അബുദാബി : സോഷ്യൽ മീഡിയകളിലൂടെ നടക്കുന്ന ഓൺ ലൈൻ തട്ടിപ്പുകൾക്ക് എതിരെ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പുമായി സൈബർ സുരക്ഷാ കൗൺസിൽ. ഡിജിറ്റൽ കറൻസി, സ്റ്റോക്ക് ട്രേഡിംഗ് തുടങ്ങിയവയിൽ വൈദഗ്ദ്ധ്യമുള്ള ചില ഗ്രൂപ്പുകളാണ് സോഷ്യൽ മീഡിയയിൽ തട്ടിപ്പുമായി എത്തുന്നത്. ഇ-മെയിൽ വഴിയും സാമൂഹിക മാധ്യമ ങ്ങളിലൂടെയും വ്യാജ വാഗ്ദാനങ്ങൾ നൽകി ഇവർ ആളുകളെ കെണികളിൽ വീഴ്ത്തുന്നു.
അവിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള ഓഫറുകൾ ഒഴിവാക്കുക, വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും പങ്കു വെക്കാതിരിക്കുക.
നിക്ഷേപത്തിൽ ആദ്യം ചെറിയ ലാഭം നൽകി വിശ്വാസം നേടിയ ശേഷം വലിയ തുക നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുകയും പിന്നീട് ഈ ഗ്രൂപ്പുകൾ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഏതൊരു ഓൺ ലൈൻ നിക്ഷേപത്തിലും ഏർപ്പെടുന്നതിന് മുമ്പ് അവരെ കുറിച്ച് വ്യക്തമായി പഠിക്കുകയും ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള അനുമതി അവർക്ക് ഉണ്ടെന്നു ഉറപ്പു വരുത്തുകയും വേണം. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ പെടാതെ നിക്ഷേപകർ സ്വയം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം ആണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപ ഗ്രൂപ്പുകൾ വഴിയുള്ള തട്ടിപ്പുകൾക്ക് എതിരെ അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റും മുന്നറിയിപ്പ് നൽകി.
ആകർഷകമായ നിരക്കിൽ വിമാന ടിക്കറ്റ് ഓഫറു കളും വ്യാജ നിക്ഷേപ വാഗ്ദാനങ്ങളും അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എയർ ലൈനു കളുടെ ഔദ്യോഗിക വെബ് സൈറ്റുകൾ വഴിയോ അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ മാത്രം വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുക എന്നും അധികൃതർ ഓർമ്മിപ്പിച്ചു. Instagram
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nri, social-media, തട്ടിപ്പ്, നിയമം, പ്രവാസി, യു.എ.ഇ., സാമ്പത്തികം