ഷാര്‍ജയിലെ തൊഴിലാളികള്‍ – അവസാന സംഘം നാട്ടിലേയ്ക്ക്

June 14th, 2010

sharjah-campഷാര്‍ജ: തൊഴില്‍ ഉടമ മുങ്ങിയതിനെ തുടര്‍ന്ന് ശമ്പളം ലഭിയ്ക്കാതെ ദുരിതത്തിലായ ഷാര്‍ജയിലെ തൊഴിലാളികളില്‍ അവശേഷിയ്ക്കുന്ന 15 പേര്‍ കൂടി നാളെ നാട്ടിലേയ്ക്ക് മടങ്ങും. മൂന്നു മലയാളികളും ഒരു തമിഴ്‌ നാട്ടുകാരനുമാണ് ഇനി അവശേഷിയ്ക്കുന്നവരില്‍ ഇന്ത്യാക്കാരായി ഉള്ളത്. ബാക്കി പതിനൊന്നു പേരില്‍ പാക്കിസ്ഥാനികളും, നേപ്പാളികളും, ബംഗ്ലാദേശുകാരുമാണ് ഉള്ളത്. ഇന്നലെ ഷാര്‍ജ തൊഴില്‍ വകുപ്പ് ഓഫീസില്‍ വെച്ച് ഇവരുടെ ശമ്പള കുടിശികയും മറ്റും ഇവര്‍ക്ക്‌ പൂര്‍ണ്ണമായി ലഭിച്ചതായി തൊഴിലാളികള്‍ പറഞ്ഞു. ഈ കാര്യത്തില്‍ തങ്ങളെ ഷാര്‍ജ തൊഴില്‍ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ ഏറെ സഹായിച്ച കാര്യം ഇവര്‍ നന്ദിപൂര്‍വ്വം അറിയിച്ചു.

തങ്ങളുടെ താമസ സ്ഥലത്ത് കഴിഞ്ഞ ഏതാനും ആഴ്ചകളായി വൈദ്യുതിയും വെള്ളവും ഇല്ലാതെ ദുരിതം അനുഭവിയ്ക്കുകയായിരുന്നു ഇവര്‍. സന്മനസ്സുള്ള ചില സംഘടനകള്‍ ഇവര്‍ക്ക്‌ ടാങ്കറില്‍ വെള്ളം എത്തിച്ചു കൊടുത്തുവെങ്കിലും വൈദ്യുതി എത്തിയ്ക്കുവാന്‍ കഴിഞ്ഞിരുന്നില്ല. വൈദ്യുതിയുടെ ബില്ലടയ്ക്കാതെ ബന്ധം വേര്‍പെടുത്തിയതായിരുന്നു. ഈ കാരണത്താല്‍ ഇവിടെ ജനറേറ്റര്‍ ഘടിപ്പിയ്ക്കുന്നതും നിയമ വിരുദ്ധമാണ് എന്നതിനാല്‍ അതും നടന്നില്ല. ഗള്‍ഫിലെ ചൂട് ഉയര്‍ന്നതോടെ നിശ്ചലമായ എയര്‍ കണ്ടീഷണറുകള്‍ ഉള്ള മുറികളില്‍ നിന്നും പുറത്തിറങ്ങി ഇവര്‍ വെളിയില്‍ നിലത്ത് വിരിച്ചു കിടക്കാന്‍ നിര്‍ബന്ധിതരായി.

നാളെ നാട്ടിലേയ്ക്ക് വിമാനം കയറുന്നതോടെ ഇവരുടെ ജീവിതത്തില്‍ മാസങ്ങള്‍ നീണ്ട ഒരു ദുരിതപൂര്‍ണമായ കാലഘട്ടത്തിനു അറുതിയാവുകയാണ്. ഇനി കുറച്ചു നാള്‍ നാട്ടില്‍ തന്നെ ജോലി ചെയ്തു കഴിയണം എന്നാണു താന്‍ ആഗ്രഹിയ്ക്കുന്നത് എന്ന് നാളെ മടങ്ങുന്ന ആലപ്പുഴ സ്വദേശിയായ അരുണ്‍ പറയുന്നു. വിസയ്ക്ക് വേണ്ടി ഒരു ലക്ഷം രൂപ നല്‍കിയാണ് ആദ്യ തവണ ഇവിടെ വന്നത്. അതിന്റെ ബാധ്യതയും പിന്നീട് 6 മാസക്കാലം ശമ്പളം മുടങ്ങിയതോടെ ഉണ്ടായ സാമ്പത്തിക ബാധ്യതകളും എല്ലാം കണക്കിലെടുക്കുമ്പോള്‍ വീണ്ടും ഇവിടെ തന്നെ തിരിച്ചു വരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ഇവര്‍ക്കാവുന്നില്ല. വിസ റദ്ദാക്കുന്നതിനോടൊപ്പം യു.എ.ഇ. യിലേക്കുള്ള ആറു മാസത്തെ പ്രവേശന നിരോധനവും ഉണ്ടാവും. ഈ കാലാവധി കഴിഞ്ഞാല്‍ വീണ്ടും പുത്തന്‍ പ്രതീക്ഷകളുമായി തിരികെ ഏതെങ്കിലും ഗള്‍ഫ്‌ നാട്ടിലേയ്ക്ക് തന്നെ നല്ലൊരു ജോലി ലഭിച്ചു തിരിച്ചു വരണം എന്ന് ആഗ്രഹമുണ്ട് എന്നും ഇവര്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹൌ ടു നെയിം ഇറ്റ്‌ ദുബായില്‍

June 12th, 2010

Do Anything - A Musical Sagaദുബായ് : ഇശൈ ജ്ഞാനി ഇളയരാജയുടെ ആദ്യ ചലച്ചിത്രേതര ആല്‍ബമായ “ഹൌ ടു നെയിം ഇറ്റ്‌” ദുബായില്‍ ഒരു സംഘം കലാകാരന്മാര്‍ ആവിഷ്കരിച്ചു. ദുബായ്‌ ഫ്ലോറ ഗ്രാന്‍ഡ്‌ ഹോട്ടലില്‍ നടന്ന ദര്‍ശന യു.എ.ഇ. സംഗമം – 2010ലാണ് ഈ അപൂര്‍വ സംഗീതാനുഭവം യു.എ.ഇ. യിലെ സംഗീത പ്രേമികള്‍ക്ക്‌ അനുഭവവേദ്യമായത്. കരോക്കെയുടെ സഹായമില്ലാതെ ലൈവ് ആയി ഇത്തരമൊരു സംഗീത പരിപാടി ഗള്‍ഫ്‌ മേഖലയില്‍ തന്നെ ഇതാദ്യമായിട്ടാണ്.

ഇളയരാജ 1986ല്‍ സംവിധാനം ചെയ്ത “ഡു എനിതിംഗ്” എന്ന സൃഷ്ടിയാണ് യു.എ.ഇ. യിലെ ആറു കലാകാരന്മാര്‍ ചേര്‍ന്ന് ദുബായില്‍ പുനസൃഷ്ടിച്ചത്.

do-anything-how-to-name-it-ilaiyaraja

ഇടത്തു നിന്നും : കാരോളിന്‍ (കീബോര്‍ഡ്‌), സന്തോഷ്‌ (ഗിറ്റാര്‍), ആനന്ദ്‌ (കീബോര്‍ഡ്‌), സപ്ന (വയലിന്‍), രഞ്ജിത്ത് (ട്രിപ്പിള്‍ ഡ്രംസ്), ജിഷി (പുല്ലാങ്കുഴല്‍)

യു.എ.ഇ. യിലെ നിരവധി കലാകാരന്മാര്‍ക്ക്‌ സംഗീതം അഭ്യസിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന  സംഗീതജ്ഞന്‍ ജി. വിനീത് കുമാറിന്റെ നേതൃത്വത്തില്‍ പ്രശസ്ത വയലിനിസ്റ്റും കഥകളി സംഗീതം, കര്‍ണ്ണാടക സംഗീതം, മോഹിനിയാട്ടം, ഭരതനാട്യം, കഥകളി എന്നിവയില്‍ പ്രവീണയുമായ സപ്ന അനുരൂപ് (വയലിന്‍), യു.എ.ഇ. യിലെ അറിയപ്പെടുന്ന യുവ കീബോര്‍ഡ്‌ കലാകാരിയും നര്‍ത്തകിയുമായ കാരോളിന്‍ സാവിയോ (കീബോര്‍ഡ്‌), പ്രശസ്ത ലീഡ്‌ ഇലക്ട്രിക്‌ ഗിറ്റാറിസ്റ്റ് സന്തോഷ്‌ കുമാര്‍ (ഗിറ്റാര്‍), ജിഷി സാമുവല്‍ (പുല്ലാങ്കുഴല്‍), യു.എ.ഇ. യിലെ സംഗീത സദസ്സുകളിലൂടെ വളര്‍ന്നു വരുന്ന യുവ കലാകാരനായ ആനന്ദ്‌ പ്രീത്‌ (കീബോര്‍ഡ്‌), പെര്‍ക്കഷന്‍ രംഗത്ത്‌ താള വിസ്മയം തീര്‍ക്കുന്ന പ്രശസ്ത ഡ്രമ്മര്‍ രഞ്ജിത്ത് പി. (ട്രിപ്പിള്‍ ഡ്രംസ്) എന്നിവര്‍ ചേര്‍ന്നാണ് ഈ സംഗീത വിരുന്നൊരുക്കിയത്. ഇവര്‍ ചേര്‍ന്ന് രൂപം നല്‍കിയ “ഡു എനിതിംഗ് – എ മ്യൂസിക്കല്‍ സാഗ – Do Anything – A Musical Saga – DAAMS” എന്ന ട്രൂപ്പിന്റെ ആദ്യ ലൈവ് പരിപാടി കൂടിയായിരുന്നു വെള്ളിയാഴ്ച ദുബായില്‍ നടന്നത്.

തമിഴ്‌ നാടന്‍പാട്ടിന്റെ തനത് ശൈലി, പാശ്ചാത്യ സംഗീതവുമായി ഇണക്കി ചേര്‍ത്ത് ഇമ്പമാര്‍ന്ന ഈണങ്ങള്‍ ഒരുക്കുന്നതില്‍ അതുല്യനാണ് ഇളയരാജ. ദക്ഷിണേന്ത്യന്‍ സംഗീത സംവേദനക്ഷമതയില്‍ പാശ്ചാത്യ സംഗീതത്തിന്റെ അലയടികള്‍ ഇത്ര ജനപ്രിയമാക്കിയ ഇളയരാജയുടെ ആദ്യത്തെ ചലച്ചിത്രേതര ആല്‍ബമാണ് 1986ല്‍ പുറത്തിറങ്ങിയ ഹൌ ടു നെയിം ഇറ്റ്‌. കര്‍ണ്ണാടക സംഗീതവും രാഗങ്ങളും ജെ. എസ്. ബാച്ചിന്റെ ഫ്യൂഗുകളും ബരോഖുകളും സമന്വയിപ്പിച്ച ഈ സൃഷ്ടി കര്‍ണ്ണാടക സംഗീതത്തില്‍ അദ്വിതീയനായ ത്യാഗരാജ സ്വാമികളുടെയും പാശ്ചാത്യ സംഗീതാചാര്യനായ ജെ. എസ്. ബാചിന്റെയും പേരിലാണ് ഇളയരാജ സമര്‍പ്പിച്ചത്.

ഈ ആല്‍ബത്തില്‍ നിന്നുമുള്ള “ഡു എനിതിംഗ്” എന്ന കൃതിയാണ് ദുബായില്‍ അവതരിപ്പിച്ചത്. 50 പേര്‍ ചേര്‍ന്നൊരുക്കിയ ഒരു ഓര്‍ക്കെസ്ട്ര ആറു പേര്‍ ചേര്‍ന്ന് പുനസൃഷ്ടിക്കാന്‍ ശ്രമിച്ചത് ഒരു അപരാധം തന്നെയാണ് എന്നാണു ഈ കലാകാരന്മാര്‍ പറയുന്നത്. പക്ഷെ ഇളയരാജ എന്ന നമ്മുടെയെല്ലാം കാലത്തെ അസാമാന്യ പ്രതിഭയോടുള്ള ആദര സൂചകമായാണ് തങ്ങള്‍ ഈ അപരാധത്തിന് മുതിര്‍ന്നത്. പ്രവാസ ജീവിതത്തിനിടയ്ക്ക്‌ ഇത്തരമൊരു സംഗീത കൂട്ടായ്മയ്ക്ക് രൂപം നല്‍കാനും അതിന്റെ ആദ്യ അരങ്ങേറ്റത്തില്‍ തന്നെ ഇളയരാജയെ പോലൊരു അതുല്യ പ്രതിഭയുടെ സൃഷ്ടി അവതരിപ്പിക്കാനും സാധിച്ചതില്‍ തങ്ങള്‍ക്കു ഏറെ സന്തോഷമുണ്ട്. കൂടുതല്‍ കലാകാരന്മാരെ കൂടി ഉള്‍പ്പെടുത്തുകയും, തുടര്‍ച്ചയായി പരിശീലനം നടത്തുകയും ചെയ്ത് ഈ കൂട്ടായ്മ വളര്‍ത്തിയെടുത്ത് പ്രവാസം സംഗീത സാന്ദ്രമാക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നും ഇവര്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദര്‍ശന സംഗമം 2010

June 12th, 2010

darsana-sangamamദുബായ്‌ : പാലക്കാട്‌ എന്‍. എസ്. എസ്. എന്‍ജിനീയറിംഗ് കോളജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനായ ദര്‍ശന യുടെ യു.എ.ഇ. ചാപ്റ്റര്‍ സംഘടിപ്പിച്ച കുടുംബ സംഗമം ദര്‍ശന യു.എ.ഇ. സംഗമം 2010 ദുബായ് ഫ്ലോറ ഗ്രാന്‍ഡ്‌ ഹോട്ടലില്‍ വെച്ച് നടന്നു. ദര്‍ശന എക്സിക്യൂട്ടിവ്‌ കമ്മിറ്റി അംഗവും അധ്യക്ഷനുമായ അരുണന്‍ ടി. എന്‍. സംഗമം ഉദ്ഘാടനം ചെയ്തു. മനു രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.

തുടര്‍ന്ന് അവതരിപ്പിച്ച അനുശോചന പ്രമേയത്തില്‍ സാഹിത്യകാരന്‍ കോവിലന്‍, നടന്‍ മുരളി, രാഷ്ട്രീയ നേതാക്കളായ ജ്യോതി ബസു, വര്‍ക്കല രാധാകൃഷ്ണന്‍, സെയ്തലവിക്കുട്ടി, എന്‍. എസ്. എസ്. എന്‍ജിനിയറിങ് കോളജ്‌ അദ്ധ്യാപകനായിരുന്ന ലൂയീസ്‌ പഞ്ഞിക്കാരന്‍, കോളജ്‌ ഹോസ്റ്റലിലെ പാചകക്കാരന്‍ നാരായണേട്ടന്‍, മംഗലാപുരം വിമാനാപകടത്തില്‍ മരിച്ചവര്‍ എന്നിവരുടെ മരണത്തില്‍ അനുശോചിച്ചു ഒരു നിമിഷം മൌനം പാലിച്ചു.

darsana-uae

മെക്സിക്കോയിലെ എണ്ണ ചോര്‍ച്ച യുടെ പശ്ചാത്തലത്തില്‍ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ആര്‍ത്തി ഉയര്‍ത്തുന്ന പരിസ്ഥിതി ഭീഷണിയെ പറ്റി യോഗം പ്രമേയം അവതരിപ്പിച്ചു. യു. ഡി. എഫ്. സര്‍ക്കാര്‍ തുടങ്ങി വെയ്ക്കുകയും, പിന്നീട് ഒരു സ്ഥിരമായ പരിഹാരം കാണാനാവാതെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ സമസ്യയായി തീര്‍ന്നതുമായ സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയമായിരുന്നു അടുത്തതായി അവതരിപ്പിച്ചത്. ഭോപ്പാല്‍ ദുരന്തത്തില്‍ കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിച്ചതിലും, കോടതി നല്‍കിയ ശിക്ഷ കുറഞ്ഞു പോയതിലും, ദുരന്തത്തിലെ ഇരകളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുമുള്ള പ്രമേയവും യോഗം പാസ്സാക്കി. കേന്ദ്ര തൊഴില്‍ ഉറപ്പു പദ്ധതിയില്‍ എഞ്ചിനിയര്‍മാരെ കൂടി ഉള്‍പ്പെടുത്തണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയവും അവതരിപ്പിക്കുകയുണ്ടായി.

darsana-uae-audience

ദര്‍ശന യു.എ.ഇ. ചാപ്റ്ററിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് ദിനേശ്‌ ഐ. അവതരിപ്പിച്ചു. ദര്‍ശനയുടെ ആഗോള എക്സിക്യൂട്ടിവ്‌ കമ്മിറ്റി റിപ്പോര്‍ട്ട് കൃഷ്ണകുമാര്‍ അവതരിപ്പിച്ചു.

darsana-uae-thiruvathirakali

തിരുവാതിരക്കളി

ഉച്ചയ്ക്ക് ശേഷം നടന്ന സാംസ്കാരിക സംഗമത്തില്‍ ദര്‍ശന അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറി. നന്ദിതാ കൃഷ്ണകുമാര്‍ അവതരിപ്പിച്ച ക്ലാസിക്കല്‍ നൃത്തം, സുമ സന്തോഷ്‌ കുമാര്‍, അനിത സഖറിയ, മീന രഘു, ഷമീന ഒമര്‍ ഷെറിഫ്, സിന്ധു നാരായണന്‍, രെശ്മി നീലകണ്ഠന്‍, രെശ്മി സുഭാഷ്‌, ഷീന മുരളി എന്നിവര്‍ അവതരിപ്പിച്ച തിരുവാതിരക്കളി, ഭദ്ര സുധീര്‍, ജയിത ഇന്ദുകുമാര്‍ എന്നിവര്‍ അവതരിപ്പിച്ച ക്ലാസിക്കല്‍ നൃത്തം, നീതു ബാലചന്ദ്രന്റെ കവിതാ പാരായണം, കാരോളിന്‍ സാവിയോയും സംഘവും അവതരിപ്പിച്ച സെമി ക്ലാസിക്കല്‍ സംഘ നൃത്തം, റെയ്ന സഖറിയ, ശ്രേയ നീലകണ്ഠന്‍, മേഖ മനോജ്‌, സ്നിഗ്ദ്ധ മനോജ്‌, അവന്തിക മുരളി എന്നിവര്‍ അവതരിപ്പിച്ച സംഘ നൃത്തം, ഷാലിന്‍ ഷേര്‍ഷ, ഷെറിന്‍ ഷേര്‍ഷ എന്നിവരുടെ ക്ലാസിക്കല്‍ നൃത്തം, വേദാന്ത് പ്രദീപിന്റെ ഉപകരണ സംഗീതം, ഗായത്രി ഇന്ദുകുമാര്‍, ജയിത ഇന്ദുകുമാര്‍, അഖീല ഷെറിഫ്, നന്ദിതാ കൃഷ്ണകുമാര്‍, ശില്‍പ്പ നീലകണ്ഠന്‍ എന്നിവര്‍ അവതരിപ്പിച്ച സംഘ നൃത്തം, സോഫിയ ജോസഫ്‌ അവതരിപ്പിച്ച ഭരതനാട്ട്യം, ഋഷികേശ് നാരായണന്‍, അതുല്‍ രഘു, ഗായത്രി ഇന്ദുകുമാര്‍, ജയിത ഇന്ദുകുമാര്‍, അഖീല ഷെറിഫ്, ഭദ്ര സുധീര്‍, റെയ്ന സഖറിയ, ശില്‍പ്പ നീലകണ്ഠന്‍, അവന്തിക മുരളി, നന്ദിതാ കൃഷ്ണകുമാര്‍ എന്നിവര്‍ അവതരിപ്പിച്ച സംഘ ഗാനം, ശ്വേത ശശീന്ദ്രന്റെ ഭരതനാട്ട്യം, ശില്‍പ്പ നീലകണ്ഠന്റെ ഗാനം, ശ്രീകാന്ത്‌ സന്തോഷിന്റെ ഉപകരണ സംഗീതം, ദിയ ലക്ഷ്മിയുടെ ഗാനം, സപ്ന, സന്തോഷ്‌, കാരോളിന്‍, രഞ്ജിത്ത്, ജിഷി, ആനന്ദ്‌ എന്നിവര്‍ അവതരിപ്പിച്ച ഓര്‍ക്കെസ്ട്ര എന്നിവ സാംസ്കാരിക സായാഹ്നത്തിന് മാറ്റ് കൂട്ടി.

ദര്‍ശന സംഘടിപ്പിച്ച വിവിധ മല്‍സരങ്ങളില്‍ സമ്മാനാ ര്‍ഹരായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

കൂടുതല്‍ ചിത്രങ്ങള്‍ ചിത്രശാലയില്‍ കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കല അബുദാബി കമ്മിറ്റി

June 12th, 2010

kala-abudhabi-epathramഅബുദാബി :  കല അബുദാബി യുടെ 2010 -11 ലെ കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നു.  പ്രസിഡന്‍റ് അമര്‍ സിംഗ് വലപ്പാട്,  ജനറല്‍ സെക്രട്ടറി മോഹന്‍ പിള്ള, ട്രഷറര്‍ മോഹന്‍ ദാസ്‌ ഗുരുവായൂര്‍,  എന്നിവരെയും രക്ഷാധികാരി കളായി ഡോ. മൂസ്സ പാലക്കല്‍, നാരായണന്‍ നായര്‍ എന്നിവരെയും തിരഞ്ഞെടുത്തു.   മറ്റു ഭാര വാഹിക ളായി ടി. പി.  ഗംഗാധരന്‍,  ജനാര്‍ദ്ദന ദാസ് കുഞ്ഞി മംഗലം,  പി. പി. ദാമോദരന്‍,  സുരേഷ് കാടാച്ചിറ (വൈസ്​ പ്രസിഡന്‍റ്),  ബഷീര്‍, ദിനേഷ് ബാബു, പ്രമോദ് ജി. നമ്പ്യാര്‍ (ജോ. സെക്രട്ടറി),   ക്രയോണ്‍ ജയന്‍ (കലാ വിഭാഗം സെക്രട്ടറി),  ഗോപാല്‍ (ബാല വേദി കണ്‍വീനര്‍),  സോണിയാ വികാസ് (വനിതാ വിഭാഗം കണ്‍വീനര്‍) എന്നിവ രേയും മറ്റു ഇരുപത് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി യെയും തെരഞ്ഞെടുത്തു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രവാസി കള്‍ക്ക് വോട്ടവകാശ ത്തിന് നിയമ ഭേദഗതി വരുന്നു

June 11th, 2010

ballot - box- epathramഅബുദാബി :  പ്രവാസി കള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുവാന്‍    ജന പ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.  ജന പ്രാതിനിധ്യ നിയമ ത്തിലെ 20(1) ബി വകുപ്പ് ഭേദ ഗതി ചെയ്യാന്‍ പ്രതി രോധ മന്ത്രി എ. കെ.  ആന്‍റണി യുടെ നേതൃത്വ ത്തിലുള്ള മന്ത്രി സഭാ ഉപ സമിതി ശുപാര്‍ശ ചെയ്തു. 

വിദേശ ങ്ങളില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന   ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് കൈവശം ഉള്ള വര്‍ക്ക് വോട്ടു ചെയ്യുന്ന തിന് ഭേദ ഗതിയിലൂടെ അവകാശം ലഭിക്കും എന്ന് സമിതി അംഗം വയലാര്‍ രവി പറഞ്ഞു.

പാര്‍ലമെണ്ടിന്‍റെ വര്‍ഷ കാല സമ്മേളന ത്തില്‍ ഭേദഗതി ബില്‍ അവതരിപ്പിക്കും. വോട്ടര്‍ പട്ടിക യില്‍ പേര്‍ ഉള്‍പ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാം.  തിരഞ്ഞെടുപ്പ് വേളയില്‍ നാട്ടില്‍ ഉള്ളവര്‍ക്ക് മാത്രമേ വോട്ടു ചെയ്യാന്‍ സാധിക്കുകയുള്ളൂ. വിദേശത്തു നിന്നു തപാല്‍ വോട്ട് ചെയ്യാന്‍ ആവില്ല.  ഇതു സംബന്ധിച്ച മറ്റ് നടപടി ക്രമങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കും.

- pma

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « ഗള്‍ഫ് വിമാനം വൈകിയാല്‍ കോഴിക്കോട് ‘പകരം സംവിധാനം’
Next »Next Page » കല അബുദാബി കമ്മിറ്റി »



  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine