യു.എ.ഇ. പൊതുമാപ്പ് ഔട്ട്പാസിന് ഫീസ് നൽകേണ്ട

December 14th, 2012

abudhabi-airport-terminal-ePathram

ദുബായ് : യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കാനായി അപേക്ഷിക്കുന്നവർ ഔട്ട്പാസ് ഫീസായി നൽകേണ്ട തുക ഇനി അടയ്ക്കേണ്ടി വരില്ല എന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി സൽമാൻ ഖുർഷിദ് അറിയിച്ചു. ഇത് കേന്ദ്ര സർക്കാർ പൂർണ്ണമായി ഒഴിവാക്കിയതായി കെ. പി. സി. സി. അദ്ധ്യക്ഷൻ രമേഷ് ചെന്നിത്തലയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ ചെന്നു കണ്ട പ്രതിനിധി സംഘത്തിനെയാണ് മന്ത്രി ഈ കാര്യം അറിയിച്ചത്.

പൊതു മാപ്പ് ലഭിക്കാനായി നേരത്തെ ഔട്ട്പാസ് ഫീസായി 69 ദിർഹം എംബസിയിൽ കെട്ടി വെയ്ക്കേണ്ടതായി വന്നിരുന്നു. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഈ നടപടിക്ക് എതിരെ പ്രവാസി സമൂഹത്തിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്നു വന്ന സാഹചര്യത്തിലാണ് സർക്കാർ നിലപാട് മാറ്റിയത്. മറ്റു രാജ്യങ്ങളിലെ എംബസികൾ തങ്ങളുടെ പൌരന്മാരിൽ നിന്നും ഇത്തരത്തിൽ തുക ഈടാക്കാത്ത കാര്യം പ്രവാസി സംഘടനകൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പൊതുമാപ്പ് പ്രാബല്യത്തില്‍ വന്നു

December 5th, 2012

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : യു. എ. ഇ. യിലെ അനധികൃത താമസക്കാര്‍ക്ക് പിഴയോ ജയില്‍ ശിക്ഷയോ ഇല്ലാതെ രാജ്യം വിടാന്‍ അവസരം നല്‍കുന്ന പൊതുമാപ്പ് ഡിസംബര്‍ 4 ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.

രാജ്യത്തിന്റെ നാല്പത്തി ഒന്നാം ദേശീയ ദിന ത്തോടു അനുബന്ധിച്ചാണ് പൊതുമാപ്പ്. ഡിസംബര്‍ നാല് മുതല്‍ ഫെബ്രുവരി നാല് വരെ രണ്ടു മാസമാണ് പൊതുമാപ്പ് കാലാവധി.

അനധികൃത താമസ ക്കാര്‍ക്ക് രാജ്യത്തിന്‍റ വിവിധ മേഖല കളിലുള്ള താമസ – കുടിയേറ്റ വകുപ്പ് ഓഫീസുകളില്‍ എത്തി രേഖകള്‍ വാങ്ങി രാജ്യം വിടാം.

എന്നാല്‍ യു. എ. ഇ. യില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ നിയമാനുസൃത പിഴ അടച്ച് ഫെബ്രുവരി നാലിന് മുമ്പ് താമസ രേഖകള്‍ ശരിയാക്കണം. പൊതു മാപ്പ് കാലാവധിക്ക് ശേഷം രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും എന്നറിയുന്നു. അനധികൃത താമസ ക്കാരായ ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭ്യമാക്കാന്‍ ഇന്ത്യന്‍ എംബസി സംവിധാനം ഏര്‍പ്പെടു ത്തിയിട്ടുണ്ട്.

പൊതുമാപ്പിന്റെ ആനുകൂല്യം ലഭ്യമാക്കാനും പരമാവധി അനധികൃത താമസ ക്കാര്‍ക്ക് എത്രയും വേഗം നാട്ടിലേക്ക് പോകാനും ആഭ്യന്തര മന്ത്രാലയം വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. രാജ്യത്തെ എല്ലാ എമിറേറ്റുകളിലും ഇതിനു വേണ്ടി നടപടി സ്വീകരിച്ചു.

പൊതുമാപ്പ് സംബന്ധിച്ച വിവരങ്ങള്‍ ക്കായി ആഭ്യന്തര മന്ത്രാലയ ത്തിലെ താമസ – കുടിയേറ്റ വകുപ്പിന് കീഴിലുള്ള കോള്‍ സെന്‍ററി ലേക്ക് 8005111 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം.

അബുദാബി എമിറേറ്റിലെ അനധികൃത താമസക്കാര്‍ നേരിട്ട് എത്താവുന്ന സ്ഥലങ്ങള്‍ :

1. അബുദാബി : മുസ്സഫ ഐ. ഡി. റജിസ്ട്രേഷന്‍ ഓഫീസ് (EIMASS കമ്പനി).

2. അല്‍ഐന്‍: റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ് (EIMASS കമ്പനി).

3. പശ്ചിമ മേഖല : റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ് (EIMASS കമ്പനി).

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പൊതുമാപ്പ് പ്രയോജന പ്പെടുത്തുന്ന ആദ്യ 100 പേര്‍ക്ക് ജോലി

December 3rd, 2012

norka-roots-abudhabi-with-ma-yousuf-ali-ePathram
അബുദാബി : യു. എ. ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രവാസി സമൂഹത്തിനു പ്രയോജന പ്പെടുത്തും വിധം സംഘടനകളും പൊതു സമൂഹവും ഉണര്‍ന്നു പ്രവര്‍ത്തി ക്കണമെന്ന് നോര്‍ക്ക – റൂട്ട്സ് വൈസ് ചെയര്‍മാന്‍ കൂടിയായ എം. എ. യുസുഫ് അലി.

അബുദാബി യിലെ സംഘടന പ്രതിനിധി കളുമായും സാമൂഹിക പ്രവര്‍ത്ത കരുമായും നടത്തിയ മുഖാമുഖ ത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നോര്‍ക്ക -റൂട്ട്സ് സി. ഇ. ഓ. നോയല്‍ തോമസിന്റെ സാന്നിദ്ധ്യ ത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും ഇന്ത്യന്‍ എംബസ്സി യുടെയും ശ്രദ്ധ യിലേക്കായി ചില നിര്‍ദേശങ്ങള്‍ കൂടി വെക്കുകയും ചെയ്തു.

നോര്‍ക്ക യുടെ പ്രതിനിധിയെ പൊതു മാപ്പ് പ്രയോജന പ്പെടുത്തുന്ന വരുടെ കാര്യ ങ്ങള്‍ക്കായി മാത്രം എംബസ്സി യില്‍ നിയമിക്കുക, ഇപ്പോള്‍ എംബസി പ്രഖ്യാപിച്ചിട്ടുള്ള 69 ദിര്‍ഹം ചാര്‍ജ് ഒഴിവാക്കി ഔട്ട്‌ പാസ്‌ സൗജന്യമായി നല്‍കുക, എംബസ്സി യുടെ കമ്മ്യുണിറ്റി വെല്ഫെര്‍ ഫണ്ടില്‍ നിന്നും എയര്‍ ടിക്കറ്റ്‌ സൗജന്യമായി നല്‍കാവുന്ന സൗകര്യം ഒരുക്കുക, പ്രവാസി സംഘടനാ പ്രധിനിധി കളെ ഉള്‍പെടുത്തി ഒരു കോര്‍ കമ്മിറ്റി രൂപീകരിച്ച് പൊതുമാപ്പ് പ്രയോജന പ്പെടുത്തി രാജ്യം വിടാന്‍ ആഗ്രഹിക്കു ന്നവര്‍ക്ക് ബോധ വല്കരണവും വേണ്ടുന്ന നിയമ സഹായങ്ങളും ഉറപ്പു വരുത്തുകയും അതിന്റെ വിശദാംശങ്ങള്‍ നോര്‍ക്ക പ്രതിനിധി യെയും അതിലൂടെ എംബസ്സി യെയും അറിയിക്കുക വഴി പ്രവര്‍ത്ത നങ്ങള്‍ സുഗമ മാക്കുകയും നിയമ നടപടികളെ ലഘൂകരിക്കാന്‍ സാധിക്കു മെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മാത്രമല്ല ഈ പൊതുമാപ്പ് വേണ്ട വിധം പ്രയോജന പ്പെടുത്തിയില്ല എങ്കില്‍ തുടര്‍ന്ന് വരുന്ന ശക്ത മായ ശിക്ഷാ നടപടികള്‍ നേരിടാന്‍ പ്രവാസി സമൂഹം കരുതി ഇരിക്കണ മെന്നും ഇനി ഒരു പൊതു മാപ്പ് സംവിധാനം പ്രതിക്ഷിക്കെണ്ടതില്ല എന്നും എം. എ. യൂസഫലി ഓര്‍മിപ്പിച്ചു.

തുടര്‍ന്ന് സംസാരിച്ച നോര്‍ക്ക – റൂട്ട്സ് സി. ഇ. ഓ. നോയല്‍ തോമസ്‌ പ്രവാസി ഇന്‍ഷ്വറന്‍സിനെ കുറിച്ച് വിശദീകരിച്ചു.

പൊതു മാപ്പില്‍ നാട്ടില്‍ എത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കള്‍ പദ്ധതി യും ആദ്യ100 പേര്‍ക്ക് തൊഴില്‍ അവസരം ഒരുക്കു മെന്നും മറ്റുള്ളവര്‍ക്ക് സ്വയം തൊഴില്‍ പദ്ധതികളും അതിനുള്ള സഹായങ്ങളും ഒരുക്കും.

കഴിഞ്ഞ പൊതു മാപ്പില്‍ മൊത്തം നാട്ടിലേയ്ക്ക് മടങ്ങിയ ഇന്ത്യക്കാരില്‍ അഞ്ചു ശതമാനം മാത്ര മായിരുന്നു മലയാളികള്‍. ഇക്കുറിയും മലയാളി കളുടെ എണ്ണം വളരെ കുറവായിരിക്കു മെന്നാണറിയാന്‍ സാധിച്ചത്. പൊതു മാപ്പില്‍ നാട്ടിലെത്തുന്നവരെ സഹായിക്കാനും അവരുടെ വീടു കളില്‍ സുരക്ഷിതമായി എത്തിക്കുന്നതിനും നോര്‍ക്ക പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. വിമാന ത്താവള ത്തിലെ ഹെല്‍പ്പ് ഡെസ്കിലെത്തുന്ന പ്രവാസികള്‍ക്ക് വീടു കളിലെത്തി ക്കുന്നതുള്‍പ്പെടെ യുള്ള സഹായ ത്തോടൊപ്പം പിന്നീട് അവരുടെ പുനരധി വാസ നടപടി കളിലും നോര്‍ക്ക നടപടി സ്വീകരിക്കുമെന്ന് നോയല്‍ തോമസ് പറഞ്ഞു.

പ്രവാസി പുനരധിവാസംകേരളം ഭയപ്പെടുന്ന ഒരു കാര്യമാണെന്നും ഇത് മുഖ്യമന്ത്രി യുടെ ശ്രദ്ധയില്‍ പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. പൊതുമാപ്പ് പ്രഖ്യാപിച്ചു

November 14th, 2012

uae-national-day-epathram
അബുദാബി: അനധികൃത താമസക്കാര്‍ക്ക് യു. എ. ഇ. സര്‍ക്കാര്‍ രണ്ടു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഡിസംബര്‍ നാലു മുതല്‍ ഫെബ്രുവരി മൂന്ന് വരെയാണ് പൊതുമാപ്പ്. മതിയായ രേഖകളോ അനുമതിയോ ഇല്ലാതെ രാജ്യത്ത് താമസിക്കുന്നവര്‍ക്ക് പിഴയോ മറ്റു ശിക്ഷാ നടപടികളോ ഇല്ലാതെ രാജ്യം വിടാവുന്നതാണ്. ഇത്തരം അനധികൃത കുടിയേറ്റക്കാര്‍ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റെസിഡന്‍സി വകുപ്പ് ഓഫീസുകളിലെത്തി ഔട്ട് പാസുകള്‍ ശേഖരിക്കാം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡോക്ടറുടെ കൊലപാതകം : പ്രതി ആത്മഹത്യക്ക് ശ്രമിച്ചതായി പോലിസ്‌

November 7th, 2012

killer-of-dr-rajan-danial-jameel-ePathram
അബുദാബി : അഹല്യ ആശുപത്രിയിലെ യൂറോളജിസ്റ്റ് ഡോക്ടര്‍ രാജന്‍ ഡാനിയലിന്റെ ദാരുണമായ കൊലപാതകവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ പ്രതി പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ്‌ ജമീല്‍ പോലിസ്‌ കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ചതായി പോലിസ്‌ അറിയിച്ചു.

ഇയാളെ മനോരോഗ ചികിത്സക്കായി ആശുപത്രി യിലേക്ക് മാറ്റിയതായി അബുദാബി പൊലീസ് സി. ഐ. ഡി. വിഭാഗം മേധാവി കേണല്‍ ഡോ. റാശിദ് മുഹമ്മദ് ബൂര്‍ശിദ് അറിയിച്ചു.

25 ദിവസത്തോളം ഡോക്ടര്‍ രാജന്‍റെ ചികില്‍സ യില്‍ ഉണ്ടായിരുന്ന പ്രതി, തന്റെ രോഗത്തിന് ശമനം കാണാത്ത തിനാല്‍ ഡോക്ടറുടെ കണ്‍സല്‍ട്ടിംഗ് മുറിയില്‍ എത്തി റൂമിലെ ഉപകരണങ്ങള്‍ എടുത്തു ഡോക്റ്ററെ ആക്രമിക്കുകയും ഹോസ്പിറ്റലിനടുത്തുള്ള കടയില്‍ നിന്നും വാങ്ങി കയ്യില്‍ കരുതിയിരുന്ന കിച്ചന്‍ കത്തിയെടുത്ത് ഡോക്റ്ററെ കൊലപെടുത്തുകയും ചെയ്യുകയായിരുന്നു എന്ന് അബുദാബി പൊലീസ് കുറ്റാന്വേഷണ വിഭാഗം കേണല്‍ ജുമാ അല്‍കാബി പറഞ്ഞു.

പോലീസ് ഓപ്പറേഷന്‍സ് റൂമില്‍ സംഭവം അറിയിച്ചു കൊണ്ട് ഉടനെ പോലീസ് വിഭാഗം കുതിച്ചെത്തുകയും ഹോസ്പിറ്റലില്‍ ജീവനക്കാര്‍ കയ്യോടെ പിടികൂടിയ പ്രതിയെ പോലീസിനു കൈമാറുകയും ചെയ്യുകയുമാണ് ഉണ്ടായത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

-അബൂബക്കര്‍ പുറത്തീല്‍ -അബുദാബി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസി : പ്രകാശനം നവംബര്‍ 8 വ്യാഴാഴ്ച
Next »Next Page » ഗള്‍ഫ് സന്ദര്‍ശനത്തിനെത്തുന്ന വയലാര്‍ രവിക്കെതിരെ പ്രതിഷേധവുമായി പ്രവാസിസമൂഹം »



  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine