അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കള്‍ച്ചറല്‍ വിംഗ് ഒരുക്കുന്ന യു. എ. ഇ. തല ദഫ് മുട്ട് മത്സരം ‘ദഫലി-2018’ ഡിസംബര്‍ ഏഴ് വെള്ളി യാഴ്ച വൈകു ന്നേരം എട്ടു മണിക്ക് സെന്റര്‍ അങ്കണ ത്തില്‍ അര ങ്ങേറും എന്ന് സംഘാടകർ അറിയിച്ചു.
വിവിധ എമി റേറ്റു കളില്‍ നിന്നു മായി 16 ടീമു കള്‍ മാറ്റുരക്കുന്ന ‘ദഫലി’ മാപ്പിള കലാ പ്രേമി കള്‍ക്ക് ഒരു വേറിട്ട അനുഭവം സമ്മാനിക്കും.
അബുദാബി : അലിഫ് മീഡിയ അബു ദാബി യുടെ നാലാം വാര്‍ഷിക ത്തോട് അനുബന്ധിച്ച് സംഘടി പ്പിക്കുന്ന ‘മെഹ് ഫിൽ നൈറ്റ്’ എന്ന പ്രോഗ്രാ മിന്റെ ബ്രോഷർ പ്രകാശനം നടന്നു. സാമൂഹിക പ്രവർ ത്തകനും ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ മാനേജിംഗ് കമ്മിറ്റി അംഗവു മായ നാസര്‍ കാഞ്ഞ ങ്ങാട്, ലുലു ഗ്രൂപ്പ് പി. ആര്‍. ഒ. അഷ്‌റഫ് എന്നി വർ ചേർന്ന് ബ്രോഷർ പ്രകാശനം നിര്‍വ്വഹിച്ചു.
മുഹമ്മദ് അലി അലിഫ് മീഡിയ, പ്രോഗ്രാം ഡയറക്ടർ മാരായ ഷൗക്കത്ത് വാണിമേല്‍, സുബൈര്‍ തളിപ്പറമ്പ്, പ്രോഗ്രാം കോഡിനേറ്റർ ഷാഹിർ രാമന്തളി എന്നിവർ സംബ ന്ധിച്ചു.
പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫ് നയി ക്കുന്ന ‘മെഹ് ഫിൽ നൈറ്റ്’ ഒക്ടോബർ 4 വ്യാഴം രാത്രി 8 മണി ക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ അര ങ്ങേറും.
ഗസലുകൾ, ശാസ്ത്രീയ – അർദ്ധ ശാസ്ത്രീയ ഗാന ങ്ങളും പഴയതും പുതിയതു മായ വൈവിധ്യ മാർന്ന ഗാന ങ്ങളും കോർത്തിണക്കി വ്യത്യസ്ഥ മായ മെഗാ സംഗീത നിശയാണ് ‘മെഹ്ഫിൽ നൈറ്റ്’ എന്നും സംഘാ ടകർ അറിയിച്ചു.
അബുദാബി : ഈദുൽ ഫിത്വറിനോട് അനുബന്ധിച്ച്, അബു ദാബി കേന്ദ്രമായി പ്രവർത്തി ക്കുന്ന സംഗീത കൂട്ടാ യ്മ യായ സോംഗ് ലവ് ഗ്രൂപ്പ് പുറത്തിറക്കിയ “സരിഗമ രാഗം” എന്ന സംഗീത ആൽബം പ്രേക്ഷക ശ്രദ്ധ നേടി ഹിറ്റ് ചാർട്ടിലേക്കു കുതി ക്കുന്നു.
മാപ്പിളപ്പാട്ട് ഗാനാലാപന രംഗത്ത് വേറിട്ട ശബ്ദ മായ റൗഫ് തളിപ്പറമ്പ് ഒരു ഇടവേളയ്ക്കു ശേഷം സജീവ മാവുന്ന ആൽബ മാണ് ‘സരിഗമ രാഗം’.
സുബൈർ തളിപ്പറമ്പ് രചനയും സംഗീതവും നിർവ്വ ഹിച്ച് 2008 ൽ റിലീസ് ചെയ്ത ഇനിയെന്ന് കാണും എന്ന ആൽബ ത്തിലെ ഹിറ്റ് ഗാന ങ്ങളിൽ ഒന്നായിരുന്നു പ്രശസ്ത ഗായിക രഹ്ന പാടിയ ‘സരിഗമ രാഗം… തക ധിമി മേളം….” എന്ന് തുട ങ്ങുന്ന കല്യാണപ്പാട്ട്.
വടക്കേ മലബാറി ലെ മുസ്‌ലിം വിവാഹ വേദി യുടെ പ്രൗഢിയും സവി ശേഷത കളും മണവാള ന്റെയും മണ വാട്ടി യുടെയും വിശേഷ ങ്ങളും വിവരിക്കുന്ന ആകർഷ ക മായ വരി കൾ, റൗഫ് തളിപ്പറമ്പ് തന്റെ ആദ്യ കാല ഹിറ്റ് ഗാനങ്ങൾക്കൊപ്പം കിട പിടിക്കുന്ന തരത്തിൽ ആർജ്ജവ ത്തോടെ പാടി ഫലിപ്പിക്കുന്നതിൽ വിജയി ച്ചിരി ക്കുന്നു.
മാപ്പിളപ്പാട്ടു ഗാനാസ്വാദാകർ പത്തു വർഷമായി നെഞ്ചേറ്റിയ സരിഗമ രാഗം എന്ന ഈ ഗാനം ഗൾഫിൽ അട ക്കം നിരവധി വേദി കളിലും ടെലി വിഷൻ റിയാ ലിറ്റി ഷോ കളിലും ഗായിക രഹ്ന തന്റേതായ ശൈലി യിൽ അവ തരി പ്പിച്ചു വരുന്നു.
രണ്ടു പതിറ്റാണ്ടു കാലം ദുബായിൽ പ്രവാസ ജീവിതം നയിച്ചിരുന്ന റൗഫ് തളിപ്പറമ്പും പ്രവാസ ലോക ത്തെ ശ്രദ്ധേയനായ എഴു ത്തു കാരൻ സുബൈർ തളിപ്പറമ്പും ആദ്യമായി ഈ ആൽബ ത്തിലൂടെ ഒത്തു ചേരുന്നു എന്നതും ഈ ദൃശ്യാ വിഷ്കാര ത്തി ന്റെ പ്രത്യേ കത യാണ്.
സോംഗ് ലവ് ഗ്രൂപ്പിന്റെബാനറിൽ സിദ്ധീഖ് ചേറ്റുവ നിർമ്മിച്ച് മില്ലേനിയം വീഡിയോസ് പുറ ത്തിറക്കിയ ആൽബ ത്തിന്റെ പിന്നണി പ്രവർത്തകർ കമറുദ്ധീൻ കീച്ചേരി, ഹംസ, ഷംസുദ്ധീൻ കുറ്റിപ്പുറം, റഫീഖ് തളി പ്പറമ്പ്, ജബ്ബാർ മടക്കര എന്നിവരാണ്. സ്റ്റുഡിയോ : ഒബ്സ്ക്യൂറ തളിപ്പറമ്പ്.
അബുദാബി : മലയാളി സമാജം ഈദ് ആഘോഷ ങ്ങൾ രണ്ടാം പെരുന്നാ ദിന മായ ജൂൺ 16 ശനി യാഴ്ച വൈകുന്നേരം 8 മണി മുതൽ അബുദാബി മുസ്സഫ യിലെ സമാജം അങ്കണ ത്തിൽ അരങ്ങേറും എന്ന് ഭാര വാഹി കൾ അറിയിച്ചു.
യു. എ. ഇ. യിലെ പ്രഗല്‍ഭരായ കലാ കാരന്മാരും മല യാളി സമാജ ത്തിന്റെ അംഗ ങ്ങളും ചേര്‍ന്നൊ രുക്കുന്ന ഈദ് ആഘോഷ പരി പാടി യിൽ പരമ്പരാ ഗത വും ആധു നിക വുമായ കലാ രൂപങ്ങളെ സമന്വ യിപ്പിച്ചു കൊണ്ട് തികച്ചും വ്യത്യ സ്ത മായ രീതി യിലാ ണ് സമാജം കലാ വിഭാഗം അവതരി പ്പിക്കുക. പഴമ യുടെ ഈണ ങ്ങളില്‍ പുതുമ യുടെ നൃത്ത ച്ചുവടു കളോടെ യാണ് ഒപ്പനയും മറ്റു നൃത്ത രൂപ ങ്ങളും ഒരു ക്കി യിട്ടു ള്ളത്.
മാപ്പിള പ്പാട്ടുകളും ഹാസ്യ കലാ പ്രക ടന ങ്ങളും എല്ലാം അബുദാബി മലയാളി സമാജ ത്തി ന്റെ ഈദ് ആഘോഷ പരി പാടി കളെ വ്യത്യസ്ത മാക്കും.
പരിപാടി യിലേ ക്കുള്ള പ്രവേശനം സൗജന്യ മായിരിക്കും എന്നും സംഘാ ടകര്‍ അറിയിച്ചു.
അബുദാബി : ചുരുങ്ങിയ കാലം കൊണ്ട് യു. എ. ഇ. യിലെ സംഗീത പ്രേമികളുടെ ഇഷ്ടഗായകനായി മാറിയ പ്രവാസി ഗായകൻ അസീം കണ്ണൂരിനെ ഇശൽ ബാൻഡ് അബുദാബി (ഐ. ബി. എ. ) ആദരിച്ചു.
അസീം പാടി അഭിനയിച്ച് ദൃശ്യാ വിഷ്‌കാരം നടത്തിയ ‘കണ്ണൂരിലെ മൊഞ്ചത്തി’എന്ന സംഗീത ആൽബം മൂന്നു ലക്ഷ ത്തിലധികം കാഴ്ച ക്കാരുടെ പ്രശംസ ഏറ്റു വാങ്ങി സോഷ്യൽ മീഡിയ യിൽ മുന്നേറുന്ന സന്ദർഭ ത്തി ലാണ് ഇശൽ ബാൻഡ് ജോയിന്റ് കൺവീനറും കൂടി യായ അസീം കണ്ണൂരി നെ ആദരിച്ചത്.
അസീം കണ്ണൂരിന് ഇശല്‍ ബാന്‍ഡിന്റെ സ്നേഹാദരം
ചടങ്ങിൽ ഐ.ബി.എ. ഉപദേശക സമിതി അംഗം മുഹമ്മദ് ഹാരിസ് മെമെന്റോ സമ്മാനിച്ചു. ഐ. ബി. എ. ചെയർമാൻ സൽമാൻ ഫാരിസി, ചീഫ് പാട്രൺ റഫീഖ് ഹൈദ്രോസ്, സോംഗ് ലവ് ഗ്രൂപ്പ് അഡ്മിൻ സിദ്ധീഖ് ചേറ്റുവ, റിഥം അബുദാബി അഡ്മിൻ സുബൈർ തളിപ്പറമ്പ, ഷഫീൽ കണ്ണൂർ, ഫൈസൽ ബേപ്പൂർ, റജീദ് തുട ങ്ങി യവർ സംബന്ധിച്ചു.