റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ ഒരു മലയാളി അടക്കം നാലുപേര്‍ മരിച്ചു

April 13th, 2012

accident-graphic

റാസല്‍ഖൈമ: വ്യാഴാഴ്ച പുലര്‍ച്ചെ പുലര്‍ച്ചെ 5.30ഓടെ റാസല്‍ഖൈമ യിലുണ്ടായ വാഹനാപകടത്തില്‍ ഒരു മലയാളിയും മൂന്ന് ബംഗ്ളാദേശ് സ്വദേശികളും മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തന്‍പള്ളിക്ക് സമീപം വൈശ്യംവീട്ടില്‍ മുഹമ്മദിന്‍െറ മകന്‍ മരക്കരക്കയില്‍ നിസാര്‍ (26) ആണ് മരിച്ച മലയാളി. അപ്പു മൊല്ല സിദ്ദീഖ് മൊല്ല (26), ജമാലുദ്ദീന്‍ അബ്ദുല്‍ ഹാദി (31), മുഹമ്മദ് ദാവൂദ് അസമാന്‍ മുഹമ്മദ് (27) എന്നിവരാണ് മരിച്ച ബംഗ്ളാദേശ് സ്വദേശികള്‍. കോര്‍ക്വെയര്‍ മേഖലയിലേക്ക് അല്‍ നഖീലില്‍ നിന്ന് ജീവനക്കാരുമായി പുറപ്പെട്ട അമ്മാര്‍ ക്ളീനിങ് ആന്‍റ് കോണ്‍ട്രാക്ടിങ് കമ്പനിയുടെ 28 സീറ്റര്‍ വാന്‍ റംസില്‍ ഭാഗത്ത് അപകടത്തില്‍പ്പെട്ടത്. അപകടകാരണം വ്യക്തമല്ല. രണ്ടര വര്‍ഷമായി അമ്മാര്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്ന നിസാര്‍ അവിവാഹിതനാണ്. നിസാറിന്‍െറ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ രാത്രി ഷാര്‍ജയില്‍ നിന്ന് കോഴിക്കോടിനുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശി ലത്തീഫ്, തമിഴ്നാട് സ്വദേശികളായ ഇസ്മായില്‍, മുഹമ്മദ് നസീര്‍ തുടങ്ങിയ 15ഓളം പേര്‍ പരിക്കുകളോടെ റാസല്‍ഖൈമ സഖര്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി തുറമുഖത്ത് തീപ്പിടുത്തം

March 30th, 2012

fire-at-abudhabi-port-march-2012-ePathram
അബുദാബി : അബുദാബി തുറമുഖത്തിന് സമീപത്തെ വെയര്‍ഹൗസില്‍ വന്‍ തീപ്പിടുത്തം. പ്രമുഖ വ്യാപാര സ്ഥാപനങ്ങളുടെ നാലു വെയര്‍ഹൗസു കളാണ് വ്യാഴാഴ്ച കത്തി നശിച്ചത്. ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ നഷ്ടം കണക്കാക്കപ്പെടുന്നു. അഗ്നിശമന സേനാ വിഭാഗവും പോലീസ്‌ സേനയും സജീവമായി രംഗത്തു വന്നത് കൊണ്ട് മറ്റു വെയര്‍ഹൗസു കളിലേക്ക് തീ പടര്‍ന്നില്ല. മിനാ തുറമുഖത്ത് നൂറുകണക്കിന് വെയര്‍ഹൗസുകള്‍ ഉണ്ട്. ഇവയ്ക്കിടയിലെ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള വെയര്‍ഹൗസു കള്‍ക്കാണ് തീപിടിച്ചത്.

വ്യാഴാഴ്ച ഉച്ച വരെ പുക നിറഞ്ഞു മിനാ ഭാഗം പൂര്‍ണ്ണമായും ഇരുണ്ടു കിടക്കുന്നു. പോര്‍ട്ടി ലേക്കുള്ള റോഡുകള്‍ എല്ലാം അടച്ചു. പുക ശ്വസിച്ച് അവശരായ മൂന്നു തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന് പോലീസ്‌ അധികാരികള്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാര്‍ജയില്‍ തീ : മലയാളിയുടെ ധീരമായ ഇടപെടല്‍ ബാലനെ രക്ഷിച്ചു

March 2nd, 2012

nishad-kaippally-photo-epathram

ഷാര്‍ജ : തൊട്ടടുത്ത ഫ്ലാറ്റില്‍ നിന്നും ഒരു കരച്ചിലും തുടര്‍ന്ന് പുകയും കണ്ടപ്പോള്‍ നിഷാദ്‌ തലേന്ന് തന്റെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന് ഡോക്ടര്‍ ഉപദേശിച്ച വിശ്രമം മറന്നു. തുടര്‍ന്നങ്ങോട്ട് ഒരു ഹോളിവുഡ്‌ ത്രില്ലര്‍ ചലച്ചിത്രത്തിലെ രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന സംഭവങ്ങളാണ് നടന്നത്. കത്തിയമരുന്ന ഫ്ലാറ്റിന്റെ തള്ളി തകര്‍ത്ത വാതിലിലൂടെ അകത്തു പ്രവേശിച്ച നിഷാദ്‌ നേരിട്ടത് കനത്ത കറുത്ത പുകയും തീയുമായിരുന്നു. പണ്ട് അബുദാബിയിലെ ഇന്ത്യന്‍ ഹൈസ്ക്കൂളില്‍ പഠിക്കുന്ന കാലത്ത്‌ ഫയര്‍ ഫോര്‍സുകാര്‍ നടത്തിയ സുരക്ഷാ പരിശീലന ക്ലാസിലെ പാഠങ്ങള്‍ നിഷാദിന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. ഷര്‍ട്ട് ഊരി മുഖത്ത് കെട്ടിയ നിഷാദ്‌ കറുത്ത നിറത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് അഗ്നി ശമനി തിരിച്ചറിഞ്ഞു. അതുമായി ആളി കത്തുന്ന തീയുടെ അടുത്തെത്തി പണ്ട് പഠിച്ചത് പോലെ അഗ്നി ശമനിയുടെ പൂട്ട്‌ പൊട്ടിച്ചു കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകം തീയുടെ അടിയിലേക്ക് അടിച്ചു തീ കെടുത്തി. കറുത്ത പുക മൂലം അന്ധകാരം നിറഞ്ഞ ഫ്ലാറ്റില്‍ നിന്ന് മൊബൈല്‍ ഫോണിന്റെ പ്രകാശത്തിന്റെ സഹായത്തോടെ പ്രായമായ ഒരു സ്ത്രീയെയും കുളിമുറിയില്‍ നിന്നും മൂന്നു വയസുള്ള ബാലനെയും നിഷാദ്‌ രക്ഷപ്പെടുത്തി. ബോധമറ്റു കിടന്ന ബാലന്റെ വായിലൂടെ ജീവശ്വാസം ഊതി നല്‍കി കുട്ടിയുടെ ശ്വാസോച്ഛ്വാസം വീണ്ടെടുത്തു. അപ്പോഴേക്കും സ്ഥലത്ത് എത്തിയ പോലീസും അഗ്നിശമന സേനാംഗങ്ങളും കുട്ടിയേയും സ്ത്രീയെയും നിഷാദിനെയും ആശുപത്രിയിലേക്ക്‌ എടുത്തു കൊണ്ടു പോകുമ്പോഴേയ്ക്കും തന്റെ രക്തസമ്മര്‍ദ്ദത്തിന്റെ കാര്യം പോലും താന്‍ മറന്നു പോയതായി നിഷാദ്‌ പറയുന്നു.

സ്വന്തമായി ഇന്റീരിയര്‍ ഡെക്കറേഷന്‍ സ്ഥാപനം നടത്തുന്ന നിഷാദ്‌ കൈപ്പള്ളി പ്രശസ്തനായ ബ്ലോഗറും സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമറുമാണ്. മലയാളം കമ്പ്യൂട്ടിംഗ് ഇന്നത്തെ നിലയില്‍ വ്യാപകം ആവുന്നതിന് കാരണമായ യൂണിക്കോഡ്‌ മലയാളത്തിന്റെ ശക്തനായ വക്താവായ നിഷാദ്‌ ആദ്യമായി ബൈബിള്‍ പൂര്‍ണ്ണമായി മലയാളത്തില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കി. യൂണിക്കോഡ്‌ മലയാളത്തിന്റെ സാദ്ധ്യതയും കൈപ്പള്ളി എന്ന കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്റെ ആത്മസമര്‍പ്പണവും ഒരു പോലെ വെളിവാക്കുന്ന ഒരു ഉദ്യമമായിരുന്നു സത്യവേദപുസ്തകം.

തന്റെ പ്രവര്‍ത്തന മേഖലയില്‍ എന്ന പോലെ തന്നെ തന്റെ ചുറ്റിലുമുള്ള സമൂഹത്തിലും സമയോചിതവും ധീരവുമായ ഇടപെടല്‍ കൊണ്ട് മാതൃകയായ നിഷാദ്‌, അഗ്നിക്കിരയായി സര്‍വ്വസ്വവും നഷ്ടപ്പെട്ട കുടുംബത്തിന് സഹൃദയരില്‍ നിന്നും സഹായങ്ങള്‍ എത്തും എന്നാണ് തന്റെ പ്രതീക്ഷ എന്ന് eപത്രത്തോട്‌ പറഞ്ഞു.

ഗള്‍ഫിലെ നിയമ വ്യവസ്ഥയുടെ കാര്‍ക്കശ്യം പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹായിക്കുന്നതില്‍ നിന്നും പ്രവാസികളെ പിന്തിരിപ്പിക്കാറുണ്ട്. എന്നാല്‍ തന്റെ നിസ്വാര്‍ഥമായ ഇടപെടല്‍ കൊണ്ട് ഏവര്‍ക്കും മാതൃകയും പ്രചോദനവുമായി തീര്‍ന്നിരിക്കുന്നു നിഷാദ്‌ കൈപ്പള്ളി.

- ജെ.എസ്.

വായിക്കുക: , , , ,

6 അഭിപ്രായങ്ങള്‍ »

അബുദാബിയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു

August 22nd, 2011

accident-sign-epathram

അബുദാബി : മുസ്സഫ യില്‍ വാഹനം അപകടത്തില്‍ പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി പരേതനായ പിനാക്കോട് കൊല്ലേരി അലവി യുടെ മകന്‍ മുഹമ്മദ് ഷരീഫ് (30), കരുവാരകുണ്ട് ഇരിങ്ങാട്ടിരി പരേതനായ ആമക്കുഴി യില്‍ മുഹമ്മദു മകന്‍ ഹംസ (32) എന്നിവരാണ് മരിച്ചത്. ഗന്തൂത്തില്‍ നിന്ന് മുഹമ്മദ്ബിന്‍ സായിദ് സിറ്റി യിലേക്ക് വാനില്‍ വരുമ്പോള്‍ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ വണ്ടൂര്‍ ഊരാട് സ്വദേശി അനീസിനെ അബുദാബി ശൈഖ് ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച വരുടെ മൃതദേഹങ്ങളും ഇതേ ആശുപത്രി യില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഞായറാഴ്ച വൈകീട്ട് മുസ്സഫ കാരിഫോറിന് അടുത്താണ് അപകടം. അപകട ത്തില്‍പെട്ട മൂവരും ഗന്തൂത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനി യിലെ ഓഫിസ് ജീവനക്കാരാണ്. മൂവരും അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍, കെ. എം. സി. സി.യുടെയും സജീവ പ്രവര്‍ത്തകരാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ ക്രെയിന്‍ പൊട്ടി വീണു : വന്‍ ദുരന്തം ഒഴിവായി

July 13th, 2011

crane-damge-in-hamdan-street-ePathram
അബുദാബി : കെട്ടിടം പൊളിച്ചു മാറ്റുന്ന പ്രവര്‍ത്തന ങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ക്രെയിന്‍ അബുദാബി യിലെ ഏറ്റവും തിരക്കേറിയ പാതയായ ഹംദാന്‍ സ്ട്രീറ്റിലേക്ക് പൊട്ടി വീണു.

ആളപായമോ നാശ നഷ്ടങ്ങളോ ഇല്ലാതെ വന്‍ ദുരന്തമാണ് ഒഴിവായി പോയത്. സലാം സ്ട്രീറ്റും ഹംദാന്‍ സ്ട്രീറ്റും ഒന്നിക്കുന്നിടത്തുള്ള പഴയ എന്‍. ഡി. സി. ബില്‍ഡിംഗ് പൊളിക്കുന്ന ക്രെയിന്‍ ആണ് പൊട്ടി വീണത്. ചൊവ്വാഴ്ച ഉച്ചക്ക്‌ 12 മണിക്കാണ് സംഭവം.

സലാം സ്ട്രീറ്റിലെ ടണലിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തന ങ്ങള്‍ നടക്കുന്നതിന്‍റെ ഭാഗമായി ഇതിലേയുള്ള വാഹനങ്ങള്‍ ഇലക്ട്ര സ്ട്രീറ്റി ലൂടെയും ഹംദാന്‍ സ്ട്രീറ്റി ലൂടെയും മാസങ്ങളായി വഴി തിരിച്ചു വിടുക യായിരുന്നു.

അതു കൊണ്ടു തന്നെ എല്ലാ സമയത്തും വാഹന ങ്ങളുടെ തിരക്ക് അനുഭവ പ്പെട്ടിരുന്ന ഹംദാന്‍ റോഡിന് കുറുകെ ക്രെയിന്‍ വീണപ്പോള്‍ വാഹനങ്ങള്‍ സെക്കന്‍ഡിന്‍റെ വ്യത്യാസ ത്തില്‍ മാറിപ്പോയതു കൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്.

crane-accident-in-abudhabi-ePathram

അല്‍ ഹരീഫ് ഡെമോളിഷിംഗ് കമ്പനി യുടെ നേതൃത്വ ത്തിലായിരുന്നു കെട്ടിടം പൊളിച്ചു കൊണ്ടിരുന്നത്. അപകടത്തെ തുടര്‍ന്ന് കുറേനേരം ഗതാഗതം തടസ്സപ്പെട്ടു.

പിന്നീട് ട്രാഫിക് പൊലീസ് സ്ഥലത്തെത്തി വാഹന ങ്ങള്‍ തിരിച്ചു വിട്ട് ഗതാഗതം പുനഃസ്ഥാപിച്ചു. ക്രെയിന്‍ പല ഭാഗങ്ങളായി മുറിച്ചു മാറ്റിയാണ് റോഡില്‍ നിന്ന് നീക്കിയത്.

– വാര്‍ത്തയും ചിത്രങ്ങളും : സഫറുള്ള പാലപ്പെട്ടി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

21 of 2410202122»|

« Previous Page« Previous « പി. കെ. വി. അനുസ്മരണം
Next »Next Page » ലാലു ലമണന് സഹായ ഹസ്തവുമായി മലയാളി സമാജം »



  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine