ബാഗേജ് അലവന്‍സ് കുറച്ചു; എയരിന്ത്യ എക്സ്പ്രസ്സിന്റെ നിലപാടില്‍ പ്രവാസലോകത്ത് പ്രതിഷേധം

July 31st, 2013

ദുബായ്‌:എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ബാഗേജ് അലവന്‍സ് കുറച്ചതില്‍ പ്രവാസ ലോകത്ത് കനത്ത പ്രതിഷേധം. തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്
നിരവധി പ്രവാസ സംഘടനകള്‍ രംഗത്തെത്തി.രണ്ടു വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ പോകുന്ന സാധാരണക്കാരായ പ്രവാസികളേയും കുടുമ്പവുമൊത്ത് പോകുന്നവരേയുമാണ് ഈ തീരുമാനം ഏറെ വലച്ചത്. മൂ‍ന്നുമുതല്‍ അഞ്ചുവരെ അംഗങ്ങള്‍ ഉള്ള പ്രവാസികുടുമ്പുങ്ങള്‍ ആശ്രയിക്കുന്നത് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് പോലെ ഉള്ള ബഡ്ജറ്റ് എയര്‍ ലൈനുകളെ ആണ്.സ്കൂള്‍ അവധിക്കാലത്ത് ടിക്കറ്റ് ചാര്‍ജ്ജ് കുതിച്ചുയരുന്നതും പോരാഞ്ഞ് ബാഗേജ് അലവന്‍സ് കുറച്ചത് കനത്ത ആഘതമായി മാറി. നാട്ടില്‍ തന്നെയും പ്രതീക്ഷിച്ചിരിക്കുന്ന കൊച്ചു കുട്ടികള്‍ക്ക് വാങ്ങുന്ന കളിപ്പാട്ടങ്ങള്‍ക്ക് കിലോക്ക് 40 ദിര്‍ഹം വച്ച് നല്‍കേണ്ടിവരുമ്പോള്‍ പിടയ്ക്കുന്ന ഹൃദയവുമായാണ് പലരും അത് എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കുന്നത്. ഉപജീവനത്തിനായി ഉറ്റവരേയും ഉടയവരേയും വിട്ട് നില്‍ക്കുന്ന പ്രവാസികള്‍

രണ്ടും മൂന്നും വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ പോകുന്നത്. കഠിനമായ കാലാവസ്ഥയോട് മല്ലിട്ട് പരിമിതമായ സൌകര്യങ്ങളില്‍ കഴിയുന്ന അവരെ സംബന്ധിച്ച് അവധിക്ക് നാട്ടില്‍ പോകുമ്പോല്‍ ഉറ്റവര്‍ക്ക് നല്‍കുവാനുള്ള പാരിതോഷികങ്ങള്‍ ശേഖരിച്ചു വെക്കുക പതിവാണ്. മിക്ക ലേബര്‍ ക്യാമ്പുകളിലും ഇത്തരത്തില്‍ ഉള്ള ശേഖരങ്ങള്‍ കാണുവാന്‍ ആകും. എന്നാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ പുതിയ നിലപാട് ഇത്തരക്കാര്‍ക്ക് കനത്ത വേദനയാണ് സമ്മാനിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എന്‍. പി. സി. സി. നോമ്പ്‌ തുറ ശ്രദ്ധേയമാവുന്നു

July 26th, 2013

npcc-ifthar-2013-ePathram
അബുദാബി : മുസ്സഫയിലെ നാഷണല്‍ പെട്രോളിയം കമ്പനി യിലെ തൊഴിലാളി കള്‍ക്കായി ഒരുക്കുന്ന നോമ്പ് തുറ ശ്രദ്ധേയമാവുന്നു.

അറബിക്, ഇന്ത്യന്‍ രീതിയില്‍ ഉള്ളതടക്കം വിവിധ രാജ്യ ങ്ങളിലെ പലഹാര ങ്ങള്‍ തൊഴിലാളികള്‍ ക്യാമ്പില്‍ തന്നെ ഉണ്ടാക്കിയാണ് മൂവായിര ത്തോളം തൊഴിലാളികള്‍ നോമ്പ് തുറക്കുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. എം. സി. സി. മുതല്‍ കൂട്ട് : കോണ്‍സുൽ ജനറൽ

July 26th, 2013

dubai-kmcc-councilor-service-ePathram ദുബായ് : ഇന്ത്യൻ സമൂഹ ത്തിന്റെ പ്രശ്ന ങ്ങളിൽ ഇട പെടുന്നതിൽ കെ.എം.സി. സി.എന്നും മുൻപന്തി യിലാണെന്നും പ്രതിബദ്ധത യോടെയുള്ള സാമൂഹ്യ പ്രവർത്തനം ഈ കൂട്ടായ്മയെ പ്രവാസി സംഘടന കൾക്കിടയിൽ ഒരു നെടും തൂണായി മാറ്റി യിട്ടുണ്ടെന്നും ഇന്ത്യൻ കോണ്‍സുൽ ജനറൽ സഞ്ജയ് വർമ്മ അഭിപ്രായപ്പെട്ടു. കോണ്‍സു ലേറ്റുമായി സഹകരിച്ചു കെ. എം. സി. സി. ചെയ്തിട്ടുള്ള പ്രവർത്തന ങ്ങൾ അഭിനന്ദനാർഹ മാണെന്നും പരസ്പര സഹകരണ ത്തോടെ ഇനിയും കൂടുതൽ ചെയ്യാൻ നമുക്കാവു മെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ദുബായ് കെ. എം. സി. സി.യുടെ കോണ്‍സുലർ സേവന ങ്ങൾക്കായി സബക്ക യിൽ സജ്ജ മാക്കിയ പുതിയ സെൻറർ ഉൽഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

വർഷ ങ്ങളായി പാസ്സ്പോർട്ട് സേവന ങ്ങൾ നൽകി വരുന്ന നില വിലുള്ള കെട്ടിട ത്തിൻറെ ഒന്നാം നിലയിൽ വിപുല മായ സൌകര്യ ങ്ങളോടെ ഒരുക്കിയ വിശാലമായ സെൻറർ വഴി പൊതു ജന ങ്ങൾക്ക്‌ സൌകര്യ പ്രദവും മെച്ച പ്പെട്ടതുമായ സേവനം നൽകാന്‍ ആവുമെ ന്നും ബി. എൽ. എസ് ന്റെ സഹകരണ ത്തോടെ കൌണ്ട റുകൾ വർദ്ധിപ്പിക്കാനുള്ള ശ്രമ ങ്ങൾ നടന്നു വരുന്നതായും കെ. എം. സി. സി. ഭാരവാഹികൾ അറിയിച്ചു.

വർണ്ണ ശബളമായ ചടങ്ങിൽ അൻവർ നഹ അധ്യക്ഷത വഹിച്ചു. ടീ. പി. മഹമൂദ് സ്വാഗതവും ഇബ്രാഹിം മുറി ചാണ്ടി നന്ദിയും പറഞ്ഞു. പി. എ. ഇബ്രാഹിം ഹാജി, കെ. എം. ഷാജി എം. എൽ. എ, ഇബ്രാഹിം എളേറ്റിൽ, ബി. എൽ. എസ്. പ്രതിനിധി കളായ ഉമേശ്, നൈജൽ എന്നിവർ ആശംസകൾ അർപ്പിച്ചു. മുഹമ്മദ്‌ വെന്നിയൂർ, മുഹമ്മദ്‌ വെട്ടുകാട്, അഡ്വ. സാജിദ് അബൂബക്കർ, നാസർ കുറ്റിച്ചിറ ഹനീഫ് കൽമാട്ട സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തൊഴിലാളി കള്‍ക്ക് താമസ സൗകര്യം നിര്‍ബ്ബന്ധം : അബുദാബി നഗര സഭ

June 7th, 2013

stranded-workers-labour-camp-epathram
അബുദാബി : തൊഴിലാളി കള്‍ക്ക് വൃത്തിയുള്ളതും സുരക്ഷിതവും മാന്യവുമായ താമസ സൗകര്യം ഒരുക്കിയില്ല എങ്കില്‍ സ്ഥാപന ഉടമ ക്കെതിരെ കര്‍ശന നടപടി എടുക്കു മെന്ന് അബുദാബി നഗര സഭ മുന്നറിയിപ്പ് നല്‍കി.

മുനിസിപ്പാലിറ്റി പൊതു ജനാരോഗ്യ വിഭാഗം അടുത്തിടെ തലസ്ഥാന നഗരി യിലെ ചില സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ മതിയായ വെളിച്ചമോ വായു സഞ്ചാരമോ ഇല്ലാത്ത ഇടുങ്ങിയ ഇടത്തു കൂടി വൈദ്യുതി ലൈനുകളും സ്വീവേജ് പൈപ്പു മൊക്കെ കടന്നു പോകുന്ന അപകടരവും വൃത്തിഹീനവുമായ സ്ഥല ത്തായിരുന്നു തൊഴിലാളികളെ താമസിപ്പിച്ചിരുന്നത്. മറ്റു ചിലയിടങ്ങളില്‍ സ്ഥാപനത്തിന്റെ മേല്‍ത്തട്ടില്‍ താമസ സ്ഥലം ഒരുക്കിയിരിക്കുന്നതും കണ്ടെത്തിയ പശ്ചാത്തല ത്തിലാണ് പുതിയ നിയമ നടപടികള്‍.

ഇത്തരം അപകടരവും അനാരോഗ്യ കരവുമായ നടപടികള്‍ അനുവദിക്കില്ല എന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി. തൊഴിലാളി കള്‍ക്ക് മാന്യമായ താമസ സൗകര്യം ഒരുക്കാത്തവര്‍ ഒരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ല എന്നും എമിറേറ്റിന്‍െറ വികസന ത്തിലെ അവിഭാജ്യ ഘടക ങ്ങളായാണ് തൊഴിലാളികളെ പരിഗണിക്കുന്നത് എന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ പരിശോധന ഊര്‍ജിതമാക്കും. പിഴവുകള്‍ പരിഹരിക്കുന്നതിന് നിയമ ലംഘകര്‍ക്ക് ഒരാഴ്ചത്തെ സമയം അനുവദിക്കും. അതിനു ശേഷവും തെറ്റ് തുടരുന്നു എന്ന്‍ കണ്ടാല്‍ പിഴ അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കും. വില്ലകള്‍, ഫ്ളാറ്റുകള്‍, റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ മുനിസിപ്പാലിറ്റിയുടെ അനുമതി യില്ലാതെ അനധികൃത നിര്‍മിതികള്‍ നടത്തിയിരിക്കുന്നത് കണ്ടെത്താന്‍ കര്‍ശന പരിശോധനയാണ് നടക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൊഴിലാളി കള്‍ക്ക് യു. എ. ഇ. യില്‍ മധ്യാഹ്ന ഇടവേള ജൂണ്‍ 15 മുതല്‍

May 30th, 2013

uae-labour-in-summer-ePathram
അബുദാബി : നേരിട്ട്‌ സൂര്യതാപം ഏല്‍ക്കും വിധം തുറസ്സായ സ്ഥല ങ്ങളില്‍ ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളി കള്‍ക്കുള്ള നിര്‍ബന്ധിത മധ്യാഹ്ന ഇടവേള ജൂണ്‍ 15 മുതല്‍ നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു.

പുറത്ത് ‍ജോലി ചെയ്യുന്ന തൊഴിലാളി കള്‍ക്കാണ് ദിവസവും ഉച്ചക്ക് 12.30 മുതല്‍ മൂന്ന് മണി വരെ രണ്ടര മണിക്കൂര്‍ ഈ വിശ്രമ വേള ലഭിക്കുക. നിയമം ‌ജൂണ്‍ 15 മുതല്‍ പ്രാബല്യ ത്തില്‍ വരും. സെപ്റ്റംബര്‍ 15 വരെ യാണ് തൊഴിലാളി കള്‍ക്ക്‌ ഈ സൗകര്യം ലഭിക്കുക എന്ന് യു. എ. ഇ. തൊഴില്‍ മന്ത്രി സഖ്ര്‍ ഗൊബാഷ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ഉത്തരവ് അനുസരിച്ച് ഈ സമയത്ത് തുറന്ന സ്ഥല ങ്ങളില്‍ ജോലി ചെയ്യിക്കുന്നത് നിയമ വിരുദ്ധമാണ്. ഇത് ലംഘിക്കുന്ന സ്ഥാപന ങ്ങള്‍ക്ക് എതിരെ മന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കും. തുടര്‍ച്ച യായി ഒമ്പതാം വര്‍ഷമാണ് യു. എ. ഇ. യില്‍ ഈ നിയമം നടപ്പാക്കുന്നത്.

നിയമ ലംഘനം നടത്തുന്നവര്‍ക്ക് 15,000 ദിര്‍ഹം പിഴ ചുമത്തും. ഇതിനു പുറമെ 70 ബ്ളാക്ക് പോയിന്റും. സാങ്കേതികത കാരണ ങ്ങളാല്‍ മുടക്കാന്‍ കഴിയാത്ത ജോലി കള്‍ക്ക് മധ്യാഹ്ന ഇടവേള ബാധകമല്ല. എന്നാല്‍, ഇത്തരം സാഹചര്യ ത്തില്‍ തൊഴിലാളി കളുടെ ആരോഗ്യ പരിരക്ഷയും സുരക്ഷയും ഉറപ്പ് വരുത്തുന്ന സംവിധാന ങ്ങള്‍ തൊഴിലുടമ ഏര്‍പ്പെടുത്തി യിരിക്കണം.

നിര്‍ദേശ ങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ മന്ത്രാലയം തൊഴില്‍ സ്ഥല ങ്ങളില്‍ കര്‍ശനമായ പരിശോധന കള്‍ നടത്തും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് അബുദാബി കമ്മിറ്റി
Next »Next Page » സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം : ഇന്ത്യന്‍ സ്കൂളുകള്‍ക്ക് മികച്ച നേട്ടം »



  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ
  • മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം
  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine