ഹജ്ജ് തീർത്ഥാടനം : കൊവിഡ് വാക്‌സിൻ നിർബ്ബന്ധമാക്കും 

March 3rd, 2021

hajj-epathram
റിയാദ് : ഈ വര്‍ഷം ഹജ്ജ് തീർത്ഥാടകര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിർബ്ബന്ധം ആക്കും എന്ന് സൗദി ആരോഗ്യ വകുപ്പു മന്ത്രി തൗഫീഖ് അൽ റബീആ. ഒരു പ്രാദേശിക പത്രത്തിനു നല്‍കിയ അഭിമുഖ ത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കൊവിഡ് വ്യാപനം ശക്തമായതിനാല്‍ കഴിഞ്ഞ വർഷം സൗദി അറേബ്യ യില്‍ നിന്നുള്ള വര്‍ക്കു മാത്രമായിരുന്നു ഹജ്ജ് കര്‍മ്മത്തിനു അനുമതി നൽകിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജിനു അനുമതി നൽകുമോ എന്ന കാര്യ ത്തിൽ ഇതു വരെ വ്യക്തമായ ഒരു തീരുമാനം ഉണ്ടായിട്ടില്ല.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സൗ​ദി, കുവൈറ്റ് ​യാ​ത്ര​ക്കാ​ർ തിരിച്ചു നാട്ടിലേക്ക് പോകണം : ഇന്ത്യന്‍ എംബസ്സി

February 9th, 2021

abudhabi-indian-embassy-logo-ePathram
അബുദാബി : സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യ ങ്ങളിലേക്കുള്ള യാത്രാ വിലക്കിനെ തുടർന്ന് യു. എ. ഇ. യിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് തിരിച്ചു പോകണം എന്ന് യു. എ. ഇ. ഇന്ത്യൻ എംബസി അറിയിച്ചു.

നിലവിലെ കൊവിഡ് നിയന്ത്രണങ്ങൾ കര്‍ശ്ശനമായി പാലിക്കണം എന്നതിനാല്‍  യു. എ. ഇ. വഴി യുള്ള സൗദി, കുവൈറ്റ് യാത്രകള്‍ തൽക്കാലം സാദ്ധ്യമല്ല എന്നും എംബസി വ്യക്തമാക്കി.

അതതു രാജ്യങ്ങളിലെ പുതിയ യാത്രാ നിയന്ത്രണങ്ങളും കൊവിഡ് വ്യവസ്ഥ കളും അനുസരിച്ച് മാത്രമേ യാത്ര ക്കാര്‍ക്ക് ഇനിയുള്ള തീരുമാനങ്ങൾ എടുക്കുവാന്‍ കഴിയൂ. വിദേശ രാജ്യങ്ങളിലേക്ക് വരുന്നവർ ആവശ്യ ത്തിനുള്ള പണം കൈയിൽ കരുതണം.

ഇപ്പോൾ യു. എ. ഇ. യില്‍ കുടുങ്ങി യവർ തിരികെ പോയതിനു ശേഷം, സ്ഥിതി ഗതികൾ സാധാരണ നില യിലേക്ക് എത്തിയാല്‍ യാത്ര തുടരണം എന്നും എംബസ്സി വൃത്തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

വൈറസ് വ്യാപനം : സൗദിയിലേക്ക് 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക്

February 3rd, 2021

flag-and-logo-of-saudi-arabia-ePathram.jpg
റിയാദ് : സൗദി അറേബ്യയില്‍ കൊവിഡ് വൈറസ് വ്യാപനത്തെ തടയുന്ന തിനായി 20 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക വിലക്ക്. ആരോഗ്യ വിദഗ്ധ രുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സൗദി അധികൃതര്‍ ഈ നടപടി കൈ കൊണ്ടത്.

ഇന്ത്യ, യു. എ. ഇ., ജപ്പാൻ, ഇറ്റലി, ബ്രസീൽ, സ്വീഡൻ, ഫ്രാൻസ്, പോർച്ചുഗൽ, അർജന്റീന, ജർമ്മനി, തുർക്കി, ഈജിപ്റ്റ്, ലെബനാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യ ങ്ങളിൽ നിന്നുള്ള സൗദി പൗരന്മാർ, നയതന്ത്രജ്ഞർ, ആരോഗ്യ പ്രവർത്ത കർ, അവരുടെ കുടുംബങ്ങൾ എന്നിവര്‍ ഒഴികെ ഉള്ളവര്‍ക്കാണ് താല്‍ക്കാലിക വിലക്ക് ബാധകം ആവുക. ഇന്ന് (ബുധൻ) രാത്രി 9 മണി മുതലാണ് നിയമം പ്രാബല്യ ത്തില്‍ വരിക.

മാത്രമല്ല സൗദിയിലേക്ക് താല്‍ക്കാലിക വിലക്ക് ഏര്‍ പ്പെടുത്തിയ രാജ്യങ്ങ ളുടെ പട്ടിക യിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ 14 ദിവസം തങ്ങിയവർക്ക് സൗദി ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ മുൻകരുതൽ നടപടികൾ പാലിച്ച് രാജ്യത്തേക്ക് പ്രവേശിക്കാം.

കൊവിഡ് വൈറസ് വ്യാപന ത്തിന്റെ പശ്ചാത്തല ത്തിൽ ഇന്ത്യയിൽ നിന്ന് സൗദി യിലേക്ക് മുന്‍പേ തന്നെ പ്രവേശന അനുമതി ഇല്ലായിരുന്നു. യു. എ. ഇ. ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ 14 ദിവസങ്ങള്‍ ക്വാറന്റൈ നില്‍ കഴിഞ്ഞതിന് ശേഷമാണ് പലരും  സൗദി യിലേക്ക് എത്തിരുന്നത്.

പുതിയ നിയമം പ്രാവര്‍ത്തികം ആവുന്നതോടെ മേല്‍ പ്പറഞ്ഞ രാജ്യങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചക്ക് ഇടയില്‍ യാത്ര ചെയ്തവര്‍ക്കും സൗദി അറേബ്യ യിലേക്ക് വരാന്‍ സാധിക്കുകയില്ല.

* Saudi Press Agency :  Twitter

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കടുത്ത നിയന്ത്രണ ങ്ങളോടെ സൗദി യിലെ പള്ളികൾ തുറക്കും

May 30th, 2020

green-dome-masjid-ul-nabawi-ePathram
റിയാദ്  : സൗദി അറേബ്യയിലെ പള്ളികള്‍ ഞായറാഴ്ച മുതൽ പ്രാര്‍ത്ഥനക്കായി തുറക്കും. കടുത്ത നിയന്ത്രണ ങ്ങളോടെ ആയിരിക്കും പള്ളികളിലേക്ക് പ്രവേശനം അനുവദിക്കുക.

ഓരോ വ്യക്തിയും നിസ്കാരത്തിനു നിൽക്കുമ്പോൾ ചുരുങ്ങിയത് രണ്ട് മീറ്റർ അകലം പാലിക്കണം. നില്‍ക്കുന്ന വരികള്‍ ഒന്നിട വിട്ട് ആയിരിക്കണം.

അഞ്ചു നേരം വാങ്ക് വിളിക്ക് 15 മിനിറ്റ് മുമ്പ് പള്ളികൾ തുറക്കു കയും നിസ്കാരത്തിനു 10 മിനിറ്റ് കഴിഞ്ഞ് പള്ളി  അടയ്ക്കുകയും ചെയ്യുക.

വാങ്ക്, ഇഖാമത്ത് എന്നിവക്ക് ഇടയിലെ സമയം 10 മിനിറ്റ് ആയിരിക്കും. വെള്ളിയാഴ്ച  ജുമുഅ നിസ്കാരം 15 മിനിറ്റിൽ കൂടുതൽ ദീർഘിക്കരുത്.  ജുമാ നിസ്കാര ത്തിനുള്ള വാങ്കിന് 20 മിനിറ്റ് മുമ്പ് പള്ളികൾ തുറക്കു കയും 20 മിനിറ്റിന് ശേഷം അടക്കുകയും ചെയ്യും.

പള്ളിയിൽ വരുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. നിസ്കരിക്കാന്‍ വരുമ്പോള്‍ വീട്ടിൽ നിന്ന് അംഗ ശുദ്ധി വരുത്തണം. ഓരോരുത്തരും സ്വകാര്യ മുസ്വല്ലകൾ (നിസ്കാര പടം) കൈവശം കരുതണം. മുസ്വല്ലകൾ പള്ളിയിൽ ഉപേക്ഷിക്കരുത്.

15 വയസ്സിന് താഴെയുള്ള കുട്ടികളെ പള്ളിയിൽ കൊണ്ടു വരരുത്. പള്ളിയിലെ ഖുർആൻ പ്രതികൾ, മറ്റു ഗ്രന്ഥങ്ങൾ എന്നിവ എടുത്തു മാറ്റും. റഫ്രിജറേറ്റർ, വാട്ടർ കൂളർ എന്നിവ ഓഫ് ചെയ്തിടും. ജനലുകള്‍ തുറന്നിടണം. വെള്ളം, സുഗന്ധ ദ്രവ്യ ങ്ങൾ, മിസ്‌വാക് തുടങ്ങി ഒന്നും പള്ളിയിൽ വിതരണം ചെയ്യാനും പാടില്ല.

ഇതു സംബന്ധിച്ച് പള്ളി ജീവനക്കാർക്ക് ഇസ്‌ലാമിക കാര്യ മന്ത്രാലയം  സർക്കുലർ നൽകിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് പുതിയ രാജാവ്

January 24th, 2015

prince-of-saudi-arabia-salman-bin-abdul-azeez-al-saud-ePathram
റിയാദ്: സൗദി അറേബ്യ യുടെ പുതിയ ഭരണാധികാരിയായി കിരീട അവകാശിയും പ്രതിരോധ മന്ത്രി യുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ഥാനമേറ്റെടുത്തു.

20ആാമത്തെ വയസ്സിൽ റിയാദ് ഗവര്‍ണർ ആയിട്ടാണ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് അധികാര ത്തിൽ എത്തുന്നത്. 48 വര്‍ഷമായി റിയാദ് പ്രവിശ്യാ ഗവര്‍ണർ ആയിരുന്ന സല്‍മാന്‍ രാജകുമാരന്‍, 2011ലാണ് രാജ്യത്തെ പ്രതി രോധ മന്ത്രിയായി ചുമതല ഏറ്റെടുത്തത്.

സല്‍മാന്‍െറ ഭരണ കാലത്താണ് റിയാദിനെ പുരോഗതി യുടെ പാത യില്‍ എത്തിച്ചത്. രാജ്യത്ത് സന്ദര്‍ശന ത്തിന് എത്തുന്ന വി. ഐ. പി. കള്‍ക്കു മികച്ച താമസ സൗകര്യ ങ്ങള്‍ ഒരുക്കിയും വിദേശ നിക്ഷേപ ങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കിയും അന്താരാഷ്ട്ര തല ത്തില്‍ അറിയ പ്പെടുന്ന ഭരണാധികാരി യായി സല്‍മാന്‍ മാറി. അംബര ചുംബി കളായ കെട്ടിട ങ്ങള്‍, സര്‍വ കലാ ശാലകള്‍, പാശ്ചാത്യ ഭക്ഷണ ശാലകള്‍ എന്നിവ സ്ഥാപിച്ചു കൊണ്ട് റിയാദിനെ കൂടുതല്‍ ജന നിബിഡ മാക്കിയത്.

സൗദി അറേബ്യയുടെ സ്ഥാപകനും ആദ്യ ഭരണാധി കാരിയുമായ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ ഇരുപത്തി അഞ്ചാമത്തെ മകനാണ് സല്‍മാന്‍. 1935 ഡിസംബര്‍ 31 ന് ജനിച്ച സല്‍മാനും സഹോദരങ്ങളും സൗദിരി സെവന്‍ എന്നാണ് അറിയപ്പെടുന്നത്. ഹസ്സ ബിന്‍ അഹമ്മദ് അല്‍ സൗദെരി യാണ് ഇവരുടെ മാതാവ്.

- pma

വായിക്കുക: ,

Comments Off on സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് പുതിയ രാജാവ്

3 of 6234»|

« Previous Page« Previous « എമിറേറ്റ്‌സ് ഐ. ഡി. പേജ് ഫെയ്സ് ബുക്കിൽ ഒന്നാമത്
Next »Next Page » സമാജം സാഹിത്യ മല്‍സരങ്ങള്‍ ഫെബ്രുവരി ആദ്യ വാരം »



  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു
  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine