ആഗോള വിജയത്തിന്റെ അറുന്നൂറ് മേനിയുമായി യു. എ. ഇ. എക്സ്ചേഞ്ച്

July 3rd, 2012

uae-exchange-600-branch-epathram

ദുബായ് : ആഗോള തലത്തില്‍ അറുന്നൂറ് ശാഖകള്‍ പൂർത്തിയാക്കി യു. എ. ഇ. എക്സ്ചേഞ്ച് ചരിത്രം കുറിക്കുകയാണ്. ദുബായ് മെട്രോ റെയിൽവേയുടെ പതിനാല് സ്റ്റേഷനുകളില്‍ യു. എ. ഇ. എക്സ്ചേഞ്ച് ശാഖകള്‍ നിലവില്‍ വന്നതോടെ, യു. എ. ഇ. യില്‍ തന്നെ 114 ശാഖകള്‍ എന്ന അപൂർവ്വ നേട്ടത്തിനും യു. എ. ഇ. എക്സ്ചേഞ്ച് അർഹരായി. റെഡ് ലൈനിലും ഗ്രീന്‍ ലൈനിലും ഏഴ് വീതം ശാഖകളാണ് യു. എ. ഇ. എക്സ്ചേഞ്ച് ആരംഭിച്ചിട്ടുള്ളത്. റെഡ് ലൈനില്‍ ഖാലിദ്‌ ബിന്‍ വലീദ്, ജബല്‍ അലി, എമിറേറ്റ്സ് ടവര്‍, എമിറേറ്റ്സ്, റാഷിദിയ, ടീക്കോം, യൂണിയന്‍ സ്റ്റേഷനുകളിലും ഗ്രീന്‍ ലൈനില്‍ എയർപോർട്ട് ഫ്രീസോണ്‍, ഊദ്‌ മേത്ത, എത്തിസലാത്ത്, സാലാ അല്‍ ദിൻ, സ്റ്റേഡിയം, അല്‍ ഗുബൈബ, അല്‍ ഹഹിദി സ്റ്റേഷനുകളിലുമാണ് ഇവ. യൂണിയന്‍ മെട്രോ സ്റ്റേഷനിലെ ശാഖ ഇക്കഴിഞ്ഞ ദിവസം യു. എ. ഇ. എക്സ്ചേഞ്ച് ഗോബല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി ഉദ്ഘാടനം ചെയ്തതോടെയാണ് യു. എ. ഇ. എക്സ്ചേഞ്ച് അറുന്നൂറ് ശാഖകൾ എന്ന നാഴികക്കല്ല് പിന്നിട്ടത്.

അബുദാബിയില്‍ ഒരു ശാഖയുമായി പ്രവർത്തനം തുടങ്ങിയ ഈ ധന വിനിമയ ശൃംഖലക്ക് ഇപ്പോള്‍ അഞ്ച് വൻകരകളിലായി മുപ്പത് രാജ്യങ്ങളില്‍ അറുന്നൂറ് ശാഖകളായി. ഇവയില്‍ മുന്നൂറെണ്ണം ഇന്ത്യയിലാണ് എന്നതും പ്രത്യേക പ്രാധാന്യമർഹിക്കുന്നു. ഈ ആഘോഷ വേളയില്‍ ഉപഭോക്താക്കൾക്ക് വേണ്ടി, വിവിധ രാജ്യങ്ങളില്‍ ഒട്ടേറെ സമ്മാന പദ്ധതികളും മറ്റും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ നടന്ന വാർത്താ സമ്മേളനത്തില്‍ യു. എ. ഇ. എക്സ്ചേഞ്ച് ഗ്ലോബല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി പ്രഖ്യാപിച്ചു. ആഗോള തലത്തില്‍, തൊഴില്‍ തേടിയുള്ള പ്രവാസം പെരുകിയിരിക്കുന്ന വർത്തമാനകാല സാഹചര്യത്തില്‍, ഓരോ രാജ്യത്തെയും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്, പണമിടപാട് രംഗത്ത് ഏറ്റവും കുറഞ്ഞ സമയത്തില്‍, ഏറ്റവും കണിശമായി പണ വിനിമയം കൈകാര്യം ചെയ്യുന്നതിനാണ് തങ്ങള്‍ എപ്പോഴും ശ്രമിക്കുന്നതെന്നും, അതിനു വേണ്ടി സ്വന്തം സാങ്കേതിക സംവിധാനങ്ങള്‍ നിരന്തരം നവീകരിച്ചു കൊണ്ട് അത്ഭുതാവഹമായ ചുവടുവെയ്പ്പുകളാണ് യു. എ. ഇ. എക്സ്ചേഞ്ച് നടത്തി ക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിശ്വസ്ത മണി ട്രാൻസ്ഫര്‍ സ്ഥാപനമെന്ന നിലയില്‍, കഴിയാവുന്നത്രയും രാഷ്ട്രങ്ങളില്‍ ഉപഭാക്താക്കളുടെ തൊട്ടടുത്ത്, യു. എ. ഇ. എക്സ്ചേഞ്ച്ന്റെ മാതൃകാ സേവനം എത്തിക്കുകയാണ് കൂടുതല്‍ ശാഖകള്‍ സ്ഥാപിക്കുക വഴി ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

അറുന്നൂറ് ശാഖകള്‍ മുഖേന ലോകത്തുടനീളം മൂന്നര ദശലക്ഷത്തോളം ഉപഭോക്താക്കളെ സേവിക്കുന്ന യു. എ. ഇ. എക്സ്ചേഞ്ച്, ലോകത്തിലെ റെമിറ്റന്സ് വ്യവസായ രംഗത്തിന്റെ ആറ്‌ ശതമാനം ആർജ്ജിച്ചുവെന്നും, അഞ്ച് വർഷത്തിനകം കൂടുതല്‍ രാജ്യങ്ങളും, ഏറ്റവും കൂടുതല്‍ ശാഖകളും ഉൾപ്പെടുത്തി യു. എ. ഇ. എക്സ്ചേഞ്ച്നെ ഒന്നാമത് എത്തിക്കുകയാണ് ലക്ഷ്യമെന്നും വാർത്താ സമ്മേളനത്തില്‍ സന്നിഹിതനായ ഗ്ലോബല്‍ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ്‌ പ്രമോദ് മങ്ങാട് പറഞ്ഞു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ റെമിറ്റന്സ് പണം സ്വീകരിക്കുന്ന വിപണി എന്ന നിലക്ക് ഇൻഡ്യ തങ്ങളുടെ ഏറ്റവും വലിയ ശ്രദ്ധാ കേന്ദ്രമാണെന്നും അതിനൊത്ത വിപുലീകരണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈന, മലേഷ്യ, അയർലൻഡ്, ബോട്സ്വാന, സീഷെൽസ് എന്നിവിടങ്ങളില്‍ ഈയടുത്ത കാലത്ത് നേരിട്ട് പ്രവർത്തനം തുടങ്ങിയതോടെ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ വന്‍ മുന്നേറ്റമാണ് യു. എ. ഇ. എക്സ്ചേഞ്ച് നടത്തിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.

മുപ്പതാണ്ടിലധികം നീണ്ട വിശിഷ്ട സേവനം കണക്കിലെടുത്ത്, ദുബായ് മെട്രോയില്‍ പ്രവേശം ലഭിച്ച യു. എ. ഇ. എക്സ്ചേഞ്ച്, പതിനാല് മെട്രോ ശാഖകളിലൂടെ തദ്ദേശീയരായ യാത്രക്കാർക്കെന്ന പോലെ, വിദേശ ടൂറിസ്റ്റ്കൾക്കും മികച്ച സേവനം ഉറപ്പു വരുത്തുമെന്ന് യു. എ. ഇ. യിലെ കണ്ട്രി ഹെഡ് വർഗീസ്‌ മാത്യു പറഞ്ഞു. മണി റെമിറ്റന്സ്, എക്സ്ചേഞ്ച് ബിസിനസ് സംബന്ധമായ സേവനങ്ങൾക്ക് പുറമേ ഡബ്ലിയു. പി. എസ്. വേതന വിതരണ സംവിധാനമായ സ്മാർട്ട് പേ, യൂട്ടിലിറ്റി ബില്‍ പെയ്മെന്റ്സ് എന്നിവയും യു. എ. ഇ. എക്സ്ചേഞ്ച്ന്റെ അനുബന്ധ സേവനങ്ങളാണ്. 125 രാജ്യങ്ങളിലായി 135,000 എജെന്റ് ലൊക്കേഷനുകളുള്ള എക്സ്പ്രസ് മണി എന്ന ഇന്സ്റ്റന്റ് മണി ട്രാൻസ്ഫർ‍ ബ്രാൻഡ് യു. എ. ഇ. എക്സ്ചേഞ്ച്ന്റെ വലിയ നേട്ടമാണ്. അയക്കുന്ന പണം അക്കൌണ്ടില്‍ തത്സമയം ക്രെഡിറ്റ്‌ ആവുന്ന ‘ഫ്ലാഷ് റെമിറ്റ്’, ആഗോള ടൂറിസ്റ്റ്കളെ സഹായിക്കുന്ന ‘ഗോ ക്യാഷ്’ ട്രാവല്‍ കാർഡ്, എല്ലാ തരം യൂട്ടിലിറ്റി ബില്ലുകളും ഓൺലൈൻ വഴി അടയ്ക്കാവുന്ന ‘എക്സ് പേ’ എന്നിവയും ‘വെസ്റ്റേണ്‍ യൂണിയൻ‍’ എന്ന മണി ട്രാൻസ്ഫർ ബ്രാൻഡിന്റെ ഏജെൻസിയും ഉൾപ്പെടെ സേവനങ്ങള്‍ യു. എ. ഇ. എക്സ്ചേഞ്ച്നെ ഒരു ‘ഫിനാൻഷ്യൽ സൂപ്പര്‍ മാർക്കറ്റ്‌’ എന്ന വിശേഷണത്തിന് അർഹമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വ്യാജ മൊബൈലിനെതിരെ കര്‍ശന നടപടി

November 21st, 2011

china-mobile-phones-epathram

അബുദാബി: വ്യാജ മൊബൈല്‍ ഫോണുകള്‍ക്കെതിരെ യു. എ. ഇ. ദേശീയ തലത്തില്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നു. വ്യാജ മൊബൈല്‍ വില്‍ക്കുന്നവര്‍ക്ക് പിഴ ചുമത്തുക, കടകളുടെ ലൈസന്‍സ് റദ്ദാക്കുക ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളുണ്ടാകും. ഇത്തരം ഫോണുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആദ്യം നോട്ടീസ് നല്‍കുകയും പിഴ ചുമത്തും. എന്നിട്ടും നിയമ ലംഘനം തുടര്‍ന്നാല്‍ കടയുടെ ലൈസന്‍സ് റദ്ദാക്കുകയും കനത്ത പിഴ ചുമത്തുകയും ചെയ്യും. ആവശ്യമെങ്കില്‍ മറ്റു നിയമ നടപടികളും സ്വീകരിക്കും.

വ്യാജ മൊബൈല്‍ രാജ്യത്തേക്ക് കൊണ്ടു വരിക, വില്‍പന നടത്തുക, ഉപയോഗിക്കുക, ഇതിനെ പ്രോത്സാഹിപ്പിക്കുക, വില്‍പനക്കോ ഉപയോഗത്തിനോ സഹായം നല്‍കുക തുടങ്ങിയ കാര്യങ്ങളെല്ലാം നിയമ വിരുദ്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. വ്യാജ മൊബൈല്‍ ഫോണുകളുടെ ഉപയോഗം തടയാന്‍ ജനുവരി 31 മുതല്‍ വ്യാജ നമ്പറുകളുടെ മുഴുവന്‍ സേവനങ്ങളും റദ്ദാക്കാനും തീരുമാനമായതായി ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ട്രാ) വ്യക്തമാക്കി. ഇതിനകം അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് വ്യാജ ഫോണുകള്‍ ഏതൊക്കെയാണെന്ന് കണ്ടുപിടിച്ചു കഴിഞ്ഞതായി ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ട്രാ) വ്യക്തമാക്കി.

അതോറിറ്റിയുടെ നേതൃത്വത്തിലാണ് വ്യാജ ഫോണ്‍ വില്‍പനയും ഉപയോഗവും തടയാന്‍ നടപടി സ്വീകരിക്കുന്നത്. മൊബൈല്‍ സേവനദാതാക്കളായ ഇത്തിസാലാത്തും ഡുവും ഇക്കാര്യത്തില്‍ ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ നടപടികളുമായി സഹകരിക്കും. വ്യാജ ഫോണ്‍ ഉപയോഗിക്കുന്ന അതാത് വരിക്കാര്‍ക്ക് ഇത്തിസാലാത്തും ഡുവും എസ്. എം. എസ്. അയക്കും. ഫോണ്‍ ഒറിജിനലല്ലെങ്കില്‍ ഉടന്‍ മാറ്റണമെന്നും അല്ലാത്ത പക്ഷം സര്‍വീസ് തടയുമെന്നുമുള്ള സന്ദേശം ലഭിക്കും. ഇതിനുള്ള സമയ പരിധിക്ക് ശേഷവും ഒറിജിനല്‍ ഫോണ്‍ ഉപയോഗിക്കുന്നു എങ്കില്‍ സര്‍വീസ് പൂര്‍ണമായി നിര്‍ത്തലാക്കും. വ്യാജ ഫോണ്‍ ഉപയോഗത്തിലൂടെയുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്ന് ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് നാസര്‍ അല്‍ ഗാനിം പറഞ്ഞു.

ഫോണ്‍ വ്യാജമാണോയെന്ന് വരിക്കാര്‍ക്ക് തിരിച്ചറിയാന്‍ ഇത്തിസാലാത്ത് പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. ഫോണിന്‍റെ ഇന്‍റര്‍നാഷനല്‍ മൊബൈല്‍ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി (ഐ.എം.ഇ.ഐ.) നമ്പര്‍ ടൈപ് ചെയ്ത് 8877 എന്ന നമ്പറിലേക്ക് എസ്. എം. എസ്. അയക്കുകയാണ് വേണ്ടത്. *#06# എന്ന് ടൈപ് ചെയ്താല്‍ 15 അക്കങ്ങളുള്ള ഐ. എം. ഇ. ഐ. നമ്പര്‍ സ്ക്രീനില്‍ കാണാം.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്മാര്‍ട്ട് സിറ്റി : സി. ഇ. ഒ. യെ മാറ്റില്ല

January 4th, 2011

fareed-abdul-rahman-epathram

ദുബായ്: കൊച്ചി സ്മാര്‍ട്ട് സിറ്റി യുടെ സി. ഇ. ഒ. ആയി ഫരിദ് അബ്ദുല്‍ റഹിമാന്‍ തന്നെ തുടരും എന്ന് ടീകോം ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല പറഞ്ഞു. കേരള ത്തിലെ ചില വാര്‍ത്താ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതം ആണെന്നും അല്‍ മുല്ല വിശദീകരിച്ചു.

സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയുടെ ചുമതല ടീ കോം ല്‍ നിന്നും മാറ്റി ദുബായ് സുപ്രീം ഫിനാന്‍ഷ്യല്‍ കൗണ്‍സിലിനെ ഏല്പിക്കും എന്നു വന്ന വാര്‍ത്തയും അടിസ്ഥാന രഹിതമാണ് എന്ന് അല്‍മുല്ല വ്യക്തമാക്കി. സുപ്രീം ഫിനാന്‍ഷ്യല്‍ കൗണ്‍സിലും ടീകോമു മായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. എന്നാല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി മുന്നോട്ടു കൊണ്ടു പോവുക ടീകോം തന്നെ ആയിരിക്കും.

ഫ്രീ ഹോള്‍ഡ് ഭൂമി സംബന്ധിച്ച ടീകോമിന്‍റെ നിലപാടില്‍ മാറ്റമില്ല. ഇക്കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറുമില്ല. സ്മാര്‍ട്ട് സിറ്റി സംബന്ധിച്ചുള്ള ഫ്രെയിം വര്‍ക്ക് എഗ്രിമെന്‍റ് അംഗീകരിക്കാന്‍ കേരളം തയ്യാറാകണം എന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

കേരള ഗവണ്‍മെന്‍റ് നിയോഗിച്ചിട്ടുള്ള പ്രതിനിധി എന്ന നിലയില്‍ യു. എ. ഇ. യിലെ വ്യവസായി യൂസഫ് അലി യുമായി കാര്യങ്ങള്‍ ടീകോം ചര്‍ച്ച ചെയ്യും. ടീകോമിന് പറയാനുള്ള കാര്യങ്ങള്‍ കേരള ഗവണ്‍മെന്‍റിനെ ധരിപ്പിക്കാന്‍ യൂസഫ് അലി വഹിക്കുന്ന പങ്ക് സ്വാഗതാര്‍ഹമാണ്.

തനിക്കെതിരെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശ ങ്ങളോട് പ്രതികരിക്കുന്നില്ല എന്നും സ്മാര്‍ട്ട് സിറ്റി സി. ഇ. ഒ. ഫാരിദ് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റി സി. ഇ. ഒ. കേരളത്തില്‍ വരുന്നത് മദ്യപിക്കാന്‍ ആണ് എന്നായിരുന്നു ഒരു പത്ര സമ്മേളന ത്തില്‍ വെച്ച് മുഖ്യമന്ത്രി പറഞ്ഞത്. തന്നേക്കാള്‍ പത്തു മുപ്പതു വയസ്സ് പ്രായം കൂടുതല്‍ ഉള്ള, അറുപതു വര്‍ഷം പൊതു രംഗത്ത് പ്രവര്‍ത്തിച്ചു പരിചയമുള്ള മുഖ്യമന്ത്രി യോട് ബഹുമാനം മാത്രമേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ഏതാനും ദിവസം മുമ്പ് യൂസഫ് അലി ദുബായ് ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് സെന്‍റര്‍ ഗവര്‍ണര്‍ അഹമ്മദ് ഹുമൈദ് അല്‍ തായറു മായി ചര്‍ച്ച നടത്തിയിരുന്നു. സ്മാര്‍ട്ട് സിറ്റി തര്‍ക്കം പരിഹരിക്കാന്‍ നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ പ്രതിനിധി എന്ന നിലയില്‍ ആയിരുന്നു യൂസഫ് അലി ദുബായ് ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് സെന്‍റര്‍ ഗവര്‍ണര്‍ അഹമ്മദ് ഹുമൈദ് അല്‍ തായര്‍, ടീകോം സി. ഇ. ഒ. അബ്ദുല്‍ ലത്തീഫ് അല്‍മുല്ല എന്നിവരുമായി ദുബായ് ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ആസ്ഥാനത്ത് എത്തി ചര്‍ച്ച നടത്തിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

56 of 561020545556

« Previous Page « ഭാഗിക സൂര്യ ഗ്രഹണം യു. എ. ഇ. യില്‍
Next » ചിരന്തന സാഹിത്യ പുരസ്കാരം ജലീല്‍ രാമന്തളിക്ക് സമ്മാനിച്ചു »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine