ഗള്‍ഫ് വിമാനം വൈകിയാല്‍ കോഴിക്കോട് ‘പകരം സംവിധാനം’

June 11th, 2010

ma-yousufaliഅബുദാബി : കേരള ത്തില്‍ നിന്ന് ഗള്‍ഫി ലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ ‘പകരം സംവിധാനം’ എന്ന നിലയില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ഒരു വിമാനം പ്രത്യേകമായി നീക്കി വെയ്ക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചതായി പ്രമുഖ വ്യവസായിയും എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗവുമായ പദ്മശ്രീ എം. എ. യൂസഫലി അറിയിച്ചു. ഡല്‍ഹിയില്‍ നടന്ന പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്‍റെ താണ് തീരുമാനം. കാല വര്‍ഷം മൂലമുണ്ടാകുന്ന തടസ്സ ങ്ങള്‍ ഒഴിവാക്കാനും വ്യോമ സുരക്ഷ ഉറപ്പാക്കാനുമായി തിരുവനന്തപുരം വിമാന ത്താവളത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഏകോപന സംവിധാനം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.  ഇപ്പോള്‍ മുംബൈയില്‍ മാത്രമേ ഇത്തരമൊരു സംവിധാനം നിലവിലുള്ളൂ.

മംഗലാപുരം വിമാന ദുരന്തത്തിന്‍റെ പശ്ചാത്തല ത്തില്‍ ഗള്‍ഫ്‌ മേഖലയിലെ യാത്രക്കാരുടെ പരാതികളും ആശങ്കകളും ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്തതായിരുന്നു പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് യോഗം. 16ന് ദുബായിലും പ്രത്യേക യോഗം ചേരും.  വിമാനങ്ങളുടെ അറ്റകുറ്റപ്പണി കള്‍ക്കായി തിരുവനന്തപുരം വിമാന ത്താവള ത്തില്‍ ഹാംഗറുകള്‍ സ്ഥാപിക്കുവാന്‍ ഉള്ള തീരുമാനം വൈകുന്നത് തങ്ങളുടെ പിഴവു കൊണ്ടല്ല എന്ന് മാനേജിംഗ് ഡയറക്ടര്‍ അരവിന്ദ് ജാദവ് വിശദീകരിച്ചു.

ഈ വര്‍ഷം ജനുവരി യില്‍ തുടങ്ങാവുന്ന വിധത്തില്‍ 60 കോടി രൂപ നിര്‍മ്മാണ ചെലവിനായി നീക്കി വെച്ചിരുന്നു. എന്നാല്‍ ഫ്‌ളയിംഗ് ക്ലബ് മാറ്റിയാലേ  ഹാംഗറുകള്‍ സ്ഥാപിക്കാനാവൂ.  ഇക്കാര്യത്തില്‍ വേണ്ടതു ചെയ്യാന്‍ വിമാന ത്താവള അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഗള്‍ഫ് മേഖല യിലെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി   കുവൈത്ത്, ഒമാന്‍ എയര്‍ലൈന്‍സു കളുമായി എയര്‍ ഇന്ത്യ കരാറില്‍ ഏര്‍പ്പെടും.  ഇതിനായി ചര്‍ച്ച ഉടന്‍ തുടങ്ങും. മംഗലാപുരം വിമാന ദുരന്തത്തിനു ശേഷം വിവിധ മേഖല കളിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഉള്ള ആദ്യ യോഗ മായിരുന്നു ഇത്.

ഗള്‍ഫ് കാര്യങ്ങളുടെ ചുമതലയുള്ള ഡയറക്ടര്‍ എം. എ.  യൂസഫലിയുടെ താല്‍പര്യ പ്രകാരം വിളിച്ചു ചേര്‍ത്തതായിരുന്നു ഈ പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം.

- pma

വായിക്കുക: , ,

1 അഭിപ്രായം »

“ചായങ്ങള്‍” വെള്ളിയാഴ്ച

June 10th, 2010

bishop-moore-college-alumniദുബായ്‌ : മാവേലിക്കര ബിഷപ്‌ മൂര്‍ കോളേജ്‌ അലുംനായ് അസോസിയേഷന്റെ ദശ വാര്‍ഷിക ത്തോടനുബന്ധിച്ച് “ചായങ്ങള്‍” എന്ന പേരില്‍ സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നു. ജൂണ്‍ 11 വെള്ളിയാഴ്ച വൈകീട്ട് 5:30 നു ഖിസൈസ്‌ മില്ലേനിയം ഹൈസ്ക്കൂള്‍ ഓഡിറ്റോറിയത്തിലാണ് “ചായങ്ങള്‍” നടക്കുന്നത്. പ്രശസ്ത ഗായകരായ സുദീപ്‌ കുമാര്‍, സിസിലി, അനൂപ്‌, അനുപമ എന്നിവര്‍ ഗാന സന്ധ്യയ്ക്കും, മനോജ്‌ ഗിന്നസ്‌, പ്രശാന്ത്‌ എന്നിവര്‍ ഹാസ്യ വിരുന്നിനും നേതൃത്വം നല്‍കും.

പ്രസിഡണ്ട് മോന്‍സി ജോണിന്റെ അദ്ധ്യക്ഷതയില്‍ കോളേജ്‌ പ്രിന്‍സിപ്പലും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. മാത്യു കോശി പുന്നയ്ക്കാട് സമ്മേളനം ഉദ്ഘാടനം ചെയ്യും. പൂര്‍വ വിദ്യാര്‍ത്ഥിയും മാവേലിക്കര എം. എല്‍. എ. യുമായ എം. മുരളി, മുന്‍ വൈസ്‌ പ്രിന്‍സിപ്പല്‍ പ്രൊഫ. വി. സി. ജോണ്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. “ചായങ്ങള്‍” എന്ന സ്മരണികയുടെ പ്രകാശനവും നടക്കും.

bishop-moore-college

കണ്‍ട്രി ക്ലബ്‌ ബി. എം. സി. ട്രോഫിക്ക് വേണ്ടി നടത്തിയ ട്വന്റി – ട്വന്റി ക്രിക്കറ്റ്‌ ടൂര്‍ണ്ണമെന്റിലെ വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പോള്‍ ജോര്‍ജ്‌ പൂവത്തേരില്‍, കോര്‍ഡിനേറ്റര്‍ കാര്‍ത്തികേയന്‍ നായര്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5457397 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പൊന്‍ഫെസ്റ്റ് 2010

June 10th, 2010

mes-ponnani-college-alumniദുബായ്‌ : പൊന്നാനി എം. ഇ. എസ്. കോളേജ് അലുംമിനി  യു. എ. ഇ. ചാപ്റ്ററിന്റെ  ആഭിമുഖ്യത്തില്‍ ജൂണ്‍ പതിനെട്ട് വെള്ളിയാഴ്ച മൂന്നു മണി മുതല്‍  ദുബായ്  ഗുസൈസിലുള്ള അല്‍ ഹസന്‍ ഓഡിറ്റോറിയത്തില്‍ (പഴയ സായദ് യൂനിവേഴ്സിറ്റി ക്യാമ്പസ്‌) വെച്ച്  വിവിധ കലാ – കായിക പരിപാടികളോടെ വാര്‍ഷിക ആഘോഷ പരിപാടികള്‍ (പൊന്‍ ഫെസ്റ്റ് 2010) സംഘടിപ്പിക്കുന്നു.

വൈകുന്നേരം 3 മണി മുതല്‍ ആരംഭിക്കുന്ന  ഈ ഒത്തു ചേരലില്‍ കുട്ടികള്‍ക്കു വേണ്ടി ചിത്രരചനാ മത്സരവും ക്വിസ് പ്രൊഗ്രാമും ഉണ്ടായിരിക്കും. കൂടാതെ ഗാനമേളയും വിവിധ തരം കലാപരിപാടികളും ഉണ്ടായിരിക്കും.

പൊന്നാനി എം. ഇ. എസ്. കോളേജ് മലയാളം ഡിപ്പാര്‍ട്ട്മെന്റ് മേധാവിയും, പൊന്നാനി മുനിസിപ്പല്‍ ചെയര്‍മാനുമായ പ്രോഫസര്‍ എം. എം. നാരായണന്‍ പൊന്‍ഫെസ്റ്റ് 2010 ന്റെ ഉല്‍ഘാടനം  നിര്‍വഹിക്കുന്നതായിരിക്കും.

യു. എ. ഇ. യിലുള്ള  എല്ലാ എം. ഇ. എസ്. പൊന്നാനി കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഈ സ്നേഹ സംഗമത്തില്‍ പങ്കെടുക്കാന്‍  3 മണിക്കു തന്നെ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക :  ഇക്ബാല്‍ മൂസ്സ (പ്രസിഡണ്ട്) – 050 4562123, അബുബക്കര്‍ – 050 6501945, അക്ബര്‍ പാറമ്മല്‍ – 050 6771750, ഗിരീഷ്‌ മേനോന്‍ – 050 3492088, സലിം ബാബു – 050 7745684.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശരത് ചന്ദ്രന്‍ അനുസ്മരണവും ഡോക്യുമെന്ററി പ്രദര്‍ശനവും

June 10th, 2010

c-sarathchandranറിയാദ്: മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ട്രെയിനില്‍ നിന്ന് വീണു മരിച്ച പ്രശസ്ത പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ സി. ശരത് ചന്ദ്രന്റെ അനുസ്മരണാര്‍ഥം റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) ‘ശരത്കാല ഓര്‍മ്മകള്‍’ എന്ന പേരില്‍ ഡോക്യുമെന്ററി പ്രദര്‍ശനവും ആശയ സംവാദവും സംഘടിപ്പിക്കുന്നു. ഈ മാസം 16ന് റിയാദില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പരിസ്ഥിതിയെ കുറിച്ച് അദ്ദേഹം തയ്യാറാക്കിയിട്ടുള്ള ഡോക്യുമെന്ററി ഫിലിമുകളില്‍ നിന്ന് തെരഞ്ഞെടുത്ത മൂന്നെണ്ണം പ്രദര്‍ശിപ്പിക്കും.

ഡോക്യുമെന്ററികളെ അടിസ്ഥാന പ്പെടുത്തിയുള്ള തുറന്ന സംവാദവും നടക്കും. കൂടാതെ ബ്രിട്ടീഷ് കൌണ്‍സില്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ റിയാദില്‍ 10 വര്‍ഷത്തോളം പ്രവാസ ജീവിതം നയിച്ചിട്ടുള്ള ശരത് ചന്ദ്രനെ കുറിച്ച് അദ്ദേഹത്തിന്റെ റിയാദിലെ സുഹൃത്തുക്കളും ആസ്വാദകരും ഓര്‍മ്മകള്‍ പങ്കു വെയ്ക്കും.

പ്ലാച്ചിമട, ചാലിയാര്‍, ചാലക്കുടി മുതല്‍ ഭൂവനേശ്വറിലെ പോസ്കോ വിരുദ്ധ സമരം വരെ പാരിസ്ഥിതിക മനുഷ്യാവകാശ വിഷയങ്ങളില്‍ ഒരു ആക്ടിവിസ്റ്റ് എന്ന നിലയിലും ഡോക്യുമെന്ററി സംവിധായകനെന്ന നിലയിലും മുന്‍നിര പ്രവര്‍ത്തകനായി സജീവമായി നിലയുറപ്പിച്ചിരുന്ന ശരത് തികഞ്ഞ മനുഷ്യ സ്നേഹിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്നു.

പ്ലാച്ചിമട സമരത്തെ കുറിച്ചുള്ള ‘ഒരു സ്വപ്നവും ആയിരം ദിവസവും’, ‘ചാലിയാര്‍ അന്തിമ പോരാട്ടം’, സേവ് വെസ്റ്റേണ്‍ ഘട്ട്സ് മാര്‍ച്ച്, വയനാട്ടിലെ ആദിവാസി ശിശുക്കളെ കുറിച്ചുള്ള ‘കനവ്’, സൈലന്റ് വാലിയെ കുറിച്ചുള്ള ‘ഒണ്‍ലി ഒണ്‍ ആക്സ്വേ’, ജോണ്‍ എബ്രഹാമിനെ കുറിച്ചുള്ള ‘യുവേഴ്സ് ട്രൂലി ജോണ്‍’, ചെങ്ങറ ഭൂ സമരം വിഷയമായ ‘ഭൂമിക്ക് വേണ്ടി മരിക്കുക’, മുത്തങ്ങ സമരത്തെ ആസ്പദമാക്കിയ ‘എവിക്റ്റഡ് ഫ്രം ജസ്റ്റീസ്’ തുടങ്ങി നിരവധി ഡോക്യുമെന്ററികളിലൂടെ രാജ്യാന്തര പ്രശസ്തിയിലേക്കുയര്‍ന്ന ശരത് ചന്ദ്രന്‍ പ്രവാസികളെ കുറിച്ചുള്ളതടക്കം നിരവധി ഡോക്യുമെന്ററി സംരംഭങ്ങള്‍ പാതി വഴിയിലാക്കിയാണ് രണ്ട് മാസം മുമ്പ് വിധിക്ക് കീഴടങ്ങിയത്.

തൃശൂരില്‍ നിന്ന് എറണാകുള ത്തേയ്ക്കുള്ള യാത്രയ്ക്കിടെ, കൊടകരക്ക് സമീപം ട്രെയിനില്‍ നിന്ന് മറ്റൊരാളോടൊപ്പം വീണു മരിക്കുകയായിരുന്നു. കേരളത്തിലെ പ്രശസ്തമായ വീഡിയോ ഫിലിം ഫെസ്റ്റിവലായ ‘വിബ്ജിയോര്‍’ന്റെ സ്ഥാപകരില്‍ ഒരാളും, മുന്‍ നിര പ്രവര്‍ത്തകനുമായിരുന്നു. ശരത്തിന്റെ പേരില്‍ മികച്ച പാരിസ്ഥിതിക ലേഖനങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും ദൃശ്യ മാധ്യമ റിപ്പോര്‍ട്ടിംഗിനും റിയാദ് മീഡിയ ഫോറം ഏര്‍പ്പെടുത്തുന്ന പുരസ്കാരം സംബന്ധിച്ച പ്രഖ്യാപനം ഈ പരിപാടിയില്‍ നടക്കും. മുന്‍ കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പരിപാടിയില്‍ പ്രവേശനം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും നജിം കൊച്ചുകലുങ്ക് (0568467926), ഷഖീബ് കൊളക്കാടന്‍ (0502859984) എന്നിവരുമായി ബന്ധപ്പെടണമെന്ന് റിംഫ് ഭാരവാഹികള്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ക്യാന്‍സര്‍ രോഗികള്‍ക്ക്‌ ആശ്വാസമായി പരുമല മെഡിക്കല്‍ മിഷന്‍

June 9th, 2010

cancer-careഅബുദാബി : കേരളത്തിലെ മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ആതുര സേവന രംഗത്ത് വലിയ മുന്നേറ്റം നടത്തിയ മലങ്കര ഓര്‍ത്തോഡോക്സ് സഭ ആരോഗ്യ രംഗത്ത് പുതിയ ഒരു കാല്‍വെയ്പ് കൂടി നടത്തുന്നു. പരുമല സെന്‍റ്. ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി യോടനുബന്ധിച്ച് ലോകോത്തര നിലവാരമുള്ള ക്യാന്‍സര്‍ ആശു​പത്രി സ്ഥാപിച്ചു കൊണ്ടാണ് ഇത് എന്ന് പരുമല സെന്‍റ്. ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശു​പത്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫാദര്‍. അലക്‌സാണ്ടര്‍ കൂടാരത്തില്‍ അബുദാബിയില്‍ പറഞ്ഞു. ചികില്‍സാ കേന്ദ്രത്തിന്‍റെ പ്രൊമോഷനു വേണ്ടി ഇവിടെ എത്തിയ അദ്ദേഹം, സെന്‍റ്. ജോര്‍ജ് കത്തീഡ്രലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പദ്ധതിയെ ക്കുറിച്ച് വിശദീകരിച്ചു.

ക്യാന്‍സറും അനുബന്ധ രോഗങ്ങളും കൊണ്ടുള്ള കഷ്ടതയോടൊപ്പം  താങ്ങാനാവാത്ത ചികില്‍സാ ചെലവുകളും കൂടിയാവുമ്പോള്‍ രോഗികളും ബന്ധുക്കളും ദുരിതത്തി ലാഴുന്നു. ഇതു കൊണ്ട് ഉണ്ടാകുന്ന സാമൂഹികമായ പ്രതിസന്ധി തിരിച്ചറിഞ്ഞ്, സാധാരണക്കാരന്  പ്രാപ്യമാവും വിധം ക്യാന്‍സര്‍ ചികിത്സയെ ജനകീയ വല്കരിക്കാനാണ്  ഈ സ്ഥാപനത്തിലൂടെ ലക്ഷ്യമിടുന്നത്.

3.5 ലക്ഷം ചതുരശ്ര അടിയില്‍ എട്ടു നിലകളിലായി  പണിയുന്ന ക്യാന്‍സര്‍ സെന്‍ററിന് 100 കോടി ചെലവ് പ്രതീക്ഷിക്കുന്നു.  സ്വദേശത്തെയും വിദേശത്തെയും പ്രമുഖ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളുമായി ഈ സ്ഥാപനത്തിന് ബന്ധമുണ്ടാവും. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സുമനസ്സു കളുടെ നിര്‍ലോഭമായ സഹകരണം  പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നുണ്ട്.

ജാതി മത ഭേതമന്യേ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും  സൗജന്യ ചികിത്സയും പദ്ധതിയുടെ ഭാഗമായുണ്ട്.

parumala-medical-mission

ഇടത്തു നിന്നും: സെക്രട്ടറി എ.ജെ. ജോയിക്കുട്ടി, ഫാദര്‍. അലക്‌സാണ്ടര്‍ കൂടാരത്തില്‍, ഫാദര്‍. ജോണ്‍സണ്‍ ഡാനിയേല്‍, ട്രസ്റ്റി ഇട്ടിപ്പണിക്കര്‍

ചിത്രങ്ങള്‍: ജാക്സണ്‍ (ജോയ്‌ സ്റ്റുഡിയോ)

പരുമല ക്യാന്‍സര്‍ കണ്‍ട്രോള്‍ പ്രോജക്ടിന്‍റെ ഭാഗമായി മോപ്‌സ് – മാര്‍ ഒസ്താത്തിയോസ് പാലിയേറ്റീവ് സര്‍വ്വീസ്  എന്ന പേരില്‍ ത്രിതല സാന്ത്വന പരിചരണ പദ്ധതി നടത്തി വരുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ എട്ടു പഞ്ചായത്തു കളിലെ സാന്ത്വന ചികിത്സാ സേവനം ആവശ്യമായ രോഗികളെ, അവരുടെ വീടുകളില്‍ എത്തി സൗജന്യ മരുന്നും ചികിത്സാ നിര്‍ദേശങ്ങളും മാനസിക പിന്തുണ യും നല്‍കുന്ന ഈ പദ്ധതി മാര്‍ ഒസ്ത്താത്തിയോസ് ഷെയറിംഗ് ട്രസ്റ്റുമായി സഹകരിച്ചാണ് നടത്തുന്നത്.

സെന്‍റ്. ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ അഞ്ചു കോടി രൂപ മുതല്‍ മുടക്കി പണി കഴിപ്പിച്ച പുതിയ കെട്ടിട സമുച്ചയത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ജൂലായ്‌ മാസത്തില്‍ പരുമലയില്‍ നടക്കും.  ന്യൂറോ മെഡിസിന്‍, ന്യൂറോ സര്‍ജറി, ന്യൂറോ സൈക്കോളജി, ന്യൂറോ റീഹാബിലിറ്റേഷന്‍, ട്രോമ കെയര്‍, തുടങ്ങിയ വിഭാഗങ്ങളും  ഇവിടെ പ്രവര്‍ത്തിക്കുന്നു.

വാര്‍ത്താ സമ്മേളനത്തില്‍  സെന്‍റ്. ജോര്‍ജ് കത്തീഡ്രല്‍ വികാരി ഫാദര്‍ ജോണ്‍സണ്‍ ഡാനിയേല്‍, ട്രസ്റ്റി ഇട്ടി പ്പണിക്കര്‍, കത്തീഡ്രല്‍ സെക്രട്ടറി എ. ജെ.  ജോയിക്കുട്ടി എന്നിവരും സംബന്ധിച്ചു.

വിശദ വിവര ങ്ങള്‍ക്കായി www.sghospital.org  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കു കയോ 050 27 21 878, 050 44 39 567 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യാത്രയയപ്പ്‌ നല്‍കി
Next »Next Page » ശരത് ചന്ദ്രന്‍ അനുസ്മരണവും ഡോക്യുമെന്ററി പ്രദര്‍ശനവും »



  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine