ആരോഗ്യ മന്ത്രിക്ക്‌ വടകര എന്‍. ആര്‍. ഐ. ഫോറ ത്തിന്‍റെ ഫാക്സ് സന്ദേശം

July 16th, 2011

ദുബായ് : വടകര താലൂക്ക്‌ ആശുപത്രി ക്ക് നേരെ യുള്ള അധികൃതരുടെ അനാസ്ഥ യില്‍ പ്രതിഷേധം രേഖപ്പെടുത്തിയും, ആശുപത്രി യുടെ ശോച്യാവസ്ഥ പരിഹരിക്കുക എന്ന ആവശ്യം അറിയിച്ചു കൊണ്ടും വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് കമ്മിറ്റി, ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശിനും സംസ്ഥാന സര്‍ക്കാരിനും ഫാക്സ് അയച്ചു.

വടകര യിലെ സാധാരണ ക്കാരുടെ ആശ്രയ മായ വടകര താലുക്ക് ആശുപത്രി യുടെ ഇന്നത്തെ അവസ്ഥ ഏറെ ശോചനീയമാണ്. ജില്ലാ ആശുപത്രി യായി പ്രഖ്യാപിക്കുകയും കുടാതെ എം. പി. ഫണ്ടില്‍ നിന്ന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടേ പണം അനുവദിക്കുക ചെയ്യ്തിട്ടു പോലും അധികൃതരുടെ അനാസ്ഥ കാരണം ഒന്നും നടത്താതെ ആശുപത്രി യുടെ അവസ്ഥ അതി ദയനീയമായി മാറി ക്കൊണ്ടിരിക്കുകയാണ്. ഇതു കൊണ്ട് ഏറെ ബുദ്ധിമുട്ടുന്നത് സാധാരണക്കാരായ രോഗികളും ബന്ധുക്കളും ആണ്.

പുതിയ കെട്ടിടം പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ടെന്‍ഡര്‍ നടപടിപോലും പൂര്‍ത്തി യാക്കാതെ, ഫിബ്രവരി 13 -ന് കെട്ടിട ത്തിന്‍റെ ശിലാ സ്ഥാപനം നടത്തി കൊട്ടിഘോഷിച്ച തല്ലാതെ മറ്റൊരു നടപടിയും കൈകൊള്ളാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ആശുപത്രി യുടെ സുഗമ മായ പ്രവര്‍ത്തന ത്തിന്, അവശ്യം വേണ്ട ഡോക്ടര്‍മാരെയും, ജീവന ക്കാരെയും അടിയന്തിര മായി നിയമിക്കാനും വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്നും ഫാക്സ് സന്ദേശ ത്തില്‍ ആവശ്യപ്പെട്ടു.

വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് കമ്മിറ്റി – വടകര താലൂക്ക് ആശുപത്രിക്ക് നല്‍കിയ ഒരു ലക്ഷത്തി അന്‍പതിനായിരം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ സാധാരണക്കാര്‍ക്ക് ഉപയോഗ പ്രദമാകുന്നുണ്ടോ എന്നും സംഘടന പരിശോധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ദുബായില്‍ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

-അയച്ചു തന്നത് : രാമകൃഷ്ണന്‍ ദുബായ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൌദിയില്‍ വാഹനമോടിക്കാന്‍ സ്ത്രീകളുടെ അവകാശ സമരം

June 18th, 2011

saudi-women-drive-campaign-epathram

റിയാദ്‌ : വാഹനം ഓടിക്കാനുള്ള തങ്ങളുടെ അവകാശം നിഷേധിക്കുന്നതിന് എതിരെ പ്രതിഷേധ പ്രകടനമായി ഒരു സംഘം സ്ത്രീകള്‍ ഇന്നലെ സൌദിയിലെ നിരത്തുകളിലൂടെ കാറുകള്‍ ഓടിച്ചു. സംഘം ചേരുന്നത് നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുള്ള സൗദി അറേബ്യയില്‍ മൈക്രോ ബ്ലോഗ്ഗിംഗ് വെബ് സൈറ്റായ ട്വിറ്റര്‍ വഴിയാണ് ഇവര്‍ തങ്ങളുടെ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ട്വിറ്ററില്‍ നിശ്ചയിച്ച് ഉറപ്പിച്ചത് അനുസരിച്ച് വൈകുന്നേരമായപ്പോഴേക്കും അന്‍പതോളം സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനുള്ള ദേശീയ നിരോധനം ലംഘിച്ചു കൊണ്ട് സൌദിയിലെ നിരത്തുകളില്‍ കാറുകള്‍ ഓടിച്ചു.

സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് സൌദിയില്‍ നിയമ തടസ്സം ഇല്ലെങ്കിലും സാമൂഹികമായി നിലനില്‍ക്കുന്ന വിലക്കിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്. രാജ കുടുംബത്തിലെ പല മുതിര്‍ന്ന അംഗങ്ങള്‍ക്കും ഈ നിരോധനത്തോട്‌ യോജിപ്പില്ലെങ്കിലും യാഥാസ്ഥിതികരെ പിണക്കാനുള്ള മടി കാരണം ഈ നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ളത് പോലുള്ള സ്ത്രീ വിമോചനം തങ്ങളുടെ ഇസ്ലാമിക സമൂഹത്തില്‍ വേണ്ട എന്നാണ് യാഥാസ്ഥിതികരുടെ ഉറച്ച നിലപാട്‌.

1998ല്‍ 48 വനിതകള്‍ വാഹനം ഓടിക്കാനുള്ള തങ്ങളുടെ അവകാശത്തിനായി സമരം നടത്തുകയുണ്ടായി. റിയാദില്‍ ഒരു മണിക്കൂറോളം സംഘം ചേര്‍ന്ന് ഇവര്‍ വാഹനം ഓടിച്ചു. എന്നാല്‍ കര്‍ശനമായാണ് സര്‍ക്കാര്‍ ഇവരെ ശിക്ഷിച്ചത്‌. ഇവരുടെ തൊഴിലുകള്‍ നിര്‍ത്തലാക്കുകയും സൗദി അറേബ്യക്ക് വെളിയിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും ഇവരെ സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു. മത നേതാക്കള്‍ ഇവരെ “വേശ്യകള്‍” എന്ന് മുദ്ര കുത്തി. ഇതേ തുടര്‍ന്നാണ് സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് നിരോധിച്ചു കൊണ്ട് രാജ്യത്തെ മത നേതൃത്വം ഫത്വ പുറപ്പെടുവിച്ചത്‌. ഈ ഫത്വയുടെ പിന്‍ബലത്തിലാണ് ഇപ്പോള്‍ സ്ത്രീകളെ വാഹനം ഓടിക്കുന്നതില്‍ നിന്നും സൌദിയില്‍ തടയുന്നത്.

അടുത്ത കാലത്തായി അത്യാവശ്യത്തിന് വാഹനം ഓടിച്ച നിരവധി സൗദി വനിതകള്‍ പോലീസ്‌ പിടിയില്‍ ആവുന്നത് സൌദിയില്‍ പതിവാണ്. ഇവരെ ഒരു പുരുഷ രക്ഷാകര്‍ത്താവ് വരുന്നത് വരെ തടവില്‍ വെയ്ക്കുകയും ഇവരെ ഇനി വാഹനം ഓടിക്കാന്‍ അനുവദിക്കില്ല എന്ന ഉറപ്പ് രക്ഷാകര്‍ത്താവില്‍ നിന്നും രേഖാമൂലം ഒപ്പിട്ടു വാങ്ങിയതിന് ശേഷം മാത്രം വിട്ടയയ്ക്കുകയുമായിരുന്നു ചെയ്തു വന്നത്. എന്നാല്‍ വാഹനം ഓടിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുകയും താന്‍ അല്‍ ഖോബാര്‍ നിരത്തുകളില്‍ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത മനാല്‍ അല്‍ ഷെരീഫ്‌ പോലീസ്‌ പിടിയിലായി. ഒന്‍പതു ദിവസത്തോളം തടവില്‍ കിടന്ന ഇവരെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഏറെ തല്‍പ്പരനായ സൗദി രാജാവ്‌ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ്‌ നേരിട്ട് ഇടപെട്ടാണ് മോചിപ്പിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

സൗദിയില്‍ വാഹനമോടിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു

May 23rd, 2011

saudi driving ban-epathram

റിയാദ്: സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നത് കര്‍ശനമായി വിലക്കിയിട്ടുള്ള സൌദിയില്‍, തന്റെ കാര്‍ ഓടിച്ചതിനു ഒരു സൗദി വനിതയെ അറസ്റ്റ് ചെയ്തു. സൌദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ അല്‍ ഖോബാര്‍ നഗരത്തില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. കമ്പ്യൂട്ടര്‍ ഉദ്യോഗസ്ഥയായ 32 കാരി മനല്‍ അല്‍-ഷെരിഫ് ആണ് പോലീസ് പിടിയിലായത്. താന്‍ സൌദിയില്‍ ഡ്രൈവ് ചെയ്യുന്ന രംഗങ്ങള്‍ ഷൂട്ട്‌ ചെയ്ത മനല്‍ അത് യൂടുബില്‍ കഴിഞ്ഞ ആഴ്ച പ്രദര്‍ശിപ്പിച്ചിരുന്നു. തുടര്‍ന്ന് അറസ്റ്റ്‌ ചെയ്ത ഇവരെ പോലീസ് കസ്റ്റഡിയില്‍ വച്ചു. ഇവരുടെ സഹോദരന്‍ എത്തിയാണ് മനലിനെ മോചിപ്പിച്ചത്.

സൌദി നിയമം അനുസരിച്ച് സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നത് കുറ്റകരമാണ്. കൂടെ പുരുഷന്മാരില്ലാതെ സഞ്ചരിക്കുന്നതും ശിക്ഷാര്‍ഹമാണ്. എന്നാല്‍ സ്ത്രീ വിമോചന പ്രവര്‍ത്തകര്‍ ഈ കര്‍ശന നിയമങ്ങള്‍ക്കെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നതിനുള്ള വിലക്കിനെതിരെ ജൂണ്‍ 17 നു രാജ്യമൊട്ടാകെ സ്ത്രീകള്‍ വാഹനമോടിച്ചു പ്രതിഷേധിക്കാനാണ് ഇവര്‍ പദ്ധതി ഇട്ടിരിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സുകുമാരന്‍ നായരുടെ പ്രസ്താവന പ്രതിഷേധാര്‍ഹം : ശക്തി തിയ്യറ്റേഴ്‌സ്

May 5th, 2011

sakthi-theaters-logo-epathramഅബുദാബി : മുഖ്യമന്ത്രി വി. എസ്.  അച്യുതാനന്ദനെ ക്കുറിച്ച് എന്‍. എസ്. എസ്.  ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹവും എന്‍. എസ്. എസ്. സംസ്‌കാര ത്തിന് യോജിക്കാ ത്തതുമാണ് എന്ന് അബുദാബി ശക്തി തിയ്യറ്റേഴ്‌സ് അഭിപ്രായപ്പെട്ടു.
ജാതി – മത ചിന്തകള്‍ക്ക് അതീതമായി ഏഴു പതിറ്റാണ്ടിലേറെ യായി കേരള ത്തിലെ മുഴുവന്‍ ജനങ്ങ ളുടെയും സമഗ്ര പുരോഗതി ക്കായി പോരാടുന്ന വി. എസ്. അച്യുതാനന്ദനെ നെപ്പറ്റി കേരള ത്തിലെ ഓരോ മണ്‍തരിക്കു പോലും അറിയാം എന്നിരിക്കെ സുകുമാരന്‍ നായരുടെ  ജല്‍പ്പനങ്ങള്‍ എന്‍. എസ്. എസ്സു കാരുള്‍പ്പെടെ ഒരു കേരളീയനും മുഖവിലക്ക് എടുക്കില്ല എന്നുറപ്പാണ്.
 
മഹത്തായ പാരമ്പര്യമുള്ള ഒരു  സംഘടന യുടെ തലപ്പത്ത്‌ ഇരിക്കുന്ന വ്യക്തികള്‍ പറയുന്ന വാക്കുകള്‍ സംഘടന യ്ക്കുതന്നെ അപമാനം ഉണ്ടാക്കുന്നത് ആകരുത്.

എന്‍. എസ്. എസ്. ന്‍റെ  സമുന്നത നേതൃത്വം സുകുമാരന്‍ നായരുടെ പ്രസ്താവന യെ തള്ളി പ്പറയുമെന്ന് പ്രതീക്ഷി ക്കുന്നതായി അബുദാബി ശക്തി തിയ്യറ്റേഴ്‌സ് പ്രസിഡന്‍റ് റഹിം കൊട്ടുകാട് പ്രസ്താവന യില്‍ പറഞ്ഞു.

-അയച്ചു തന്നത്: സഫറുള്ള പാലപ്പെട്ടി.

- pma

വായിക്കുക: , ,

1 അഭിപ്രായം »

എന്‍ഡോസള്‍ഫാന്‍ : കേരളം പുതിയൊരു പോരാട്ടത്തിന്‍റെ പോര്‍ക്കളം തീര്‍ക്കുന്നു

April 29th, 2011

kt-jaleel-shakthi-anti-endosulfan-epathram

അബുദാബി : സാമ്രാജ്യത്വ വാഴ്ചക്കും, അടിമത്വ ത്തിനും, പാരതന്ത്ര്യ ത്തിനും എതിരെ നടത്തിയ ദേശീയ സ്വാതന്ത്ര്യ സമര പോരാട്ട ങ്ങളെ അനുസ്മരി പ്പിക്കുമാറ് എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷത്തിന് എതിരെയുള്ള അതിശക്തമായ സമര പോരാട്ട ഭൂമിക യിലൂടെ യാണ് കേരളം ഇന്ന് കടന്നു പോയി ക്കൊണ്ടിരിക്കുന്നത് എന്ന് ഡോ. കെ. ടി. ജലീല്‍ അഭിപ്രായപ്പെട്ടു.

അബുദാബി ശക്തി തിയേറ്റേഴ്‌സ് കേരള സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.
 

shakthi-anti-endosulfan-audiance-epathram

എണ്‍പത്തിയേഴ് വയസ്സുള്ള കേരളത്തിന്‍റെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ സ്വന്തം പ്രായം  വക വെക്കാതെ യാണ് എന്‍ഡോസള്‍ഫാന് എതിരെയുള്ള ഉപവാസ സമര ത്തിന് മുന്നോട്ടുവന്നത്.
 
 
വി. എസ്സിന്‍റെ വയസ്സിനെ കളിയാക്കിയ 40 – കാരന്മാര്‍ക്ക് രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന നീറുന്ന വിഷയ ങ്ങളിലൂടെ കടന്നു പോകേണ്ടി വന്നപ്പോള്‍ ഏതു മാള ത്തിലാണ് പോയി ഒളിച്ചിരിക്കുന്നത്.  ചെറുപ്പം വയസ്സിലല്ല നില കൊള്ളുന്നത് എന്നതിന്‍റെ ഏറ്റവും അവസാന ത്തെ മിന്നുന്ന ഉദാഹരണ മാണ് വി. എസ്. നടത്തിയ ഉപവാസ സമരം എന്ന് ഇനിയെങ്കിലും ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം തരിച്ചറിയണം.
എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷം ജനങ്ങള്‍ക്കു മേല്‍ പെയ്തിറങ്ങിയ തിന്‍റെ ദാരുണമായ ദുരന്തം കണ്‍മുന്നില്‍ ദൃശ്യ മായിട്ടും എന്‍ഡോസള്‍ഫാന് വക്കാലത്ത് പിടിച്ച വക്കീലന്മാരെ പ്പോലെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പാരിസ്ഥിതിക മന്ത്രി ജയ്‌റാം രമേഷും ന്യായീകരിക്കുന്നത്.

എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് നിന്ന് ആവശ്യപ്പെടേണ്ട ഒരു കാര്യമായിട്ടും ആര്‍ക്കൊ ക്കെയോ വേണ്ടി കേരള ത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം ന്യായീരിക്കുക യാണ്. 
 
 

shakthi-anti-endosulfan-audiance-ksc-epathram

കോണ്‍ഗ്രസ് നേതാക്കളുടെ പ്രഖ്യാപിത നയത്തിന് എതിരെ നിന്നു കൊണ്ട് എന്‍ഡോസള്‍ഫാന് എതിരെ യുള്ള സമര പോരാട്ട ത്തില്‍ വി. എം. സുധീരന്‍ നിലയുറപ്പിച്ചത് കോണ്‍ഗ്രസ്സ് നിലപാട് ജനവിരുദ്ധ നിലപാടാണ് എന്ന തരിച്ചറിവ് കൊണ്ടാണ് –  കെ. ടി.  ജലീല്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷം ജനങ്ങള്‍ക്കു മേല്‍ ചൊരിഞ്ഞ അതി ദാരുണ മായ ചിത്രങ്ങള്‍ വിവരിക്കും വിധം ചിത്രീകരിച്ച ഇ. ടി. അംബിക യുടെ സംവിധാന ത്തില്‍ ഡിലിറ്റ് നിര്‍മ്മിച്ച ‘പുനര്‍ജനിക്കായ്’ എന്ന ഡോക്യുമെന്‍ററി യുടെ പ്രദര്‍ശനത്തെ തുടര്‍ന്ന് ആരംഭിച്ച സെമിനാറില്‍ ശക്തി പ്രസിഡന്‍റ് റഹീം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ചു.
 

shakthi-anti-endosulfan-oath-epathram

കെ. ടി. ജലീല്‍ തെളിയിച്ച മെഴുകുതിരി വെളിച്ചം,  കെ. എസ്. സി. യില്‍ തിങ്ങി നിറഞ്ഞ ശ്രോതാക്കളി ലേക്ക്  പകര്‍ന്നു നല്‍കി.  എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത രോടും അവര്‍ക്കു വേണ്ടി പോരാടുന്ന വരോടും ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചു.
 
 
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സത്യപ്രതിജ്ഞ റഹീം കൊട്ടുകാട് സദസ്സിനു ചൊല്ലി ക്കൊടുത്തു.  സെമിനാറില്‍ ശക്തി ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി റഫീഖ് സക്കരിയ നന്ദിയും പറഞ്ഞു.

അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി
 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

18 of 2510171819»|

« Previous Page« Previous « കൈരളി കൾച്ചറൽ ഫോറം വാര്‍ഷികാഘോ​ഷം
Next »Next Page » നാടകോത്സവം : ഉസ്മാന്‍റെ ഉമ്മ മികച്ച നാടകം »



  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine