പാവങ്ങള്‍ നോവല്‍ ആസ്വാദനവും കവിയരങ്ങും

July 8th, 2012

victor-hugo-les-miserables-epathram
ഷാര്‍ജ : വിഖ്യാത സാഹിത്യകാരന്‍ വിക്ടര്‍ യൂഗോയുടെ ‘ പാവങ്ങള്‍ ‘ നോവല്‍ പ്രസിദ്ധീ കരിച്ചതിന്റെ നൂറ്റിയമ്പതാം വാര്‍ഷികാചരണ പരിപാടി കളുടെ ഭാഗമായി ജൂലൈ 13 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഷാര്‍ജ ഏഷ്യാ മ്യൂസിക് ഇന്‍സ്റ്റിട്ട്യൂട്ടില്‍ പ്രസക്തി യുടെ ആഭിമുഖ്യ ത്തില്‍ നോവല്‍ ആസ്വാദനവും കവിയരങ്ങും സംഘടിപ്പിക്കും.

പ്രസക്തി ജനറല്‍ സെക്രട്ടറി വി. അബ്ദുള്‍ നവാസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രമുഖ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരായ എന്‍. എസ്. ജ്യോതികുമാര്‍, നാസര്‍ ബേപ്പൂര്‍, രാജീവ് ചേലനാട്ട് എന്നിവര്‍ പാവങ്ങള്‍ നോവലിനെ അധികരിച്ച് സംസാരിക്കും.

തുടര്‍ന്നു കവിയരങ്ങില്‍ അനൂപ് ചന്ദ്രന്‍, അസ്‌മോ പുത്തന്‍ചിറ, നസീര്‍ കടിക്കാട്, സൈനുദ്ധീന്‍ ഖുറൈഷി, ടി. എ. ശശി, അഷ്‌റഫ് ചമ്പാട്, രാജീവ് മുളക്കുഴ എന്നിവര്‍ പങ്കെടുക്കും.

പാവങ്ങള്‍ പ്രസിദ്ധീ കരിച്ചതിന്റെ നൂറ്റിയമ്പതാം വാര്‍ഷികാചരണ പരിപാടി കളുടെ ഭാഗമായി പ്രസക്തി, 2012 ജൂണ്‍ മുതല്‍ 2013 ജൂണ്‍ വരെ ഒരു വര്‍ഷക്കാലം യു. എ. ഇ. യുടെ വിവിധ എമിറേറ്റുകളില്‍ പ്രൊഫഷണല്‍ നാടകം, നോവല്‍ ആസ്വാദനം, സംഘ ചിത്രരചന, സിനിമ പ്രദര്‍ശനം, കഥ – കവിത ക്യാമ്പ്, കുട്ടികള്‍ക്കു വേണ്ടിയുള്ള വിവിധ മത്സരങ്ങള്‍ തുടങ്ങിയ പരിപാടി കളാണ് സംഘടിപ്പിക്കുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാറപ്പുറത്ത് മനുഷ്യനന്മ കാംക്ഷിച്ച കഥാകാരന്‍ : ഡോ. ഡി. ബാബുപോള്‍

July 8th, 2012

parappurathu-foundation-babu-paul--inauguration-ePathram
ദുബായ് : ജീവിത ത്തിന്റെ കൊടും തമസ്സിലും പ്രകാശ ത്തിന്റെ നേരിയ കിരണങ്ങള്‍ ദര്‍ശിച്ച നവോത്ഥാന കാലഘട്ട ത്തിലെ ശ്രദ്ധേയനായ നോവലിസ്റ്റ് ആയിരുന്നിട്ടും വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയ കഥാകാരനായിരുന്നു പാറപ്പുറത്ത്‌ എന്നും എന്നാല്‍ പുരസ്‌കാര ലബ്ധിയേക്കാള്‍ ഉപരി കാലത്തെ അതിജീവിക്കാനുള്ള കരുത്ത് അദ്ദേഹ ത്തിന്റെ രചന കള്‍ക്ക് ഉണ്ടായിരുന്നു എന്നും പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ ഡോ. ഡി. ബാബുപോള്‍ അഭിപ്രായപ്പെട്ടു.

പാറപ്പുറത്ത് ഫൗണ്ടേഷന്റെ ആഭിമുഖ്യ ത്തില്‍ ഖിസൈസ് ആപ്പിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയ ത്തില്‍ സംഘടിപ്പിച്ച പാറപ്പുറത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

മനുഹ്യ നന്മ കാംക്ഷിച്ച കഥാകാരനായിരുന്നു പാറപ്പുറത്ത്. സൈനികരുടെ ജീവിത ത്തിലേക്ക് വെളിച്ചം വീശി ക്കൊണ്ട് വായനക്കാര്‍ക്ക് പുതിയ അനുഭവ തലം സമ്മാനിച്ച കഥാകാരന്‍. ജീവിത ത്തിന്റെ ക്ഷണികതയും നശ്വരതയും തന്റെ കൃതികളില്‍ ഉടനീളം കാണാം. പാറപ്പുറ ത്തിന്റെ എഴുത്തിന്റെ കാലഘട്ട ത്തില്‍ സാങ്കേതിക വിദ്യ ഇത്രകണ്ട് വളര്‍ന്നിട്ടി ല്ലായിരുന്നു. അതു കൊണ്ട് ഓരോ കഥാകാരനും അച്ചടി മാധ്യമങ്ങള്‍ക്ക് പുറകേ പോകേണ്ടി വന്നു. അത് പട്ടിണി യുടെയും പരാധീനത യുടെയും കാലമായിരുന്നു. അന്ന് എന്തിനും ഒരു അടുക്കും ചിട്ടയും ഉണ്ടായിരുന്നു. ഇന്ന് മലയാളി യുടെ ആ സ്വഭാവ ത്തിന് മാറ്റം സംഭവിച്ചു വെന്ന് ബാബു പോള്‍ പറഞ്ഞു.

അനുസ്മരണ സമ്മേളന ത്തോട് അനുബന്ധിച്ച് പ്രവാസി കള്‍ക്കായി സംഘടിപ്പിച്ച മൂന്നാമത് പാറപ്പുറത്ത് സ്മാരക ചെറുകഥാ പുരസ്‌കാര ത്തിന് അര്‍ഹനായ ഷാബു കിളിത്തട്ടിലിന് പതിനായിരത്തൊന്നു രൂപയും പ്രശസ്തി പത്രവും ഫലകവും ബാബു പോള്‍ സമ്മാനിച്ചു.

parappurathu-award-2012-to-shabu-kilithattil-ePathram

കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അദ്ധ്യക്ഷനായ സമിതി തെരഞ്ഞെടുത്ത ‘ജഡകര്‍ത്തൃകം’ എന്ന കഥയാണ് ഷാബുവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

പോള്‍ ജോര്‍ജ് പൂവത്തേരില്‍ അദ്ധ്യക്ഷത വഹിച്ചു. റോജിന്‍ പൈനുംമൂട്, സജിത്ത് കുമാര്‍ പി. കെ, ഫിലിപ്പ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഷാബു കിളിത്തട്ടില്‍ മറുപടി പ്രസംഗം നടത്തി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സുനില്‍ പാറപ്പുറത്ത്, നാട്ടുകാരായ ഭാസ്‌കര്‍ രാജ്, അഡ്വ. സന്തോഷ് മാത്യൂസ്, ബി. ശശികുമാര്‍ എന്നിവര്‍ പാറപ്പുറ ത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു. മച്ചിങ്ങല്‍ രാധാകൃഷ്ണന്‍ അവതാരകന്‍ ആയിരുന്നു.

ജോര്‍ജ് മാത്യു ചെറിയത്ത്, കെ. എ. ജബ്ബാരി, സലീം അയ്യനോത്ത്, ഡോ. കെ. ഷാജി, രാഘവന്‍, റോയി പത്തിച്ചിറ, റെനി കെ. ജോണ്‍, മനുഡേവിഡ്, കെ. കെ. നാസര്‍, ജിസ് ജോര്‍ജ്, തോമസ് പി. തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒമാനില്‍ നാലു പേര്‍ അറസ്റ്റില്‍

July 8th, 2012

ഒമാന്‍ : വ്യാജ വിസയും വ്യാജ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകളും നിര്‍മിച്ച് വിതരണം ചെയ്തിരുന്ന സംഘ ത്തിലെ നാലു പേര്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ പിടിയിലായി. വ്യാജ വിസകള്‍ വ്യാപകമായി വില്‍പന നടത്തുന്നു എന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ നിര്‍മിച്ചു നല്‍കുന്നു എന്നും പൊലീസിന് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാന ത്തിലാണ് അന്വേഷണം ആരംഭിച്ചത്.

അറ്റോണി ജനറലിന്റെ സഹായ ത്തോടെ പൊലീസ് നടത്തിയ അന്വേഷണ ത്തിലും തെരച്ചിലും നാല് ഏഷ്യക്കാരാണ് പിടിയിലായത്. ഇവര്‍ വ്യാജ വിസയും മെഡിക്കല്‍ റിപ്പോര്‍ട്ടും നിര്‍മിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. ഇവരില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപന ങ്ങളൂടെ വ്യാജ സീലും പിടികൂടി. ഒമാനില്‍ വിസ എടുക്കാന്‍ ഉപയോഗിക്കുന്ന വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഇവരില്‍ നിന്ന് കണ്ടെടുത്തു.

കൂടുതല്‍ അന്വേഷണത്തിന് ഇവരെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി. തങ്ങളുടെ കൈയില്‍ ലഭിക്കുന്ന രേഖകള്‍ കുറ്റമറ്റതാണെന്ന് ഉറപ്പ് വരുത്തണം എന്ന് റോയല്‍ ഒമാന്‍ പൊലീസ് പൊതു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

– അയച്ചു തന്നത് : ബിജു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വായന പക്ഷാചരണ സമാപനവും അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണവും

July 8th, 2012

sahrudaya-awards-epathram
ദുബായ് : 2012 ജനുവരി മുതല്‍ ജൂണ്‍ വരെ യു. എ. ഇ. യില്‍ ബഹുമുഖ പ്രതിഭാ പുരസ്‌കാരങ്ങള്‍ നേടിയ സാഹിത്യ സാംസ്‌കാരിക മാധ്യമ മേഖല കളിലെ ഇരുപതോളം പ്രതിഭകളെ സലഫീ ടൈംസ് ഫ്രീ മീഡിയയും കേരളാ റീഡേഴ്‌സ് & റൈറ്റേഴ്‌സ് സര്‍ക്കിളും (ദുബായ് വായനക്കൂട്ടം)സംയുക്തമായി സംഘടി പ്പിക്കുന്ന പരിപാടിയില്‍ അനുമോദിക്കുന്നു.

എ. പി. അബ്ദു സമദ് സാബില്‍ (സീതി സാഹിബ് വിചാരവേദി പുരസ്‌കാരം), ഷീലാ പോള്‍ (പ്രവാസി എഴുത്തുകാര്‍ക്കുള്ള യൂറോപ്യന്‍ അവാര്‍ഡ്), ഐസക് ജോണ്‍ (ബിസിനസ് ജേര്‍ണലിസം ഗ്ലോബല്‍ അവാര്‍ഡ്), ഇ. സതീഷ്, എല്‍വിസ് ചുമ്മാര്‍ (ഏഷ്യാ വിഷന്‍ ടെലി വിഷന്‍ അവാര്‍ഡ്), ബിജു ആബേല്‍ ജേക്കബ് (പ്രവാസി ഭാരതീയ സമ്മാന്‍), ജലീല്‍ പട്ടാമ്പി, ബി. എസ്. നിസാമുദ്ധീന്‍ (ഗ്രീന്‍ വോയ്‌സ് മാധ്യമ പുരസ്‌കാരം), ഷാബു കിളിത്തട്ടില്‍ (പാറപ്പുറത്ത് ഫൌണ്ടേഷന്‍ പുരസ്കാരം), പുന്നയൂര്‍ക്കുളം സൈനുദ്ധീന്‍ (അങ്കണം സാംസ്‌കാരിക വേദി പുരസ്‌കാരം), ലത്തീഫ് മമ്മിയൂര്‍, സലാം പാപ്പിനിശ്ശേരി, സോണിയ റഫീഖ്, രമേശ് പെരുമ്പിലാവ് (പാം പുസ്തകപ്പുര അവാര്‍ഡ്), ഷാജി ഹനീഫ്, സലിം അയ്യനത്ത് (അറ്റ്‌ലസ് ഏഷ്യാനെറ്റ് അവാര്‍ഡ്), ലീനാ സാബു വര്‍ഗ്ഗീസ് (കുമ്മാട്ടി കവിതാ പുരസ്‌കാരം) എന്നിവരെയാണ് ആദരിക്കുന്നത്.

ഈ വര്‍ഷത്തെ വായന പക്ഷാചരണ സമാപനത്തോട് അനുബന്ധിച്ച് വിവിധ ഭാഷാ ആനുകാലിക പത്ര മാസിക പ്രദര്‍ശനവും സംഘടിപ്പി ക്കുന്നുണ്ട്. ‘വായന മരിക്കുന്നില്ല’ എന്ന പ്രമേയ ത്തിലാണ് പരിപാടി.

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ പ്രമുഖ പണ്ഡിതനും എഴുത്തു കാരനുമായ അബ്ദുല്‍ റഷീദ് കുട്ടമ്പൂര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. പ്രമുഖ എഴുത്തുകാരനും പ്രവാസി പത്ര പ്രവര്‍ത്തകനുമായ അമ്മാര്‍ കീഴുപറമ്പ് രാജ്യാന്തര വായനാദിന സന്ദേശം നല്‍കും. സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകരും മാധ്യമ പ്രതിനിധികളും ആശംസകള്‍ നേര്‍ന്നു സംസാരിക്കും.

അല്‍ ദീഖ് ഓഡിറ്റോറിയ ത്തില്‍ (ദേര ഇത്തിസലാത്ത് – യൂണിയന്‍ മെട്രോക്കു സമീപം) ജൂലൈ 13 വെള്ളിയാഴ്ച രാവിലെ 9 മണി മുതലാണ് പരിപാടി.

നാട്ടിലെയും മറുനാട്ടിലെയും അപൂര്‍വ്വ ങ്ങളായ വിവിധ ഭാഷാ പ്രസിദ്ധീ കരണങ്ങള്‍ കൈവശമുള്ളവര്‍ അത് പ്രദര്‍ശന ത്തിലേക്ക് നല്‍കി സഹകരിക്കണം എന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

വിവരങ്ങള്‍ക്ക് വിളിക്കുക : 050 584 2001.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജനപ്രതിനിധികൾ പ്രവാസികളെ ആശയക്കുഴപ്പത്തിൽ ആക്കുന്നു

July 7th, 2012

indian-rupee-epathram

ദുബായ് : പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തി പ്രവാസികളെ ജനപ്രധിനിധികൾ ആശയക്കുഴപ്പത്തിലാക്കുന്നു. പുതിയ നികുതിയെ പറ്റി വിദേശ ഇന്ത്യക്കാർക്ക് ഇടയിൽ ഒട്ടേറേ ആശങ്കകളും അതിലേറേ അവ്യക്തതകളും നിലനിൽക്കുന്നുണ്ട്. കേന്ദ്ര സർക്കാറിന്റെ പുതിയ തീരുമാനം അനുസരിച്ച് ജൂലായ് ഒന്നു മുതൽ വിദേശത്തു നിന്നയയ്ക്കുന്ന തുകയ്ക്ക് ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന ബാങ്ക് ചാർജിന്റെ 12.36 ശതമാനം സേവന നികുതി ഈടാക്കും.

ഇന്ന് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ നില നിർത്തുന്നതിൽ പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് അയയ്ക്കുന്ന തുക ഒരു നിർണ്ണായക ഘടകം തന്നെ. രൂപയുടെ മൂല്യത്തകർച്ച രൂക്ഷമായിരിക്കുകയും, അതേ സമയം വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സർക്കാർ ഇന്ത്യക്കാർ അയയ്ക്കുന്ന പണത്തിന് അധിക നികുതി ഈടാക്കാൻ ഒരുങ്ങുന്നതിന്റെ യുക്തി എന്തെന്ന് മനസിലാകുന്നില്ല. പുതുതായി സർക്കാർ എടുത്ത തീരുമാനം വിദേശ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള സാധ്യതയെ പ്രതികൂലമായി ബാധിക്കും.

ധനകാര്യ സ്ഥാപനങ്ങൾ ബാങ്കിൽ നിന്നും ഈടാക്കുന്നതാണ് ഇപ്പോഴുള്ള പുതിയ സേവന നികുതി. പ്രത്യക്ഷത്തിൽ ബാങ്ക് നൽകേണ്ടതാണെങ്കിലും ഭാവിയിൽ ഇത് തുക അയയ്ക്കുന്നവരിൽ നിന്നു തന്നെ ഈടാക്കപ്പെടുമെന്നാണ് സൂചന.

പ്രവാസി സംഘടനകൾ മാറി മാറി വാചക കസർത്ത് നടത്തുമ്പോൾ ഇത് പോലെയുള്ള സർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെ ശക്തമായി പ്രതീകരിക്കാൻ മുമ്പോട്ട് വരണം. ഗള്ഫിൽ പല ക്ലേശങ്ങളും സഹിച്ച് ചെറുകിട ജോലികൾ ചെയ്തു നാട്ടിലേക്ക് പണം അയയ്ക്കുന്ന മലയാളികളെ ഈ നിയമം ശരിക്കും ബാധിക്കും. ബാങ്ക് വഴി പണം നാട്ടിലേക്ക് അയയ്ക്കുന്നവരിൽ പലരും കുഴൽപണം പോലുള്ള അനധികൃത മാർഗ്ഗത്തിലേക്ക് തിരിയുവാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.

വിദേശ സന്ദർശനം എന്ന ഓമന പേരിൽ വിദേശത്ത് എത്തുന്ന കേരള രാഷ്ട്രീയ പ്രധിനിധികൾ വ്യാജ വാഗ്ദാനം നല്കി കീശ വീർപ്പിച്ചു പോകുമ്പോൾ, സംസ്ഥാനത്തും, കേന്ദ്രത്തിലും പ്രവാസികൾക്ക് ദോഷകരമായ നിയമ നിർമ്മാണ സമയത്ത് പ്രതീകരിക്കാനുള്ള ചങ്കൂറ്റം കാട്ടാറില്ല. ഈ കൂട്ടരെ വിദേശ സന്ദർശന വേളയിൽ പ്രവാസി സംഘടനകൾ കാശു കൊടുത്തു പ്രോത്സാഹിപ്പിക്കാതെ, പ്രതിഷേധം അറിയിക്കുവാനുള്ള അവസരമായി കാണണം.

ഭാര്യമാർക്ക് കെട്ടു താലി പോലും അണിഞ്ഞു സ്വന്തം നാട്ടിലേക്ക് പോകുവാനുള്ള അവസരം മുടക്കുന്ന കിരാതമായ കസ്റ്റംസ് നിയമങ്ങൽ മാറ്റി എഴുതുവാൻ എന്ത് കൊണ്ട് മടി കാട്ടണം? വർഷങ്ങൾക്ക് മുമ്പ് സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 30000 രൂപ എന്ന നിയമത്തിന്റെ മറവിൽ നാട്ടിലേക്ക് പോകുന്ന പ്രവാസികളെ ഡ്യൂട്ടി അടിച്ചും, കൈക്കൂലി ചോദിച്ചും ദ്രോഹിക്കുന്നത് ഇന്ന് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. പ്രവാസികളോട് കാട്ടുന്ന ഇത്തരത്തിലുള്ള നീചമായ സമീപനം ഭാവിയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്നതിൽ അതിശയോക്തി ഇല്ല. ഇന്ത്യ ലോക രാഷ്ട്രങ്ങളുടെ ഇടയിൽ പല കാര്യങ്ങളിലും ഒന്നാമത് ആയപ്പോഴും, ഇത്തരത്തിലുള്ള ചില കാര്യങ്ങളിൽ വളരെ വളരെ വർഷങ്ങളുടെ പിന്നിലാണ്.

(സേവന നികുതിയെ പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചത് – അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ)

എബി മക്കപ്പുഴ

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിദ്യാഭ്യാസ സഹായ പദ്ധതി വയനാട് ജില്ലയില്‍
Next »Next Page » വായന പക്ഷാചരണ സമാപനവും അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണവും »



  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine