ജനപ്രതിനിധികൾ പ്രവാസികളെ ആശയക്കുഴപ്പത്തിൽ ആക്കുന്നു

July 7th, 2012

indian-rupee-epathram

ദുബായ് : പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തി പ്രവാസികളെ ജനപ്രധിനിധികൾ ആശയക്കുഴപ്പത്തിലാക്കുന്നു. പുതിയ നികുതിയെ പറ്റി വിദേശ ഇന്ത്യക്കാർക്ക് ഇടയിൽ ഒട്ടേറേ ആശങ്കകളും അതിലേറേ അവ്യക്തതകളും നിലനിൽക്കുന്നുണ്ട്. കേന്ദ്ര സർക്കാറിന്റെ പുതിയ തീരുമാനം അനുസരിച്ച് ജൂലായ് ഒന്നു മുതൽ വിദേശത്തു നിന്നയയ്ക്കുന്ന തുകയ്ക്ക് ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന ബാങ്ക് ചാർജിന്റെ 12.36 ശതമാനം സേവന നികുതി ഈടാക്കും.

ഇന്ന് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ നില നിർത്തുന്നതിൽ പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് അയയ്ക്കുന്ന തുക ഒരു നിർണ്ണായക ഘടകം തന്നെ. രൂപയുടെ മൂല്യത്തകർച്ച രൂക്ഷമായിരിക്കുകയും, അതേ സമയം വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സർക്കാർ ഇന്ത്യക്കാർ അയയ്ക്കുന്ന പണത്തിന് അധിക നികുതി ഈടാക്കാൻ ഒരുങ്ങുന്നതിന്റെ യുക്തി എന്തെന്ന് മനസിലാകുന്നില്ല. പുതുതായി സർക്കാർ എടുത്ത തീരുമാനം വിദേശ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള സാധ്യതയെ പ്രതികൂലമായി ബാധിക്കും.

ധനകാര്യ സ്ഥാപനങ്ങൾ ബാങ്കിൽ നിന്നും ഈടാക്കുന്നതാണ് ഇപ്പോഴുള്ള പുതിയ സേവന നികുതി. പ്രത്യക്ഷത്തിൽ ബാങ്ക് നൽകേണ്ടതാണെങ്കിലും ഭാവിയിൽ ഇത് തുക അയയ്ക്കുന്നവരിൽ നിന്നു തന്നെ ഈടാക്കപ്പെടുമെന്നാണ് സൂചന.

പ്രവാസി സംഘടനകൾ മാറി മാറി വാചക കസർത്ത് നടത്തുമ്പോൾ ഇത് പോലെയുള്ള സർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെ ശക്തമായി പ്രതീകരിക്കാൻ മുമ്പോട്ട് വരണം. ഗള്ഫിൽ പല ക്ലേശങ്ങളും സഹിച്ച് ചെറുകിട ജോലികൾ ചെയ്തു നാട്ടിലേക്ക് പണം അയയ്ക്കുന്ന മലയാളികളെ ഈ നിയമം ശരിക്കും ബാധിക്കും. ബാങ്ക് വഴി പണം നാട്ടിലേക്ക് അയയ്ക്കുന്നവരിൽ പലരും കുഴൽപണം പോലുള്ള അനധികൃത മാർഗ്ഗത്തിലേക്ക് തിരിയുവാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.

വിദേശ സന്ദർശനം എന്ന ഓമന പേരിൽ വിദേശത്ത് എത്തുന്ന കേരള രാഷ്ട്രീയ പ്രധിനിധികൾ വ്യാജ വാഗ്ദാനം നല്കി കീശ വീർപ്പിച്ചു പോകുമ്പോൾ, സംസ്ഥാനത്തും, കേന്ദ്രത്തിലും പ്രവാസികൾക്ക് ദോഷകരമായ നിയമ നിർമ്മാണ സമയത്ത് പ്രതീകരിക്കാനുള്ള ചങ്കൂറ്റം കാട്ടാറില്ല. ഈ കൂട്ടരെ വിദേശ സന്ദർശന വേളയിൽ പ്രവാസി സംഘടനകൾ കാശു കൊടുത്തു പ്രോത്സാഹിപ്പിക്കാതെ, പ്രതിഷേധം അറിയിക്കുവാനുള്ള അവസരമായി കാണണം.

ഭാര്യമാർക്ക് കെട്ടു താലി പോലും അണിഞ്ഞു സ്വന്തം നാട്ടിലേക്ക് പോകുവാനുള്ള അവസരം മുടക്കുന്ന കിരാതമായ കസ്റ്റംസ് നിയമങ്ങൽ മാറ്റി എഴുതുവാൻ എന്ത് കൊണ്ട് മടി കാട്ടണം? വർഷങ്ങൾക്ക് മുമ്പ് സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 30000 രൂപ എന്ന നിയമത്തിന്റെ മറവിൽ നാട്ടിലേക്ക് പോകുന്ന പ്രവാസികളെ ഡ്യൂട്ടി അടിച്ചും, കൈക്കൂലി ചോദിച്ചും ദ്രോഹിക്കുന്നത് ഇന്ന് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. പ്രവാസികളോട് കാട്ടുന്ന ഇത്തരത്തിലുള്ള നീചമായ സമീപനം ഭാവിയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്നതിൽ അതിശയോക്തി ഇല്ല. ഇന്ത്യ ലോക രാഷ്ട്രങ്ങളുടെ ഇടയിൽ പല കാര്യങ്ങളിലും ഒന്നാമത് ആയപ്പോഴും, ഇത്തരത്തിലുള്ള ചില കാര്യങ്ങളിൽ വളരെ വളരെ വർഷങ്ങളുടെ പിന്നിലാണ്.

(സേവന നികുതിയെ പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചത് – അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ)

എബി മക്കപ്പുഴ

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആഗോള വിജയത്തിന്റെ അറുന്നൂറ് മേനിയുമായി യു. എ. ഇ. എക്സ്ചേഞ്ച്

July 3rd, 2012

uae-exchange-600-branch-epathram

ദുബായ് : ആഗോള തലത്തില്‍ അറുന്നൂറ് ശാഖകള്‍ പൂർത്തിയാക്കി യു. എ. ഇ. എക്സ്ചേഞ്ച് ചരിത്രം കുറിക്കുകയാണ്. ദുബായ് മെട്രോ റെയിൽവേയുടെ പതിനാല് സ്റ്റേഷനുകളില്‍ യു. എ. ഇ. എക്സ്ചേഞ്ച് ശാഖകള്‍ നിലവില്‍ വന്നതോടെ, യു. എ. ഇ. യില്‍ തന്നെ 114 ശാഖകള്‍ എന്ന അപൂർവ്വ നേട്ടത്തിനും യു. എ. ഇ. എക്സ്ചേഞ്ച് അർഹരായി. റെഡ് ലൈനിലും ഗ്രീന്‍ ലൈനിലും ഏഴ് വീതം ശാഖകളാണ് യു. എ. ഇ. എക്സ്ചേഞ്ച് ആരംഭിച്ചിട്ടുള്ളത്. റെഡ് ലൈനില്‍ ഖാലിദ്‌ ബിന്‍ വലീദ്, ജബല്‍ അലി, എമിറേറ്റ്സ് ടവര്‍, എമിറേറ്റ്സ്, റാഷിദിയ, ടീക്കോം, യൂണിയന്‍ സ്റ്റേഷനുകളിലും ഗ്രീന്‍ ലൈനില്‍ എയർപോർട്ട് ഫ്രീസോണ്‍, ഊദ്‌ മേത്ത, എത്തിസലാത്ത്, സാലാ അല്‍ ദിൻ, സ്റ്റേഡിയം, അല്‍ ഗുബൈബ, അല്‍ ഹഹിദി സ്റ്റേഷനുകളിലുമാണ് ഇവ. യൂണിയന്‍ മെട്രോ സ്റ്റേഷനിലെ ശാഖ ഇക്കഴിഞ്ഞ ദിവസം യു. എ. ഇ. എക്സ്ചേഞ്ച് ഗോബല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി ഉദ്ഘാടനം ചെയ്തതോടെയാണ് യു. എ. ഇ. എക്സ്ചേഞ്ച് അറുന്നൂറ് ശാഖകൾ എന്ന നാഴികക്കല്ല് പിന്നിട്ടത്.

അബുദാബിയില്‍ ഒരു ശാഖയുമായി പ്രവർത്തനം തുടങ്ങിയ ഈ ധന വിനിമയ ശൃംഖലക്ക് ഇപ്പോള്‍ അഞ്ച് വൻകരകളിലായി മുപ്പത് രാജ്യങ്ങളില്‍ അറുന്നൂറ് ശാഖകളായി. ഇവയില്‍ മുന്നൂറെണ്ണം ഇന്ത്യയിലാണ് എന്നതും പ്രത്യേക പ്രാധാന്യമർഹിക്കുന്നു. ഈ ആഘോഷ വേളയില്‍ ഉപഭോക്താക്കൾക്ക് വേണ്ടി, വിവിധ രാജ്യങ്ങളില്‍ ഒട്ടേറെ സമ്മാന പദ്ധതികളും മറ്റും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ നടന്ന വാർത്താ സമ്മേളനത്തില്‍ യു. എ. ഇ. എക്സ്ചേഞ്ച് ഗ്ലോബല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി പ്രഖ്യാപിച്ചു. ആഗോള തലത്തില്‍, തൊഴില്‍ തേടിയുള്ള പ്രവാസം പെരുകിയിരിക്കുന്ന വർത്തമാനകാല സാഹചര്യത്തില്‍, ഓരോ രാജ്യത്തെയും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്, പണമിടപാട് രംഗത്ത് ഏറ്റവും കുറഞ്ഞ സമയത്തില്‍, ഏറ്റവും കണിശമായി പണ വിനിമയം കൈകാര്യം ചെയ്യുന്നതിനാണ് തങ്ങള്‍ എപ്പോഴും ശ്രമിക്കുന്നതെന്നും, അതിനു വേണ്ടി സ്വന്തം സാങ്കേതിക സംവിധാനങ്ങള്‍ നിരന്തരം നവീകരിച്ചു കൊണ്ട് അത്ഭുതാവഹമായ ചുവടുവെയ്പ്പുകളാണ് യു. എ. ഇ. എക്സ്ചേഞ്ച് നടത്തി ക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിശ്വസ്ത മണി ട്രാൻസ്ഫര്‍ സ്ഥാപനമെന്ന നിലയില്‍, കഴിയാവുന്നത്രയും രാഷ്ട്രങ്ങളില്‍ ഉപഭാക്താക്കളുടെ തൊട്ടടുത്ത്, യു. എ. ഇ. എക്സ്ചേഞ്ച്ന്റെ മാതൃകാ സേവനം എത്തിക്കുകയാണ് കൂടുതല്‍ ശാഖകള്‍ സ്ഥാപിക്കുക വഴി ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

അറുന്നൂറ് ശാഖകള്‍ മുഖേന ലോകത്തുടനീളം മൂന്നര ദശലക്ഷത്തോളം ഉപഭോക്താക്കളെ സേവിക്കുന്ന യു. എ. ഇ. എക്സ്ചേഞ്ച്, ലോകത്തിലെ റെമിറ്റന്സ് വ്യവസായ രംഗത്തിന്റെ ആറ്‌ ശതമാനം ആർജ്ജിച്ചുവെന്നും, അഞ്ച് വർഷത്തിനകം കൂടുതല്‍ രാജ്യങ്ങളും, ഏറ്റവും കൂടുതല്‍ ശാഖകളും ഉൾപ്പെടുത്തി യു. എ. ഇ. എക്സ്ചേഞ്ച്നെ ഒന്നാമത് എത്തിക്കുകയാണ് ലക്ഷ്യമെന്നും വാർത്താ സമ്മേളനത്തില്‍ സന്നിഹിതനായ ഗ്ലോബല്‍ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ്‌ പ്രമോദ് മങ്ങാട് പറഞ്ഞു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ റെമിറ്റന്സ് പണം സ്വീകരിക്കുന്ന വിപണി എന്ന നിലക്ക് ഇൻഡ്യ തങ്ങളുടെ ഏറ്റവും വലിയ ശ്രദ്ധാ കേന്ദ്രമാണെന്നും അതിനൊത്ത വിപുലീകരണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈന, മലേഷ്യ, അയർലൻഡ്, ബോട്സ്വാന, സീഷെൽസ് എന്നിവിടങ്ങളില്‍ ഈയടുത്ത കാലത്ത് നേരിട്ട് പ്രവർത്തനം തുടങ്ങിയതോടെ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ വന്‍ മുന്നേറ്റമാണ് യു. എ. ഇ. എക്സ്ചേഞ്ച് നടത്തിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.

മുപ്പതാണ്ടിലധികം നീണ്ട വിശിഷ്ട സേവനം കണക്കിലെടുത്ത്, ദുബായ് മെട്രോയില്‍ പ്രവേശം ലഭിച്ച യു. എ. ഇ. എക്സ്ചേഞ്ച്, പതിനാല് മെട്രോ ശാഖകളിലൂടെ തദ്ദേശീയരായ യാത്രക്കാർക്കെന്ന പോലെ, വിദേശ ടൂറിസ്റ്റ്കൾക്കും മികച്ച സേവനം ഉറപ്പു വരുത്തുമെന്ന് യു. എ. ഇ. യിലെ കണ്ട്രി ഹെഡ് വർഗീസ്‌ മാത്യു പറഞ്ഞു. മണി റെമിറ്റന്സ്, എക്സ്ചേഞ്ച് ബിസിനസ് സംബന്ധമായ സേവനങ്ങൾക്ക് പുറമേ ഡബ്ലിയു. പി. എസ്. വേതന വിതരണ സംവിധാനമായ സ്മാർട്ട് പേ, യൂട്ടിലിറ്റി ബില്‍ പെയ്മെന്റ്സ് എന്നിവയും യു. എ. ഇ. എക്സ്ചേഞ്ച്ന്റെ അനുബന്ധ സേവനങ്ങളാണ്. 125 രാജ്യങ്ങളിലായി 135,000 എജെന്റ് ലൊക്കേഷനുകളുള്ള എക്സ്പ്രസ് മണി എന്ന ഇന്സ്റ്റന്റ് മണി ട്രാൻസ്ഫർ‍ ബ്രാൻഡ് യു. എ. ഇ. എക്സ്ചേഞ്ച്ന്റെ വലിയ നേട്ടമാണ്. അയക്കുന്ന പണം അക്കൌണ്ടില്‍ തത്സമയം ക്രെഡിറ്റ്‌ ആവുന്ന ‘ഫ്ലാഷ് റെമിറ്റ്’, ആഗോള ടൂറിസ്റ്റ്കളെ സഹായിക്കുന്ന ‘ഗോ ക്യാഷ്’ ട്രാവല്‍ കാർഡ്, എല്ലാ തരം യൂട്ടിലിറ്റി ബില്ലുകളും ഓൺലൈൻ വഴി അടയ്ക്കാവുന്ന ‘എക്സ് പേ’ എന്നിവയും ‘വെസ്റ്റേണ്‍ യൂണിയൻ‍’ എന്ന മണി ട്രാൻസ്ഫർ ബ്രാൻഡിന്റെ ഏജെൻസിയും ഉൾപ്പെടെ സേവനങ്ങള്‍ യു. എ. ഇ. എക്സ്ചേഞ്ച്നെ ഒരു ‘ഫിനാൻഷ്യൽ സൂപ്പര്‍ മാർക്കറ്റ്‌’ എന്ന വിശേഷണത്തിന് അർഹമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വ്യാജ മൊബൈലിനെതിരെ കര്‍ശന നടപടി

November 21st, 2011

china-mobile-phones-epathram

അബുദാബി: വ്യാജ മൊബൈല്‍ ഫോണുകള്‍ക്കെതിരെ യു. എ. ഇ. ദേശീയ തലത്തില്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നു. വ്യാജ മൊബൈല്‍ വില്‍ക്കുന്നവര്‍ക്ക് പിഴ ചുമത്തുക, കടകളുടെ ലൈസന്‍സ് റദ്ദാക്കുക ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളുണ്ടാകും. ഇത്തരം ഫോണുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആദ്യം നോട്ടീസ് നല്‍കുകയും പിഴ ചുമത്തും. എന്നിട്ടും നിയമ ലംഘനം തുടര്‍ന്നാല്‍ കടയുടെ ലൈസന്‍സ് റദ്ദാക്കുകയും കനത്ത പിഴ ചുമത്തുകയും ചെയ്യും. ആവശ്യമെങ്കില്‍ മറ്റു നിയമ നടപടികളും സ്വീകരിക്കും.

വ്യാജ മൊബൈല്‍ രാജ്യത്തേക്ക് കൊണ്ടു വരിക, വില്‍പന നടത്തുക, ഉപയോഗിക്കുക, ഇതിനെ പ്രോത്സാഹിപ്പിക്കുക, വില്‍പനക്കോ ഉപയോഗത്തിനോ സഹായം നല്‍കുക തുടങ്ങിയ കാര്യങ്ങളെല്ലാം നിയമ വിരുദ്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. വ്യാജ മൊബൈല്‍ ഫോണുകളുടെ ഉപയോഗം തടയാന്‍ ജനുവരി 31 മുതല്‍ വ്യാജ നമ്പറുകളുടെ മുഴുവന്‍ സേവനങ്ങളും റദ്ദാക്കാനും തീരുമാനമായതായി ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ട്രാ) വ്യക്തമാക്കി. ഇതിനകം അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് വ്യാജ ഫോണുകള്‍ ഏതൊക്കെയാണെന്ന് കണ്ടുപിടിച്ചു കഴിഞ്ഞതായി ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ട്രാ) വ്യക്തമാക്കി.

അതോറിറ്റിയുടെ നേതൃത്വത്തിലാണ് വ്യാജ ഫോണ്‍ വില്‍പനയും ഉപയോഗവും തടയാന്‍ നടപടി സ്വീകരിക്കുന്നത്. മൊബൈല്‍ സേവനദാതാക്കളായ ഇത്തിസാലാത്തും ഡുവും ഇക്കാര്യത്തില്‍ ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ നടപടികളുമായി സഹകരിക്കും. വ്യാജ ഫോണ്‍ ഉപയോഗിക്കുന്ന അതാത് വരിക്കാര്‍ക്ക് ഇത്തിസാലാത്തും ഡുവും എസ്. എം. എസ്. അയക്കും. ഫോണ്‍ ഒറിജിനലല്ലെങ്കില്‍ ഉടന്‍ മാറ്റണമെന്നും അല്ലാത്ത പക്ഷം സര്‍വീസ് തടയുമെന്നുമുള്ള സന്ദേശം ലഭിക്കും. ഇതിനുള്ള സമയ പരിധിക്ക് ശേഷവും ഒറിജിനല്‍ ഫോണ്‍ ഉപയോഗിക്കുന്നു എങ്കില്‍ സര്‍വീസ് പൂര്‍ണമായി നിര്‍ത്തലാക്കും. വ്യാജ ഫോണ്‍ ഉപയോഗത്തിലൂടെയുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്ന് ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് നാസര്‍ അല്‍ ഗാനിം പറഞ്ഞു.

ഫോണ്‍ വ്യാജമാണോയെന്ന് വരിക്കാര്‍ക്ക് തിരിച്ചറിയാന്‍ ഇത്തിസാലാത്ത് പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. ഫോണിന്‍റെ ഇന്‍റര്‍നാഷനല്‍ മൊബൈല്‍ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി (ഐ.എം.ഇ.ഐ.) നമ്പര്‍ ടൈപ് ചെയ്ത് 8877 എന്ന നമ്പറിലേക്ക് എസ്. എം. എസ്. അയക്കുകയാണ് വേണ്ടത്. *#06# എന്ന് ടൈപ് ചെയ്താല്‍ 15 അക്കങ്ങളുള്ള ഐ. എം. ഇ. ഐ. നമ്പര്‍ സ്ക്രീനില്‍ കാണാം.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബോയിംഗിന് ഇത് ചരിത്ര മുഹൂര്‍ത്തം

November 14th, 2011

emirates-boeing-777-epathram

ദുബായ്‌ : ദുബായ്‌ എയര്‍ ഷോ യുടെ ആദ്യ ദിവസമായ ഇന്നലെ അന്‍പത് ബോയിംഗ് 777 വിമാനങ്ങള്‍ വാങ്ങുവാനുള്ള കരാര്‍ ദുബായ്‌ സര്‍ക്കാര്‍ വിമാന കമ്പനിയായ എമിറേറ്റ്സ് ബോയിംഗ് കമ്പനിയുമായി ഒപ്പ് വെച്ചു. ബോയിംഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണ് ഇത് എന്ന് വാര്‍ത്ത പ്രഖ്യാപിച്ചു കൊണ്ട് എമിറേറ്റ്സ് ചെയര്‍മാന്‍ ഷെയ്ഖ്‌ അഹമ്മദ്‌ ബിന്‍ സയീദ്‌ അല്‍ മക്തൂം വെളിപ്പെടുത്തി. യു.എ.ഇ. വൈസ്‌ പ്രസിഡണ്ടും, പ്രധാനമന്ത്രിയും ദുബായ്‌ ഭരണാധികാരിയുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂമിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഈ പ്രഖ്യാപനം.

emirates-ordering-boeing-flight-epathram

18 ബില്യന്‍ അമേരിക്കന്‍ ഡോളറിന്റെ കരാര്‍ ആണിത്. 2015 മുതല്‍ വിമാനങ്ങള്‍ ലഭ്യമാക്കും എന്ന് ബോയിംഗ് അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി സാമ്പത്തിക അച്ചടക്കം പാലിക്കണം : കെ. വി. ഷംസുദ്ധീന്‍

November 1st, 2011

kv-shamsudheen-at-doha-ePathram
ദോഹ : ഒരു നല്ല നാളെ സ്വപ്നം കാണുന്ന പ്രവാസി തന്‍റെ സാമ്പത്തികവും തൊഴില്‍ പരവുമായ അവസ്ഥ നാട്ടിലുള്ള അടുത്ത ബന്ധുക്കള്‍ക്ക് വ്യക്തമാക്കി കൊടുക്കണം എന്ന്‍ പ്രമുഖ സാമ്പത്തിക ഉപദേഷ്ടാവും പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാനു മായ കെ. വി. ഷംസുദ്ധീന്‍ അഭിപ്രായ പ്പെട്ടു.

ഗള്‍ഫില്‍ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും ജീവിക്കുന്ന പ്രവാസി യുടെ വ്യക്തമായ ചിത്രമല്ല പലപ്പോഴും നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭിക്കുന്നത്. ഇതു കൊണ്ട് തന്നെ പ്രവാസി കഷ്ടപ്പെട്ട് നാട്ടിലേക്ക് അയക്കുന്ന പണം അടുത്ത ബന്ധുക്കള്‍ ദുര്‍വ്യയം ചെയ്യുന്നതിന് ഇടയാക്കുന്നു.

kv-shamsudheen-doha-audiance-ePathram

അത്യാവശ്യ ങ്ങളും ആവശ്യങ്ങളും അനാവശ്യ ങ്ങളും നിറവേറ്റിയ ശേഷം മാത്രം സമ്പാദ്യത്തെ കുറിച്ച് ചിന്തിക്കുന്നത് കൊണ്ടാണ് പ്രവാസിക്ക് വെറും കയ്യോടെ നാട്ടിലേക്ക് തിരിച്ചു പോകേണ്ടി വരുന്നത്. ഈ അവസ്ഥ മാറി ചെലവ് കുറയ്ക്കാനും സാമ്പത്തിക അച്ചടക്കം പാലിക്കാനും സമ്പാദ്യശീലം വളര്‍ത്താനും പ്രവാസി തയ്യാറാവണം എന്ന് അദ്ദേഹം പറഞ്ഞു.

നവംബര്‍ 17, 18 തീയതി കളില്‍ ദോഹ യില്‍ നടക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളന ത്തിന്‍റെ മുന്നോടി യായി ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ അബൂ ഹമൂറിലെ ഷെംഫോര്‍ഡ് നോബിള്‍ ഇന്‍റര്‍ നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ‘പ്രവാസി അറിയാന്‍’ എന്ന ബോധ വത്കരണ പരിപാടി യില്‍ പങ്കെടുത്തു സംസാരിക്കുക യായിരുന്നു കെ. വി. ഷംസുദ്ധീന്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

47 of 491020464748»|

« Previous Page« Previous « അബുദാബിയില്‍ കേരളപ്പിറവി ആഘോഷിക്കുന്നു
Next »Next Page » ബ്ലൂസ്റ്റാര്‍ ഫാമിലി സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ »



  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine