ശക്തി ചലച്ചിത്രോത്സവം : മികച്ച സിനിമ ടാബ്ലറ്റ്, മികച്ച സംവിധായകന്‍ ബിനു ജോണ്‍

May 28th, 2012

tablet-short-fim-shakthi-award-winner-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിച്ച ഹ്രസ്വ ചലച്ചിത്രോത്സവ ത്തില്‍ പാരഡൈസ് ക്രിയേഷന്‍സ് അവതരിപ്പിച്ച ‘ടാബ്ലറ്റ്’ മികച്ച ചിത്രമായും ദുബായ് അമൊയ്ബ മീഡിയ ഫാക്ടറി അവതരിപ്പിച്ച ‘വണ്‍ ഡേ’ മികച്ച രണ്ടാമത്തെ സിനിമ യായും തെരഞ്ഞെടുത്തു.

shakthi-short-film-winners-2012-ePathram

മറ്റു പുരസ്കാരങ്ങള്‍ : മികച്ച സംവിധായകന്‍ : ബിനു ജോണ്‍ (ടാബ്ലറ്റ്), മികച്ച നടന്‍ : ഖുറൈശി ആലപ്പുഴ (ടാബ്ലറ്റ്), മികച്ച നടി : ഉമാ നായര്‍ (ദി സപ്പര്‍), മികച്ച ബാലതാരം : മാസ്റ്റര്‍ അഭിനവ്, മാസ്റ്റര്‍ ആദര്‍ശ് (മിഴി രണ്ടും), മികച്ച തിരക്കഥ : മോഹന്‍ (വണ്‍ ഡേ), മികച്ച ഛായാഗ്രഹണം : മന്‍സൂല്‍ അമൊയ്ബ (വണ്‍ ഡേ), മികച്ച എഡിറ്റര്‍ : സജീബ് ഖാന്‍ (ടാബ്ലറ്റ്).

ശക്തി തിയ്യറ്റേഴ്‌സ് പ്രസിഡന്റ് പി. പദ്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ തിരക്കഥാകൃത്തും സംവിധായക നുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെസ്റ്റിവല്‍ ജൂറി യായി പങ്കെടുത്തു. ശക്തി ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

അവാര്‍ഡ്‌ ജേതാക്കള്‍ ആരും തന്നെ ചടങ്ങില്‍ എത്തി ചേരാതിരുന്ന തിനാല്‍ അവരുടെ സുഹൃത്തുക്കളും വിവിധ സംഘടനാ പ്രതിനിധികളും പുരസ്കാരങ്ങള്‍ ഏറ്റു വാങ്ങി.

കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, എന്‍. വി. മോഹനന്‍, പ്രശാന്ത് മങ്ങാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ശക്തി തിയ്യറ്റേഴ്‌സ് സാഹിത്യ വിഭാഗം സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും കലാ വിഭാഗം സെക്രട്ടറി മധു പരവൂര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇത് മനുഷ്യന്റെ ഭൂമി : പഠനവും ആസ്വാദനവും

May 11th, 2012

അബുദാബി : ഇന്തോ അറബ് സാഹിത്യകാരന്‍ എസ്. എ. ഖുദ്സി മലയാളി കള്‍ക്കു പരിചയ പ്പെടുത്തിയ പ്രമോദ്യ അനന്തത്തൂരിന്റെ ‘ഇത് മനുഷ്യന്റെ ഭൂമി’ എന്ന ഇന്തോനേഷ്യന്‍ നോവലിനെ അധികരിച്ചുള്ള പഠനവും ആസ്വാദനവും അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ ആഭിമുഖ്യ ത്തില്‍ മെയ്‌ 12 ശനിയാഴ്ച കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിക്കുന്നു.

ഡച്ച് അധിനിവേശ ത്തിനു കീഴില്‍ ആത്മാഭിമാനം നഷ്ടപ്പെട്ടവരായി ജീവിച്ചു പോന്നിരുന്ന ഇന്തോനേഷ്യന്‍ ജനതയുടെ ഭൂതത്തേയും വര്‍ത്തമാന ത്തേയും കുറിച്ച് വിവരിക്കുന്ന തോടൊപ്പം ഭാവിയെ കുറിച്ച് അവരെ ബോദ്ധ്യപ്പെടുത്തി മുന്നോട്ടേയ്ക്ക് നയിക്കുവാന്‍ സന്നദ്ധരാക്കു കയാണു ഈ കൃതി യിലൂടെ നോവലിസ്റ്റ് ചെയ്യുന്നത്.

നിരവധി അറബ് പേര്‍ഷ്യന്‍ ഇറാനിയന്‍ കൃതികള്‍ വിവര്‍ത്തനം ചെയ്തുകൊണ്ട് മലയാള വിവര്‍ത്തന രംഗത്ത് തന്റേതായൊരു ഇടം കണ്ടെത്തിയ ഖുദ്സിയുടെ പന്ത്രണ്ടാമത്തെ കൃതിയാണു ‘ഇത് മനുഷ്യന്റെ ഭൂമി’.

‘നാല്‍പതു വര്‍ഷത്തെ മൌനം’ എന്ന ഡോക്യുമെന്ററി യോടുകൂടി രാത്രി 8:30നു ആരംഭിക്കുന്ന സാഹിത്യ സമ്മേളന ത്തില്‍ ഇന്തോനേഷ്യന്‍ ഭൂമിക യിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി കെ. എല്‍. ഗോപിയും പുസ്തകത്തെ കുറിച്ച് ലായിന മുഹമ്മദും സംസാരിക്കും. തുടര്‍ന്നു നടക്കുന്ന സംവാദത്തില്‍ നിരവധി പേര്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മനുഷ്യന്റെ കണ്ണു തുറപ്പിക്കാന്‍ ദുരന്തങ്ങള്‍ അനിവാര്യം ആയിരിക്കുന്നു : പ്രൊഫ. വി. മധുസൂദനന്‍ നായര്‍

May 8th, 2012

naranthu-bhranthan-25th-year-at-abudhabi-ePathram
അബുദാബി : അനിവാര്യമായ ഏതെങ്കിലും ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴേ മനുഷ്യന്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നുള്ളൂ. ഒരു മുല്ലപ്പെരിയാര്‍ പൊട്ടുമ്പോഴേ ദുരന്ത സംരക്ഷണത്തെ ക്കുറിച്ച് നാം ബോധവാന്മാരാകൂ. ഈ ഒരവസ്ഥയ്ക്കു വേണ്ടി കാത്തു നില്‍ക്കാതെ മനുഷ്യന്‍ സ്വയം പരിവര്‍ത്തന പ്പെടണം എന്ന് കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ അഭിപ്രായപ്പെട്ടു.

നാറാണത്തു ഭ്രാന്തന്റെ ഇരുപത്തി അഞ്ചാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി യില്‍ ശക്തി സംഘടിപ്പിച്ച കാവ്യ പ്രണാമ ത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുക യായിരുന്നു അദ്ദേഹം.

ഏറെ തപം ചെയ്ത് നിരവധി നല്ല കവിത കള്‍ താന്‍ എഴുതിയിട്ടുണ്ട് എങ്കിലും നാറാണത്തു ഭ്രാന്തന്‍ തന്റെ സ്വപ്ന സൃഷ്ടിയാണ്. ഇത് മറ്റൊന്നിന്റെയും അനുകരണമല്ല. മറ്റൊന്നിനെ അനുകരിക്കുന്ന സ്വഭാവവും തനിക്കില്ല. തന്നെ സംബന്ധിച്ചിട ത്തോളം കവിത ഒരു തൊഴിലോ ഒരു ഉപ ജീവന മാര്‍ഗമോ അല്ല. തന്റേതായ ആത്മാവിഷ്‌കാരമാണ്. അതെനിക്കെന്റെ ആത്മഭാഗവും സ്വകാര്യവും കൂടിയാണ്. സ്ഥല കാലങ്ങളോടുള്ള തന്റെ സംവാദവു മാണ് കവിത. സഹജമായൊരു കര്‍മം സഫലമായി ചെയ്യുന്നു എന്നതാണത്. ഒരുപാടു ജനങ്ങളുടെ ഒച്ചകളും ഒരുപാട് ദേശ ങ്ങളുടെ അടയാള ങ്ങളും ഒരുപാട് കാല ങ്ങളിലൂടെ മനുഷ്യന്‍ നടന്നു വന്ന വഴികളും നാറാണത്തു ഭ്രാന്തന്റെ വരികളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കവിത എഴുതി ക്കഴിഞ്ഞ പ്പോഴാണ് മനസ്സിലായത് എന്ന് നാറാണത്തു ഭ്രാന്തന്‍ എഴുതിയ സാഹചര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് കവി വ്യക്തമാക്കി.

ഇംഗ്ലീഷ് ഭാഷ യിലെ ചില പദങ്ങള്‍ക്ക് പകരം വെക്കാന്‍ മലയാള ത്തില്‍ പദങ്ങളില്ല എന്നു പറയുമ്പോള്‍ മലയാള ത്തിലെ ഒരു പാടു പദങ്ങള്‍ക്ക് ഇംഗ്ലീഷ് ഭാഷയിലും മറ്റിതര ഭാഷകളിലും പദങ്ങളില്ല എന്ന പ്രത്യേകത നാമും തിരിച്ചറിയണം.

ഇംഗ്ലീഷ് ഭാഷയില്‍ 12 താള ത്തില്‍ മാത്രമേ കവിത രചിക്കാന്‍ കഴിയുകയുള്ളൂ എങ്കില്‍ മലയാള ത്തില്‍ 14 കോടി 37 ലക്ഷത്തില്‍ അധികം താള ത്തില്‍ കവിത രചിക്കാന്‍ കഴിയുമെന്നും മലയാള ത്തിന്റെ പദ ശേഷി ഇംഗ്ലീഷിന്റെ പദ ശേഷി യേക്കാള്‍ എത്രയോ മുന്നിലാണ് എന്നും കവി മധുസൂദനന്‍ നായര്‍ പറഞ്ഞു.

കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, ശക്തി പ്രസിഡന്റ് പി. പദ്മനാഭന്‍, സാഹിത്യ വിഭാഗം സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എഴുത്തുകാര്‍ വിഷയ ദാരിദ്ര്യം നേരിടുന്നു : ഡോ. പി. കെ. പോക്കര്‍

April 28th, 2012

writer-dr-pk-pokker-shakthi-ePathram
അബുദാബി : വിഷയ ദാരിദ്ര്യം അനുഭവിക്കുന്ന എഴുത്തുകാരാണ് ഇന്ന് കേരള ത്തില്‍ കൂടുതലുള്ളത് എന്നും ഇന്ത്യയില്‍ വിവിധ ഭാഷകളില്‍ നിന്നും മികവുറ്റ സൃഷ്ടികള്‍ രൂപപ്പെടുമ്പോള്‍ അവ മലയാള ത്തില്‍ ഉണ്ടാകാത്തത് ഈ വിഷയ ദാരിദ്ര്യം കൊണ്ടാണെന്നും എഴുത്തുകാരനും കോഴിക്കോട്‌ സര്‍വ്വ കലാശാല യിലെ തത്ത്വ ചിന്താ വിഭാഗം തലവനുമായ ഡോ. പി. കെ. പോക്കര്‍ അഭിപ്രായപ്പെട്ടു.

അബുദാബി ശക്തി തിയേറ്റേഴ്‌സ് സംഘടിപ്പിക്കുന്ന പ്രതിമാസ സംവാദ ത്തിന് തുടക്കം കുറിച്ച് ‘ബഹുസംസ്‌കാരങ്ങളുടെ മാനങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുക യായിരുന്നു അദ്ദേഹം.

മലയാളി കള്‍ക്കിടയില്‍ വിമര്‍ശന സ്വാതന്ത്ര്യം കുറഞ്ഞു വരുന്നു. എന്തെങ്കിലും വിമര്‍ശനം നടത്തി യാല്‍ അദ്ദേഹത്തെ ശത്രു പക്ഷത്ത് നിര്‍ത്തി മുദ്രയടിക്കുക എന്നത് ഇന്ന് മലയാളി കള്‍ക്കിടയില്‍ കാണാം.

സാഹോദര്യവും സമത്വവും സ്ത്രീ സ്വാതന്ത്ര്യവും ആദ്യമായി പറയാന്‍ തുടങ്ങിയത് ഫ്രഞ്ച് വിപ്ലവ ത്തോടുകൂടിയാണ്. ഈ വിപ്ലവം നടന്ന ഫ്രാന്‍സിലാണ് സ്ത്രീകള്‍ക്ക് തലമറയ്ക്കാനുള്ള അവകാശം നിഷേധിക്ക പ്പെട്ടിരിക്കുന്നത്. തലയില്‍ തട്ടമിടുകയും സ്‌കാഫ് ധരിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് തലമറയ്ക്കാന്‍ പാടില്ല എന്നു പറയുന്ന ഫ്രാന്‍സിനെ എങ്ങനെയാണ് ഒരു ജനാധിപത്യ രാജ്യമെന്ന് പറയാന്‍ കഴിയുക.

ജനാധിപത്യം ഒരു ഭാഗത്ത് ഉദ്‌ഘോഷിക്ക പ്പെടുകയും മറുഭാഗത്ത് വെള്ള ക്കാരന്റെ നരച്ച മീശ എല്ലാവരുടെയും മസ്തിഷ്‌ക ത്തിലേക്ക് അടിച്ചേല്പി ക്കുകയും ചെയ്യുന്ന അവസ്ഥ വളരെ ഗൗരവമായ ചോദ്യമാണ് ഉയര്‍ത്തുന്നത്.

മലയാളി ക്കുട്ടി സ്‌കൂളില്‍ മലയാളം പറഞ്ഞാല്‍ തല മൊട്ടയടിക്കുക എന്നത് ജനാധിപത്യ വിരുദ്ധവും സമൂഹ വിരുദ്ധവുമായ പ്രക്രിയയാണ്. മാതൃ ഭാഷ പറഞ്ഞാല്‍ തല്ലുന്ന അധ്യാപകരും തല്ലുന്ന രക്ഷിതാക്കളുമായി മാറുന്നത് ബഹുസംസ്‌കാര ത്തിനു മാത്രമല്ല നമ്മുടെ നിലനില്പിന് പോലും അപകടകരം ആണെന്ന് ഡോ. പി. കെ. പോക്കര്‍ ചൂണ്ടിക്കാട്ടി.

ശക്തി തിയേറ്റേഴ്‌സ് ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.സഫറുള്ള പാലപ്പെട്ടി സ്വാഗതവും എ. പി. അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സംവാദം : ബഹുസംസ്‌കാരത്തിന്റെ മാനങ്ങള്‍

April 23rd, 2012

bhasha-institute-dr-pk-pokker-ePathram അബുദാബി : ശക്തി തിയ്യേറ്റേഴ്‌സിന്റെ ആഭിമുഖ്യ ത്തില്‍ ഏപ്രില്‍ 23 തിങ്കളാഴ്ച മുതല്‍ പ്രതിമാസ സംവാദ ത്തിന് തുടക്കം കുറിക്കുന്നു. ‘ബഹു സംസ്‌കാരത്തിന്റെ മാനങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ചിരിക്കുന്ന സംവാദം, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടരായിരുന്ന പ്രശസ്ത എഴുത്തുകാരന്‍ ഡോ. പി. കെ. പോക്കര്‍ നിയന്ത്രിക്കും.

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ രാത്രി 8.30നു നടക്കുന്ന സംവാദ ത്തില്‍ കലാ സാഹിത്യ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും പങ്കെടുക്കാം എന്ന് സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി സഫറുള്ള പാലപ്പെട്ടി യുമായി ബന്ധപ്പെടുക : 050 78 90 398

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

19 of 301018192030»|

« Previous Page« Previous « ഈണം ദോഹയുടെ വിഷു സംഗമം 2012
Next »Next Page » സെന്‍സായി അരുണ്‍ കൃഷ്ണന് കുമ്മിത്തേ ജഡ്ജ് ‘എ’ ഗ്രേഡ് »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine