യു. എ. ഇ. യുടെ കാരുണ്യ വര്‍ഷം : ഫുഡ് ബാങ്ക്

January 5th, 2017

logo-uae-food-bank-ePathram
അബുദാബി : എല്ലാവർക്കും ഭക്ഷണം എത്തി ക്കുവാനും അതിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാ ക്കുവാനും ലക്ഷ്യമിട്ടു കൊണ്ട് യു.എ.ഇ. ഭക്ഷ്യ ബാങ്കിനു തുടക്കമിട്ടു.

യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാ പിച്ച ‘ഇയർ ഓഫ് ഗിവിംഗ് 2017’വര്‍ഷ ത്തിന്‍െറ ഭാഗ മായി യു. എ. ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം തുടക്കമിട്ട ഈ പദ്ധതി പ്രകാരം ഹോട്ടലു കള്‍, ഭക്ഷണ ഫാക്ടറി കള്‍, തോട്ട ങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഭക്ഷണ വിതരണ കമ്പനി കള്‍ എന്നി വ യില്‍ നിന്നും ഭക്ഷണം സ്വരൂപിച്ച് സര്‍ ക്കാര്‍ നിഷ്കര്‍ ഷിക്കുന്ന ചിട്ട കളോടെ പാക്ക് ചെയ്ത് രാജ്യ ത്തും വിദേ ശത്തും ദാരിദ്ര്യം അനുഭവി ക്കുന്ന ജന ങ്ങളിലേക്ക് എത്തി ക്കും.

ശൈഖ് മുഹമ്മദിന്റെ സ്‌ഥാനാരോഹണ വാർഷിക ത്തോട് അനു ബന്ധി ച്ചാണ് പ്രഖ്യാപനം. മറ്റു ആഘോഷ ങ്ങൾ ഒഴിവാക്കി കാരുണ്യ പദ്ധതി കളിൽ ശ്രദ്ധ കേന്ദ്രീ കരി ക്കാൻ അദ്ദേഹം നിർദ്ദേ ശിച്ചു.

ദാരിദ്ര്യവും ദുരിതവും അനുഭവി ക്കുന്ന മേഖല കളി ലാണ് ‘ഭക്ഷ്യ ബാങ്ക്’ സേവനം വ്യാപിപ്പിക്കുക. സന്നദ്ധ സംഘടന കളുടെ സഹാ യ ത്തോടെ ഇവ യെല്ലാം ആവശ്യ ക്കാര്‍ക്ക് എത്തിച്ചു നല്‍കും. സന്നദ്ധ പ്രവര്‍ത്ത കര്‍ക്ക് ഭക്ഷണം സുര ക്ഷിത മായി കൈകാര്യം ചെയ്യു ന്നതിന് പ്രത്യേക പരിശീലനം നല്‍കും.

ഇതിന് ആവശ്യമായ സാങ്കേതിക സഹായ ങ്ങള്‍ ദുബായ് നഗര സഭ നല്‍കും. വന്‍ കിട ഹോട്ടല്‍ ഗ്രൂപ്പുകള്‍, പഴം പച്ചക്കറി തോട്ടങ്ങള്‍, സൂപ്പര്‍ മാര്‍ ക്കറ്റു കള്‍ എന്നിവ യുടെ സാമൂഹിക ഉത്തര വാദിത്ത പ്രവ ര്‍ത്ത ന ങ്ങളും പദ്ധതി യുമായി ഏകോപിപ്പിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നായ്ക്കളെ വളര്‍ത്താന്‍ ലൈസന്‍സ് വേണം : നിയമ ലംഘകര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വരെ പിഴ

January 4th, 2017

pets-dog-ePathram
അബുദാബി : യു. എ. ഇ. യില്‍ നായ്ക്കളെ വളര്‍ത്തു വാന്‍ ലൈസന്‍സ് വേണം എന്നുള്ള നിയമം പ്രാബല്യ ത്തിൽ വന്നു. ലൈസന്‍സ് എടുക്കാ ത്ത വര്‍ക്ക് പതി നായിരം ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും എന്നും അധികൃതർ.

പൊതു സ്ഥല ങ്ങളില്‍ കൊണ്ടു വരുമ്പോള്‍ നായ്ക്ക ള്‍ക്കു കോളറും തോല്‍ വാറും ഉപയോഗി ക്കണം. പ്രതി രോധ കുത്തി വെപ്പ് എടുക്കണം എന്നും നിയമം കർശന മാക്കി.  പൊതു ജനങ്ങള്‍ തങ്ങളുടെ കൈവശ മുള്ള മൃഗ ങ്ങളെ ക്കുറിച്ച് അധി കൃതര്‍ക്കു വിവരം നല്‍കണം. കടുവ, പുള്ളി പ്പുലി എന്നി വയെ കൈ വശം വെച്ചാൽ ആറു മാസം തടവു ശിക്ഷയും അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴയും നല്‍കും. ഇറക്കു മതി ചെയ്യുന്ന മൃഗ ങ്ങളെ രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടി ഫിക്കറ്റ് സൂക്ഷി ക്കണം.

അപകട കര മായ മൃഗ ങ്ങളുടെ ഉടമസ്ഥാവ കാശം സംബ ന്ധിച്ച നിയമ ത്തിലാണ് ഇക്കാര്യങ്ങള്‍ നിഷ്‌കര്‍ ഷിച്ചി ട്ടുള്ളത്. ലൈസന്‍സ്‌ ഉള്ള നായ്ക്കളു ടെയും വളര്‍ത്തു മൃഗ ങ്ങളുടെയും ഉടമസ്ഥ രുടെയും എല്ലാ വിവര ങ്ങളും അധി കൃതർ സൂക്ഷിക്കും. മൃഗ ശാല കള്‍ക്കും സര്‍ക്കസു കള്‍ക്കും ഗവേഷണ സ്ഥാപന ങ്ങള്‍ക്കും മാത്ര മാണ് വന്യ മൃഗങ്ങളെ കൈ വശം വെക്കു വാൻ അനുമതി യുള്ളത്. ലൈസന്‍സും പ്രതിരോധ കുത്തി വെപ്പും എടുക്കുവാൻ അനു വദിച്ച സമയ പരിധി ജൂണ്‍ പകുതി വരെ യാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ഇയർ ഓഫ് ഗിവിംഗ് 2017’ ലോഗോക്ക് അംഗീകാരം

January 2nd, 2017

logo-year-of-giving-2017-by-uae-government-ePathram.jpg

അബുദാബി : ദാന ധര്‍മ്മ ങ്ങളുടേ യും നന്മ യുടെ വർഷ മായി പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍ പ്രഖ്യാപിച്ച ‘ഇയർ ഓഫ് ഗിവിംഗ് 2017’ ന്റെ ലോഗോ അംഗീ കരിച്ചു.

യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് മക്‌തൂമാണ് ലോഗോ ക്ക് അംഗീ കാരം നൽകി യത്.

ദാന ധർമ്മ ങ്ങൾ നടത്തു വാനും കാരുണ്യ പദ്ധതി കൾ നടപ്പി ലാക്കു വാനും മറ്റു ള്ള വരെ സഹാ യി ക്കു വാനും ഈ വർഷം വിനി യോഗി ക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്വദേശി വത്കരണം : പുതിയ നിയമ ങ്ങള്‍ പ്രാബല്യ ത്തില്‍

January 2nd, 2017

logo-uae-ministry-of-human-resources-emiratisation-ePathram
അബുദാബി : സ്വദേശി വത്കരണ ത്തിന്റെ ഭാഗമായി യു. എ. ഇ. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേ റ്റൈസേ ഷന്‍ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നിയമം 2017 ജനുവരി 2 തിങ്കളാഴ്ച മുതല്‍ പ്രാബല്യ ത്തില്‍ വന്നു.

മന്ത്രാ ലയം പ്രത്യേകം നിർദേശി ച്ചിട്ടു ള്ള പ്രത്യേക തൊഴിൽ തസ്‌തിക കളിൽ യോഗ്യത യുള്ള സ്വദേശി കളെ നിയമിക്കണം. നിയമനം സംബന്ധിച്ച എല്ലാ കോൺ ട്രാക്‌റ്റ് വിശദാംശ ങ്ങൾ ഉൾപ്പെടുന്ന ഒരു സമഗ്ര മായ ലിസ്‌റ്റ് മന്ത്രാലയം പ്രത്യേകം തയ്യാ റാക്കി യിട്ടുണ്ട്.

ഇതു പ്രകാരം 500 ൽ അധികം തൊഴി ലാളികൾ ജോലി ചെയ്യുന്ന യു. എ. ഇ. യിലെ സ്വകാര്യ സ്ഥാപന ങ്ങളിൽ ആരോഗ്യ – സുരക്ഷാ ഓഫീസർ പദവി യില്‍ ഒരു സ്വദേശി യെ നിയമിക്കണം. മാത്രമല്ല ആയിര ത്തില്‍ അധികം ജീവന ക്കാര്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപന ങ്ങളില്‍ രണ്ട് സ്വദേശി കളെ ഡാറ്റ എൻട്രി തസ്തിക കളില്‍ നിയമി ക്കണം.

ഈ ഉത്തരവു കള്‍ പാലി ക്കുന്നു ണ്ടോ എന്ന് അറി യുവാന്‍ മന്ത്രാലയം ഉദ്യോഗ സ്ഥര്‍ കമ്പനി കളില്‍ പരി ശോധന നടത്തു കയും ചെയ്യും.

500ല്‍ കൂടുതല്‍ ജീവന ക്കാരുള്ള നിര്‍മ്മാണ കമ്പനി കള്‍ ആരോഗ്യ – സുരക്ഷാ ഓഫീ സർ പദവി യിൽ സ്വദേശി പൗരനെ നിയമി ച്ചിട്ടില്ലാ എങ്കിൽ അവക്ക് പ്രവര്‍ത്തന അനു മതി നൽകു ക യില്ല എന്നുള്ള സർക്കാർ ഉത്തരവ് മാനവ വിഭവ ശേഷി – സ്വദേശി വത്കരണ വകുപ്പു മന്ത്രി സഖര്‍ ബിന്‍ ഗോബാഷ് 2016 ജൂലായ് 16 നാണ് പുറ പ്പെടു വിച്ചത്.

ആയിര ത്തിൽ അധികം ജീവന ക്കാരുള്ള കമ്പനി കള്‍ ഡാറ്റ എന്‍ട്രി തസ്തിക കളില്‍ യു. എ. ഇ. പൗരന്മാരെ നിയമിക്കണം എന്ന ഉത്തരവും അതിന് അടുത്ത ദിവസം തന്നെ യാണ് വന്നത്.

ഇത്തരം തസ്തിക കളിലേക്ക് നിയമനം നടത്താന്‍ യോഗ്യരായ യു. എ. ഇ. പൗര ന്മാരുടെ പട്ടികയും കോൺട്രാക്‌റ്റ് വിശദാംശ ങ്ങൾ ഉൾപ്പെടുന്ന ലിസ്റ്റും മന്ത്രാലയം പ്രത്യേകം ഒരുക്കി യിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായ് ടാക്‌സി കളില്‍ ‘മകാനി’ സംവിധാനം

December 31st, 2016

dubai-municipality-makani-for-rta-and-taxi-booking-ePathram
ദുബായ് : നഗര സഭ രൂപകല്പ്പന ചെയ്ത ‘മകാനി’ സംവി ധാനം ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി ക്കു (ആര്‍. ടി. എ.) കീഴിലുള്ള 4,500 ടാക്‌സി കാറു കളു മായും ബന്ധി പ്പിച്ചു.

യാത്ര ക്കാര്‍ക്കു പുറപ്പെ ടേണ്ട സ്ഥല ത്തുള്ള കെട്ടിട ങ്ങളില്‍ നഗര സഭാ അധികൃതര്‍ അട യാള പ്പെടു ത്തി യിട്ടുള്ള മകാനി നമ്പര്‍ ടാക്‌സി ബുക്കിംഗ് കേന്ദ്ര ത്തി ലേക്ക് അറി യിച്ചാല്‍ വളരെ കൃത്യത യോടെ ടാക്‌സി കള്‍ക്ക് യാത്ര ക്കാരുടെ അടുത്തേക്ക് എത്തുവാന്‍ കഴിയും.

യാത്ര ചെയ്യേണ്ട സ്ഥല ത്തെ കുറിച്ച് യാത്ര ക്കാരന് കൃത്യമായ അറി വില്ല എങ്കിലും മകാനി സംവിധാന ത്തിന്റെ സഹായ ത്തോടെ അവിടേക്ക് എത്തി ച്ചേരു വാന്‍ കഴി യുന്ന വിധ ത്തി ലാണ് ഇതിന്റെ രൂപ കല്‍പന ചെയ്തിരി ക്കുന്നത്.

ആഗോള തല ത്തില്‍ മികച്ച സ്മാര്‍ട്ട് സിറ്റി എന്ന തല ത്തിലേക്ക് ദുബായ് നഗര ത്തെ ഉയര്‍ത്തി ക്കൊണ്ടു വരുന്നതിന് നഗര സഭാ അധികൃതര്‍ നടത്തുന്ന പരിശ്രമ ങ്ങള്‍ക്ക് കൂടുതല്‍ ശക്തി പക രുന്ന തിനും നഗരത്തെ കൂടുതല്‍ സ്മാര്‍ട്ട് ആക്കുന്ന തിനും ദുബായിലെ താമസ ക്കാര്‍ക്ക് കൂടുതല്‍ സന്തോഷ പ്രദ മായ ജീവിത രീതി ഒരുക്കു ന്നതി നുമാണ് ഈ സംവി ധാനം ഒരുക്കി യിരി ക്കു ന്നത് എന്ന് ആര്‍. ടി. എ. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റംസ് ചെയര്‍മാന്‍ ആദില്‍ ശാകിരി പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജോണ്‍ കെറി യുടെ നിര്‍ദ്ദേശ ങ്ങളെ യു. എ. ഇ. സ്വാഗതം ചെയ്തു
Next »Next Page » അല്‍ ദഫ്റ ഒട്ടക സൗന്ദര്യ മത്സരത്തിലെ വിജയി കളെ പ്രഖ്യാപിച്ചു »



  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine