ഗാന്ധിയന്‍ സ്റ്റഡി സെന്‍റര്‍ അബുദാബി യില്‍

October 4th, 2011

gandhiyan-study-centre-abudhabi-ePathram
അബുദാബി : ഗള്‍ഫില്‍ ആദ്യമായി ഗാന്ധിയന്‍ സ്റ്റഡി സെന്‍ററിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. ഗാന്ധിയന്‍ ദര്‍ശന ങ്ങള്‍ പഠിപ്പിക്കുക, ഗാന്ധിയെ ക്കുറിച്ചുള്ള അറിവുകള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്ക് പകര്‍ന്നു നല്‍കുക, പരിസ്ഥിതി സംരക്ഷണം, സ്വാശ്രയത്വം, ലളിത ജീവിതം, അഹിംസാ സിദ്ധാന്തം, സത്യാഗ്രഹം തുടങ്ങിയ വിഷയ ങ്ങള്‍ പ്രചരിപ്പിക്കുക എന്നിവ യാണ് ഗാന്ധിയന്‍ സ്റ്റഡി സെന്‍ററിന്‍റെ ലക്ഷ്യങ്ങള്‍.

അബുദാബി അല്‍നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വിദ്യാര്‍ത്ഥി കളും അദ്ധ്യാപകരും പങ്കെടുത്ത യോഗ ത്തില്‍ സ്‌കൂള്‍ ചെയര്‍മാന്‍ പി. ബാവഹാജി ഗാന്ധിയന്‍ സ്റ്റഡി സെന്‍ററിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹാരീസ് അദ്ധ്യക്ഷത വഹിച്ചു. വി. ടി. വി. ദാമോദരന്‍, എം. കെ. രവി മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.

മഞ്ചേരി യിലെ കേരള ഗാന്ധിഗ്രാം സെക്രട്ടറി ഗാന്ധിഗ്രാം ഷാജി, ഗാന്ധിയന്‍ സ്റ്റഡി സെന്‍ററിന്‍റെ പ്രവര്‍ത്തന ങ്ങളെ ക്കുറിച്ച് വിശദീകരിച്ചു.

യു. എ. ഇ. യില്‍ വിദ്യാര്‍ത്ഥി കള്‍ക്കായി ഗാന്ധിജി യെക്കുറിച്ച് പ്രശേ്‌നാത്തരി സംഘടിപ്പിക്കും. വിജയിക്കുന്ന കുട്ടികള്‍ക്ക് രാജ്ഘട്ട് സന്ദര്‍ശന ത്തിനുള്ള അവസരവും സമ്മാന ങ്ങളും നല്‍കുമെന്ന് ഷാജി പറഞ്ഞു.

സ്‌കൂള്‍ ഹെഡ്‌ഗേള്‍ ഗാന്ധിജി യുടെ സന്ദേശം വായിച്ചു. ഹെഡ്‌ബോയ് നിസ് നൂറുദ്ദീന്‍ ചടങ്ങ് നിയന്ത്രിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഷാജി സലീം നന്ദി പറഞ്ഞു. ഗാന്ധിയന്‍ തത്ത്വ ങ്ങളും ചിത്രങ്ങളും കൊണ്ട് അലങ്കരിച്ച വേദിയില്‍ ആയിരുന്നു ഉദ്ഘാടന ചടങ്ങ്.

ഉദ്ഘാടന പരിപാടിക്കു ശേഷം പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹാരീസിന്‍റെ യും ഗാന്ധിഗ്രാം ഷാജി യുടെയും നേതൃത്വ ത്തില്‍ അല്‍നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ ശുചീകരണ യജ്ഞം നടത്തി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിദ്യാഭ്യാസത്തെ മത സ്ഥാപനങ്ങള്‍ കമ്പോളവല്ക്കരിക്കുന്നു: ദല ദുബായ്

July 16th, 2011

dala-logo-epathram

ദുബായ്: അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അത്താണിയാണെന്ന് അവകാശപ്പെടുന്ന മത സ്ഥാപനങ്ങളുടെ കമ്പോള താല്‍പര്യത്തിന്റെ വികൃത മുഖം പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകരുടെ വായ മൂടികെട്ടാനുള്ള ശ്രമം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ദുബായ് ആര്‍ട്ട് ലവേഴ്സ് അസോസ്സിയേഷന്‍ (ദല) അഭിപ്രായപ്പെട്ടു. പൊതു (ഭൗതിക) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശത്തെ ക്കുറിച്ചുള്ള മുറവിളികള്‍ക്കു പിന്നിലെ വ്യാപാര താല്പര്യമാണ് കാരക്കോണം സംഭവം വിളിച്ചോതുന്നത്. മതത്തെ മറയാക്കി സാമ്പത്തിക നേട്ടമുണ്ടാക്കുവാനും, ഉന്നത വിദ്യാഭ്യാസം സമ്പന്നരില്‍ മാത്രമായി പരിമിത പ്പെടുത്തുവാനുമുള്ള നികൃഷ്ട ശ്രമമാണ് നടക്കുന്നത്. അദ്ധ്യാപക നിയമനങ്ങളിലൂടെയും, വിദ്യാര്‍ത്ഥി പ്രവേശനത്തിലൂടെയും നേടുന്ന അളവില്ലാത്ത സമ്പത്തില്‍ ഒരു ഭാഗം ഗുണ്ടകളെ പോറ്റാനും ഉപയോഗിക്കുന്നു എന്നാണ്‌ പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്.

മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുവാനും വിദ്യാഭ്യാസത്തെ രംഗത്തെ സാമൂഹ്യ നീതിയുടെ സംസ്ഥാപനത്തിനും കേരളം ഒറ്റക്കെട്ടായി അണിനിരക്കുകണമെന്ന് ദല ആവശ്യപ്പെട്ടു. സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തുന്ന മാനേജുമെന്റുകളുടെ ഓഫീസുകളും അവരുടെ ‘ആതമീയ കേന്ദ്രങ്ങളും’ പരിശോധിച്ച് അനധികൃത സമ്പത്തുകള്‍ കണ്ടു കെട്ടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ദല ആവശ്യപ്പെട്ടു.

(വാര്‍ത്ത അയച്ചു തന്നത്: സജീവന്‍. കെ. വി.)

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ സമ്മര്‍ ക്യാമ്പ്

July 7th, 2011

അബുദാബി : അബുദാബി ഇന്ത്യാ സോഷ്യല്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് ജൂലായ്‌ 8 വെള്ളിയാഴ്ച തുടങ്ങും. ജൂലായ്‌ 30 നു സമാപനം. എല്ലാ ദിവസവും വൈകിട്ട് 4.30 മുതല്‍ രാത്രി ഒമ്പതു വരെയാണ് ക്യാമ്പ്‌. 7 വയസ്സു മുതല്‍ 10 വയസ്സു വരെയും 11 വയസ്സു മുതല്‍ 13 വയസ്സു വരെയും 14 വയസ്സു മുതല്‍ 17 വയസ്സു വരെയും ഉള്ള മൂന്നു ഗ്രൂപ്പുകളില്‍ ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 02 67 300 66.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരള വിദ്യാഭ്യാസം : പ്രശ്നങ്ങളും പരിഹാരങ്ങളും

June 30th, 2011

kerala-students-epathram

ഷാര്‍ജ : മലയാളി ആര്‍ട്സ്‌ ആന്‍ഡ്‌ സോഷ്യല്‍ സെന്റര്‍ ഷാര്‍ജ – മാസ് “കേരള വിദ്യാഭ്യാസം : പ്രശ്നങ്ങളും പരിഹാരങ്ങളും” എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജൂലൈ 1 വെള്ളിയാഴ്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ രാത്രി 8 മണിക്കാണ് സെമിനാര്‍ ആരംഭിക്കുക. കേരള സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ മുന്‍ ഡയറക്ടര്‍ പ്രൊഫ. വി, കാര്‍ത്തികേയന്‍ നായര്‍ സെമിനാറിന് നേതൃത്വം നല്‍കും. മറ്റ് നിരവധി വിദ്യാഭ്യാസ വിദഗ്ദ്ധരും പങ്കെടുക്കുന്ന സെമിനാറില്‍ എല്ലാവര്ക്കും പ്രവേശനം ഉണ്ടായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

(അയച്ചു തന്നത് : ശ്രീപ്രകാശ്‌)

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2012 ല്‍ അബുദാബി യില്‍ പുതിയ ഇന്ത്യന്‍ സ്‌കൂള്‍ കോംപ്ലക്‌സ്

June 24th, 2011

br-shetty-adis-press-meet-ePathram
അബുദാബി: അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ ( ADIS) അബുദാബി ഇന്‍റര്‍നാഷണല്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ സ്‌കൂള്‍ കോംപ്ലക്‌സിന് അബുദാബി എജ്യുക്കേഷന്‍ കൗണ്‍സിലിന്‍റെ അംഗീകാരം ലഭിച്ചു എന്നും മുസ്സഫ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ ഇന്ത്യന്‍ സ്‌കൂള്‍ കോംപ്ലക്‌സ് ആരംഭിക്കുമെന്നും അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. ബി. ആര്‍. ഷെട്ടിയെ കൂടാതെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി. കെ. മാത്തൂര്‍, സ്‌പോര്‍ട്‌സ് കമ്മിറ്റി അംഗം സര്‍വ്വോത്തം ഷെട്ടി എന്നിവരും പങ്കെടുത്തു.

നിലവിലെ ഇന്ത്യന്‍ സ്‌കൂളില്‍ 5,800 കുട്ടികളാണുള്ളത്. പുതിയ സ്‌കൂളില്‍ 12,000 കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ സാധിക്കും. ആധുനികമായ എല്ലാ സൗകര്യങ്ങളോടെയും നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ 2012 ല്‍ തന്നെ ഇന്ത്യന്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കും. പുതിയ സ്‌കൂള്‍ കോംപ്ലക്‌സില്‍ ഒരു ക്ലാസ് മുറിയില്‍ 25 വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ പ്രവേശനം നല്‍കാവൂ എന്നാണ് അബുദാബി എജ്യുക്കേഷന്‍ കൗണ്‍സിലിന്‍റെ നിര്‍ദ്ദേശം. ബി. ആര്‍. ഷെട്ടി പറഞ്ഞു.

അബുദാബി ഇന്ത്യന്‍ സ്‌കൂളിന്‍റെ അക്കാദമിക് വിജയങ്ങള്‍ പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത തായിരുന്നു വാര്‍ത്താ സമ്മേളനം. ഇന്ത്യന്‍ സ്‌കൂളിന്‍റെ പഠന നിലവാരം ഏറെ മികച്ചതാണ്. കഴിഞ്ഞ അഖിലേന്ത്യാ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷ യില്‍ ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് പരീക്ഷ എഴുതിയ 319 പേരും ഡിസ്റ്റിംഗ്ഷ നോടെ ഉയര്‍ന്ന മാര്‍ക്ക് നേടിയാണ് പാസ്സായത്. പ്രിന്‍സിപ്പല്‍ വി. കെ. മാത്തൂര്‍ വിശദീകരിച്ചു.

പന്ത്രണ്ടാം ക്ലാസ് സയന്‍സ് വിഭാഗ ത്തില്‍ 98 % മാര്‍ക്ക്‌ വാങ്ങി യു. എ. ഇ. യില്‍ തന്നെ ഒന്നാമന്‍ ആയത് ഇന്ത്യന്‍ സ്‌കൂളിലെ അഖിലേഷ് മോഹന്‍. കൊമേഴ്‌സ് വിഭാഗത്തില്‍ ലവീന്‍ നാന്‍ഖാനി 96.4 % മാര്‍ക്ക് നേടി ഒന്നാമനായി.

അതുപോലെ ഉന്നത വിജയം നേടിയ സാര്‍ഥക് ഭാസ്‌ക് (97.6 %), ആരതി പ്രഭു (96.4 %), പ്രിയങ്ക പ്രഭു (96 %), വിശ്രുത് (94 %) എന്നിവരും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ്.

യു. എ. ഇ. യിലെ ഏറ്റവും വലിയ വിദ്യാഭ്യാസ അവാര്‍ഡായ ശൈഖ് ഹംദാന്‍ അവാര്‍ഡ് നേടിയ നവമി കൃഷ്ണ, കാഞ്ചന്‍ രാജീവ്, മുഹ്‌സിനാ സിയാബുദ്ദീന്‍, ഗുര്‍സി മാര്‍ജിത് സിംഗ് എന്നിവര്‍ അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പുസ്തക പ്രകാശനം
Next »Next Page » കോലായയുടെ 25 മത് കൂട്ടായ്മ നടന്നു »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine