മയക്കു മരുന്നിനെതിരെ ആഭ്യന്തര മന്ത്രാല ത്തിന്റെ ബോധവല്കരണം

August 25th, 2013

drugs-smoking-kills-ePathram
അബുദാബി : മയക്കു മരുന്ന് വരുത്തുന്ന വിനകളെ കുറിച്ച് കുട്ടികളെ കേന്ദ്രീ കരിച്ച് ബോധ വത്കരണം നടത്താന്‍ ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ലഫ്. ജനറല്‍ ശൈഖ് സൈഫ്‌ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

അബുദാബി പൊലീസ് ആസ്ഥാനത്ത് നടന്ന മയക്കു മരുന്നിന് എതിരായ ഉന്നത തല സമിതി യുടെ യോഗ ത്തില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കവേ യാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മയക്കു മരുന്ന് നിയന്ത്രണ ത്തിനുള്ള ഉന്നത തല സമിതി യുടെ എല്ലാ നടപടി കള്‍ക്കും നിയമ നിര്‍മാണ സഭ യുടെയും ഭരണാധി കാരി കളുടെയും ജുഡീഷ്യറി യുടെയും ശക്തമായ പിന്തുണയും ശൈഖ് സൈഫ് ഉറപ്പ് നല്‍കി. അന്താരാഷ്ട്ര തല ത്തിലുള്ള മയക്കു മരുന്ന് വിരുദ്ധ ഏജന്‍സി കളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും ദേശീയ തല ത്തില്‍ തന്ത്ര പ്രധാന നടപടികള്‍ കൈ ക്കൊള്ളാനുമുള്ള തീരുമാന ങ്ങള്‍ ഉന്നത തല സമിതി യോഗം ചര്‍ച്ച ചെയ്തു.

ആഭ്യന്തര മന്ത്രാലയ ത്തിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ എമിറേറ്റു കളിലെ പൊലീസ് ഓഫിസര്‍മാരും യോഗ ത്തില്‍ സംബന്ധിച്ചു. മയക്കു മരുന്ന് ഉപയോഗ ത്തിന്റെ അപകട ങ്ങള്‍ വിദ്യാര്‍ഥി കളിലും ചെറുപ്പക്കാരിലും എത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയം ബോധ വത്കരണം നടത്തുന്നുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എയർ ഇന്ത്യാ ബാഗേജ് പ്രശ്‌നം പ്രധാന മന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്തും : എ. കെ. ആന്റണി

August 24th, 2013

minister-ak-antony-ePathram
അബുദാബി : ബാഗേജ് വെട്ടിക്കുറച്ച എയർ ഇന്ത്യ എക്‌സ്പ്രസിന്റെ നടപടി പുന:പരിധിക്കണം എന്ന പ്രവാസി മലയാളി കളുടെ ആവശ്യം പ്രധാന മന്ത്രി ഡോ.മൻമോഹൻ സിംഗിന്റേയും യു. പി. എ. അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടേയും ശ്രദ്ധയിൽ പ്പെടുത്തും എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണി.

indian-media-abudhabi-delegation-team-with-minister-ak-antony-ePathram

ഈ ആവശ്യം ഉന്നയിച്ച് തന്നെ സന്ദർശിച്ച ഇന്ത്യൻ മീഡിയ അബുദാബി യുടെ നേതൃത്വ ത്തിലുള്ള പ്രവാസി ഇന്ത്യ ക്കാരുടെ സംഘടനാ പ്രതിനിധികൾ ഉൾപ്പെട്ട നിവേദക സംഘ ത്തിനാണ് അദ്ദേഹം ഇതു സംബന്ധിച്ച ഉറപ്പ് നൽകിയത്.

ബാഗേജ് 30 കിലോയിൽ 20 കിലോ ആയാണ് എയർ ഇന്ത്യ എക്‌സപ്രസ് വെട്ടിക്കുറച്ചത്. ഈ മാസം 22 മുതൽ ഇത് പ്രാബല്യ ത്തിൽ വന്നു. ഗൾഫിലെ ലക്ഷക്കണക്കിന് വരുന്ന പ്രവാസി മലയാളികള്‍ ക്കാണ് ഈ നടപടി ഏറ്റവും കൂടുതൽ ബുദ്ധി മുട്ടുണ്ടാക്കുന്ന തെന്ന് നിവേദക സംഘം പ്രതിരോധ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.

പ്രവാസി കളിൽ നിന്ന് ഇത്തരം ആവശ്യവുമായി ആദ്യ മായാണ് ഒരു നിവേദക സംഘം ഡൽഹിയിൽ എത്തുന്ന തെന്ന് എ. കെ. ആന്റണി അഭിപ്രായപ്പെട്ടു. അതു കൊണ്ടു തന്നെ ഗൗരവ ത്തോടെ വിഷയം പ്രധാന മന്ത്രിയുടെയും സോണിയ ഗാന്ധിയുടേയും ശ്രദ്ധയിൽപ്പെടുത്തു മെന്ന് അദ്ദേഹം സംഘത്തിന് ഉറപ്പു നൽകി.

കേരള ത്തിൽ നിന്നുള്ള ഭരണ പ്രതിപക്ഷ എം പി  മാരുടെ ഒപ്പു ശേഖരണവും നിവേദക സംഘം കഴിഞ്ഞ രണ്ടു ദിവസ ങ്ങളിലായി നടത്തി. 

പി. സി. ചാക്കോ, എം. ഐ. ഷാനവാസ്, ആന്റോ ആന്റണി, എം. ബി. രാജഷ്, എൻ. പീതാംബര ക്കുറുപ്പ്, ജോസ് കെ. മാണി, പി. രാജീവ്, എം. ബി. അച്ചുതൻ, പി. കരുണാകരൻ, സി. പി.നാരായണൻ എന്നിവ രുടെ ഒപ്പുകളും നിവേദക സംഘം ശേഖരിച്ചു.  

എം പി മാർ പാർലമെന്റിൽ ഈ വിഷയം അവതരിപ്പിക്കുന്ന തോടൊപ്പം പ്രധാന മന്ത്രി യുടെ ചേംബറിലെത്തി ഈ നിവേദനം സമർപ്പിക്കുകയും ചെയ്യും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ പുതിയ സ്കൂളുകള്‍ വരുന്നു

August 23rd, 2013

അബുദാബി : എജുക്കേഷൻ കൗണ്‍സിൽ പുതിയ സ്കൂളുകൾ അനുവദിക്കാന്‍ ഒരുങ്ങുന്നു. നിലവിലുള്ള വിദ്യാര്‍ഥികളുടെ എണ്ണ ക്കൂടുതലും അടുത്ത മാസത്തോടെ സര്‍ക്കാര്‍ ജീവന ക്കാർ അബുദാബി യിലേക്ക് മാറി താമസി ക്കുമ്പോൾ ഉണ്ടാകുന്ന കുട്ടികളുടെ എണ്ണ ക്കൂടുതലും പരിഹരി ക്കുന്നതിന്റെ ഭാഗമായാണ് പുതിയ തിരുമാനം. നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപന ങ്ങൾ തന്നെ മതിയാവാത്ത അവസ്ഥയാണുള്ളത്.

കൂടാതെ 2015 ഓടെ അമ്പതിനായിരത്തോളം കുട്ടികള്‍ അധികം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മുന്നില്‍ കണ്ടു കൊണ്ടാണ് കൌണ്‍സിലിന്റെ തീരുമാനം എന്ന് അബുദാബി എജുക്കേഷൻ കൌണ്‍സില്‍ എക്സിക്യൂട്ടീവ്‌ ഡയരക്ടര്‍ ഹമദ്‌ അല്‍ ദാഹിരി അറിയിച്ചു.

അബുദാബി നഗര ത്തിലെ സ്ഥല പരിമിതി മൂലം മുസഫ, ഖലീഫാ സിറ്റി തുടങ്ങിയ നഗരങ്ങളാണ് പുതിയ സ്കൂളു കള്‍ക്കായി തെരഞ്ഞെടു ത്തിരിക്കുന്നത്. ഇന്ത്യന്‍, ബ്രിട്ടീഷ്‌, അമേരിക്കന്‍ കരിക്കുലമാണ് പുതിയ സ്കൂളുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തലസ്ഥാനത്ത് സ്ഥലപ്പേര് പതിച്ച ബോര്‍ഡുകള്‍ സ്ഥാപിച്ചു

August 21st, 2013

new-sign-board-in-abudhabi-street-ePathram
അബുദാബി : നഗരത്തിലെ അല്‍നഹ്യാന്‍ മിലിട്ടറി ക്യാമ്പ്‌, അല്‍ ഫലാഹ് റെസിഡന്‍സി ഏരിയ കളിലെ ഓരോ പോക്കറ്റ്‌ റോഡു കള്‍ക്കും അബുദാബി നഗര സഭ പുതിയ സ്ഥല പേരുകള്‍ നല്‍കി തുടങ്ങി. ഇവിട ങ്ങളിലെ റോഡുകളില്‍ സ്ഥലപ്പേര് എഴുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞതായി നഗര സഭ അറിയിച്ചു.

ഒരു ഏരിയ തുടങ്ങുന്നസ്ഥല ങ്ങളില്‍ നിന്നും അവസാനി ക്കുന്ന സ്ഥല ങ്ങളിലെ വരെയുള്ള വില്ല കളിലെയോ കെട്ടിട ങ്ങളിലെയോ ഓഫിസു കളിലെയോ നമ്പറുകളും ഈ ബോര്‍ഡു കളില്‍ പതിച്ചിട്ടുണ്ട്. ഇതിനു പുറമേ ചെറിയ റോഡില്‍ സ്ഥലപ്പേര് എഴുതാതെ നമ്പര്‍ മാത്രം പതിച്ചിട്ടുമുണ്ട്. സ്ട്രീറ്റുകളില്‍ വൃത്തിയും വെടിപ്പും കാത്തു സൂക്ഷിക്കുന്ന വിധ ത്തിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. മൊത്തം നാലായിര ത്തോളം റോഡു കളിലായി രണ്ടു ലക്ഷം പേരു കളാണ് നഗരസഭ സ്ഥാപിക്കുന്നത്.

കെട്ടിട നമ്പറും സ്ഥലപ്പേരും നല്‍കിയിട്ടുള്ള ഈ ബോര്‍ഡുകള്‍ അറബി, ഇംഗ്ലീഷ് ഭാഷ കളില്‍ സ്ഥാപിക്കുന്ന തിനാല്‍ മറ്റു എമിറേറ്റ്സില്‍ നിന്ന് വരുന്ന വര്‍ക്കു കൂടാതെ ടൂറിസ്റ്റുകള്‍ക്കും ഉപകാര പ്രദമായിരിക്കും. സ്ഥല പേരുകള്‍ സ്ഥാപിക്കുന്ന തിനാല്‍ ഇവിടെ എത്തുന്ന വര്‍ക്ക് സമയ നഷ്ടവും ഉണ്ടാവില്ല. 2015 ആകുമ്പോഴേക്കും സിറ്റി യിലെ മുഴുവന്‍ റോഡുകളിലും സ്ഥല പേര് ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിയുമെന്ന് നഗര സഭ പറഞ്ഞു.

എമിറേറ്റ്സ് പോസ്റ്റു മായി സഹകരിച്ചു കൊണ്ട് നടത്തുന്ന പദ്ധതി ഭാവി യില്‍ ഈ ബോര്‍ഡ്‌ നമ്പര്‍ ആയിരിക്കും താമസ ക്കാര്‍ക്ക് വരുന്ന കത്തുകളും മറ്റും എത്തിക്കാന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട് മെന്റ് ഉപയോ ഗിക്കുക. ഇപ്പോള്‍ ബോര്‍ഡുകള്‍ പൂര്‍ത്തി യായി വരുന്ന അല്‍ ന ഹയാന്‍ മിലിട്ടറി ക്യാമ്പ്‌, അല്‍ഫലാഹ് എന്നിവിടങ്ങളില്‍ കൂടുതലും സ്വദേശികളുടെ വില്ലകളും സര്‍ക്കാര്‍ സ്ഥാപന ങ്ങളുമാണ്.

– തയ്യാറാക്കിയത് : അബൂബക്കര്‍ പുറത്തീല്‍, അബുദാബി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മല്‍സ്യ മാര്‍ക്കറ്റില്‍ ഒരേ മല്‍സ്യത്തിനു വിത്യസ്ഥ വില എന്നു പരാതി

August 21st, 2013

meena-fish-market-abudhabi-ePathram
അബുദാബി : തുറമുഖത്തിനു സമീപം (മീനാ സായിദ്) പ്രവര്‍ത്തിക്കുന്ന മത്സ്യ മാര്‍ക്കറ്റില്‍ ഒരേ തര ത്തിലും ഇന ത്തിലും പെട്ടതായ മത്സ്യങ്ങള്‍ വത്യസ്തമായ വില കളില്‍ വില്‍ക്കുന്ന തായി വ്യാപക പരാതി.

ഒരു കിലോ ഗ്രാം ഹമൂര്‍ മല്‍സ്യം 40 ദിര്‍ഹം മുതല്‍ 45,50 ദിര്‍ഹം വരെ യാണ് കഴിഞ്ഞ ദിവസ ങ്ങളില്‍ വിറ്റിരുന്നത്‌. ഒരു കിലോ ഗ്രാം ഷഹരി മല്‍സ്യ ത്തിനു മുപ്പത് ദിര്‍ഹം മുതല്‍ മുപ്പത്തിയഞ്ച് ദിര്‍ഹം വരെയും ചെമ്മീന്‍ 65, 70, 75, 100 ദിര്‍ഹം എന്നിങ്ങനെ യുമാണ് വിറ്റി രുന്നത്‌.

വ്യത്യസ്ത വില കളില്‍ മല്‍സ്യം വിറ്റിരുന്ന സ്റ്റാളുകള്‍ കൂടുതലും പ്രൈവറ്റ്‌ ആയി നടത്തുന്നവയാണ് എന്നും മത്സ്യ ബന്ധന സൊസൈറ്റി കോര്‍പറേഷന്‍ ചെയര്‍മാന്‍ അലി അല്‍മന്‍സൂരി പറഞ്ഞു.

പല സ്റ്റാളുകളിലും പല തര ത്തിലുള്ള വാടക യാണ് ഈടാക്കുന്നത്. മുഷ്‌രിഫ് മാളില്‍ പുതിയ ആധുനിക സൗകര്യ മുള്ള മത്സ്യ മാര്‍ക്കറ്റ്‌ ഉടനെ തന്നെ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. അവിടെ മുഷ്‌രിഫ് മീന്‍ മാര്‍ക്കറ്റ്‌ തുറന്നു കഴിഞ്ഞാല്‍ വിലകളില്‍ നിയന്ത്രണം കൊണ്ടു വരുമെന്നും വില പരിശോധനക്കും ഗുണമേന്മ പരിശോധന കള്‍ക്കും വേണ്ടി കൂടുതല്‍ പരിശോധകര്‍ എല്ലാ സമയ ങ്ങളിലുമായി പരിശോധന നടത്തു മെന്നും അലി മന്‍സൂരി പറഞ്ഞു.

മത്സ്യങ്ങള്‍ വാങ്ങാന്‍ ഇപ്പോള്‍ എത്തുന്ന വരില്‍ കൂടുതലും സ്വദേശികളാണ്. അവധിക്കാലം ആയതിനാലും കുടുംബ മായി കഴിയുന്ന വരും മറ്റും നാട്ടില്‍പോയ തിനാല്‍ ഏഷ്യന്‍ – അറബ് രാജ്യ ങ്ങളില്‍നിന്നുള്ള ആളുകള്‍ ഇപ്പോള്‍ മത്സ്യം വാങ്ങാന്‍ വരുന്നതില്‍ കുറവ് വന്നിട്ടുമുണ്ട്. ഇവരുടെ തിരിച്ചു വരവിന് ശേഷമേ മത്സ്യ മാര്‍ക്കറ്റിലെ കച്ചവട ത്തിന് ഉണര്‍വ്വ് ഉണ്ടാവുകയുള്ളൂ.

രാജ്യത്തെ കൂടിയ ചൂടും അവധി സീസണു മായതിനാല്‍ പാര്‍ക്ക് പോലുള്ള സ്ഥല ങ്ങളില്‍ മീന്‍ ചുട്ടു തിന്നുന്ന പ്രവണത കുറഞ്ഞ തിനാലും മത്സ്യ ബിസിനസ്സില്‍ മാന്ദ്യം സംഭവി ച്ചിട്ടുമുണ്ട്. മറ്റുചിലര്‍ മീന്‍ മാര്‍ക്കറ്റില്‍ പോകാതെ സൂപ്പര്‍മാര്‍ക്കറ്റു കളില്‍ നിന്നും വാങ്ങുന്നുമുണ്ട്.സ്വന്തം വാഹന ത്തില്‍ മാത്രമേ ഇപ്പോള്‍ മത്സ്യം കൊണ്ടു വരാന്‍ പറ്റുന്നുള്ളൂ.

-തയ്യാറാക്കിയത് : അബൂബക്കര്‍ പുറത്തീല്‍, അബുദാബി

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « നിവേദക സംഘം ഡല്‍ഹിക്ക്
Next »Next Page » തലസ്ഥാനത്ത് സ്ഥലപ്പേര് പതിച്ച ബോര്‍ഡുകള്‍ സ്ഥാപിച്ചു »



  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine