Monday, November 21st, 2022

നെഹ്റു ; ഇന്ത്യയുടെ ജനാധിപത്യന്‍റെയും മതേതരത്വത്തിന്‍റെയും ശില്പി

pandit-jawaharlal-nehru-incas-ePathram
അബുദാബി : രാഷ്ട്ര ശില്പിയായ ജവഹർലാൽ നെഹ്റു ഇന്ത്യയുടെ ജനാധിപത്യന്‍റെയും മതേതരത്വത്തിന്‍റെ യും ശില്പി കൂടിയാണ് എന്ന് യു. ഡി. എഫ്. കൺവീനർ എം. എം. ഹസ്സൻ.

ഇൻകാസ് അബുദാബി സംഘടിപ്പിച്ച നെഹ്റു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായി രുന്നു അദ്ദേഹം. ഗാന്ധിജിയുടെ ജീവ ത്യാഗവും നെഹ്റുവിന്‍റെ അചഞ്ചലമായ മതേതര കാഴ്ചപ്പാടും ഇന്ത്യയുടെ മതേതരത്വത്തിന്‍റെ അടിത്തറയാണ് എന്നും എം. എം. ഹസ്സൻ ചൂണ്ടിക്കാട്ടി.

1947 ലെ ഇടക്കാല സർക്കാർ നെഹ്റുവിയൻ സർക്കാർ ആയിരുന്നു. ഒരു രാഷ്ട്രം കെട്ടി പ്പടുക്കാൻ എല്ലാ ചിന്താ ധാരകളെയും പാർട്ടികളെയും നേതാക്കളെയും ഉൾപ്പെടുത്തി നെഹ്റു രൂപീകരിച്ച സർക്കാർ ഒരു ദേശീയ സർക്കാർ ആയിരുന്നു.

congress-leader-mm-hassan-incas-abudhabi-ePathram

ഹിന്ദു മഹാ സഭക്കാരന്‍ ആയിരുന്ന ശ്യാമ പ്രസാദ് മുഖർജി വ്യവസായ മന്ത്രിയും സിക്കു വാദിയായ പാന്തി പാർട്ടി നേതാവ് ബൽ ദേവ് സിംഗ് രാജ്യ രക്ഷാ മന്ത്രിയും കോൺഗ്രസ്സ് പ്രസിഡണ്ട് മൗലാന അബുള്‍ കലാം ആസാദ് വിദ്യാഭ്യാസ മന്ത്രിയും നെഹ്റുവിന്‍റെ കടുത്ത വിമർശകന്‍ ആയിരുന്ന ഡോക്ടർ ബി. ആർ. അംബേദ്കർ നിയമ മന്ത്രിയും ബ്രിട്ടീഷ് പക്ഷപാതി ആയിരുന്ന ആർ. കെ. ഷണ്മുഖം ചെട്ടി ധന കാര്യ മന്ത്രിയും ആയിരുന്നു നെഹ്റു വിന്‍റെ സർക്കാരിൽ.

വർഗ്ഗീയതയോടും ഫാസിസ ത്തോടും വിട്ടു വീഴ്ചയില്ലാത്ത നെഹ്റുവിന്‍റെ ശക്തമായ നിലപാട് മൂലമാണ് ഹിന്ദു മഹാ സഭയോ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളോ ഈ കാല ഘട്ടത്തിൽ ഇന്ത്യയിൽ വളരാതിരുന്നത് എന്നും എം. എം. ഹസ്സൻ പറഞ്ഞു.

ഇൻകാസ് അബുദാബി പ്രസിഡണ്ട് ബി. യേശു ശീലൻ അദ്ധ്യക്ഷത വഹിച്ചു. എ. എം. കബീർ, സലിം ചിറക്കൽ, എ. എം. അൻസാർ, കെ. എച്ച്. താഹിർ, എം. യു. ഇർഷാദ്, നിബു സാം ഫിലിപ്പ്, ദശ പുത്രൻ എന്നിവർ പ്രസംഗിച്ചു.

വായനക്കൂട്ടം ശിശുദിനം

  • Image Credit ; INC

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • യു. എ. ഇ. യിലെ ആദ്യ പാലിയേറ്റിവ് കെയർ കോൺഫറൻസ് അബുദാബിയിൽ
  • പൊതു മാപ്പ് പ്രയോജനപ്പെടുത്തണം : മലയാളത്തിലും പ്രചാരണം
  • വടകര മഹോത്സവം ഒക്ടോബർ 20 ന് അബുദാബിയിൽ
  • അബുദാബി – ദുബായ് യാത്രക്ക് ഇനി 57 മിനിറ്റുകൾ : ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍
  • പെരിന്തൽമണ്ണ സി. എച്ച്. സെൻ്റർ പ്രവർത്തക സംഗമം
  • ഷാർജ എമിറേറ്റിൽ സ്വദേശികള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷാ പദ്ധതി
  • ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി ഡിസംബർ അഞ്ചിന്
  • മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടറുകള്‍ കൊണ്ടു പോകാം : ആര്‍. ടി. എ.
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ-2 : ലോഗോ പ്രകാശനം ചെയ്തു
  • സുൽത്താനിയ ഫൗണ്ടേഷൻ ഈദ് മിലാദ് ഫെസ്റ്റ് 2024 ശ്രദ്ധേയമായി
  • വിവിധ രാജ്യക്കാർ ഒത്തു ചേർന്ന് ബുർജീൽ മെഡിക്കൽ സിറ്റിയിൽ പൂക്കളം ഒരുക്കി
  • ബാഡ്മിൻറൺ ടൂര്‍ണ്ണമെന്‍റ് : അൽഖൂസ് ബ്രദേഴ്സ് ജേതാക്കളായി
  • യു. എ. ഇ. പാസ്സ് : സൈബർ തട്ടിപ്പുകൾക്ക് എതിരെ മുന്നറിയിപ്പ്
  • മെഹ്ഫിൽ ചെറുകഥാ മത്സരം : ഹുസ്ന റാഫിക്ക് ഒന്നാം സ്ഥാനം
  • പ്രബന്ധ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു
  • മാർത്തോമ്മാ ഇടവക ഹാർവെസ്റ്റ് ഫെസ്റ്റ്-2024 : ലോഗോ പ്രകാശനം ചെയ്തു
  • പൊതു മാപ്പ് : സൗജന്യ വിമാന ടിക്കറ്റ് നൽകണം എന്ന് കെ. എം. സി. സി.
  • ഇടപ്പാളയം അബുദാബി ചാപ്റ്റർ പുതിയ കമ്മറ്റി നിലവിൽ വന്നു
  • പാസ്സ് പോർട്ട് നഷ്ടപ്പെട്ടവര്‍ ഔട്ട് പാസ്സിന് ഉടൻ അപേക്ഷ നല്‍കണം
  • ലുലു എക്സ് ചേഞ്ച് പതിനഞ്ചാം വാർഷികം ആഘോഷിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine