സ്പോൺസർ അവധി നിഷേധിച്ചു; വരനു പകരം സഹോദരി താലി ചാർത്തി

May 4th, 2012

thaali-kettu-epathram

ദുബായ് :സ്‌പോണ്‍സര്‍ അവധി അനുവദിക്കാത്തതിനെ തുടര്‍ന്ന് ദുബായിൽ നിന്നു വരനു നാട്ടിലെത്താന്‍ കഴിഞ്ഞില്ല. അതിനെ തുടര്‍ന്ന് വരന്റെ സഹോദരി വധുവിനു താലി ചാര്‍ത്തി. ഇന്നലെ മുതുകുളം തെക്ക്‌ പാണ്ടവര്‍കാവ്‌ ദേവീ ക്ഷേത്രത്തില്‍ വെച്ചാണ് ഈ ‘അപൂര്‍വ താലികെട്ട്‌’ നടന്നത്‌. ആറാട്ടുപുഴ വട്ടച്ചാല്‍ കലേഷ്‌ ഭവനത്തില്‍ ചന്ദ്രൻ – സുഷമ ദമ്പതികളുടെ മകന്‍ കമലേഷാണ് ആ നിര്‍ഭാഗ്യവാനായ വരൻ . മുതുകുളം തെക്ക്‌ ഉണ്ണിക്കൃഷ്‌ണ ഭവനത്തില്‍ ഉത്തമന്റേയും ശാന്തയുടെയും മകള്‍ ശാരി കൃഷ്‌ണയാണ് വധു. ഇവര്‍ തമ്മിലുള്ള വിവാഹം പാണ്ടവര്‍കാവ്‌ ദേവീ ക്ഷേത്രത്തില്‍ വെച്ച് നടത്താന്‍ നേരത്തെ നിശ്‌ചയിച്ചിരുന്നു. കമലേഷ് അവധിക്കു നാട്ടിൽ എത്തിയപ്പോഴായിരുന്നു വിവാഹ നിശ്‌ചയം.

ദുബായിലെ ഫര്‍ണിച്ചര്‍ കമ്പിനിയില്‍ മൂന്നു വര്‍ഷത്തിലേറെ കാലമായി ജോലി ചെയ്‌തു വരികയാണ് കമലേഷ്. തലേ ദിവസമെങ്കിലും നാട്ടില്‍ തന്റെ വിവാഹത്തിനു എത്തിച്ചേരാന്‍ കഴിയുമെന്നാണ് കമലേഷ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എല്ലാ പ്രതീക്ഷകളും കാറ്റില്‍ പറത്തി സ്പോണ്സര്‍ അവധി നിഷേധിച്ചതോടെ മുഹൂര്‍ത്ത സമയത്ത് വരനു എത്താന്‍ കഴിയില്ലെന്ന് ഉറപ്പായി. ഇതോടെ ഇരു കുടുംബങ്ങളുടെയും സമ്മത പ്രകാരം കമലേഷിന്റെ സഹോദരി കവിത ശാരികൃഷ്‌ണയെ താലി ചാര്‍ത്തുകയായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പിഞ്ചു കുഞ്ഞിന്റെ ബലാല്‍സംഗം : കടുത്ത നടപടി വേണമെന്ന് പോലീസ്‌ മേധാവി

January 19th, 2011

child-abuse-epathram

ദുബായ്‌ : ദുബായില്‍ നാല് വയസുകാരി സ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് പോലീസ്‌ പിടിയിലായ മൂന്നു പേര്‍ക്ക് മാതൃകാ പരമായി കടുത്ത ശിക്ഷ തന്നെ ലഭിക്കേണ്ടത് ആവശ്യമാണ്‌ എന്ന് ദുബായ്‌ പോലീസ്‌ മേധാവി ലെഫ്റ്റനന്റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം അഭിപ്രായപ്പെട്ടു. ഈ നാട്ടില്‍ ഇങ്ങനെയൊന്നും പതിവുള്ളതല്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകുന്നത് മറു രാജ്യങ്ങളില്‍ നിന്നുമുള്ളവരുടെ ക്രമാതീതവും അനിയന്ത്രിതവുമായ പെരുപ്പം മൂലമാണ്. ഇത്തരക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ നല്‍കി ഇത്തരമൊരു കുറ്റകൃത്യം ചെയ്യുന്നതിനെ പറ്റി ചിന്തിക്കാന്‍ പോലും ഭയം തോന്നിപ്പിക്കുക എന്നത് മാത്രമാണ് ഇതിനൊരു പോംവഴി എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്‌ സ്ക്കൂള്‍ അധികൃതരും ഭാഗികമായി ഉത്തരവാദികളാണ് എന്നും പോലീസ്‌ മേധാവി അറിയിച്ചു. പെണ്‍കുട്ടികള്‍ യാത്ര ചെയ്യുന്ന ബസില്‍ എന്ത് കൊണ്ട് അധികൃതര്‍ സ്ത്രീകളെ ജോലിക്ക് നിയോഗിച്ചില്ല എന്ന് അദ്ദേഹം ചോദിച്ചു.

നവംബര്‍ 11ന് ശിശു ദിന ആഘോഷങ്ങള്‍ സ്ക്കൂളില്‍ നടന്ന അന്നാണ് 4 വയസുള്ള ഡല്‍ഹി സ്വദേശിനിയായ പെണ്‍കുട്ടിയെ സ്ക്കൂള്‍ ബസിലെ ഡ്രൈവറും, കണ്ടക്ടറും, ബസില്‍  കുട്ടികളെ പരിപാലിക്കേണ്ട ചുമതലയുള്ള ആളും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ കുട്ടിയുടെ വസ്ത്രം പരിശോധിച്ചപ്പോള്‍ അതില്‍ രക്തം പുരണ്ടതായി കണ്ടു. കുട്ടിയെ കൂട്ടി ഉടന്‍ തന്നെ അവര്‍ ഇന്ത്യയിലേക്ക്‌ തിരിക്കുകയും മുംബൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു വിശദ പരിശോധന നടത്തി. കുട്ടിയുടെ വസ്ത്രങ്ങളില്‍ കണ്ട പാടുകള്‍ രക്തത്തിന്റെയും ശുക്ലത്തിന്റെയും ആയിരുന്നു എന്നും, ബലാല്‍സംഗം നടന്നതായും വൈദ്യ പരിശോധനയില്‍ തെളിഞ്ഞു.

സ്ത്രീപീഡനം 15 വര്ഷം വരെ തടവ്‌ ലഭിക്കാവുന്ന ശിക്ഷയാണ്. എന്നാല്‍ കുഞ്ഞിന്റെ പ്രായവും കുഞ്ഞിനേറ്റ ശാരീരികവും മാനസികവുമായ ആഘാതം കണക്കിലെടുത്ത്‌ ജീവ പര്യന്തം ശിക്ഷയും ലഭിക്കാവുന്നതാണ് എന്ന് നിയമ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ബലാല്‍സംഗ കുറ്റമാണ് പ്രതികളുടെ മേല്‍ ഉള്ളതെങ്കില്‍ വധ ശിക്ഷയും ലഭിക്കാന്‍ സാദ്ധ്യതയുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

5 അഭിപ്രായങ്ങള്‍ »


« സീതി സാഹിബ്‌ വിചാര വേദി പ്രവര്‍ത്തക സമിതി
പ്രവാസ മയൂരം പുരസ്കാര നിശ ടെലിവിഷനില്‍ »



  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine