സ്ക്രീന്‍ ടച്ച് കാര്‍ഡ്‌ സംവിധാനം അബുദാബി സിറ്റി ബസ്സുകളിലും

October 6th, 2012

new-card-system-in-abudhabi-bus-for-payment-ePathram
അബുദാബി : തലസ്ഥാന നഗരി യിലെ പൊതു ഗതാഗത വകുപ്പിന്റെ ബസ്സുകളില്‍ സ്ക്രീന്‍ ടച്ച് കാര്‍ഡ്‌ സമ്പ്രദായം നടപ്പില്‍ വരുന്നു. ഇതിനു മുന്നോടിയായി സിറ്റിയില്‍ സര്‍വ്വീസ്‌ നടത്തുന്ന ഒട്ടു മിക്ക ബസ്സുകളിലും കാര്‍ഡ്‌ ഉപയോഗിച്ചു പണം അടക്കാനുള്ള മെഷീന്‍ സ്ഥാപിച്ചിട്ടുണ്ട്.

സിറ്റി ബസ്സുകളില്‍ യാത്രക്ക് ഉപയോഗിച്ചിരുന്ന ഒജ്‌റ കാര്‍ഡുകള്‍ ഒരു മാസത്തോളം നിര്‍ത്തി വെച്ചിരുന്നു. നാല്പത് ദിര്‍ഹംസ് നല്‍കി ഒജ്‌റ കാര്‍ഡ്‌ എടുത്താല്‍ അത് സ്ക്രാച്ച് ചെയ്ത ദിവസം മുതല്‍ ഒരു മാസം സിറ്റിയിലെ ഏതു ബസ്സിലും എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം. ഒരു ദിവസം മുഴുവനും യാത്ര ചെയ്യാനുള്ള മൂന്നു ദിര്‍ഹത്തിന്റെ കാര്‍ഡും ലഭ്യമായിരുന്നു.

അടുത്ത കാലത്തായി കാര്‍ഡുകള്‍ സ്ക്രാച്ച് ചെയ്യാതെയും കാലാവധി കഴിഞ്ഞ കാര്‍ഡുകള്‍ ഉപയോഗിച്ചും ആളുകള്‍ അനധികൃതമായി ബസ്സുകളില്‍ യാത്ര ചെയ്യാറുള്ളതും മറ്റു രാജ്യങ്ങളിലെ നാണയങ്ങളും ബസ്സിലെ കാഷ് ബോക്സില്‍ നിക്ഷേപിക്കാറുള്ളതും അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.

സിറ്റിക്കുള്ളില്‍ രണ്ടക്ക നമ്പറിലുള്ള ബസ്സുകളില്‍ എവിടെ യാത്ര ചെയ്താലും ഒരു ദിര്‍ഹമാണ് ഇപ്പോഴുള്ള നിരക്ക്. കാര്‍ഡ്‌ സമ്പ്രദായം നിലവില്‍ വന്നാല്‍ സ്റ്റേജ് നിരക്കില്‍ ആയിരിക്കാം പണം അടക്കേണ്ടി വരിക.

അങ്ങിനെയെങ്കില്‍ സിറ്റിക്കുള്ളിലെ യാത്രക്കായി നല്ലൊരു തുക നല്‍കേണ്ടി വരും എന്ന് പ്രവാസി കളില്‍ ഒരു ആശങ്ക നില നില്‍ക്കുന്നു. അബുദാബി സിറ്റിയില്‍ ഇപ്പോള്‍ രണ്ടക്ക നമ്പര്‍ ബസ്സുകള്‍ 110 സര്‍വ്വീസുകള്‍ ആണ് നടത്തുന്നത്.

-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തീല്‍ -അബുദാബി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോള്‍ ഫോര്‍വേഡ്‌ : ഇത്തിസാലാത്ത്‌ പണം ഈടാക്കി തുടങ്ങി

October 6th, 2012

etisalat-logo-epathram അബുദാബി : യു. എ. ഇ. യിലെ ആദ്യ ടെലികോം കമ്പനിയായ ഇത്തിസലാത്ത്‌ ഉപഭോക്‌താക്കള്‍ക്ക്‌ സ്വന്തം നമ്പറില്‍ നിന്ന്‌ മറ്റു ഏതു നമ്പറി ലേക്കും കോള്‍ ഫോര്‍വേഡ്‌ ചെയ്യുന്നതിന്‌ പണം ഈടാക്കി തുടങ്ങി.

ഒക്ടോബര്‍ ഒന്ന്‌ മുതലാണ്‌ നിരക്ക്‌ നിലവില്‍ വന്നത്‌. ഡു നേരത്തെ തന്നെ ഇത്‌ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. ഇത്തിസലാത്ത്‌ ആദ്യമായാണ്‌ ഇങ്ങനെ ഒരു ചാര്‍ജ്ജുമായി രംഗത്ത്‌ എത്തുന്നത്‌.

തുടക്കത്തില്‍ പ്രീപെയ്‌ഡ്‌ കണക്‌ഷനു മാത്രമേ നിരക്ക്‌ നല്‍കേണ്ടതുള്ളൂ. സംസാരിക്കുന്ന സമയത്തിന് അനുസരിച്ചായിരിക്കും ബാലന്സില്‍ നിന്ന്‌ പണം ഈടാക്കുക.

എം. സി. എന്‍, വോയ്‌സ്‌ മെയില്‍ പോലുള്ള ഷോര്‍ട്ട്‌ നമ്പറു കളിലേക്ക്‌ ഫ്രീ ആയിരിക്കും. മിസ്‌ഡ്‌ കോള്‍ നോട്ടിഫിക്കേഷന്‌ പണം ചാര്‍ജ്‌ ചെയ്യുന്നതല്ല. കോള്‍ ഫോര്‍വേഡ്‌ ചെയ്യുന്നതിന്‌ ഡു പണം ഈടാക്കുന്നതിനാല്‍ പലരും ഇത്തിസലാത്തില്‍ നിന്നും ഡു വിലേക്ക്‌ ഫോര്‍വേഡ്‌ ചെയ്‌തു വെക്കുന്നത്‌ പതിവാണ്‌.

ഇതു മൂലം ഇത്തിസലാത്തില്‍ നിന്നും കോള്‍ ചെയ്യുന്നവരുടെ എണ്ണ ത്തില്‍ കുറവ്‌ വന്നിരുന്നു. ഈയടുത്താണ്‌ ഇത്തിസലാത്ത്‌ സെക്കന്‍ഡ്‌ പള്‍സ്‌ നിരക്കില്‍ കോള്‍ ആക്കിയതും. ഇത്തിസലാത്തും പണം ഈടാക്കി തുടങ്ങിയാല്‍ ആളുകള്‍ രണ്ടു സിമ്മുകളും ഉപയോഗിച്ചു തുടങ്ങും.

-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തീല്‍ -അബുദാബി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബിസിനസ് മേഖല : ഒമാനില്‍ പുതിയ നിയമം

August 28th, 2012

sultanate-of-oman-flag-ePathram
മസ്കത്ത് : സര്‍ക്കാര്‍ – സ്വകാര്യ മേഖല യില്‍ ജോലി ചെയ്യുന്ന ഒമാനികള്‍ക്ക് ഇനി മുതല്‍ പ്രവാസി കളെ ജീവനക്കാരായി റിക്രൂട്ട് ചെയ്ത് സ്വന്തം പേരില്‍ ബിസിനസ് നടത്താനാകില്ല എന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

തൊഴില്‍ മന്ത്രി അബ്ദുല്ല ബിന്‍ നാസല്‍ ആല്‍ബക്റിയെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഒമാന്‍’ ദിനപത്ര മാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപന ങ്ങളിലെ ജീവനക്കാരായ ഒമാനി കള്‍ക്ക് തങ്ങളുടെ സ്ഥാപന ത്തിലേക്ക് വിദേശത്ത് നിന്ന് ജീവനക്കാരെ നിയോഗിക്കണമെങ്കില്‍ അവര്‍ ആദ്യം ജോലി യില്‍ നിന്ന് രാജി വെക്കണം എന്നാണ് പുതിയ തൊഴില്‍ നിയമ ഭേദഗതി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ പാര്‍ക്കിംഗ് സൗജന്യം

August 18th, 2012

mawaqif-pay-to-park-epathram അബുദാബി : ചെറിയ പെരുന്നാള്‍ അവധി ദിവസ ങ്ങളില്‍ (ആഗസ്റ്റ്‌ 21 ചൊവ്വാഴ്ച വരെ) അബുദാബി നഗര ത്തില്‍ വാഹന പാര്‍ക്കിംഗ് സൗജന്യം ആയിരിക്കും.

റമദാന്‍ കഴിഞ്ഞാല്‍ മവാഖിഫ്‌ (പെയ്ഡ്‌ പാര്‍ക്കിംഗ്) സമയ ത്തില്‍ മാറ്റം ഉണ്ടാവും എന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഈദുല്‍ ഫിത്വര്‍ അവധി കഴിഞ്ഞാല്‍ അബുദാബി യില്‍ എല്ലായിടത്തും അര്‍ദ്ധരാത്രി 12 മണി വരെ പെയ്ഡ്‌ പാര്‍ക്കിംഗ് സംവിധാനം നിലവില്‍ വരും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന കസ്റ്റംസ്‌ ഡ്യൂട്ടി : ഒപ്പു ശേഖരണം ഓണ്‍ലൈനില്‍

August 14th, 2012

airport-passengers-epathram

ദുബായ് : അടുത്ത കാലത്തായി നാട്ടിലേക്ക് പോകുന്ന പ്രവാസികൾ കെട്ടു താലിക്കും വിവാഹ മോതിരത്തിനും വരെ കസ്റ്റംസ് ഡ്യൂട്ടി അടക്കാന്‍ നിര്‍ബന്ധിതര്‍ ആയിരിക്കുന്നു. അമ്പതു വര്‍ഷത്തോളം പഴക്കമുള്ള നിയമം പൊടി തട്ടി നടപ്പാക്കി യിരിക്കുകയാണ് അധികാരികള്‍

ആ പഴയ നിയമത്തില്‍ യാത്രക്കാര്‍ സ്വര്‍ണ്ണം കൊണ്ട് വരുന്നതിനെ കുറിച്ച് പറയുന്നത് സ്ത്രീകള്‍ക്ക് 20,000 രൂപ വിലയുള്ള സ്വര്‍ണ്ണാഭരണവും പുരുഷന്മാര്‍ക്ക് 10,000 രൂപ വിലയുള്ള സ്വര്‍ണ്ണാഭരണവും വിദേശത്തു നിന്ന്‍ കൊണ്ടു വരാം എന്നാണ്. കൂടാതെ 200 സിഗരറ്റും രണ്ടു ലിറ്റര്‍ മദ്യവും യാത്രക്കാരന് കയ്യില്‍ കൊണ്ട് പോകാം. ഈ വക സാധനങ്ങള്‍ എണ്ണവും അളവും അടിസ്ഥാന ത്തില്‍ എന്നതു പോലെ സ്വര്‍ണ്ണവും തൂക്കം അടിസ്ഥാന ത്തില്‍ അല്ലേ കൊണ്ടു വരുവാന്‍ അനുവദിക്കേണ്ടത്? നിയമം നടപ്പാക്കിയ കാലത്ത് അനുവദിച്ച സംഖ്യ കൊണ്ട് 500 ഗ്രാം സ്വര്‍ണം സ്ത്രീകള്‍ക്കും 250 ഗ്രാം സ്വര്‍ണം പുരുഷന്മാര്‍ക്കും കൊണ്ടു വരാമായിരുന്നു. കാരണം അന്ന്‍ സ്വര്‍ണ്ണത്തിനു ഗ്രാമിന് നാല്പതു രൂപയെ വില ഉണ്ടായിരുന്നുള്ളു.

ഈ നിയമ ത്തില്‍ കാലോചിതമായ മാറ്റം ഉണ്ടാക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു. ഇത്ര രൂപായ്ക്ക് എന്നതിന് പകരം ഇത്ര ഗ്രാം എന്നാക്കി മാറ്റേണ്ടത് കാലഘട്ട ത്തിന്റെ ആവശ്യമാകുന്നു. അതിനാല്‍ പുരുഷന്മാര്‍ക്ക് 100 ഗ്രാം സ്വര്‍ണ്ണാഭരണവും സ്ത്രീകള്‍ക്ക് 250 ഗ്രാം സ്വര്‍ണ്ണാഭരണവും അനുവദിക്കേണ്ടതാണ്.

ഇത് നിര്‍ദ്ദേശിച്ചു കൊണ്ട്‌ പ്രധാനമന്ത്രിക്ക് നല്‍കിയ പ്രമേയം അദ്ദേഹം റവന്യു ഡിപ്പാര്‍ട്ട്മെന്റിനു അയച്ചു കൊടുത്തിട്ടുണ്ട് എന്ന കത്ത് ലഭിച്ചിട്ടുണ്ട്. കൂടാതെ പുതിയ ധനകാര്യ മന്ത്രിക്കും ഈ ആവശ്യം ഉന്നയിച്ചു കത്തയച്ചിട്ടുണ്ട്. അത് ഒരു മാസ്സ് പെറ്റീഷന്‍ ആയി അയക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതിനായി ഒരു ഓണ്‍ ലൈന്‍ പെറ്റീഷന്‍ തയ്യാറാക്കി യിരിക്കുന്നു.

വായന ക്കാര്‍ക്ക് എല്ലാവര്‍ക്കും ഈ ലിങ്കില്‍ പോയി പ്രമേയ ത്തില്‍ ഒപ്പു വെക്കുവാന്‍ അവസരം ഉണ്ട്. ഈ ലിങ്ക് നിങ്ങളുടെ സുഹൃത്തു ക്കള്‍ക്കും അയച്ചു കൊടുക്കുക. അങ്ങിനെ ആയിരക്കണക്കിന് പ്രവാസി കളുടെ ഒപ്പോടു കൂടി ധനകാര്യ മന്ത്രിയുടെ കയ്യില്‍ എത്തുമ്പോള്‍ അതിനു ശക്തി ഉണ്ടായിരിക്കും. അതിനു വേണ്ടി എല്ലാവരും ഈ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പു വെക്കുവാന്‍ അപേക്ഷ.

(അയച്ചു തന്നത് : കെ. വി. ഷംസുദ്ധീന്‍ – പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ്‌)

- pma

വായിക്കുക: , , , , ,

3 അഭിപ്രായങ്ങള്‍ »


« Previous Page« Previous « വായനക്കൂട്ടം ഇഫ്താര്‍ മീറ്റും അഹിംസാ ദിന പ്രതിജ്ഞയും തിങ്കളാഴ്ച
Next »Next Page » മലയാളി യുവാവിനെ ദുബായില്‍ കാണാതായി »



  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine