പൊതുമാപ്പ് പ്രയോജന പ്പെടുത്തുന്ന ആദ്യ 100 പേര്‍ക്ക് ജോലി

December 3rd, 2012

norka-roots-abudhabi-with-ma-yousuf-ali-ePathram
അബുദാബി : യു. എ. ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രവാസി സമൂഹത്തിനു പ്രയോജന പ്പെടുത്തും വിധം സംഘടനകളും പൊതു സമൂഹവും ഉണര്‍ന്നു പ്രവര്‍ത്തി ക്കണമെന്ന് നോര്‍ക്ക – റൂട്ട്സ് വൈസ് ചെയര്‍മാന്‍ കൂടിയായ എം. എ. യുസുഫ് അലി.

അബുദാബി യിലെ സംഘടന പ്രതിനിധി കളുമായും സാമൂഹിക പ്രവര്‍ത്ത കരുമായും നടത്തിയ മുഖാമുഖ ത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നോര്‍ക്ക -റൂട്ട്സ് സി. ഇ. ഓ. നോയല്‍ തോമസിന്റെ സാന്നിദ്ധ്യ ത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും ഇന്ത്യന്‍ എംബസ്സി യുടെയും ശ്രദ്ധ യിലേക്കായി ചില നിര്‍ദേശങ്ങള്‍ കൂടി വെക്കുകയും ചെയ്തു.

നോര്‍ക്ക യുടെ പ്രതിനിധിയെ പൊതു മാപ്പ് പ്രയോജന പ്പെടുത്തുന്ന വരുടെ കാര്യ ങ്ങള്‍ക്കായി മാത്രം എംബസ്സി യില്‍ നിയമിക്കുക, ഇപ്പോള്‍ എംബസി പ്രഖ്യാപിച്ചിട്ടുള്ള 69 ദിര്‍ഹം ചാര്‍ജ് ഒഴിവാക്കി ഔട്ട്‌ പാസ്‌ സൗജന്യമായി നല്‍കുക, എംബസ്സി യുടെ കമ്മ്യുണിറ്റി വെല്ഫെര്‍ ഫണ്ടില്‍ നിന്നും എയര്‍ ടിക്കറ്റ്‌ സൗജന്യമായി നല്‍കാവുന്ന സൗകര്യം ഒരുക്കുക, പ്രവാസി സംഘടനാ പ്രധിനിധി കളെ ഉള്‍പെടുത്തി ഒരു കോര്‍ കമ്മിറ്റി രൂപീകരിച്ച് പൊതുമാപ്പ് പ്രയോജന പ്പെടുത്തി രാജ്യം വിടാന്‍ ആഗ്രഹിക്കു ന്നവര്‍ക്ക് ബോധ വല്കരണവും വേണ്ടുന്ന നിയമ സഹായങ്ങളും ഉറപ്പു വരുത്തുകയും അതിന്റെ വിശദാംശങ്ങള്‍ നോര്‍ക്ക പ്രതിനിധി യെയും അതിലൂടെ എംബസ്സി യെയും അറിയിക്കുക വഴി പ്രവര്‍ത്ത നങ്ങള്‍ സുഗമ മാക്കുകയും നിയമ നടപടികളെ ലഘൂകരിക്കാന്‍ സാധിക്കു മെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മാത്രമല്ല ഈ പൊതുമാപ്പ് വേണ്ട വിധം പ്രയോജന പ്പെടുത്തിയില്ല എങ്കില്‍ തുടര്‍ന്ന് വരുന്ന ശക്ത മായ ശിക്ഷാ നടപടികള്‍ നേരിടാന്‍ പ്രവാസി സമൂഹം കരുതി ഇരിക്കണ മെന്നും ഇനി ഒരു പൊതു മാപ്പ് സംവിധാനം പ്രതിക്ഷിക്കെണ്ടതില്ല എന്നും എം. എ. യൂസഫലി ഓര്‍മിപ്പിച്ചു.

തുടര്‍ന്ന് സംസാരിച്ച നോര്‍ക്ക – റൂട്ട്സ് സി. ഇ. ഓ. നോയല്‍ തോമസ്‌ പ്രവാസി ഇന്‍ഷ്വറന്‍സിനെ കുറിച്ച് വിശദീകരിച്ചു.

പൊതു മാപ്പില്‍ നാട്ടില്‍ എത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കള്‍ പദ്ധതി യും ആദ്യ100 പേര്‍ക്ക് തൊഴില്‍ അവസരം ഒരുക്കു മെന്നും മറ്റുള്ളവര്‍ക്ക് സ്വയം തൊഴില്‍ പദ്ധതികളും അതിനുള്ള സഹായങ്ങളും ഒരുക്കും.

കഴിഞ്ഞ പൊതു മാപ്പില്‍ മൊത്തം നാട്ടിലേയ്ക്ക് മടങ്ങിയ ഇന്ത്യക്കാരില്‍ അഞ്ചു ശതമാനം മാത്ര മായിരുന്നു മലയാളികള്‍. ഇക്കുറിയും മലയാളി കളുടെ എണ്ണം വളരെ കുറവായിരിക്കു മെന്നാണറിയാന്‍ സാധിച്ചത്. പൊതു മാപ്പില്‍ നാട്ടിലെത്തുന്നവരെ സഹായിക്കാനും അവരുടെ വീടു കളില്‍ സുരക്ഷിതമായി എത്തിക്കുന്നതിനും നോര്‍ക്ക പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. വിമാന ത്താവള ത്തിലെ ഹെല്‍പ്പ് ഡെസ്കിലെത്തുന്ന പ്രവാസികള്‍ക്ക് വീടു കളിലെത്തി ക്കുന്നതുള്‍പ്പെടെ യുള്ള സഹായ ത്തോടൊപ്പം പിന്നീട് അവരുടെ പുനരധി വാസ നടപടി കളിലും നോര്‍ക്ക നടപടി സ്വീകരിക്കുമെന്ന് നോയല്‍ തോമസ് പറഞ്ഞു.

പ്രവാസി പുനരധിവാസംകേരളം ഭയപ്പെടുന്ന ഒരു കാര്യമാണെന്നും ഇത് മുഖ്യമന്ത്രി യുടെ ശ്രദ്ധയില്‍ പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. പൊതുമാപ്പ് പ്രഖ്യാപിച്ചു

November 14th, 2012

uae-national-day-epathram
അബുദാബി: അനധികൃത താമസക്കാര്‍ക്ക് യു. എ. ഇ. സര്‍ക്കാര്‍ രണ്ടു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഡിസംബര്‍ നാലു മുതല്‍ ഫെബ്രുവരി മൂന്ന് വരെയാണ് പൊതുമാപ്പ്. മതിയായ രേഖകളോ അനുമതിയോ ഇല്ലാതെ രാജ്യത്ത് താമസിക്കുന്നവര്‍ക്ക് പിഴയോ മറ്റു ശിക്ഷാ നടപടികളോ ഇല്ലാതെ രാജ്യം വിടാവുന്നതാണ്. ഇത്തരം അനധികൃത കുടിയേറ്റക്കാര്‍ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റെസിഡന്‍സി വകുപ്പ് ഓഫീസുകളിലെത്തി ഔട്ട് പാസുകള്‍ ശേഖരിക്കാം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡോക്ടറുടെ കൊലപാതകം : പ്രതി ആത്മഹത്യക്ക് ശ്രമിച്ചതായി പോലിസ്‌

November 7th, 2012

killer-of-dr-rajan-danial-jameel-ePathram
അബുദാബി : അഹല്യ ആശുപത്രിയിലെ യൂറോളജിസ്റ്റ് ഡോക്ടര്‍ രാജന്‍ ഡാനിയലിന്റെ ദാരുണമായ കൊലപാതകവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ പ്രതി പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ്‌ ജമീല്‍ പോലിസ്‌ കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ചതായി പോലിസ്‌ അറിയിച്ചു.

ഇയാളെ മനോരോഗ ചികിത്സക്കായി ആശുപത്രി യിലേക്ക് മാറ്റിയതായി അബുദാബി പൊലീസ് സി. ഐ. ഡി. വിഭാഗം മേധാവി കേണല്‍ ഡോ. റാശിദ് മുഹമ്മദ് ബൂര്‍ശിദ് അറിയിച്ചു.

25 ദിവസത്തോളം ഡോക്ടര്‍ രാജന്‍റെ ചികില്‍സ യില്‍ ഉണ്ടായിരുന്ന പ്രതി, തന്റെ രോഗത്തിന് ശമനം കാണാത്ത തിനാല്‍ ഡോക്ടറുടെ കണ്‍സല്‍ട്ടിംഗ് മുറിയില്‍ എത്തി റൂമിലെ ഉപകരണങ്ങള്‍ എടുത്തു ഡോക്റ്ററെ ആക്രമിക്കുകയും ഹോസ്പിറ്റലിനടുത്തുള്ള കടയില്‍ നിന്നും വാങ്ങി കയ്യില്‍ കരുതിയിരുന്ന കിച്ചന്‍ കത്തിയെടുത്ത് ഡോക്റ്ററെ കൊലപെടുത്തുകയും ചെയ്യുകയായിരുന്നു എന്ന് അബുദാബി പൊലീസ് കുറ്റാന്വേഷണ വിഭാഗം കേണല്‍ ജുമാ അല്‍കാബി പറഞ്ഞു.

പോലീസ് ഓപ്പറേഷന്‍സ് റൂമില്‍ സംഭവം അറിയിച്ചു കൊണ്ട് ഉടനെ പോലീസ് വിഭാഗം കുതിച്ചെത്തുകയും ഹോസ്പിറ്റലില്‍ ജീവനക്കാര്‍ കയ്യോടെ പിടികൂടിയ പ്രതിയെ പോലീസിനു കൈമാറുകയും ചെയ്യുകയുമാണ് ഉണ്ടായത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

-അബൂബക്കര്‍ പുറത്തീല്‍ -അബുദാബി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒമാനില്‍ അനധികൃത താമസക്കാര്‍ പിടിയില്‍

October 23rd, 2012

മസ്കറ്റ്‌ : ഒമാന്‍ റോയല്‍ പോലീസും മിലിട്ടറി സുരക്ഷ വിഭാഗവും സംയുക്തമായി കഴിഞ്ഞ ആഴ്ച നടത്തിയ തിരച്ചിലില്‍ 194 അനധികൃത താമസക്കാര്‍ പിടിയിലായി.

ഇതില്‍ മതിയായ രേഖകള്‍ ഇല്ലാത്ത 54 പേരെ അതാത് എംബസി കളുടെ സഹായ ത്തോടെ സ്വദേശത്തേക്ക് തിരിച്ചയച്ചു. മസ്കത്തിലും ഉള്‍പ്രദേശത്തും മോഷണ ശ്രമങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തല ത്തില്‍ ആണ് അധികൃതര്‍ അന്വഷണം ശക്തമാക്കിയത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രേഖകള്‍ ഇല്ലാതെ കൊണ്ടു പോയ റിയാല്‍ പിടിച്ചെടുത്തു

October 23rd, 2012

അബൂദാബി : അതിര്‍ത്തി വഴി രേഖകള്‍ ഇല്ലാതെ കടത്തുക യായിരുന്ന 13 ദശ ലക്ഷം സഊദി റിയാല്‍ അബൂദാബി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

സഊദി – യു. എ. ഇ. അതിര്‍ത്തി പങ്കിടുന്ന ഗുവൈഫാത്ത് വഴി കരമാര്‍ഗം എത്തിച്ച തുകയാണ് പിടികൂടിയത്. അതിര്‍ത്തി യില്‍ പതിവു പരിശോധന ക്കിടെ 39 കാരനായ ആഫ്രിക്കന്‍ വംശജന്‍ ഓടിച്ച കാറിനുള്ളില്‍ വന്‍ തോതില്‍ പണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുക യായിരുന്നു.

സീറ്റുകള്‍ക്കടി യിലും അറകള്‍ക്കുള്ളിലു മായിരുന്നു തുകയുണ്ടായിരുന്നത്. പണം എണ്ണി ത്തിട്ടപ്പെടുത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണ ത്തിനായി പ്രതിയെയും വാഹന ത്തിലുണ്ടായിരുന്ന കൂട്ടാളിയെയും പബ്‌ളിക് പ്രോസിക്യൂഷനു കൈമാറി.

വിദേശത്തു നിന്ന് രാജ്യത്ത്‌ എത്തുന്നവര്‍ക്കും പോകുന്നവര്‍ക്കും പരമാവധി പണമായി കൈവശം വെക്കാവുന്ന തുക ഒരു ലക്ഷം ദിര്‍ഹമായി യു. എ. ഇ. സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ വര്‍ഷം പരിമിത പ്പെടുത്തിയിരുന്നു. ഇതില്‍ കവിഞ്ഞ തുക കരുതുന്നവര്‍ കൃത്യമായ രേഖ സഹിതം മുന്‍കൂര്‍ അനുമതി യോടെ മാത്രമേ കൊണ്ടുവരാവൂ.

-അബൂബക്കര്‍ പുറത്തീല്‍ -അബുദാബി

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബി യില്‍ നാല് വെയര്‍ ഹൗസുകള്‍ക്ക് തീപിടിച്ചു
Next »Next Page » ഒമാനില്‍ അനധികൃത താമസക്കാര്‍ പിടിയില്‍ »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine