സലിം അയ്യനത്തിനെ അനുമോദിച്ചു

January 30th, 2011

ഷാര്‍ജ : ദുബായ്‌ കൈരളി സാഹിത്യ പുരസ്കാരം നേടിയ കഥാകൃത്ത് സലിം അയ്യനത്തിനെ പാം പുസ്തകപ്പുര അനുമോദിച്ചു. സലിം അയ്യനത്തിന്റെ ഏറ്റവും പുതിയ “മൂസാട്” എന്ന കഥയ്ക്കാണ് പുരസ്കാരം ലഭിച്ചത്. മനാഫ്‌ കേച്ചേരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജോസാന്റണി കുരീപ്പുഴ, വിജു സി. പരവൂര്‍, കാദര്‍, വെള്ളിയോടന്‍, ഗഫൂര്‍ പട്ടാമ്പി തുടങ്ങിയവര്‍ സംസാരിച്ചു. സുകുമാരന്‍ വേങ്ങാട്‌ സ്വാഗതവും സോമന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.

saleem-ayyanath-sugatha-kumari-epathram(സലിം അയ്യനത്ത് സുഗതകുമാരിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു. സമീപം കുഴൂര്‍ വില്‍സന്‍, കെ. എം. അബ്ബാസ്‌, ഇസ്മയില്‍ മേലടി എന്നിവര്‍.)

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രേരണ ഏക ദിന സാഹിത്യ സമ്മേളനം

January 26th, 2011

tribute-to-ayyappan-epathram

ഷാര്‍ജ : വരേണ്യ വര്‍ഗ്ഗത്തിന്റെ പുരസ്ക്കാരങ്ങളുടെ പത്മ പ്രഭയില്‍ നിന്നും പൊന്നാടകളില്‍ നിന്നും തെരുവിലെ സാധാരണക്കാരന്റെ വേഷ ഭൂഷകളിലേക്ക് കലയെയും സാഹിത്യത്തെയും ഇറക്കി പ്രതിഷ്ഠിക്കുകയും, കലയെയും സാഹിത്യത്തെയും മതേതരവും, അധിനിവേശ വിരുദ്ധവും സമത്വത്തില്‍ അധിഷ്ഠിതവുമായ ഒരു സമഗ്രമായ ജീവിത ദര്‍ശനമാക്കുകയും വേണം എന്ന ആഹ്വാനവുമായി പ്രേരണ യു.എ.ഇ. ഏക ദിന സാഹിത്യ സമ്മേളനം സംഘടിപ്പിക്കുന്നു.

സാഹിത്യത്തിന്‌ മനുഷ്യ ജീവിതത്തില്‍ നിന്ന്‌ വേറിട്ട് സ്വതന്ത്രവും, യാന്ത്രികവുമായ ഒരു അസ്തിത്വവുമില്ലെന്ന തിരിച്ചറിവായിരുന്നു പുരോഗമന സാഹിത്യ ത്തിന്റെയും അതിന്റെ വക്താക്കളുടെയും കാതല്‍. ആഗോള തലത്തില്‍ തന്നെ നിശിതമായ വിമര്‍ശനങ്ങളായിരുന്നു ആ വാദത്തിന്‌ നേരിടേണ്ടി വന്നത്. ഉത്തരാധുനികതയുടെ ഈ കാലത്തും ജീവത്സാഹിത്യം വിവിധ കോണുകളില്‍ നിന്ന് നിരന്തരമായ ആക്രമണങ്ങള്‍ക്ക് വിധേയമായി ക്കൊണ്ടിരിക്കുന്നു എന്നു കാണാം.

സാഹിത്യ മടക്കമുള്ള കലകളെ സാമാന്യ മനുഷ്യന്റെ ജീവിതാ വിഷ്ക്കാരത്തില്‍ നിന്ന് അകറ്റുക വഴി, ഒരു വരേണ്യ വര്‍ഗ്ഗത്തിന്റെ കൈപ്പിടിയില്‍ ഒതുക്കുക എന്ന ലക്ഷ്യമാണ്‌ കല കലയ്ക്കു വേണ്ടി എന്ന വാദത്തിന്റെ അണിയറയിലും അടിത്തറയിലും പ്രവര്‍ത്തിക്കുന്ന ചാലക ശക്തി.

നിലവിലുള്ള സാഹിത്യ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും അരങ്ങുകളുടെയും മുഖ്യ ധാരയില്‍ നിന്നകന്ന്, മനുഷ്യനെയും അവന്റെ സാമൂഹികതയെയും സമഗ്രമായി ആശ്ളേഷിക്കുന്ന സമഗ്രമായ ഒരു സാഹിത്യ ദര്‍ശനത്തെയാണ്‌ പ്രേരണ സാക്ഷാത്ക്കരിക്കാന്‍ ശ്രമിക്കുന്നത്. സാഹിത്യത്തെ ഈയൊരു ലക്ഷ്യത്തിലേക്കു വേണ്ടി ഉപയോഗിക്കുന്ന ചില ന്യൂനപക്ഷങ്ങള്‍ നമുക്കിട യിലുണ്ടെങ്കിലും, അവയെയെല്ലാം സമര്‍ത്ഥമായി തിരസ്ക്കരിക്കാന്‍ പ്രതിജ്ഞാ ബദ്ധമായ മുഖ്യധാരാ സാഹിത്യ പ്രസ്ഥാനങ്ങളും, വക്താക്കളുമാണ്‌ ഇന്ന് അരങ്ങു വാഴുന്നത്.

കലയുടെയും കവിതയടക്കമുള്ള സാഹിത്യ രൂപങ്ങളുടെയും നൈതികതയെ നമ്മള്‍ അഭിസംബോധന ചെയ്യേണ്ടിയിരിക്കുന്നു.
ഈയൊരു പശ്ചാത്തലത്തില്‍ വേണം ഏറെ കൊട്ടിഘോഷിക്കപ്പെട്ടു കൊണ്ട് മുഖ്യധാരയില്‍ നടത്തപ്പെടുന്ന സാഹിത്യ ചര്‍ച്ചകളെയും പ്രവര്‍ത്തനങ്ങളെയും ഇന്നു നമ്മള്‍ വിലയിരുത്തേണ്ടത്.

ആ ദൌത്യം അത്ര എളുപ്പമല്ല. നടന്നു തീര്‍ക്കേണ്ട വഴികള്‍ അതിദീര്‍ഘമാണ്‌. നഷ്ടപ്പെട്ട മേല്‍വിലാസങ്ങളില്‍ കുരുങ്ങി ക്കിടക്കാന്‍ ഒരു നാട്ടിലെയും ഒരു കലാ സാഹിത്യ ദര്‍ശനങ്ങള്‍ക്കും ഏറെക്കാലം സാധ്യമല്ല. യഥാര്‍ത്ഥത്തില്‍ നമുക്ക് നമ്മുടെ മേല്‍വിലാസങ്ങള്‍ നഷ്ടപ്പെടുകയല്ല, അത് നമ്മില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെടുക യാണുണ്ടായത്. മേല്‍വിലാസങ്ങള്‍ തിരിച്ചു പിടിക്കുക എന്നതിന്റെ അര്‍ത്ഥം നമ്മുടെ നൈതികതയെ തിരിച്ചു പിടിക്കുക എന്ന് തന്നെയാണ്.

മലയാളത്തില്‍ കവിതയുടെ ചരിത്രവും നൈതികതയുടെ ചരിത്രവും അത്രമേല്‍ ഇഴ ചേര്‍ന്നു കിടക്കുന്നു. ശ്രീനാരായണന്‍ അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തുമ്പോള്‍ തന്നെ “ജാ‍തിഭേദം മതദ്വേഷം / ഏതുമില്ലാതെ സര്‍വ്വരും / സോദരത്വേന വാഴുന്ന / മാതൃകാസ്ഥാനമാണിത്” എന്ന് കവിതയും കുറിക്കുന്നുണ്ട്. അതിനാല്‍ തന്നെ കവിത ചര്‍ച്ചാ വിഷയമാകുമ്പോള്‍ നൈതികതയും ചര്‍ച്ചാ വിഷയമായി തീരുന്നു.

കവിതയില്‍ അയ്യപ്പനിലേക്കും, നാടകത്തില്‍ പി. എം. താജിലേക്കും, സിനിമയില്‍ ജോണ്‍ എബ്രഹാമിലേക്കും അവര്‍ക്കുമപ്പുറത്തേക്കും ചെന്ന്‌ നമുക്ക് നമുടെ സാഹിത്യ കലാ ദര്‍ശനങ്ങളുടെ മേല്‍വിലാസങ്ങളും, നൈതികതയും തിരിച്ചു പിടിക്കേണ്ടതുണ്ട്.

അതിനുള്ള ഒരു എളിയ ചുവടു വെയ്പാണ്‌ ഫെബ്രുവരി 4-ന്‌ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ പ്രേരണ സംഘടിപ്പിക്കുന്ന ഏക ദിന സാഹിത്യ സമ്മേളനം.

‘കണ്ടെത്താത്ത വിലാസം’ എന്ന പ്രമേയം അടിസ്ഥാനമാക്കിയ സാഹിത്യ സമ്മേളനത്തിന്റെ ആദ്യ ഭാഗത്ത് മൂന്ന് പഠനങ്ങളാണ്‌ ഉദ്ദേശിച്ചിട്ടുള്ളത്.

പ്രബന്ധാവതരണവും ചര്‍ച്ചയും

  1. ‘സമകാലീന മലയാള കവിതയും മലയാള ജനതയുടെ നൈതികതയും’ – പി. എന്‍. ഗോപീകൃഷ്ണന്‍
  2. ‘കുടിയേറ്റ രാഷ്ട്രീയം മലയാള കവിതയില്‍‘ – സര്‍ജു
  3. അരാജക വാദത്തിന്റെ ജൈവ രസതന്ത്രവും രാഷ്ട്രീയവും‘ – ഡോ. അബ്ദുല്‍ ഖാദര്‍

രണ്ടാം ഘട്ടം

  1. സമര്‍പണം അയ്യപ്പന്
  2. അയ്യപ്പന്‍ അനുസ്മരണ പ്രഭാഷണം
  3. അയ്യപ്പന്റെ കവിതകളുടെയും അയ്യപ്പനെ കുറിച്ചുള്ള കവിതകളുടെയും ചൊല്ലി അവതരണം

മൂന്നാം ഘട്ടം

സിനിമാ പ്രദര്‍ശനം – ‘ആന്റോണിം ആര്‍ടോഡിന്റെ കൂടെ എന്റെ ജീവിതവും കാലവും‘ – ജെറാള്‍ഡ് മോര്‍ഡിലാറ്റ്. ഫ്രഞ്ച് കവിയും നാടക പ്രവര്‍ത്തകനുമായ ആന്റോണിം ആര്‍ടോഡിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പാം തെരഞ്ഞെടുത്ത കഥകളുടെ പ്രകാശനം

January 21st, 2011

palm-book-release-p-manikandhan-epathram

ഷാര്‍ജ : ഗള്‍ഫില്‍ നിന്നുമുള്ള ഇരുപത്തിയഞ്ചോളം കഥാകാരന്‍മാരുടെ തെരഞ്ഞെടുത്ത കഥകള്‍ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം പ്രവാസി മലയാളി എഴുത്തുകാരില്‍ ശ്രദ്ധേയനായ സംസ്കാര വിമര്‍ശകനും സാഹിത്യ നിരൂപകനും, ഈ വര്‍ഷത്തെ കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് ഏര്‍പ്പെടുത്തിയ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണവാര്യര്‍ പുരസ്കാര ജേതാവുമായ പി. മണികണ്ഠന്‍ ബഷീര്‍ പടിയത്തിനു പുസ്തകത്തിന്റെ കോപ്പി നല്‍കിക്കൊണ്ട് പ്രകാശനം ചെയ്യും.

പാം സാഹിത്യ സഹകരണ സംഘം സംഘടിപ്പിക്കുന്ന സര്‍ഗ സംഗമം 2011 പരിപാടിയിലാണ് പുസ്തക പ്രകാശനം നടക്കുന്നത്. ജനുവരി 21 വെള്ളിയാഴ്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വൈകീട്ട് മൂന്നു മണിക്ക് തുടങ്ങുന്ന പരിപാടിയില്‍ ഗള്‍ഫിലെ സാഹിത്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

കൊച്ചുബാവയുടെ “ഇറച്ചിക്കോഴി” എന്ന കഥ, ഷാജി ഹനീഫിന്റെ “അധിനിവേശം” എന്ന കഥ, ജോസ്‌ ആന്റണി കുരീപ്പുഴയുടെ “ക്രീക്ക്” എന്ന നോവലെറ്റ്‌ എന്നീ കൃതികളെ ആസ്പദമാക്കിയുള്ള സാഹിത്യ സംവാദത്തില്‍ കെ. എം. അബ്ബാസ്‌, ലത്തീഫ് മമ്മിയൂര്‍, നിഷാ മേനോന്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാള കവിത ആലാപന മത്സരം

January 19th, 2011

sakthi-notice-epathram

അബുദാബി : മലയാള ത്തിന്‍റെ പ്രിയ കവി ചങ്ങമ്പുഴ യുടെ ജന്മ ശതാബ്ദിയോട് അനുബന്ധിച്ച് അബുദാബി ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിക്കുന്ന  മലയാള കവിതാലാപന മത്സരം കേരളാ സോഷ്യല്‍ സെന്‍ററില്‍. 
 
ജനുവരി 29 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന മല്‍സരം, നാലു വിഭാഗ ങ്ങളില്‍ ആയിട്ടാണ് നടക്കുക. വയസ്സിന്‍റെ അടിസ്ഥാന ത്തില്‍  9 മുതല്‍ 12 വരെയും, 12 മുതല്‍  15 വരെയും, 15 മുതല്‍  18 വരെയും തരം തിരിച്ചിട്ടുണ്ട്.   18 വയസ്സു മുതല്‍ ഉള്ളവര്‍ മുതിര്‍ന്ന വരുടെ  വിഭാഗ ത്തില്‍ ഉള്‍പ്പെടും. സമയ പരിധി 6 മിനിറ്റ്. മലയാള ത്തിലുള്ള ഏതു കവിത കളും അവതരിപ്പിക്കാം. മത്സര ത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍  പൂരിപ്പിച്ച ഫോമുകള്‍ ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി സുനില്‍ മാടമ്പി യെ ഏല്‍പ്പിക്കുകയോ   rzechariah at gmail dot com എന്ന ഇ- മെയില്‍ വിലാസ ത്തില്‍  അയക്കുകയോ ചെയ്യുക.

വിശദ വിവരങ്ങള്‍ക്ക്  വിളിക്കുക : സുനില്‍ മാടമ്പി – 055  69 29 382,  റഫീഖ്‌ സക്കരിയ്യ – 050 78 94 229

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാം അക്ഷര തൂലിക പുരസ്‌കാരം ഒ.എം. അബൂബക്കറിനും നന്ദാദേവിക്കും

January 17th, 2011

om-aboobacker-nanda-devi-palm-books-epathram

ഷാര്‍ജ :  പാം സാഹിത്യ സഹകരണ സംഘം ഏര്‍പ്പെടുത്തിയ അക്ഷര തൂലിക പുരസ്‌കാരം പ്രഖ്യാപിച്ചു.  കഥാ വിഭാഗത്തില്‍ ഒ. എം. അബൂബക്കര്‍, കവിതാ വിഭാഗത്തില്‍ നന്ദാദേവി എന്നിവരാണ്  പുരസ്‌കാര ജേതാക്കള്‍.

‘നിങ്ങളുടെ എഴുതാതെ പോയ ആത്മകഥയില്‍ ഒരു കാഞ്ഞിര മരം വേരുറപ്പിച്ചപ്പോള്‍’  എന്ന  ഒ. എം. അബൂബക്കറിന്‍റെ കഥയും  ‘പഞ്ചഭൂത ങ്ങളിലലി യുമ്പോള്‍’ എന്ന നന്ദാദേവി യുടെ കവിത യുമാണ് സമ്മാനാര്‍ഹ മായത്.

മലയാള മനോരമ പത്ര ത്തില്‍ റിപ്പോര്‍ട്ടര്‍ ആയും ചന്ദ്രിക ദിനപത്ര ത്തില്‍ സബ് എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ച് ഇപ്പോള്‍ ഷാര്‍ജ യില്‍ ടി. വി. പ്രൊഡക്ഷന്‍ യൂണിറ്റില്‍ പ്രോഗ്രാം ഡയറക്ടര്‍ ആയ അബൂബക്കര്‍, കണ്ണൂര്‍ ജില്ല യിലെ പുറത്തില്‍ സ്വദേശി യാണ്.

തൃശ്ശൂര്‍ ജില്ലയിലെ ചൊവ്വന്നൂര്‍ സ്വദേശിനിയും നിരൂപകയുമായ ഷീജാ മുരളി കവിതകള്‍ രചിക്കുന്നത് ‘നന്ദാദേവി’ എന്ന തൂലികാ നാമത്തില്‍ ആണ്. ആനുകാലിക ങ്ങളില്‍ കവിത കളും ലേഖനങ്ങളും എഴുതാറുണ്ട്.

ദീപാ നിശാന്ത്, സോമന്‍ കരി വെള്ളൂര്‍, മംഗലത്ത് മുരളി എന്നീ വിധി കര്‍ത്താക്കള്‍ ആണ് വിജയികളെ തെരഞ്ഞെടുത്തത്. തോമസ് ചെറിയാന്‍റെ ‘ചാവു നിലത്തിലെ പൂക്കള്‍’, സത്യജിത്ത് വാര്യത്തിന്‍റെ  ‘മായിന്‍കുട്ടിയുടെ മനസ്സ്’ എന്നിവ കഥാ വിഭാഗ ത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

അഴീക്കോട് ഗോപാല കൃഷ്ണന്‍റെ ‘സങ്കല്പം, സത്യം, സ്വത്വം’,  രാജേഷ് ചിത്തിര എഴുതിയ ‘ഉന്മത്തത കളുടെ ക്രാഷ് ലാന്‍ഡിംഗു കള്‍’ എന്നിവ കവിതാ വിഭാഗ ത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പുരസ്‌കാരങ്ങള്‍ ജനുവരി 21 ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന ‘സര്‍ഗ്ഗസംഗമ’ ത്തില്‍ വിതരണം ചെയ്യും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലയാളി എന്‍ജിനിയര്‍ക്ക് അറബ് പത്രത്തിന്റെ ബഹുമതി
Next »Next Page » ഐ. എസ്. സി. – യു. എ. ഇ. ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് »



  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine