അൽ തവക്കൽ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

January 25th, 2023

al-tawakkal-typing-blood-donation-camp-press-meet-ePathram

അബുദാബി : രക്ത ദാനത്തിന്‍റെ മഹത്വം പ്രവാസി സമൂഹത്തെ വീണ്ടും ഓര്‍മ്മിപ്പിച്ചു കൊണ്ട് തലസ്ഥാന നഗരിയിലെ പ്രമുഖ സ്ഥാപനമായ അൽ തവക്കൽ ടൈപ്പിംഗ് സെന്‍റര്‍ ജീവനക്കാര്‍ ബോധ വല്‍ക്കരണ ക്യാമ്പും രക്ത ദാനവും സംഘടിപ്പിക്കുന്നു.

മുസ്സഫ ഇന്‍ഡസ്ട്രിയല്‍ ഏരിയ (10) യിലാണ് അബു ദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് അൽ തവക്കൽ ടൈപ്പിംഗ് സെന്‍ററിലെ 150 ഓളം ജീവനക്കാര്‍ രക്ത ദാനം ചെയ്യുക എന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പോറ്റമ്മ നാടിനോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ചു കൊണ്ട് യു. എ. ഇ. യുടെ 51 ആം ദേശീയ ദിനത്തിൽ ആരംഭം കുറിച്ച രക്ത ദാന പരിപാടിയുടെ സമാപനം കൂടിയാണ് 2023 ജനുവരി 27 വെള്ളിയാഴ്ച ഒരുക്കുന്ന രക്ത ദാന ക്യാമ്പ്.

കേരളത്തിലെ പൊതു സമൂഹത്തിലും അൽ തവക്കല്‍ ടീം സജീവമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പ്രളയം, ഉരുൾ പൊട്ടൽ, കൊവിഡ് വ്യാപന സാഹചര്യങ്ങളും കേരളത്തിൽ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങളില്‍ അൽ തവക്കല്‍ ടീം സജീവമായി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.

സ്വദേശികളും വിദേശികളുമായ സാമൂഹ്യ സേവന രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന രക്തദാന ക്യാമ്പ് പരിപാടി യിൽ സാമൂഹ്യ സേവന രംഗത്തും മറ്റു ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന തിനായി തവക്കല്‍ മാനേജ് മെന്‍റിന്‍റെ കീഴില്‍ സ്ഥാപനത്തിലെ ജീവനക്കാരേയും കൂടി ഉൾക്കൊള്ളിച്ചു കൊണ്ട് സന്നദ്ധ സേവകരുടെ കൂട്ടായ്മയായി ‘തവക്കൽ വളണ്ടിയേഴ്സി’ ന് രൂപം നൽകും.

ഇതോട് അനുബന്ധിച്ച് ബ്ലഡ് ഡൊണേഴ്സ് യൂണിറ്റിനു രൂപം നൽകി അടിയന്തര ഘട്ടത്തിൽ ആവശ്യക്കാര്‍ക്ക് രക്തം എത്തിക്കുവാന്‍ സംവിധാനം ഒരുക്കും എന്നും തവക്കല്‍ മാനേജിംഗ് ഡയറക്ടര്‍ സി. കെ. മൻസൂർ പറഞ്ഞു.

അൽ തവക്കല്‍ ജനറൽ മാനേജർ സി. മുഹിയുദ്ദീൻ, സീനിയർ ജനറൽ മാനജർമാരായ കെ. ദേവദാസൻ, എം. ഷാജഹാൻ, പി. ഫൈസൽ അലി, കെ. വി. മുഹമ്മദ് ഷരീഫ്, സി. ഷമീർ, എൻ. മുഹമ്മദ് ആസിഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

യു. എ. ഇ. യില്‍ 26 വർഷത്തെ സേവന പാരമ്പര്യമുള്ള അൽ തവക്കൽ ടൈപ്പിംഗ് സെന്‍ററിന് പത്തില്‍ അധികം ബ്രാഞ്ചുകളും 150 ൽ പരം വിദഗ്ധ പരിശീലനം ലഭിച്ച പരിചയസമ്പന്നരായ ജോലിക്കാരും ഉണ്ട്.

നവീന സാങ്കേതിക സംവിധാനങ്ങള്‍ മികവുറ്റ രീതിയില്‍ പ്രാവര്‍ത്തികമാക്കി പുതു യുഗത്തിന്‍റെ മാറ്റങ്ങൾ ഉള്‍ക്കൊണ്ടും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ചും എറ്റവും എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാവുന്ന ആൽഫാ തവക്കൽ എന്ന പ്രീമിയം സർവ്വീസ് വിഭാഗം ഉടന്‍ തുടങ്ങുന്നു എന്നും അൽ തവക്കല്‍ മാനേജ്മെന്‍റ് അറിയിച്ചു.  Twitter

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

തൊഴിലാളികള്‍ക്ക് അടിയന്തര ആരോഗ്യ സേവനം : മുസ്സഫയില്‍ പ്രത്യേക അത്യാഹിത വിഭാഗം

January 17th, 2023

launching-emergency-department-at-musaffah-life-care-hospital-ePathram
അബുദാബി : വ്യാവസായിക തൊഴിലാളികൾക്ക് അടിയന്തര ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി മുസ്സഫയിൽ ലൈഫ്‌ കെയർ ഹോസ്പിറ്റൽ പ്രത്യേക അത്യാഹിത വിഭാഗം ആരംഭിച്ചു. പരിചയ സമ്പന്നരായ എമർജൻസി, ട്രോമ കെയർ വിദഗ്ധരുടെ നേതൃത്വ ത്തിലുള്ള മെഡിക്കല്‍ സംഘത്തിന്‍റെ മുഴുവൻ സമയ സേവനം അത്യാഹിത വിഭാഗത്തിൽ ലഭ്യമാവും.

രോഗികൾക്ക് അടിയന്തര പരിചരണം ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങൾ കൈ വരിച്ച ആശുപത്രിക്ക് അബു ദാബി ആരോഗ്യ വകുപ്പ് (DoH) ലൈസൻസ് അനുവദിച്ചതിന് പിന്നാലെയാണ് പ്രത്യേക വിഭാഗം പ്രവർത്തനം തുടങ്ങിയത്.

മുസ്സഫ പോലീസ് ലെഫ്റ്റനന്‍റ് കേണൽ സുൽത്താൻ ഹാദിർ, മുസഫ മുനിസിപ്പാലിറ്റി മാനേജർ ഹമീദ് അൽ മർസൂഖി, ബുർജീൽ ഹോൾഡിംഗ്സ് സി. ഇ. ഒ. ജോൺ സുനിൽ, ബുർജീൽ സി. ഒ. ഒ. സഫീർ അഹമ്മദ് എന്നിവർ സംയുക്തമായി അത്യാഹിത വിഭാഗം ഉദ്ഘാടനം ചെയ്തു. മുസ്സഫ മുനിസിപ്പാലിറ്റി യിലെയും മുസ്സഫ പോലീസി ലെയും ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘവും പരിപാടി യിൽ പങ്കെടുത്തു.

വ്യാവസായിക മേഖലയിലെ സങ്കീർണ്ണവും വിട്ടു മാറാത്തതുമായ രോഗങ്ങൾക്ക് കഴിഞ്ഞ ഒമ്പത് വർഷത്തിൽ ഏറെയായി ചികിത്സ നൽകുന്ന ലൈഫ്‌ കെയർ ഹോസ്പിറ്റലിന് ഈ മേഖലയിലെ അനുഭവ സമ്പത്ത് അത്യാഹിത സേവനങ്ങൾക്കും ഗുണം ചെയ്യും.

നിർമ്മാണ സ്ഥലങ്ങളിൽ ഉണ്ടാകുന്ന ഹൃദയ സംബന്ധമായ അത്യാഹിതങ്ങൾ, സ്ട്രോക്കുകൾ, ആസ്ത്മ, അലർജി എന്നിവക്ക് ഉള്ള ചികിത്സകൾ ആശുപത്രിയിലുണ്ട്.

ജോലിസ്ഥലത്തെ ഗുരുതരവും അല്ലാത്തതുമായ പരിക്കു കൾ ഉൾപ്പെടെ നിരവധി കേസുകൾ കൈകാര്യം ചെയ്യാൻ പുതുതായി ആരംഭിച്ച അത്യാഹിത വിഭാഗം പ്രാപ്തം. കൂടാതെ എല്ലാവിധ അടിയന്തര ശസ്ത്ര ക്രിയകളും ചികിത്സയും വാഗ്ദാനം ചെയ്യുന്നു.

മുറിവുകൾ, സൂര്യാഘാതം, പൊള്ളൽ, ചൊറിച്ചിൽ, ഒടിവുകൾ, ചതവ്, തലക്ക് ഏൽക്കുന്ന പരിക്കുകൾ, നട്ടെല്ലിന്ന് ഏൽക്കുന്ന ആഘാതം തുടങ്ങിയവയാണ് മേഖലയിൽ അടിയന്തര പരിചരണം ആവശ്യമായ മറ്റു കേസുകൾ. സി. പി. ആറും സ്റ്റെബിലൈസേഷനും നൽകുന്ന പ്രീ-ഹോസ്പിറ്റൽ ആംബുലൻസ് സേവനവും വിഭാഗത്തിൽ ലഭ്യമാണ്.

രോഗികൾക്ക് അതിവേഗ പരിചരണം നൽകാനായി ഉന്നത പരിശീലനം ലഭിച്ച എമർജൻസി ഡോക്ടർമാർ, നഴ്‌സുമാർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരാണ് അത്യാഹിത വിഭാഗത്തിലുള്ളത്.

ഹൃദയ പരിചരണം, ന്യൂറോ സർജറി, ഇ. എൻ. ടി, യൂറോളജി, പൾമണോളജി, ന്യൂറോളജി, ഇന്‍റേണല്‍ മെഡിസിൻ എന്നിവയിൽ സേവനം നൽകുന്ന സ്പെഷ്യലിസ്റ്റുകളും ആവശ്യാനുസരണം ഇവരുമായി ചേർന്നു പ്രവർത്തിക്കും. വ്യാവസായിക മേഖലകളിൽ അത്യാഹിത ആരോഗ്യ പരിചരണം, ആരോഗ്യ സ്‌ക്രീനിംഗുകൾ എന്നിവയെക്കുറിച്ചുള്ള ബോധ വൽക്കരണ ക്യാമ്പയിനുകളും പുതിയ അത്യാഹിത വിഭാഗം സംഘടിപ്പിക്കും.

മുസ്സഫയിലെ വ്യാവസായിക മേഖലയിലും പരിസരത്തും നൂതന ആരോഗ്യ സംരക്ഷണ വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള മറ്റൊരു ചുവടു വെപ്പാണ് ലൈഫ്‌ കെയർ ഹോസ്പിറ്റൽ പുതിയ അത്യാഹിത സേവനങ്ങള്‍ എന്ന് അത്യാഹിത വിഭാഗം തലവൻ ഡോ. ഹുസൈൻ ക്സാർ ബാസി അൽ-ഷമ്രി പറഞ്ഞു.

അത്യാഹിത വിഭാഗം മുസ്സഫ മേഖലയില്‍ ഉള്ളവര്‍ക്ക് ഏറ്റവും മികച്ച ആരോഗ്യ പരിചരണവും വിദഗ്ധ സേവനങ്ങളും ലഭ്യമാക്കും എന്ന് ബുർജീൽ ഹോൾഡിംഗ്‌സ് സി. ഇ. ഒ. ജോൺ സുനിൽ പറഞ്ഞു. ഇതിനായുള്ള പിന്തുണക്കും മാർഗ്ഗ നിർദ്ദേശങ്ങൾക്കും അബുദാബി ആരോഗ്യ വകുപ്പ് (DoH) അടക്കമുള്ള അധികൃതർക്ക് അദ്ദേഹം നന്ദി പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എം. എ. യൂസഫലിക്ക് ഇന്‍റര്‍ നാഷണല്‍ ഇന്ത്യൻ ഐക്കണ്‍ പുരസ്‌കാരം സമ്മാനിച്ചു

December 10th, 2022

wmc-international-indian-icon-award-for-ma-youssafali-ePathram
ദുബായ് : വേൾഡ് മലയാളി കൗൺസിൽ (ഡബ്ള്യു. എം. സി.) പ്രഖ്യാപിച്ച ഇന്‍റര്‍നാഷണല്‍ ഇന്ത്യൻ ഐക്കണ്‍ പുരസ്കാരം വ്യവസായ പ്രമുഖന്‍ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലിക്ക് സമ്മാനിച്ചു.

വ്യവസായ-വാണിജ്യ മേഖലകളില്‍ നല്‍കിയ മികച്ച സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം. ദുബായില്‍ നടന്ന ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനും ഖലീജ് ടൈംസ് മാനേജിംഗ് എഡിറ്ററു മായ ഐസക് ജോണ്‍ പട്ടാണി പറമ്പില്‍ പുരസ്‌കാരം സമ്മാനിച്ചു.

ജസ്റ്റിസ് കുര്യന്‍ ജോസഫ്, ടി. പി. ശ്രീനിവാസന്‍, കര്‍ണ്ണാടക മുന്‍ ചീഫ് സെക്രട്ടറി ജെ. അലക്‌സാണ്ടര്‍, രാഷ്ട്രപതിയുടെ മുന്‍ സെക്രട്ടറി ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹന്നാൻ മാർ ദിമിത്രോസ്, ഭദ്രാസനം സെക്രട്ടറി ഫാ. സജി യോഹന്നാൻ, ഷാര്‍ജ സെന്‍റ്. ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ. ഫിലിപ്പ് എം. സാമുവല്‍ കോര്‍ എപ്പിസ്‌കോപ്പ, ജബല്‍ അലി സെന്‍റ്. ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ. ഫാദര്‍ ഉമ്മന്‍ മാത്യു, ദുബായ് സെന്‍റ്. തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ബിനീഷ് ബാബു എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

രക്തദാനം മഹാദാനം : പെരുമ പയ്യോളി ദേശീയ ദിന ആഘോഷം

December 5th, 2022

logo-peruma-payyyoli-ePathram
ദുബായ് : യു. എ. ഇ. യുടെ ദേശീയ ദിനത്തിൽ സാംസ്‌കാരിക കൂട്ടായ്മ പെരുമ പയ്യോളിയുടെ നൂറോളം പ്രവർത്തകർ ദുബായ് ഹെൽത്ത്‌ അഥോറിറ്റി ആസ്ഥാനത്തെ ബ്ലഡ് ഡൊണേഷൻ സെന്‍ററില്‍ എത്തി രക്തം ദാനം ചെയ്തു.

രക്തദാനം മഹാദാനം എന്ന മാനവിക മൂല്യം ഉയർത്തിപ്പിടിച്ചു കൊണ്ടാണ് പെരുമ യുടെ പ്രവർത്തകർ യു. എ. ഇ. യുടെ 51 ആമത് ദേശീയ ദിനം ആഘോഷിച്ചത്.

peruma-payyoli-blood-donation-on-uae-national-day-celebration-ePathram

പെരുമ പയ്യോളി മുൻ പ്രസിഡണ്ടും സ്ഥാപക നേതാവുമായ കളത്തിൽ കാസിം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പെരുമ പയ്യോളി പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു.

മുഖ്യ രക്ഷാധികാരി ബഷീർ തിക്കോടി ആമുഖ പ്രഭാഷണം നടത്തി. പ്രയാഗ് പേരാമ്പ്ര, അസീസ് മേലടി, സത്യൻ പള്ളിക്കര, ഷമീർ കാട്ടടി തുടങ്ങിയവര്‍ സംസാരിച്ചു. റിലീഫ് കമ്മിറ്റി കൺവീനർ മൊയ്തീൻ പട്ടായി സ്വാഗതവും സെക്രട്ടറി സുനിൽ പാറേമ്മൽ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ലഹരിക്ക് എതിരെയുള്ള പോരാട്ടം കുടുംബങ്ങളിൽ നിന്ന് തുടങ്ങണം

December 4th, 2022

abudhabi-police-major-yousuf-al-hammadi-wisdom-programme-ePathram
അബുദാബി : ലഹരിക്ക് എതിരെയുള്ള പോരാട്ടം കുടുംബങ്ങളിൽ നിന്നും തുടങ്ങണം എന്നും ലഹരി ഉപയോഗം തടയുന്നതിൽ രക്ഷിതാക്കൾക്ക് മുഖ്യ പങ്കുണ്ട് എന്നും അബുദാബി പൊലീസിലെ ലഹരി നിർമ്മാർജ്ജന വിഭാഗം മേധാവി മേജർ യൂസഫ് അൽ ഹമ്മാദി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ അബുദാബിയിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധ വൽക്കര സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതുതലമുറയിൽ കാണുന്ന ലഹരിയുടെ അമിതോപയോഗം അത്യന്തം ആശങ്കാജനകം തന്നെയാണ്. അതി ശക്തമായ ബോധ വത്കരണവും ഇടപെടലുകളും നടത്തിയിട്ടില്ല എങ്കിൽ നശിക്കുന്നത് നാടിന്‍റെ ഭാവിയാണ്.

ലഹരിക്ക് എതിരെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുകളാണ് യു. എ. ഇ. സ്വീകരിച്ചിട്ടുള്ളത്. കുട്ടികളെ ദോഷകരമായി ബാധിക്കുന്നത് ഒന്നും വെച്ചു പൊറുപ്പിക്കുകയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യൽ മീഡിയകളിലെ കെണികളെ കുറിച്ച് ബോദ്ധ്യപ്പടുത്താനും പൊതു ജനങ്ങൾക്ക് അധികാരി കളുമായി ബന്ധപ്പെടുവാനും ‘അമാൻ’ എന്ന സംവിധാനവും 8002626 എന്ന ടോൾ ഫ്രീ നമ്പറും ഏർപ്പെടുത്തിയിട്ടുണ്ട്.

പൊതു ജനങ്ങളെ ബോധ വത്കരിക്കുന്ന ഇത്തരം പരിപാടികൾക്ക് അബുദാബി പോലീസിന്‍റെ എല്ലാ പിന്തുണയും ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

കുടുംബാംഗങ്ങൾ തമ്മിലുള്ള പരസ്പര ബന്ധത്തിലുള്ള വിള്ളൽ ഇത്തരം അപകടങ്ങളിലേക്ക് നമ്മുടെ മക്കളെ കൊണ്ട് ചെന്നെത്തിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ ബോധ പൂർവ്വമായ ഇടപെടൽ അനിവാര്യം ആണെന്നും രക്ഷിതാക്കൾക്ക് അക്കാര്യത്തിൽ വലിയൊരു ഉത്തരവാദിത്വം ഉണ്ട് എന്നും പ്രമുഖ ഫാമിലി കൗൺസിലറായ ഡോ. ജൗഹർ മുനവ്വിർ അഭിപ്രായപ്പെട്ടു.

ജീവിതം കേവലം അടിച്ചു പൊളിക്കാൻ ഉള്ളതല്ല എന്നും അതിനപ്പുറം മഹത്തായ ജീവിത ലക്ഷ്യം ഉണ്ട് എന്നും മക്കളെ ബോധ്യ പ്പെടുത്താൻ നമുക്ക് സാധിക്കണം. പണം ഉണ്ടാക്കാൻ എളുപ്പ വഴി തേടുന്ന കുട്ടികൾ എത്തിപ്പെടുന്നത് ലഹരി മാഫിയയുടെ കൈകളിലാണ്.

കുടുംബത്തിനകത്ത് മനസ്സമാധാനം ലഭിക്കാത്തവർ ഇത്തരം ലഹരികൾക്ക് അടിമകൾ ആവാനുള്ള സാധ്യത വളരെ കൂടുതലാണ്. നമ്മുടെ സംസ്കാര ത്തിന്‍റെ ഭാഗമായ സുഭദ്രമായ കുടുംബ സംവിധാനം തകർക്കാനുള്ള ലിബറലിസ ത്തിന്‍റെ ശ്രമം ലഹരി മാഫിയയെ സഹായിക്കാനാണ് എന്നും അദ്ദേഹം കുട്ടിച്ചേർത്തു.

കൃത്യമായ ധാർമ്മികതയുടെ അടിസ്ഥാനത്തിൽ ജീവിതം നയിക്കുന്നവർക്ക് മാത്രമാണ് ഇത്തരം തിന്മകളിൽ നിന്ന് മാറി നിൽക്കാനാവുക എന്നും ബോധ വത്കരണങ്ങൾക്ക് ഒപ്പം തന്നെ അടിസ്ഥാന വിഷയങ്ങളും പരിഹാരങ്ങളും ചർച്ചയാകേണ്ടതുണ്ട് എന്നും പ്രമുഖ പണ്ഡിതനും യു. എ. ഇ. വിസ്ഡം പ്രസിഡണ്ടുമായ ഹുസൈൻ സലഫി പറഞ്ഞു.

സൃഷ്ടാവിന്‍റെ നിർദ്ദേശങ്ങൾ അനുസരിച്ച് ജീവിതം ക്രമപ്പെടുത്തിയവർക്ക് ഇരു ലോകത്തും സമാധാനം ലഭിക്കും എന്നും അത് കൊണ്ടു തന്നെയാണ് കുടുംബ ബന്ധം ശക്തമാക്കുന്ന കാര്യത്തിൽ ശക്തമായ നിർദ്ദേശങ്ങൾ ഇസ്ലാം നൽകിയത് എന്നും അദ്ദേഹം ചൂണ്ടി ക്കാണിച്ചു.

51 ആമത് യു. എ. ഇ. ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിയില്‍ ആയിരത്തോളം രക്ഷിതാക്കൾ സംബന്ധിച്ചു.

വിസ്‌ഡം യു. എ. ഇ. ജനറൽ സെക്രട്ടറി ശംസുദ്ദീൻ അജ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബഷീർ, സഈദ് ചാലിശ്ശേരി, ഇന്ത്യൻ ഇസ്ലാമിക്ക് സെൻ്റർ ജനറൽ സെക്രട്ടറി ടി. കെ. അബ്ദുസ്സലാം, അബുദാബി കെ. എം. സി. സി. ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ പ്രസംഗിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

12 of 1221112132030»|

« Previous Page« Previous « വടകര പ്രവാസോത്സവം ശ്രദ്ധേയമായി
Next »Next Page » മാസ്റ്റര്‍ മൈന്‍ഡ് ഇന്‍റർ നാഷണൽ മത്സര വിജയികള്‍ »



  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine