മാര്‍ക്ക്‌ കുറഞ്ഞതിനു ശകാരം – വിദ്യാര്‍ത്ഥിനി വീട്ടില്‍ നിന്നും ഒളിച്ചോടി

October 29th, 2010

girl-child-crying-epathram

ദുബായ്‌ : പരീക്ഷയില്‍ മാര്‍ക്ക്‌ കുറഞ്ഞതിനു ഇന്നലെ രാത്രി അച്ഛനും അമ്മയും മാറി മാറി ശകാരിച്ചപ്പോള്‍ പത്തു വയസുകാരി അഞ്ജലിക്ക് വിഷമം സഹിക്കാനായില്ല. രാത്രി മുഴുവന്‍ കരഞ്ഞ അവള്‍ വെളുപ്പിന് ആരും കാണാതെ വീട് വിട്ടു ഇറങ്ങി. സ്ക്കൂള്‍ ബസ്‌ പോകുന്ന വഴിയിലൂടെ നടന്നു. രാവിലെ കുഞ്ഞിനെ കാണാതായ അച്ഛനും അമ്മയും നെട്ടോട്ടമായി. ഹിറ്റ്‌ എഫ്. എം. റേഡിയോയില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് റേഡിയോയിലും അറിയിപ്പ്‌ നല്‍കി. പോലീസും സി. ഐ. ഡി. യുമെല്ലാം അന്വേഷണം ആരംഭിച്ചു. ഒടുവില്‍ ഒരു കൂട്ടുകാരിയുടെ ഫോണിലേക്ക് കുട്ടിയുടെ ഫോണ്‍ വന്നു. താന്‍ ദുബായ്‌ ക്രീക്ക് പാര്‍ക്കിനടുത്തുണ്ട് എന്നായിരുന്നു സന്ദേശം. ഹിറ്റ്‌ എഫ്. എം. പ്രവര്‍ത്തകരും പോലീസും ബന്ധുക്കളും ഉടന്‍ തന്നെ ക്രീക്ക് പാര്‍ക്കിലേക്ക്‌ കുതിച്ചു. പാര്‍ക്കിലെ ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ അടുത്ത് സുരക്ഷിതയായി കുട്ടിയെ കണ്ടതോടെയാണ് എല്ലാവര്ക്കും ആശ്വാസമായത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നായിരുന്നു കുട്ടി തന്റെ കൂട്ടുകാരിയെ വിളിച്ചത്.

അച്ഛനും അമ്മയും മാത്രമടങ്ങുന്ന ഗള്‍ഫിലെ കുട്ടികള്‍ക്ക് അച്ഛനമ്മമാര്‍ നല്‍കുന്ന മാനസിക പിന്തുണയും ആത്മ ധൈര്യവും ഏറെ ആവശ്യമാണ്‌ എന്ന് പ്രമുഖ മനശാസ്ത്ര വിദഗ്ദ്ധന്‍ ഡോ. ജിതേഷ് മോഹന്‍ അഭിപ്രായപ്പെടുന്നു. മുതിര്‍ന്ന ബന്ധുക്കളോ, നാട്ടുകാരോ ഒന്നും സഹായത്തിനില്ലാത്ത പ്രവാസ ജീവിതത്തില്‍ കുട്ടികളെ നേരാംവണ്ണം ശ്രദ്ധിക്കാനോ അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പെരുമാറാനോ ജോലി തിരക്കിനിടയില്‍ അച്ഛനമ്മമാര്‍ക്ക് കഴിയാറില്ല. തങ്ങളുടെ തൊഴില്‍ അഭിവൃദ്ധിക്കു പുറകെ പായുന്നതിനിടയില്‍ കുഞ്ഞുങ്ങളുടെ ജീവിതത്തിലെ നഷ്ടങ്ങള്‍ ആരും ഗൌനിക്കാറുമില്ല. എന്നാല്‍ പെട്ടെന്ന് ഒരു നാള്‍, പരീക്ഷയില്‍ മാര്‍ക്ക്‌ കുറഞ്ഞതിന്റെ പേരില്‍ അച്ഛനും അമ്മയും മാതാപിതാക്കള്‍ എന്ന നിലയില്‍ കുട്ടികളുടെ പഠനത്തില്‍ തങ്ങളുടെ ഭാഗം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതോടെ കുട്ടികള്‍ ആശയ കുഴപ്പത്തില്‍ ആകുന്നു. ഇത്രയും നാള്‍ തന്നെ ശ്രദ്ധിക്കാഞ്ഞവര്‍ പൊടുന്നനെ തന്നെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതോടെ കുട്ടി പൂര്‍ണ്ണമായും ഒറ്റപ്പെടുന്നു. ഒരു സാന്ത്വനത്തിന് പോലും എവിടെയ്ക്കും തിരിയാന്‍ ഇല്ലാത്ത കുട്ടിക്ക്‌ വീട് വിട്ടു എവിടേയ്ക്കെങ്കിലും കടന്നു കളയാനുള്ള തോന്നല്‍ സ്വാഭാവികമാണ് എന്നും ഡോ. ജിതേഷ് വിശദീകരിച്ചു.

പ്രവാസികള്‍ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ സ്വീകരിച്ചേ മതിയാവൂ എന്നും ഡോക്ടര്‍ പറയുന്നു. നിര്‍ബന്ധമായും ദിവസേന അല്‍പ്പ നേരം കുട്ടികളുമായി സരസ സംഭാഷണം നടത്താന്‍ അച്ഛനും അമ്മയും സമയം കണ്ടെത്തണം. കുട്ടികളുടെ സാമൂഹ്യ ബന്ധങ്ങളും കൂട്ടുകാരെ പറ്റിയും ചോദിച്ചു മനസിലാക്കണം. ആരോഗ്യകരമായ ബന്ധങ്ങള്‍ മറ്റു കുട്ടികളുമായി വളര്‍ത്തി എടുക്കുന്നതില്‍ അവരെ പ്രോത്സാഹിപ്പിക്കണം. വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും മറ്റു കുട്ടികളുമായി ഇടപഴകാനും കളിക്കുവാനും ഉള്ള അവസരങ്ങള്‍ ഒരുക്കി കൊടുക്കണം. ഗള്‍ഫിലെ പ്രതികൂല സാഹചര്യത്തില്‍ ഇങ്ങനെയുള്ള പ്രത്യേക ശ്രദ്ധ കുട്ടികളുടെ കാര്യത്തില്‍ എടുക്കേണ്ടത്‌ ഇത്തരം ദൌര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഒഴിവാക്കുന്നതിനു അത്യാവശ്യമാണ് എന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി.

*പേര് സാങ്കല്‍പ്പികം

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

മയ്യില്‍ എന്‍. ആര്‍. ഐ. കുടുംബ സംഗമം

October 28th, 2010

mayyil-nri-family-meet-epathram

ദുബായ്‌ : കണ്ണൂര്‍ ജില്ലയിലെ കുടുംബ കൂട്ടായ്മ യായ മയ്യില്‍ എന്‍. ആര്‍. ഐ. ഓണം – ഈദ്‌ ആഘോഷങ്ങളുടെ ഭാഗമായി ദുബായ്‌ ക്രീക്ക് പാര്‍ക്കില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. വിവിധ കലാ കായിക മല്‍സരങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

“കൈരളി മുത്തിന്റെ നാട്ടില്‍” പ്രകാശനം

October 28th, 2010

book-release-epathramദുബായ്‌ : ആലപ്പുഴ അഹമ്മദ്‌ കാസിമിന്റെ പുതിയ പുസ്തകം “കൈരളി മുത്തിന്റെ നാട്ടില്‍” എന്ന കഥ – കവിതാ സമാഹാരം ഗള്‍ഫ്‌ തല പ്രകാശനം അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റത്തിന്റെ ആഭിമുഖ്യത്തില്‍ ദുബായ് കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട് ഉബൈദ്‌ ചേറ്റുവ നിര്‍വഹിക്കും. ദുബായ്‌ കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ 29 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്കാണ് ചടങ്ങ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 055 9812710 / 055 2992962

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷെയ്ഖ്‌ സഖ്ര്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമി അന്തരിച്ചു

October 27th, 2010

shaikh-saqr-bin-mohammad-al-qasimi-epathram

അബുദാബി : യു. എ. ഇ. സുപ്രീം കൗണ്‍സില്‍ മെംബറും റാസ് അല്‍ ഖൈമ ഭരണാധികാരി യുമായ ഷെയ്ഖ്‌ സഖ്ര്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമി അന്തരിച്ചു. ഇന്നു പുലര്‍ച്ചെ യാണു ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. യു. എ. ഇ. പ്രസിഡന്‍റ് ഷൈഖ് ഖലീഫാ ബിന്‍ സായിദ് അനുശോചനം അറിയിച്ചു. 1920  ല്‍ റാസ് അല്‍ ഖൈമയില്‍ ആയിരുന്നു ജനനം. 1948 ല്‍ ഭരണ സാരഥ്യം ഏറ്റെടുത്തു. ഈ മേഖല യിലെ ഏറ്റവും ആദരണീയനായ ഭരണാധികാരി കളുടെ നിരയില്‍  ഷെയ്ഖ്‌ സഖ്ര്‍ സ്ഥാനം നേടി. പരേത നോടുള്ള ആദര സൂചകമായി ഇന്നു മുതല്‍ ഏഴു ദിവസത്തെ ദുഖാചരണം ഉണ്ടായിരിക്കും. റാസ് അല്‍ ഖൈമ  യുടെ പുതിയ ഭരണാധികാരി യായി ഷൈഖ് സൗദ് ബിന്‍ സഖ്ര്‍ അല്‍ ഖാസിമി ചുമതലയേറ്റു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാര്‍ജയില്‍ പുതിയ തൊഴില്‍ തട്ടിപ്പ്‌

October 27th, 2010

job-hunter-epathram
ഷാര്‍ജ : തൊഴില്‍ അന്വേഷകര്‍ സൂക്ഷിക്കുക. പുതിയ തരം തൊഴില്‍ തട്ടിപ്പ്‌ സംഘം ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്നു. മലയാളികളാണ് സംഘത്തില്‍ ഉള്ളവര്‍. ഇവരുടെ കെണിയില്‍ പെട്ടതും മിക്കവാറും മലയാളികള്‍ തന്നെ. തൊഴില്‍ അന്വേഷിച്ച് നാട്ടില്‍ നിന്നും വന്ന പാവം തൊഴില്‍ അന്വേഷകരുടെ കയ്യിലുള്ള അല്‍പ്പം പണം കൂടി തട്ടിയെടുക്കുകയാണ് സംഘത്തിന്റെ പരിപാടി.

ഇതിനായി ഇവര്‍ പത്രങ്ങളിലും മറ്റും റിക്രൂട്ട്മെന്റ് കമ്പനിയുടെ പേരില്‍ പരസ്യം നല്‍കും. തൊഴില്‍ അന്വേഷകന്‍ ഇവരെ ബന്ധപ്പെട്ടാല്‍ ഏതു ജോലിയാണ് തേടുന്നത് എന്ന് ചോദിക്കുകയും ഏതു ജോലി പറഞ്ഞാലും അത് ലഭ്യമാണ് എന്ന് പറയുകയും ചെയ്യും. തൊഴിലുടമയുമായി ഇന്റര്‍വ്യു തരപ്പെടുത്തി തരാം എന്ന വാഗ്ദാനവും ഇവര്‍ നല്‍കുന്നു. ഇന്റര്‍വ്യുയില്‍ പാസായാല്‍ ജോലി ഉറപ്പാണ് എന്നും ഇവര്‍ പറയുന്നതോടെ തൊഴില്‍ അന്വേഷകന്‍ ഇവരുടെ വലയില്‍ വീഴുന്നു. ഇത്രയും ഞങ്ങള്‍ ചെയ്യുന്നത് സൌജന്യമായാണ്. എന്നാല്‍ ഇന്റര്‍വ്യു പാസായാല്‍ നിങ്ങള്‍ക്ക്‌ ജോലി ഉറപ്പാണ് എന്നതിനാല്‍ പാസായാല്‍ ഞങ്ങളുടെ ഫീസായ 200 ദിര്‍ഹം നല്‍കണം എന്ന ഇവരുടെ ആവശ്യം ന്യായമായി തോന്നിയേക്കാം.

എന്നാല്‍ ഇന്റര്‍വ്യു ഇവര്‍ തന്നെ തങ്ങളുടെ ആള്‍ക്കാരെ വെച്ചാണ് നടത്തുന്നത്. ഇതില്‍ എല്ലാവരും പാസാകുകയും ചെയ്യും. പാസായ ഉടന്‍ തന്നെ ഇവര്‍ ജോലി നിങ്ങള്‍ക്ക്‌ ലഭിച്ചു എന്ന് പ്രഖ്യാപിക്കുകയും മറ്റ് വിസ, തൊഴില്‍ കരാര്‍, ശമ്പളം, ആനുകൂല്യങ്ങള്‍ എന്നീ കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതോടെ തൊഴില്‍ അന്വേഷകന് തനിക്ക്‌ ജോലി ലഭിച്ച പ്രതീതി ലഭിക്കുന്നു. തിരികെ പോവുന്നതിനു മുന്‍പ്‌ തന്നെ ഇത്രയും സഹായിച്ച നല്ലവരായ റിക്രൂട്ട്മെന്റ് കമ്പനിയുടെ ഫീസായ 200 ദിര്‍ഹം ഇയാള്‍ കൃതജ്ഞതയോടെ നല്‍കുകയും ചെയ്യുന്നു.

സന്തോഷത്തോടെ പണവും വാങ്ങി തൊഴില്‍ ദാതാവിനെ യാത്രയാക്കുന്ന ഇവര്‍ പിന്നീട് നിങ്ങളുടെ മൊബൈല്‍ നമ്പരില്‍ നിന്നുമുള്ള ഫോണ്‍ എടുക്കില്ല. നിയമനം സംബന്ധിച്ച് ആരായാന്‍ നിങ്ങള്‍ എത്ര തവണ വിളിച്ചാലും ഇത് തന്നെയാവും ഫലം. വേറെ ഏതെങ്കിലും നമ്പരില്‍ നിന്നും വിളിച്ചാല്‍ ഇവര്‍ ഫോണ്‍ എടുക്കും. വിസയും മറ്റും തയ്യാറാക്കി കൊണ്ടിരിക്കുകയാണ് എന്ന് മറുപടിയും ലഭിക്കും. ഫലത്തില്‍ ആഴ്ചകളോളം ഇങ്ങനെ പണവും നല്‍കി കാത്തിരിക്കുന്ന നിരവധി പേര്‍ ഇപ്പോള്‍ തങ്ങള്‍ കബളിക്കപ്പെട്ടതായി മനസിലാക്കിയിട്ടുണ്ട്.

ദിവസം പത്തു പേരെ പറ്റിച്ചാല്‍ തന്നെ കയ്യില്‍ വരുന്നത് 24000 ത്തോളം രൂപയാണ്. രണ്ടു മാസത്തെ വിസിറ്റ് വിസയില്‍ എത്തുന്ന സംഘം രണ്ടു മാസം കൊണ്ട് എല്ലാ ചിലവും കഴിച്ച് പത്തു ലക്ഷത്തോളം രൂപ സമ്പാദിച്ചു തിരികെ പോവുന്നതോടെ ഇവരെ പിന്നീട് പിടി കൂടാനും കഴിയില്ല.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വെള്ളാപ്പള്ളി നടേശന് സ്വീകരണം നല്‍കി
Next »Next Page » ഷെയ്ഖ്‌ സഖ്ര്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമി അന്തരിച്ചു »



  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine