പിഞ്ചു കുഞ്ഞിന്റെ ബലാല്‍സംഗം : കടുത്ത നടപടി വേണമെന്ന് പോലീസ്‌ മേധാവി

January 19th, 2011

child-abuse-epathram

ദുബായ്‌ : ദുബായില്‍ നാല് വയസുകാരി സ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് പോലീസ്‌ പിടിയിലായ മൂന്നു പേര്‍ക്ക് മാതൃകാ പരമായി കടുത്ത ശിക്ഷ തന്നെ ലഭിക്കേണ്ടത് ആവശ്യമാണ്‌ എന്ന് ദുബായ്‌ പോലീസ്‌ മേധാവി ലെഫ്റ്റനന്റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം അഭിപ്രായപ്പെട്ടു. ഈ നാട്ടില്‍ ഇങ്ങനെയൊന്നും പതിവുള്ളതല്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകുന്നത് മറു രാജ്യങ്ങളില്‍ നിന്നുമുള്ളവരുടെ ക്രമാതീതവും അനിയന്ത്രിതവുമായ പെരുപ്പം മൂലമാണ്. ഇത്തരക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ നല്‍കി ഇത്തരമൊരു കുറ്റകൃത്യം ചെയ്യുന്നതിനെ പറ്റി ചിന്തിക്കാന്‍ പോലും ഭയം തോന്നിപ്പിക്കുക എന്നത് മാത്രമാണ് ഇതിനൊരു പോംവഴി എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്‌ സ്ക്കൂള്‍ അധികൃതരും ഭാഗികമായി ഉത്തരവാദികളാണ് എന്നും പോലീസ്‌ മേധാവി അറിയിച്ചു. പെണ്‍കുട്ടികള്‍ യാത്ര ചെയ്യുന്ന ബസില്‍ എന്ത് കൊണ്ട് അധികൃതര്‍ സ്ത്രീകളെ ജോലിക്ക് നിയോഗിച്ചില്ല എന്ന് അദ്ദേഹം ചോദിച്ചു.

നവംബര്‍ 11ന് ശിശു ദിന ആഘോഷങ്ങള്‍ സ്ക്കൂളില്‍ നടന്ന അന്നാണ് 4 വയസുള്ള ഡല്‍ഹി സ്വദേശിനിയായ പെണ്‍കുട്ടിയെ സ്ക്കൂള്‍ ബസിലെ ഡ്രൈവറും, കണ്ടക്ടറും, ബസില്‍  കുട്ടികളെ പരിപാലിക്കേണ്ട ചുമതലയുള്ള ആളും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ കുട്ടിയുടെ വസ്ത്രം പരിശോധിച്ചപ്പോള്‍ അതില്‍ രക്തം പുരണ്ടതായി കണ്ടു. കുട്ടിയെ കൂട്ടി ഉടന്‍ തന്നെ അവര്‍ ഇന്ത്യയിലേക്ക്‌ തിരിക്കുകയും മുംബൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു വിശദ പരിശോധന നടത്തി. കുട്ടിയുടെ വസ്ത്രങ്ങളില്‍ കണ്ട പാടുകള്‍ രക്തത്തിന്റെയും ശുക്ലത്തിന്റെയും ആയിരുന്നു എന്നും, ബലാല്‍സംഗം നടന്നതായും വൈദ്യ പരിശോധനയില്‍ തെളിഞ്ഞു.

സ്ത്രീപീഡനം 15 വര്ഷം വരെ തടവ്‌ ലഭിക്കാവുന്ന ശിക്ഷയാണ്. എന്നാല്‍ കുഞ്ഞിന്റെ പ്രായവും കുഞ്ഞിനേറ്റ ശാരീരികവും മാനസികവുമായ ആഘാതം കണക്കിലെടുത്ത്‌ ജീവ പര്യന്തം ശിക്ഷയും ലഭിക്കാവുന്നതാണ് എന്ന് നിയമ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ബലാല്‍സംഗ കുറ്റമാണ് പ്രതികളുടെ മേല്‍ ഉള്ളതെങ്കില്‍ വധ ശിക്ഷയും ലഭിക്കാന്‍ സാദ്ധ്യതയുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

5 അഭിപ്രായങ്ങള്‍ »

ജനാധിപത്യ അവകാശ സംരക്ഷണത്തിനായി ഒന്നിക്കുക

December 31st, 2010

free-dr-binayak-sen

മനാമ : പ്രസിദ്ധ മനുഷ്യാവകാശ – ആരോഗ്യ പ്രവര്‍ത്തകനായ ബിനായക് സെന്നിനെയും നാരായണ്‍ സന്യാല്‍, പീയുഷ് ഗുഹ തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകരെയും ജീവപര്യന്തം ശിക്ഷ വിധിച്ച റായ്പൂര്‍ സെഷന്‍സ് കോടതി വിധി ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച അവകാശ വാദങ്ങളുടെ പൊള്ളത്തരം ഒരിക്കല്‍ കൂടി വെളിപ്പെടു ത്തിയിരിക്കുകയാണെന്ന് പ്രേരണ ബഹറിന്‍ അഭിപ്രായപ്പെട്ടു. ചത്തീസ്ഗഡ്ഡിലെ കോര്‍പറേറ്റ് കുത്തകകളുടെ മൃഗീയ ചൂഷണത്തിന് വിധേയരായ ആദിവാസികളെ സംഘടിപ്പിച്ചും അവര്‍ക്ക് അന്യമായ ആതുര സേവനം നല്‍കിയും പ്രവര്‍ത്തിച്ചു എന്ന കാരണം പറഞ്ഞാണ് അദ്ദേഹത്തെ വിചാരണ കൂടാതെ തടങ്കലില്‍ വച്ചിരുന്നത്. സുപ്രീം കോടതിയുടെയും മന്‍ഷ്യാവകാശ പ്രവര്‍ത്തകരുടെയും നിരന്തരമായ ഇടപെടല്‍ ഒന്നു കൊണ്ട് മാത്രമാണ് അദ്ദേഹം മോചിതനായത്. ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട ആദിവാസി, ദളിത് ഇതര വര്‍ഗ്ഗത്തെ പിന്തുണക്കുകയും അതു വഴി സാധാരണക്കാരില്‍ സാധാരണ ക്കാരായവര്‍ക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അണി നിരന്നവരെയും ദേശ സുരക്ഷയുടെ മറവില്‍ തടവറകളിലേക്ക് അയക്കാനുള്ള ശ്രമങ്ങളില്‍ ഭരണകൂടവും ജുഡീഷ്യറിയും ഒന്നിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നു.

നമ്മുടെ ജനാധിപത്യത്തിന്റെ കാവലാളായി വര്‍ത്തിക്കുന്ന മാധ്യമങ്ങളെയും വേട്ടയാടുവാന്‍ ഭരണകൂട സംവിധാനങ്ങള്‍ മടിക്കുന്നില്ല. ഒറീസ്സയിലെ സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗത്തെയും, കഞ്ചാവ് വ്യാപാരത്തെയും പറ്റി റിപ്പോര്‍ട്ട് ചെയ്ത സംവാദ് പത്രത്തിന്റെ ലേഖകനെ കരി നിയമത്തില്‍ പെടുത്തി ജയിലിലടക്കാന്‍ ഭരണകൂടം മടിച്ചില്ല. നിസ്സാന്‍ ആഴ്ച്ചപ്പതിപ്പിന്റെ റിപ്പോര്‍ട്ടര്‍ ലെനിന്‍ കുമാറിനെ നക്സല്‍ പക്ഷപാതിത്വം ചുമത്തി തടവിലാക്കിയിരിക്കുന്നു. ഝാര്‍ഖണ്ട് സര്‍ക്കരിന്റെ കോര്‍പറേറ്റ് ബന്ധം വെളിപ്പെടുത്തിയ പീയൂഷ് സേത്തിയെ സ്റ്റേറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ ഷാഹിനയെ ദേശദ്രോഹക്കുറ്റം ചുമത്തി ഭീഷണിപ്പെടുത്തുന്നു. ഇതൊക്കെ തെളിയിക്കുന്നത് നമ്മുടെ രാജ്യം അപ്രഖ്യാപിത അടിയന്തിരാവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്നാണ്.

രാജ്യത്തെ മുഴുവന്‍ പ്രകൃതി വിഭവങ്ങളും ആഗോള, ദേശീയ കുത്തകകള്‍ ക്കായി ഭാഗം ചെയ്യുന്ന സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ രാജ്യത്താകമാനം ഉയര്‍ന്നു വരുന്ന ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനായി പൊളിറ്റിക്കല്‍ എക്സിക്യൂട്ടീവും ജുഡീഷ്യറിയും പൊലീസും ബ്യൂറോക്രാറ്റുകളും ഒന്നിക്കുന്ന ഭീതിജനകമായ അവസ്ഥയിലേക്ക് രാജ്യം എടുത്തെറിയ പ്പെട്ടിരിക്കുന്നു. ഭരണവര്‍ഗ്ഗ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിരവധി കരി നിയമങ്ങള്‍ കേന്ദ്ര സംസ്ഥാന ഗവണ്മെന്റ്റുകള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍‌പ്പിച്ച് വരുന്നു. ഈ പ്രതികൂല കാലാവസ്ഥയില്‍ രാജ്യത്തിന്‍റെ സ്വത്തും ജനാധിപത്യാ വകാശങ്ങളും സംരക്ഷിക്കാന്‍ മുഴുവന്‍ ജനങ്ങളും ഒന്നിച്ചണി ചേരണമെന്നു പ്രേരണ ബഹറിന്‍ അഭ്യര്‍ത്ഥിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൈലന്റ് വാലി സമര വിജയ വാര്‍ഷികം

December 22nd, 2010

prerana-silent-valley-epathram

ഷാര്‍ജ : പ്രേരണ യു. എ. ഇ. ഷാര്‍ജ എമിരേറ്റ്സ് സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 17വെള്ളിയാഴ്ച ഷാര്‍ജ ഏഷ്യന്‍ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ വച്ച് സൈലന്റ് വാലി സമര വിജയത്തിന്റെ ഇരുപത്തി ആറാം വാര്‍ഷികം ആചരിച്ചു.

സൈലന്റ് വാലി പദ്ധതി പ്രഖ്യാപിക്ക പ്പെട്ടതിന്റെ ആദ്യ നാളുകളില്‍ തന്നെ സൈലന്റ് വാലി സംരക്ഷി ക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധിപ്പിക്കാന്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ താന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവുമായി സഞ്ചരിച്ച ഷംസുദീന്‍ മൂസ തന്റെ അനുഭവങ്ങള്‍ പങ്ക് വച്ചു. അതിന്റെ ഭാഗമായി പരിസ്ഥിതിയും വികസനവും എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ച് നടന്ന സെമിനാറില്‍ വേണു മൊഴൂരിനും (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌), ഡോ. അബ്ദുള്‍ ഖാദറും (പ്രേരണ യു. എ. ഇ. പ്രസിഡന്റ്) എന്നിവര്‍ ഓരോ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് കബീര്‍ കറ്റ്ലാറ്റ് പ്രബന്ധങ്ങളോട് പ്രതികരിച്ച് സംസാരിക്കുകയും അതിനെ തുടര്‍ന്ന് സദസില്‍ നിന്നുമുള്ള പൊതു ചര്‍ച്ചയും ഉണ്ടായി.

ശാസ്ത്രം പരിസ്ഥിതി പ്രശ്നം പരിഹരിക്കും എന്നത് തെറ്റായ ധാരണയാണ്. എന്‍ഡോസള്‍ഫാന്‍ പോലുള്ള ഒരു കീടനാശിനി ഇറങ്ങി കുറച്ച് സമയത്തിനുള്ളില്‍ ആ കീടം പ്രതിരോധ ശേഷി ഉള്ളതായി മാറും. അപ്പോള്‍ മറ്റോരു കീടനാശിനി ഉണ്ടാക്കുക എന്നതാണ് ശാസ്ത്രത്തിന്റെ വഴി. അത് അതിനേക്കാള്‍ മാരക പ്രശ്നങ്ങളുണ്ടാക്കും. അതു കൊണ്ട് തന്നെ ഇതൊരു പൊളിറ്റിക്കല്‍ വിഷയമാണ് എന്ന് ഡോ. അബ്ദുള്‍ ഖാദര്‍ പറഞ്ഞു. പക്ഷേ ഇന്ന് നടക്കുന്ന ചര്‍ച്ചകള്‍ എല്ലാം എന്‍. ജി. ഒ. കളുടെ നേതൃത്വത്തില്‍ അരാഷ്ട്രീയമായ റൊമാന്റിസിസ ത്തിന്റെ തലത്തിലാണ് എന്നത് ദുഖകരമാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. പരിസ്ഥിതി പ്രശ്നം വികസന പരിപ്രേക്ഷ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതും പരിഹരിക്കേണ്ടതുമാണ് എന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

യോഗത്തില്‍ സുരേഷ് സ്വാഗതം പറഞ്ഞു. രാജീവ് ചേലനാട്ട് അദ്ധ്യക്ഷത വഹിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മംഗലാപുരം വിമാനദുരന്തം: രാഷ്ട്രപതിക്ക് നിവേദനം

December 1st, 2010

vatakara-nri-forum-memorandum-epathram

അബുദാബി : മംഗലാപുരം വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നഷ്ട പരിഹാരം വിതരണം ചെയ്യുന്നതില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അധികൃതര്‍ കാണിക്കുന്ന അലംഭാവ വും അപാകത കളും പരിഹരിച്ചു കൊണ്ട് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണം എന്നാവശ്യപ്പെട്ട് വടകര എന്‍. ആര്‍. ഐ. ഫോറം അബുദാബി ഘടകം രാഷ്‌ട്രപതിക്ക് നിവേദനം നല്‍കി. രാഷ്‌ട്രപതി യുടെ യു. എ. ഇ. സന്ദര്‍ശക സംഘത്തിലുണ്ടായിരുന്ന രാജ്യസഭാ അംഗം കെ. ഇ. ഇസ്മയില്‍ മുഖേനയാണ് നിവേദനം സമര്‍പ്പിച്ചത്.

മഗലാപുരം വിമാന ദുരന്ത ത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതില്‍ എയര്‍ ഇന്ത്യയും ഇന്‍ഷുറന്‍സ് കമ്പനിയും അവലംബിച്ചു കൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായ നിലപാടിന് എതിരെ ജനശ്രദ്ധ തിരിക്കുന്നതിനു വേണ്ടി വടകര എന്‍. ആര്‍. ഐ. ഫോറം അബുദാബി യില്‍ ഈയിടെ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷന്‍റെ തുടര്‍ച്ച യായാണ് രാഷ്‌ട്രപതി ക്ക് നിവേദനം സമര്‍പ്പിച്ചത്. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന സര്‍ക്കാര്‍ തുടങ്ങീ അധികാര കേന്ദ്രങ്ങളില്‍ എല്ലാം തന്നെ നിവേദനം നല്‍കുന്നതിനും തുടര്‍ നടപടികള്‍ കൈ കൊള്ളുന്നതിനും സമ്മര്‍ദ്ദം ചെലുത്തുവാനും എന്‍. ആര്‍. ഐ. ഫോറം തീരുമാനിച്ചു

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍ഡ്യ സംഘം രൂപീകരിച്ചു

November 21st, 2010

mazhar-epathram

ദുബായ്‌ : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് യു. എ. ഇ. യിലെ മാധ്യമ പ്രവര്‍ത്തകരുടെയും സംഘടനാ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പ്‌ യു.എ.ഇ. എന്ന കൂട്ടായ്മയ്ക്ക് രൂപം നല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സഹായിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി രൂപം കൊണ്ട കൂട്ടായ്മയില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, മലബാറിലെ സംഘടനകള്‍, വിശിഷ്യാ കാസര്‍കോടുകാരുടെ സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു. ദുരിത ബാധിതര്‍ക്ക്‌ ആശ്വാസം എത്തിക്കാന്‍ തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ കൂട്ടായ്മയില്‍ വാഗ്ദാനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ നിരുല്‍സാഹപ്പെടുത്തിയ അനുഭവങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന് എതിരെ നിരാഹാര സമരം അനുഷ്ഠിച്ച ശശി തോരോത്ത് ചടങ്ങില്‍ സംസാരിക്കവെ സദസ്സുമായി പങ്കു വെച്ചു.

nissar-syed-speaking-on-endosulfan-epathram

പ്രവാസി സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ ഈ സദുദ്യമത്തിന് ഉണ്ടാവും എന്ന് കൂട്ടായ്മയെ അഭിസംബോധന ചെയ്ത പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ നിസാര്‍ സയിദ്‌ പ്രത്യാശ പ്രകടിപ്പിച്ചു. ദുരിത ബാധിതര്‍ക്ക്‌ സഹായം എത്തിക്കാനുള്ള ശ്രമങ്ങളില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാഗമാവും എന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നിസാര്‍ തളങ്കര അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരായ കെ. എം. അബ്ബാസ്‌, സാദിഖ്‌ കാവില്‍, മസ്ഹര്‍ എന്നിവര്‍ സംസാരിച്ചു.

endosulfan-victims-support-group-uae-audience-epathram

ചടങ്ങിനു മുന്‍പായി e പത്രം പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ കഥ ചിത്രീകരിക്കുന്ന “പുനര്‍ജനിക്കായി” എന്ന ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

21 of 2410202122»|

« Previous Page« Previous « സലാം ഹബീബി
Next »Next Page » യു.എ.ഇ. ദേശീയ ദിനം ദുബായ്‌ കെ. എം. സി. സി. വിപുലമായി ആഘോഷിക്കും »



  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine