സുമനസ്സുകളുടെ കാരുണ്യം തേടി വൃക്ക രോഗി

July 22nd, 2013

hospital-icu-epathram

അബുദാബി : രണ്ടു വൃക്കകളും തകരാറിലായി മരണത്തോട് മല്ലടിച്ച് മക്കളുടെ ഭാവിക്ക് വേണ്ടി ജീവന്‍ നിലനിര്‍ത്തുന്നതിന് ഉദാര മനസ്കരുടെ സഹായം തേടുകയാണ് 24 വര്‍ഷ മായി അബുദാബി യിലെ ബനിയാസില്‍ അറബി വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന നൗഷാദ് എന്ന മലയാളി യുവാവ് .

ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി നൗഷാദ്. രണ്ടു വൃക്കകളും തകരാറി ലായതിനാൽ ജീവന്‍ നില നിര്‍ത്താനുള്ള പോരാട്ട ത്തിലാണ് ഇദ്ദേഹം. രണ്ട് വര്‍ഷം മുമ്പാണ് വൃക്ക രോഗം കണ്ടെത്തി യത്. ജോലി ചെയ്ത് സമ്പാദിച്ച പൈസ യെല്ലാം ചികില്‍സക്ക് ചെലവായി. സാമ്പത്തികമായി തർന്ന നൗഷാദും കുടുംബവും ഇനി എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ്.

ജീവന്‍ നിലനിർത്താൻ ഇനി ഇദ്ദേഹ ത്തിന് ഒരു വഴിയേ ഉള്ളു. വൃക്ക മാറ്റി വെയ്ക്കുക. നൗഷാദിന്റെ ഭാര്യ ഒരു വൃക്ക നല്കാൻ തയ്യാറാണ് എങ്കിലും ബ്ലഡ്‌ ഗ്രൂപ്പ്‌ വേറെ ആയതിനാല്‍ അതിനും സാധ്യമല്ല. വൃക്ക മാറ്റി വെയ്ക്കുന്നതിന് ശസ്ത്ര ക്രിയക്ക് മാത്രം ആറര ലക്ഷത്തിലധികം രൂപ വേണമെന്നാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി യിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ചികില്‍സാ ചിലവിന് ഏതങ്കിലും മാർഗ്ഗമുണ്ടായാൽ അടുത്ത മാസത്തോടെ ശസ്ത്രക്രിയക്ക് വിധേയനാകാമെന്ന പ്രതീക്ഷ യിലാണ് ഈ കുടുംബം.

ഇതിനായി ജൂലായ്‌ 28ന് ഇദ്ദേഹം നാട്ടിലേക്ക് തിരിക്കും. തന്റെ പറക്കമുറ്റാത്ത രണ്ടു പെണ്‍കുഞ്ഞു ങ്ങളുടെയും കുടുംബ ത്തിന്റെയും ഭാവിക്ക് വേണ്ടി ജീവന്‍ നിലനിര്‍ത്തുന്നതിന് ഉദാര മനസ്കർ സഹായിക്കുമെന്ന പ്രതീക്ഷ യിലാണ് നൗഷാദും കുടുംബവും.

നൗഷാദിനെ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പർ 056 321 02 51

M S NOWSHAD,
A/C NO: 107 221 000 22 596,
FEDERAL BANK,
NEDUMANGAD BRANCH,
THIRUVANANTHAPURAM.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാജേന്ദ്രന്റെ റമദാന്‍ വ്രതാനുഷ്ടാനം മാതൃകയാവുന്നു

July 22nd, 2013

ramadan-fasting-non-muslim-venma-rajendran-venjaramoodu-ePathram
അബുദാബി : തുടര്‍ച്ചയായി പതിനാലു കൊല്ലം റമദാന്‍ നോമ്പ് എടുക്കുന്ന രാജേന്ദ്രന്‍ വെഞ്ഞാറമൂട് എന്ന പ്രവാസി, മറ്റുള്ളവര്‍ക്ക് മാതൃകയാവുന്നു. രാജേന്ദ്രനെ കുറിച്ചു റേഡിയോ വിലും ടെലിവിഷന്‍ ചാനലു കളിലും പത്ര ങ്ങളിലും വന്നിരുന്ന വാര്‍ത്തകള്‍ കേട്ടും കണ്ടും വായിച്ചും മറ്റുള്ള പലരും വ്രതാനുഷ്ടാന ത്തിലേക്ക് തിരിയുന്നു എന്നും രാജേന്ദ്രന്‍ ഇ – പത്ര ത്തോട് പറഞ്ഞു.

കാലാവസ്ഥ അനുകൂലമല്ലാതിരുന്നിട്ടു കൂടി താന്‍ നോമ്പ് എടുക്കുന്നത് പലരിലും അത്ഭുതം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തകള്‍ അറിഞ്ഞു നോമ്പ് എടുക്കുന്നതിന്റെ വിശേഷങ്ങളും താന്‍ അതില്‍ പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ അറിയാനും കൂടിയാണ് പലരും വിളിച്ചത് എന്നും തന്റെ അനുഭവം കേട്ടറിഞ്ഞു ചില സുഹൃത്തുക്കള്‍ കൂടി വ്രതം അനുഷ്ടിച്ചു തുടങ്ങി എന്നും രാജേന്ദ്രന്‍ പറഞ്ഞു.

രാജേന്ദ്രന്‍ വെഞ്ഞാറമൂട്, നോമ്പ് എടുത്തു തുടങ്ങിയ കാര്യം ഇങ്ങിനെ വിശദീകരിക്കുന്നു : 14 വര്‍ഷം മുമ്പുള്ള ഒരു നോമ്പു കാലം.11 സുഹൃത്തു ക്കള്‍ക്കൊപ്പം ഒരു മൂന്ന് മുറികള്‍ ഉള്ള ഫ്ലാറ്റില്‍ താമസം. കൂട്ടുകാരെല്ലാം പുലര്‍ച്ചെ എഴുന്നേറ്റ് നോമ്പു പിടിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുക യാണ്. ആദ്യം ഒന്നു കൂടി മയങ്ങാമെന്ന് കരുതി. എന്നാല്‍ പെട്ടെന്ന് എഴുന്നേറ്റ് എല്ലാവരോടും ഒപ്പം കൂടി. അന്ന് തുടങ്ങിയ താണ് നോമ്പിനോടുള്ള കൂട്ടുകൂടല്‍ തന്‍െറ കൂടെ താമസി ച്ചിരുന്ന മുസ്ലിം സുഹൃത്തു ക്കള്‍ നോമ്പ് എടുക്കുന്നത് കണ്ടാണ് രാജേന്ദ്രന്‍ നോമ്പിനോട് കൂട്ടു കൂടി തുടങ്ങിയത്. ആദ്യമൊക്കെ ചെറിയ വിഷമം ഉണ്ടായിരുന്നു എങ്കിലും ആ വര്‍ഷം എല്ലാം നോമ്പും ഇദ്ദേഹം അനുഷ്ഠിച്ചു.

ഇത്തവണ കടുത്ത ചൂടും വ്രതം 15 മണിക്കൂറിലേറെ നീണ്ടു നില്‍ക്കുന്നതും കാരണം നോമ്പെടുക്കാന്‍ ബുദ്ധി മുട്ടായിരിക്കും എന്നാണ് കരുതിയിരുന്നത്. ആദ്യത്തെ രണ്ട് – മൂന്ന് ദിവസ ങ്ങള്‍ ചൂടും സമയ ദൈര്‍ഘ്യവും ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും ഇപ്പോള്‍ ഒരു പ്രശ്നവുമില്ല എന്ന് ഇദ്ദേഹം പറയുന്നു.

നോമ്പ് ആത്മീയമായും ശാരീരിക മായും തനിക്ക് പ്രത്യേക അനുഭൂതി നല്‍കുന്നതായും രക്ത സമ്മര്‍ദ ത്തിന്‍െറ ബുദ്ധിമുട്ട് അനുഭവിക്കുന്ന തനിക്ക് നോമ്പു കാലം കഴിയു മ്പോഴേക്കും ബി. പി. സാധാരണ നിലയില്‍ ആകാറുണ്ട്. വിശപ്പിന്‍െറ വില അറിയുന്ന തിനൊപ്പം ക്ഷമ യുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും നോമ്പു കാലം സഹായിക്കും. ഇത് കൊണ്ട് തന്നെ നിരവധി ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളില്‍ രാജേന്ദ്രന്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

അബുദാബി യിലെ കലാ സാംസ്കാരിക രംഗത്ത്‌ സജീവമായിരുന്ന രാജേന്ദ്രന്‍ ഇപ്പോള്‍ ജോലി തിരക്കുകള്‍ മൂലം പൊതു രംഗത്ത്‌ നിന്നും അല്പം മാറി നിന്നു. കേരളാ സോഷ്യല്‍ സെന്റര്‍ മാനേജിംഗ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. ശക്തി തിയ്യറ്റെഴ്സ് അവതരിപ്പിച്ചിരുന്ന നാടക ങ്ങളിലും കെ. എസ്. സി. കലാ – കായിക വിഭാഗ ത്തിലും നിറ സാന്നിധ്യ മായിരുന്നു. വെഞ്ഞാറമൂട് നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ വെണ്മ യു. എ. ഇ. യുടെ സ്ഥാപക നേതാക്കളില്‍ ഒരാളും സജീവ പ്രവര്‍ത്തകനും കൂടിയാണ്.

തന്റെ വ്രതാനുഷ്ടാനത്തിനു ഭാര്യ സുനിത യും മക്കളായ അഞ്ജന, അര്‍ജുന്‍ രാജ് എന്നിവരുടെ സപ്പോര്‍ട്ട് ഉണ്ടെന്നും പറഞ്ഞു. വീട്ടിലേക്കു വിളിക്കുമ്പോഴെല്ലാം ഭാര്യ യുടെ ആദ്യ ചോദ്യം ‘നോമ്പ് എടുത്തില്ലേ’ എന്നാണ്.

ആദ്യത്തെ നോമ്പിന് ഒപ്പം കൂടിയിരുന്ന കൂട്ടുകാരെല്ലാം പിന്നീട് പലവഴിക്ക് പിരിഞ്ഞെങ്കിലും നോമ്പി നോടുള്ള കൂട്ട് വിടുന്നതിന് ഇദ്ദേഹം തയാറല്ല. തുടര്‍ന്നുള്ള വര്‍ഷ ങ്ങളിലും വ്രതം അനുഷ്ഠിക്കാന്‍ സാധിക്കണമെന്ന എന്ന പ്രാര്‍ഥനയിലാണ് അബുദാബി മീനാ യിലുള്ള സിവില്കോ എന്ന ലബനീസ് കണ്‍സ്ട്രക്ഷന്‍ കമ്പനി യില്‍ ജോലിക്കാരനായ രാജേന്ദ്രന്‍ വെഞ്ഞാറമൂട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ റമദാന്‍ പരിപാടികള്‍

July 17th, 2013

indian-islamic-centre-40th-anniversary-logo-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ രണ്ടാഴ്ച നീളുന്ന വിശുദ്ധ റമദാന്‍ പ്രത്യേക പരിപാടി കള്‍ക്ക് ജൂലായ് 18 വ്യാഴാഴ്ച തുടക്കമാവും. ആദൃശ്ശേരി ഹംസക്കുട്ടി മുസ്ല്യാര്‍ മുഖ്യ പ്രഭാഷണം നടത്തും.

‘ഖുര്‍ആന്‍ ആത്മ നിര്‍വൃതി യുടെ സാഫല്യം’ എന്ന വിഷയ ത്തില്‍ ജൂലായ് 26, 27 തിയ്യതി കളില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രസംഗിക്കും. യു. എ. ഇ. രാഷ്ട്ര പിതാവിന്റെ ഓര്‍മ്മ ദിനമായ റമദാന്‍ 19 ന് പ്രത്യേക പ്രാര്‍ഥനാ സദസും സംഘടിപ്പിക്കും.

‘വിശ്വ വിമോചകനാം വിശുദ്ധ പ്രവാചകന്‍’ എന്ന വിഷയ ത്തില്‍ ആഗസ്റ്റ്‌ 1 വ്യാഴാഴ്ച അബുദാബി നാഷണല്‍ തിയ്യേററ റില്‍ അബ്ദു സമദ്‌ സമദാനി പ്രഭാഷണം നടത്തും.

തുടര്‍ന്നു ഇസ്ലാമിക്‌ സെന്റര്‍ നാല്പതാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി നാല്പതു കുടുംബ ങ്ങള്‍ക്കുള്ള സഹായ വിതരണം കോഴിക്കോട് വെച്ച് നടക്കും എന്നും പ്രസിഡന്റ് പി. ബാവാ ഹാജി, ജനറല്‍ സെക്രട്ടറി എം. പി. എം. അബ്ദുല്‍ റഷീദ്‌ എന്നിവര്‍ അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലുലു ഇഫ്താര്‍ കിറ്റ്‌ 20 ശതമാനം വില ക്കുറവില്‍

July 15th, 2013

lulu-ifthar-kit-2013-ePathram
അബുദാബി : ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്‌ വിതരണം ചെയ്യുന്ന ‘ലുലു ഇഫ്താര്‍ കിറ്റ്‌’ ഉല്‍ഘാടനം അബുദാബി അല്‍വഹ്ദ മാളില്‍ നടന്നു. അരി, പരിപ്പ്, പഞ്ചസാര, പച്ചക്കറികള്‍ തുടങ്ങി ഇഫ്താറിനു ആവശ്യമായ ഭക്ഷണ സാധന ങ്ങളായ ഈത്തപ്പഴം, റവ, ഓട്സ് തുടങ്ങി കുടി വെള്ളം അടക്കം 25 ഉത്പന്നങ്ങളാണ് 20 ശതമാനം വില ക്കുറവില്‍ ഒരു കിറ്റില്‍ ലഭ്യമാവുക. വലിയ കിറ്റിന് 190 ദിര്‍ഹവും ചെറിയ കിറ്റിന് 90 ദിര്‍ഹവുമാണ് വില നിശ്ചയിച്ചിട്ടുള്ളത്.

ലുലു ഗ്രൂപ്പിന്റെ എല്ലാ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഈ പദ്ധതി യിലൂടെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വില യില്‍ അവശ്യ സാധന ങ്ങള്‍ ലഭ്യമാവും.

അബുദാബി മിനിസ്റ്ററി ഓഫ് ഇക്കോണമി യിലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ഹാഷിം അൽ നുഐമി, എം കെ ഗ്രൂപ്പ്‌ എക്സിക്യുട്ടിവ് ഡയറക്ടർ അഷറഫലി, ലുലു റീജ്യണല്‍ ഡയറക്ടര്‍ ടി.പി. അബൂബക്കര്‍, കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ മാനേജര്‍ മാനേജര്‍ വി. നന്ദകുമാര്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബോള്‍ഗാട്ടി പദ്ധതി പൂര്‍ത്തിയാക്കിയ ശേഷം കേരള ത്തില്‍ മറ്റു പദ്ധതികള്‍ : എം. എ. യൂസുഫലി

July 10th, 2013

ma-yousufali-epathram
അബുദാബി : ബോള്‍ഗാട്ടി പദ്ധതി യുടെ നിര്‍മാണ പ്രവര്‍ത്ത നങ്ങള്‍ റമദാന്‍ കഴിഞ്ഞാല്‍ ആരംഭിക്കും എന്നും രണ്ടര വര്‍ഷം കൊണ്ടു തന്നെ അത് പൂര്‍ത്തി യാക്കി ക്കഴിഞ്ഞ തിനു ശേഷമേ കേരള ത്തില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കുക യുള്ളൂ എന്ന് എം. കെ. ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ എം. എ. യൂസുഫലി പറഞ്ഞു.

emke-group-yousuf-ali-with-uae-media-team-ePathram

കുറെ വര്‍ഷ ങ്ങളായി പ്രവാസി കളായി ജീവിക്കാന്‍ നിര്‍ബന്ധിക്ക പ്പെട്ടിരി ക്കുകയാണ് മലയാളി സമൂഹം. കേരള ത്തിലെ വരും തലമുറ കള്‍ എങ്കിലും പ്രവാസി കള്‍ ആവാതി രിക്കാന്‍ സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ ഉണ്ടാവണ മെന്നും അതിന് എല്ലാ രാഷ്ട്രീയ കക്ഷി കളും വ്യവസായി കളും മാധ്യമ ങ്ങളും ഒരുമിച്ചു നില്‍ക്കണം എന്നും അദ്ദേഹം പറഞ്ഞു.

lulu-group-yousuf-ali-with-ima-imf-team-ePathram

അബുദാബി യില്‍ നിര്‍മിച്ച പുതിയ ഗ്ളോബല്‍ ഹെഡ്ക്വാര്‍ട്ടേഴ്സായ ‘ വൈ ’ ടവറിന്റെ ഉത്ഘാടന ത്തോട് അനുബന്ധിച്ചു നടത്തിയ വാര്‍ത്താ സമ്മേളന ത്തിലാണ് എം. എ. യൂസുഫലി ഇക്കാര്യം സൂചിപ്പിച്ചത്.

അബുദാബി സര്‍ക്കാര്‍ നല്‍കിയ രണ്ട് ഏക്കര്‍ സ്ഥലത്ത് 80 കോടി ദിര്‍ഹം (ഏകദേശം 1280 കോടി രൂപ) ചെലവിട്ട് നിര്‍മിച്ച ‘വൈ ടവര്‍’ എന്ന 12 നില കെട്ടിട ത്തില്‍ ഏറ്റവും അത്യാധുനിക സൗകര്യ ങ്ങളുള്ള ഐ. ടി. വിഭാഗം ഒരുക്കി, ലോക ത്തിന്‍റെ വിവിധ ഭാഗ ങ്ങളിലുള്ള എം. കെ. ഗ്രൂപ്പ് സ്ഥാപന ങ്ങള്‍ ഒറ്റ സ്ഥലത്ത് ഇരുന്ന് നിയന്ത്രി ക്കാവുന്ന രീതി യിലാണ് ‘വൈ ടവര്‍’ നിര്‍മിച്ചിരിക്കുന്നത്. പുതിയ ആസ്ഥാന ത്തേക്ക് മാറി യതിന്‍റെ ഭാഗമായി 30000ഓളം വരുന്ന ജീവന ക്കാര്‍ക്ക് 500 ദിര്‍ഹം വീതം ( 25 കോടി യോളം ഇന്ത്യന്‍ രൂപ) സമ്മാന മായി നല്‍കി അദ്ദേഹം മാതൃക യായി.

ഒരു വര്‍ഷ ത്തിനുള്ളില്‍ വിവിധ ജി. സി. സി. രാജ്യ ങ്ങളില്‍ അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കും. സൌദി അറേബ്യ, യു. എ. ഇ. എന്നിവിട ങ്ങളില്‍ രണ്ടു വീതവും ഒമാനില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റും ആരംഭിക്കും. കൂടാതെ ഈജിപ്ത്, മലേഷ്യ, വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവിട ങ്ങളില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ ജോലികള്‍ പൂര്‍ത്തി യായി വരുന്നു എന്നും അദ്ദേഹം അറിയിച്ചു.

എം. കെ. ഗ്രൂപ്പ് – ലുലു സ്ഥാപന ങ്ങളുടെ വളര്‍ച്ചയില്‍ സഹായിക്കുകയും പിന്തുണ യ്ക്കുകയും ചെയ്ത ഗള്‍ഫിലെ ഭരണാധി കാരികളോടും എം. എ. യൂസുഫലി നന്ദി പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്വരുമ രചനാ മത്സരം : പുരസ്കാരങ്ങള്‍ സമ്മാനിച്ചു
Next »Next Page » പേരോട് അബ്ദുറഹിമാന്‍ സഖാഫി റമദാന്‍ പ്രഭാഷണ ത്തിനായി അബുദാബി യില്‍ »



  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine