എത്രയോ മുന്നിലാണ് എന്നും കവി മധുസൂദനന്‍ നായര്‍ പറഞ്ഞു.

കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, ശക്തി പ്രസിഡന്റ് പി. പദ്മനാഭന്‍, സാഹിത്യ വിഭാഗം സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എഴുത്തുകാര്‍ വിഷയ ദാരിദ്ര്യം നേരിടുന്നു : ഡോ. പി. കെ. പോക്കര്‍

April 28th, 2012

writer-dr-pk-pokker-shakthi-ePathram
അബുദാബി : വിഷയ ദാരിദ്ര്യം അനുഭവിക്കുന്ന എഴുത്തുകാരാണ് ഇന്ന് കേരള ത്തില്‍ കൂടുതലുള്ളത് എന്നും ഇന്ത്യയില്‍ വിവിധ ഭാഷകളില്‍ നിന്നും മികവുറ്റ സൃഷ്ടികള്‍ രൂപപ്പെടുമ്പോള്‍ അവ മലയാള ത്തില്‍ ഉണ്ടാകാത്തത് ഈ വിഷയ ദാരിദ്ര്യം കൊണ്ടാണെന്നും എഴുത്തുകാരനും കോഴിക്കോട്‌ സര്‍വ്വ കലാശാല യിലെ തത്ത്വ ചിന്താ വിഭാഗം തലവനുമായ ഡോ. പി. കെ. പോക്കര്‍ അഭിപ്രായപ്പെട്ടു.

അബുദാബി ശക്തി തിയേറ്റേഴ്‌സ് സംഘടിപ്പിക്കുന്ന പ്രതിമാസ സംവാദ ത്തിന് തുടക്കം കുറിച്ച് ‘ബഹുസംസ്‌കാരങ്ങളുടെ മാനങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുക യായിരുന്നു അദ്ദേഹം.

മലയാളി കള്‍ക്കിടയില്‍ വിമര്‍ശന സ്വാതന്ത്ര്യം കുറഞ്ഞു വരുന്നു. എന്തെങ്കിലും വിമര്‍ശനം നടത്തി യാല്‍ അദ്ദേഹത്തെ ശത്രു പക്ഷത്ത് നിര്‍ത്തി മുദ്രയടിക്കുക എന്നത് ഇന്ന് മലയാളി കള്‍ക്കിടയില്‍ കാണാം.

സാഹോദര്യവും സമത്വവും സ്ത്രീ സ്വാതന്ത്ര്യവും ആദ്യമായി പറയാന്‍ തുടങ്ങിയത് ഫ്രഞ്ച് വിപ്ലവ ത്തോടുകൂടിയാണ്. ഈ വിപ്ലവം നടന്ന ഫ്രാന്‍സിലാണ് സ്ത്രീകള്‍ക്ക് തലമറയ്ക്കാനുള്ള അവകാശം നിഷേധിക്ക പ്പെട്ടിരിക്കുന്നത്. തലയില്‍ തട്ടമിടുകയും സ്‌കാഫ് ധരിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് തലമറയ്ക്കാന്‍ പാടില്ല എന്നു പറയുന്ന ഫ്രാന്‍സിനെ എങ്ങനെയാണ് ഒരു ജനാധിപത്യ രാജ്യമെന്ന് പറയാന്‍ കഴിയുക.

ജനാധിപത്യം ഒരു ഭാഗത്ത് ഉദ്‌ഘോഷിക്ക പ്പെടുകയും മറുഭാഗത്ത് വെള്ള ക്കാരന്റെ നരച്ച മീശ എല്ലാവരുടെയും മസ്തിഷ്‌ക ത്തിലേക്ക് അടിച്ചേല്പി ക്കുകയും ചെയ്യുന്ന അവസ്ഥ വളരെ ഗൗരവമായ ചോദ്യമാണ് ഉയര്‍ത്തുന്നത്.

മലയാളി ക്കുട്ടി സ്‌കൂളില്‍ മലയാളം പറഞ്ഞാല്‍ തല മൊട്ടയടിക്കുക എന്നത് ജനാധിപത്യ വിരുദ്ധവും സമൂഹ വിരുദ്ധവുമായ പ്രക്രിയയാണ്. മാതൃ ഭാഷ പറഞ്ഞാല്‍ തല്ലുന്ന അധ്യാപകരും തല്ലുന്ന രക്ഷിതാക്കളുമായി മാറുന്നത് ബഹുസംസ്‌കാര ത്തിനു മാത്രമല്ല നമ്മുടെ നിലനില്പിന് പോലും അപകടകരം ആണെന്ന് ഡോ. പി. കെ. പോക്കര്‍ ചൂണ്ടിക്കാട്ടി.

ശക്തി തിയേറ്റേഴ്‌സ് ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.സഫറുള്ള പാലപ്പെട്ടി സ്വാഗതവും എ. പി. അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സംവാദം : ബഹുസംസ്‌കാരത്തിന്റെ മാനങ്ങള്‍

April 23rd, 2012

bhasha-institute-dr-pk-pokker-ePathram അബുദാബി : ശക്തി തിയ്യേറ്റേഴ്‌സിന്റെ ആഭിമുഖ്യ ത്തില്‍ ഏപ്രില്‍ 23 തിങ്കളാഴ്ച മുതല്‍ പ്രതിമാസ സംവാദ ത്തിന് തുടക്കം കുറിക്കുന്നു. ‘ബഹു സംസ്‌കാരത്തിന്റെ മാനങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ചിരിക്കുന്ന സംവാദം, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടരായിരുന്ന പ്രശസ്ത എഴുത്തുകാരന്‍ ഡോ. പി. കെ. പോക്കര്‍ നിയന്ത്രിക്കും.

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ രാത്രി 8.30നു നടക്കുന്ന സംവാദ ത്തില്‍ കലാ സാഹിത്യ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും പങ്കെടുക്കാം എന്ന് സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി സഫറുള്ള പാലപ്പെട്ടി യുമായി ബന്ധപ്പെടുക : 050 78 90 398

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശക്തി ഹ്രസ്വ ചലച്ചിത്ര മേള മെയ് 18 ന്

April 17th, 2012

short-film-competition-epathram
അബുദാബി : അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ആഭിമുഖ്യ ത്തില്‍ മെയ് 18 ന് വെള്ളിയാഴ്ച അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഹ്രസ്വ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു.

ടൈറ്റില്‍ ഉള്‍പ്പെടെ അഞ്ചു മിനിറ്റില്‍ കുറയാത്തതും പത്ത് മിനിറ്റില്‍ കൂടാത്തതു മായ യു. എ. ഇ. യില്‍ നിന്ന് ചിത്രീകരിച്ച മലയാള ചിത്രങ്ങളായിരിക്കും ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിനായി പരിഗണിക്കുക.

യു. എ. ഇ. യുടെ സാംസ്‌കാരിക പശ്ചാത്തല ത്തില്‍ പ്രദര്‍ശന യോഗ്യമായ ഏതു വിഷയവും സിനിമയ്ക്ക് തിരഞ്ഞെടുക്കാ വുന്നതാണ്. സംവിധായകരും അഭിനേതാക്കളും യു. എ. ഇ. റെസിഡന്റ് വിസ ഉള്ളവരായിരിക്കണം.

ചലച്ചിത്ര രംഗത്തെ പ്രഗത്ഭര്‍ വിധി കര്‍ത്താക്കളായി എത്തുന്ന മത്സര ത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ചിത്രം, സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, നടന്‍, നടി, ബാലതാരം, സംഗീത മിശ്രണം, എഡിറ്റിംഗ് എന്നിവയ്ക്ക് അവാര്‍ഡുകള്‍ നല്‍കുന്ന തായിരിക്കും.

മത്സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ മുപ്പതിനകം പൂരിപ്പിച്ച അപേക്ഷാ ഫോറവും മെയ് പത്തിനകം ഡി. വി. ഡി. ഫോര്‍മാറ്റി ലുള്ള ചിത്ര ത്തിന്റെ കോപ്പിയും എത്തിക്കേണ്ടതാണ്.

കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 78 90 398 – 050 69 21 018 – 050 68 99 494 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക എന്ന് ശക്തി തിയറ്റേഴ്‌സ് സാഹിത്യ വിഭാഗം സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വാശ്രയ വിദ്യാഭ്യാസ മേഖല അരാജകത്വ ത്തിലേക്ക് : രണ്ടത്താണി

April 8th, 2012

hussain-randathani-at-ksc-ePathram
അബുദാബി : സ്വാശ്രയ കോളേജ് മേഖല കളില്‍ ഏറ്റവും സംസ്‌കാര രഹിതമായ ജിവിത മാണ് നടമാടുന്നത് എന്ന് അദ്ധ്യാപകനും ചരിത്ര പണ്ഡിതനുമായ ഡോ. ഹുസൈന്‍ രണ്ടത്താണി അഭിപ്രായപ്പെട്ടു.

‘കൗമാരം നേരിടുന്ന വെല്ലു വിളികളും പെരുകി വരുന്ന ആത്മഹത്യകളും’ എന്ന വിഷയ ത്തെപ്പറ്റി അബുദാബി ശക്തി തിയ്യറ്റേഴ്‌സും യുവ കലാ സാഹിതിയും സംയുക്ത മായി സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.

എ. ടി. എം. കാര്‍ഡുകളും ആവശ്യത്തിലേറെ പണവും കൈവശം വരുന്ന സ്വാശ്രയ വിദ്യാഭ്യാസ മേഖല കളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ദിവസത്തെ അവധി ലഭിക്കുമ്പോള്‍ മദ്യശാല കള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്ന കാഴ്ച നിത്യ സംഭവമായി മാറിയിരിക്കുന്നു.

സ്വാശ്രയ വിദ്യാഭ്യാസ മേഖല യിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ നിരന്തരം തോറ്റു പോകുന്നത് ബുദ്ധയില്ലാഞ്ഞിട്ടല്ല. മറിച്ച് ജീവിതം ആഘോഷി ക്കുന്നതു കൊണ്ടാണ്.

അമിത മദ്യപാനം ഇന്ന് കേരള ത്തില്‍ മാരകമായ വിപത്തായി മാറിയിരിക്കുന്നു. ഇതിന് ഒരു പരിധി വരെ പ്രചോദനം ഗള്‍ഫ് നാടുകളില്‍ നിന്നാണ്. ഉപരിപഠന ത്തിനായി ഇവിടെ നിന്ന് നാട്ടിലേക്കയച്ചു കൊടുക്കുന്ന പണം ചില കുട്ടികള്‍ ദുര്‍വിനിയോഗം ചെയ്യുന്നു.

അമിത മദ്യപാനവും സ്ത്രീപീഡനവും ആല്‍ബം നിര്‍മ്മാണ ത്തിന്റെ മറവില്‍ നടക്കുന്ന ലൈംഗിക അരാജകത്വവും ഇന്ന് ഏറ്റവും കൂടുതല്‍ നടക്കുന്നത് മലപ്പുറം ജില്ലയില്‍ ആണെന്ന് ഈയിടെ വളാഞ്ചേരി യിലെ ഒരു കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവ ത്തിലേക്ക് വിരല്‍ ചൂണ്ടി ക്കൊണ്ട് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

പക്വമായ ഒരു സാമ്പത്തിക ക്രമീകരണം അവര്‍ക്കിടയില്‍ ഇല്ല എന്നതാണ് ഇതിന് കാരണം. അല്ലാതെ, നിരന്തരം ഓതി ക്കൊടുത്തതു കൊണ്ടോ പറഞ്ഞു കൊടുത്തതു കൊണ്ടോ കാര്യമില്ല. സാമ്പത്തിക ക്രമീകരണം ഉണ്ടായാലേ സാംസ്‌കാരിക ക്രമീകരണം ഉണ്ടാകൂ. സാമ്പത്തിക ക്രമീകരണ ത്തിന്റെ പ്രശ്‌നം തന്നെയാണ് കര്‍ഷക ആത്മഹത്യ കളിലും ചെന്നെത്തിക്കുന്നത്.

പലിശയ്ക്കും ചൂതാട്ട ത്തിനും അടിമപ്പെട്ട് പല മോഹഭംഗ ങ്ങളും ഉണ്ടാകു മ്പോള്‍ ജീവിതം തന്നെ നശിപ്പിക്കുകയാണ്. സാമ്പത്തിക ക്രമീകരണ ത്തിലെ അശാസ്ത്രീയതയും ജീവിതത്തെ ക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാടു മാണ് പെരുകി വരുന്ന ആത്മഹത്യകള്‍ക്ക് കാരണം.

പാശ്ചാത്യര്‍ക്കു വേണ്ടി നമ്മുടെ സംസ്‌കാരവും കുടുംബ വ്യവസ്ഥിതിയും ധാര്‍മികതയും അടിയറ വെക്കുന്ന സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. മാതാ പിതാക്കളുടെ യഥാര്‍ത്ഥമായ പ്രാധാന്യത്തെ ഇല്ലാതാക്കുന്ന തരത്തിലേക്ക് പാശ്ചാത്യ രീതികളെ അവലംബിച്ചു കൊണ്ടുള്ള കൗണ്‍സിലിംഗ് മാറുന്നു.

മാതാ പിതാക്കള്‍ നല്ല സുഹൃത്തുക്കള്‍ ആയിരിക്കണം എന്ന് പറയുന്നത് തെറ്റായ പ്രവണത സൃഷ്ടിക്കും. മാതാപിതാക്കള്‍ സുഹൃത്താവുകയും തനിക്ക് കാര്യങ്ങള്‍ പറഞ്ഞുതരാന്‍ ആളില്ലാതാവു കയും ചെയ്യുമ്പോള്‍ മക്കള്‍ അച്ഛനമ്മമാരെ തിരസ്‌കരിക്കും.

സ്വകാര്യതക ള്‍ ഇല്ലാത്ത ലോകമാണിത്. എവിടെ ചെന്നാലും നമ്മെ നോക്കുന്ന ഒരായിരം കണ്ണുകളുണ്ട്. നാം ഇന്റര്‍ നെറ്റിലൂടെ എന്ത് സ്വകാര്യമായി ചെയ്താലും അത് പുറം ലോകം അറിയുന്നുണ്ട് എന്ന ഒരു ബോധം എല്ലാവര്‍ക്കും ഉണ്ടായി രിക്കണം എന്നും ഡോ. ഹുസൈന്‍ രണ്ടത്താണി ഓര്‍മ്മിപ്പിച്ചു.

രഘുനന്ദനന്‍ അനുബന്ധ പ്രഭാഷണം നടത്തി. തുടര്‍ന്നു നടന്ന ചര്‍ച്ച യില്‍ ഷംല സബ, ഹര്‍ഷന്‍, സഫറുള്ള പാലപ്പെട്ടി എന്നിവര്‍ സംസാരിച്ചു. അബുദാബി ശക്തി തിയേറ്റേഴ്‌സ് വൈസ് പ്രസിഡന്റ് എ. കെ. ബീരാന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു. യുവ കലാ സാഹിതി ജോയിന്റ് സെക്രട്ടറി ചന്ദ്രശേഖരന്‍ സ്വാഗതവും ശക്തി ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

18 of 2910171819»|

« Previous Page« Previous « കേരയുടെ രക്ത ദാന ക്യാമ്പ്‌ വെള്ളിയാഴ്ച
Next »Next Page » കോമ്പസും വേട്ടക്കോലും പ്രകാശനം ചെയ്തു »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine