വൈറസ് വ്യാപനം : സൗദിയിലേക്ക് 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക്

February 3rd, 2021

flag-and-logo-of-saudi-arabia-ePathram.jpg
റിയാദ് : സൗദി അറേബ്യയില്‍ കൊവിഡ് വൈറസ് വ്യാപനത്തെ തടയുന്ന തിനായി 20 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക വിലക്ക്. ആരോഗ്യ വിദഗ്ധ രുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സൗദി അധികൃതര്‍ ഈ നടപടി കൈ കൊണ്ടത്.

ഇന്ത്യ, യു. എ. ഇ., ജപ്പാൻ, ഇറ്റലി, ബ്രസീൽ, സ്വീഡൻ, ഫ്രാൻസ്, പോർച്ചുഗൽ, അർജന്റീന, ജർമ്മനി, തുർക്കി, ഈജിപ്റ്റ്, ലെബനാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യ ങ്ങളിൽ നിന്നുള്ള സൗദി പൗരന്മാർ, നയതന്ത്രജ്ഞർ, ആരോഗ്യ പ്രവർത്ത കർ, അവരുടെ കുടുംബങ്ങൾ എന്നിവര്‍ ഒഴികെ ഉള്ളവര്‍ക്കാണ് താല്‍ക്കാലിക വിലക്ക് ബാധകം ആവുക. ഇന്ന് (ബുധൻ) രാത്രി 9 മണി മുതലാണ് നിയമം പ്രാബല്യ ത്തില്‍ വരിക.

മാത്രമല്ല സൗദിയിലേക്ക് താല്‍ക്കാലിക വിലക്ക് ഏര്‍ പ്പെടുത്തിയ രാജ്യങ്ങ ളുടെ പട്ടിക യിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ 14 ദിവസം തങ്ങിയവർക്ക് സൗദി ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ മുൻകരുതൽ നടപടികൾ പാലിച്ച് രാജ്യത്തേക്ക് പ്രവേശിക്കാം.

കൊവിഡ് വൈറസ് വ്യാപന ത്തിന്റെ പശ്ചാത്തല ത്തിൽ ഇന്ത്യയിൽ നിന്ന് സൗദി യിലേക്ക് മുന്‍പേ തന്നെ പ്രവേശന അനുമതി ഇല്ലായിരുന്നു. യു. എ. ഇ. ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ 14 ദിവസങ്ങള്‍ ക്വാറന്റൈ നില്‍ കഴിഞ്ഞതിന് ശേഷമാണ് പലരും  സൗദി യിലേക്ക് എത്തിരുന്നത്.

പുതിയ നിയമം പ്രാവര്‍ത്തികം ആവുന്നതോടെ മേല്‍ പ്പറഞ്ഞ രാജ്യങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചക്ക് ഇടയില്‍ യാത്ര ചെയ്തവര്‍ക്കും സൗദി അറേബ്യ യിലേക്ക് വരാന്‍ സാധിക്കുകയില്ല.

* Saudi Press Agency :  Twitter

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കടുത്ത നിയന്ത്രണ ങ്ങളോടെ സൗദി യിലെ പള്ളികൾ തുറക്കും

May 30th, 2020

green-dome-masjid-ul-nabawi-ePathram
റിയാദ്  : സൗദി അറേബ്യയിലെ പള്ളികള്‍ ഞായറാഴ്ച മുതൽ പ്രാര്‍ത്ഥനക്കായി തുറക്കും. കടുത്ത നിയന്ത്രണ ങ്ങളോടെ ആയിരിക്കും പള്ളികളിലേക്ക് പ്രവേശനം അനുവദിക്കുക.

ഓരോ വ്യക്തിയും നിസ്കാരത്തിനു നിൽക്കുമ്പോൾ ചുരുങ്ങിയത് രണ്ട് മീറ്റർ അകലം പാലിക്കണം. നില്‍ക്കുന്ന വരികള്‍ ഒന്നിട വിട്ട് ആയിരിക്കണം.

അഞ്ചു നേരം വാങ്ക് വിളിക്ക് 15 മിനിറ്റ് മുമ്പ് പള്ളികൾ തുറക്കു കയും നിസ്കാരത്തിനു 10 മിനിറ്റ് കഴിഞ്ഞ് പള്ളി  അടയ്ക്കുകയും ചെയ്യുക.

വാങ്ക്, ഇഖാമത്ത് എന്നിവക്ക് ഇടയിലെ സമയം 10 മിനിറ്റ് ആയിരിക്കും. വെള്ളിയാഴ്ച  ജുമുഅ നിസ്കാരം 15 മിനിറ്റിൽ കൂടുതൽ ദീർഘിക്കരുത്.  ജുമാ നിസ്കാര ത്തിനുള്ള വാങ്കിന് 20 മിനിറ്റ് മുമ്പ് പള്ളികൾ തുറക്കു കയും 20 മിനിറ്റിന് ശേഷം അടക്കുകയും ചെയ്യും.

പള്ളിയിൽ വരുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. നിസ്കരിക്കാന്‍ വരുമ്പോള്‍ വീട്ടിൽ നിന്ന് അംഗ ശുദ്ധി വരുത്തണം. ഓരോരുത്തരും സ്വകാര്യ മുസ്വല്ലകൾ (നിസ്കാര പടം) കൈവശം കരുതണം. മുസ്വല്ലകൾ പള്ളിയിൽ ഉപേക്ഷിക്കരുത്.

15 വയസ്സിന് താഴെയുള്ള കുട്ടികളെ പള്ളിയിൽ കൊണ്ടു വരരുത്. പള്ളിയിലെ ഖുർആൻ പ്രതികൾ, മറ്റു ഗ്രന്ഥങ്ങൾ എന്നിവ എടുത്തു മാറ്റും. റഫ്രിജറേറ്റർ, വാട്ടർ കൂളർ എന്നിവ ഓഫ് ചെയ്തിടും. ജനലുകള്‍ തുറന്നിടണം. വെള്ളം, സുഗന്ധ ദ്രവ്യ ങ്ങൾ, മിസ്‌വാക് തുടങ്ങി ഒന്നും പള്ളിയിൽ വിതരണം ചെയ്യാനും പാടില്ല.

ഇതു സംബന്ധിച്ച് പള്ളി ജീവനക്കാർക്ക് ഇസ്‌ലാമിക കാര്യ മന്ത്രാലയം  സർക്കുലർ നൽകിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് പുതിയ രാജാവ്

January 24th, 2015

prince-of-saudi-arabia-salman-bin-abdul-azeez-al-saud-ePathram
റിയാദ്: സൗദി അറേബ്യ യുടെ പുതിയ ഭരണാധികാരിയായി കിരീട അവകാശിയും പ്രതിരോധ മന്ത്രി യുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ഥാനമേറ്റെടുത്തു.

20ആാമത്തെ വയസ്സിൽ റിയാദ് ഗവര്‍ണർ ആയിട്ടാണ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് അധികാര ത്തിൽ എത്തുന്നത്. 48 വര്‍ഷമായി റിയാദ് പ്രവിശ്യാ ഗവര്‍ണർ ആയിരുന്ന സല്‍മാന്‍ രാജകുമാരന്‍, 2011ലാണ് രാജ്യത്തെ പ്രതി രോധ മന്ത്രിയായി ചുമതല ഏറ്റെടുത്തത്.

സല്‍മാന്‍െറ ഭരണ കാലത്താണ് റിയാദിനെ പുരോഗതി യുടെ പാത യില്‍ എത്തിച്ചത്. രാജ്യത്ത് സന്ദര്‍ശന ത്തിന് എത്തുന്ന വി. ഐ. പി. കള്‍ക്കു മികച്ച താമസ സൗകര്യ ങ്ങള്‍ ഒരുക്കിയും വിദേശ നിക്ഷേപ ങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കിയും അന്താരാഷ്ട്ര തല ത്തില്‍ അറിയ പ്പെടുന്ന ഭരണാധികാരി യായി സല്‍മാന്‍ മാറി. അംബര ചുംബി കളായ കെട്ടിട ങ്ങള്‍, സര്‍വ കലാ ശാലകള്‍, പാശ്ചാത്യ ഭക്ഷണ ശാലകള്‍ എന്നിവ സ്ഥാപിച്ചു കൊണ്ട് റിയാദിനെ കൂടുതല്‍ ജന നിബിഡ മാക്കിയത്.

സൗദി അറേബ്യയുടെ സ്ഥാപകനും ആദ്യ ഭരണാധി കാരിയുമായ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ ഇരുപത്തി അഞ്ചാമത്തെ മകനാണ് സല്‍മാന്‍. 1935 ഡിസംബര്‍ 31 ന് ജനിച്ച സല്‍മാനും സഹോദരങ്ങളും സൗദിരി സെവന്‍ എന്നാണ് അറിയപ്പെടുന്നത്. ഹസ്സ ബിന്‍ അഹമ്മദ് അല്‍ സൗദെരി യാണ് ഇവരുടെ മാതാവ്.

- pma

വായിക്കുക: ,

Comments Off on സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് പുതിയ രാജാവ്

സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു

January 23rd, 2015

saudi-king-abdulla-bin-abdul-azeez-ePathram

റിയാദ്: സൗദി ഭരണാധികാരി അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു. ശ്വാസ കോശ സംബന്ധ മായ അസുഖത്തെ തുടര്‍ന്ന് കുറച്ച് നാളായി ചികില്‍സ യിലാ യിരുന്നു. ഡിസംബര്‍ 31 ന് ന്യൂമോണിയ ബാധയെ ത്തുടര്‍ന്ന് അദ്ദേഹത്തെ ആശു പത്രി യില്‍ പ്രവേശിപ്പിച്ചിരുന്നു.

സഹോദരന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവായി സ്ഥാനമേല്‍ക്കും.

സൌദി യുടെ ഔദ്യോഗിക ടെലിവിഷനാണ് വാര്‍ത്ത പുറത്തു വിട്ടത്. 2005ലാണ് സൌദി യുടെ രാജാവായി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് സ്ഥാനമേല്‍ക്കുന്നത്. അബ്ദുല്‍ അസീസ് രാജാവിന്റെ 37 പുത്രന്മാരില്‍ പതിമൂന്നാമനായി 1923 ല്‍ ജനിച്ച അബ്ദുല്ല മുന്‍ഗാമി ഫഹദ് രാജാവ് മരണമടഞ്ഞതിനെ തുടര്‍ന്നാണ് സൌദി രാജാവായത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൌദിയില്‍ അറസ്റ്റിലായ ഗായകന്‍ മാര്‍ക്കോസിനു ജാമ്യം

February 12th, 2012
KG-Markose-epathram
ദമാം: സൌദിയില്‍ അറസ്റ്റിലായ ഗായകന്‍ മാര്‍ക്കോസിനു ജാമ്യം ലഭിച്ചു. മുന്‍‌കൂട്ടി അനുമതിയില്ലാതെ സംഘടിപ്പിച്ച ഗാന മേളയില്‍ പാടുവാന്‍ എത്തിയ മാര്‍ക്കോസിനെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ദമാമിലെ ഖത്തീഫ് അല്‍‌നുസൈഫ് ഫാമില്‍ അനുമതിയില്ലാതെ ആഘോഷപരിപാടികള്‍ നടക്കുന്നതായി പോലീസിനു മലയാളികള്‍ തന്നെയാണ് വിവരം നല്‍കിയതെന്നാണ് സൂചന. മാര്‍ക്കോസ് പാടുന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ കുടുംബങ്ങള്‍ അടക്കം ധാരാളം പേര്‍ എത്തിയിരുന്നു. പോലീസ് ഇവരെ പുറത്താക്കി മാര്‍ക്കോസിനെയും മറ്റൊരു പ്രവാസി വ്യവസായിയേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പോലീസ് എത്തിയതോടെ സംഘാടകര്‍ മുങ്ങുകയായിരുന്നു. അറസ്റ്റിലായ മാര്‍ക്കോസിനെ ഖത്തീഫ് സ്റ്റേഷനില്‍ പാര്‍പ്പിച്ചു.
മാര്‍ക്കോസ് അറസ്റ്റിലായതറിഞ്ഞ് സൌദി സന്ദര്‍ശിക്കുന്ന കെ. സുധാകരന്‍ എം. പി ഇന്ത്യന്‍ എംബസ്സി വഴി മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഒപ്പം നിരവധി സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ടു. ഏതാനും രേഖകള്‍ കൂടെ ശരിയാക്കിയാല്‍ മാര്‍ക്കോസിനു നാട്ടിലേക്ക് മടങ്ങാനാകും.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

3 of 6234»|

« Previous Page« Previous « ദൃശ്യാ ചലച്ചിത്രോത്സവം : ലോഗോ പ്രകാശനം ചെയ്തു
Next »Next Page » ഖത്തര്‍ ബ്ലോഗേഴ്‌സ് മീറ്റ് ശ്രദ്ധേയമായി »



  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine