യു.എ.ഇ. അവധി ദിനങ്ങള്‍ ഒരുമിച്ചാക്കി

November 26th, 2011

uae-national-day-epathram

അബുദാബി : ഇസ്ലാമിക പുതു വര്‍ഷ ദിനത്തിന്റെ അവധി ഡിസംബര്‍ 1 ലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 3 നാണ് ദേശീയ ദിനത്തിന്റെ അവധി. പുതുവത്സര അവധി അടുത്ത ആഴ്ചയിലേക്ക് മാറ്റിയതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, സ്ക്കൂളുകള്‍ക്കും മാത്രമല്ല സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 1 വ്യാഴാഴ്ച, ഡിസംബര്‍ 2 വെള്ളിയാഴ്ച, ഡിസംബര്‍ 3 ശനിയാഴ്ച എന്നിങ്ങനെ 3 ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി ഭാരതീയ ദിവസ് അടുത്ത വര്‍ഷം ദുബൈയില്‍

November 24th, 2011

mk-lokesh-ePathram
അബുദാബി : ഗള്‍ഫ് മേഖലക്കു വേണ്ടി മാത്രം ദുബായില്‍ പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിക്കാന്‍ തീരുമാനമായി എന്ന്‍ ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് പറഞ്ഞു. കേന്ദ്ര പ്രവാസി കാര്യ മന്ത്രാ ലയം വര്‍ഷം തോറും സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫ് മേഖല അവഗണിക്ക പ്പെടുന്നു എന്ന പരാതി ഇതോടെ തീരും.

2012 ഒക്ടോബര്‍ – നവംബര്‍ മാസത്തോടെ സമ്മേളനം നടത്താനാണ് സാധ്യത. ഇന്ത്യന്‍ എംബസ്സിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തിലാണ് അംബാസിഡര്‍ ഇക്കാര്യം അറിയിച്ചത്‌.

യു. എ. ഇ., സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസിഡര്‍ മാരും പ്രവാസി കളില്‍ നിന്നുള്ള പ്രതിനിധികളും ദുബൈ സമ്മേളന ത്തില്‍ പങ്കെടുക്കും. ഇതിലൂടെ ഗള്‍ഫ് മേഖല യിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ട് കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍ പ്പെടുത്താന്‍ കഴിയും.

തൊഴില്‍ മേഖല യില്‍ ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ നേരിടുമ്പോഴും ഇന്ത്യയുടെ വിദേശ നാണ്യ ത്തിന്‍റെ ബഹു ഭൂരിഭാഗവും ഗള്‍ഫ് മേഖല യില്‍ നിന്നാണ്. എന്നാല്‍ ഇതിന് അനുസരിച്ച് പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫ് മേഖല യില്‍ നിന്നുള്ളവര്‍ക്ക്‌ പരിഗണന ലഭിക്കുന്നില്ല എന്ന് തുടര്‍ച്ചയായി പരാതി ഉയരുന്ന സാഹചര്യ ത്തിലാണ് ദുബായില്‍ സമ്മേളനം സംഘടിപ്പിക്കാന്‍ പ്രവാസികാര്യ വകുപ്പ് ശ്രമം തുടങ്ങിയത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സുരക്ഷക്കും സമാധാന ത്തിനും ജി. സി. സി. സഹകരണം ശക്തമാക്കണം : യു. എ. ഇ. പ്രസിഡന്‍റ്

November 24th, 2011

sheikh-khalifa-gcc-meet-ePathram
അബുദാബി : ഗള്‍ഫ്‌ മേഖല യില്‍ സുരക്ഷയും സമാധാനവും നിലനിര്‍ത്താനും കൂടുതല്‍ പുരോഗതി കൈവരിക്കാനും ജി. സി. സി. രാജ്യങ്ങള്‍ തമ്മിലെ സഹകരണം ശക്തമാക്കണം എന്ന് യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആഹ്വാനം ചെയ്തു.

ജി. സി. സി. പ്രതിരോധ മന്ത്രിമാരുമായി സംസാരിക്കുക യായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉള്‍പ്പെടെ യുള്ളവര്‍ സന്നിഹിത രായിരുന്നു.

രാജ്യത്തിന്‍റെ മുന്നോട്ടുള്ള പ്രയാണ ത്തിനും പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും മേഖല യില്‍ സുരക്ഷയും സമാധാനവും നിലനില്‍ക്കണം എന്നാണ് ജി. സി. സി. ആഗ്രഹിക്കുന്നത് എന്ന് പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു. അടുത്ത മാസം റിയാദില്‍ നടക്കുന്ന ജി. സി. സി. ഉച്ചകോടിക്ക് മുന്നോടിയായി യോഗം ചേരുന്നതിനാണ് പ്രതിരോധ മന്ത്രിമാര്‍ അബുദാബിയില്‍ എത്തിയത്. ഉച്ചകോടിയിലെ അജണ്ട ഉള്‍പ്പെടെ യുള്ള കാര്യങ്ങള്‍ ഇവര്‍ ചര്‍ച്ച ചെയ്യും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

തടവുകാരെ കൈമാറാന്‍ ഇന്ത്യ – യു.എ.ഇ. കരാര്‍

November 23rd, 2011

jail-prisoner-epathram

അബുദാബി : കുറ്റവാളികളെ പരസ്പരം കൈമാറുന്നതിനുള്ള സുപ്രധാന കരാറില്‍ ഇന്ത്യയും യു. എ. ഇ. യും ബുധനാഴ്ച ഒപ്പു വെയ്ക്കും. ഇതോടൊപ്പം സുരക്ഷാ സഹകരണം ശക്തമാക്കുന്ന തിനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പു വെയ്ക്കും. ആഭ്യന്തര മന്ത്രി പി. ചിദംബരവും യു. എ. ഇ. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ലഫ്റ്റനന്‍റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാനുമാണ് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന കരാറുകളില്‍ ഒപ്പു വെയ്ക്കുന്നത്.

ഇന്ത്യന്‍ എംബസ്സിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അംബാസഡര്‍ എം. കെ. ലോകേഷ് ആണ് ഇക്കാര്യം അറിയിച്ചത്‌. ഇപ്പോള്‍ യു. എ. ഇ. യിലെ ജയിലുകളില്‍ 1,200 ഓളം ഇന്ത്യന്‍ തടവുകാര്‍ ഉണ്ട്. അതില്‍ 40 സ്ത്രീകള്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഒരു യു. എ. ഇ. ക്കാരന്‍ മാത്രമാണ് ഇന്ത്യന്‍ ജയിലില്‍ ഉള്ളത്. ഇദ്ദേഹത്തിന്റെ വിചാരണ പൂര്‍ത്തിയായിട്ടില്ല.

യു. എ. ഇ. ജയിലു കളില്‍ ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് മാത്രമാണ് കരാര്‍ ബാധകമാവുക. ഇവരുടെ തടവു ജീവിത ത്തിന്റെ ശിഷ്ട കാലം ഇന്ത്യന്‍ ജയിലു കളില്‍ തുടര്‍ന്നാല്‍ മതി. ഭീകരത, കള്ളപ്പണം, ചൂതാട്ടം തുടങ്ങിയവയ്ക്ക് എതിരെയുള്ള നടപടികള്‍ ശക്തിപ്പെടുത്തുക യാണ് സുരക്ഷാ സഹകരണ കരാറിലൂടെ ലക്ഷ്യമിടുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വ്യാജ മൊബൈലിനെതിരെ കര്‍ശന നടപടി

November 21st, 2011

china-mobile-phones-epathram

അബുദാബി: വ്യാജ മൊബൈല്‍ ഫോണുകള്‍ക്കെതിരെ യു. എ. ഇ. ദേശീയ തലത്തില്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നു. വ്യാജ മൊബൈല്‍ വില്‍ക്കുന്നവര്‍ക്ക് പിഴ ചുമത്തുക, കടകളുടെ ലൈസന്‍സ് റദ്ദാക്കുക ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളുണ്ടാകും. ഇത്തരം ഫോണുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആദ്യം നോട്ടീസ് നല്‍കുകയും പിഴ ചുമത്തും. എന്നിട്ടും നിയമ ലംഘനം തുടര്‍ന്നാല്‍ കടയുടെ ലൈസന്‍സ് റദ്ദാക്കുകയും കനത്ത പിഴ ചുമത്തുകയും ചെയ്യും. ആവശ്യമെങ്കില്‍ മറ്റു നിയമ നടപടികളും സ്വീകരിക്കും.

വ്യാജ മൊബൈല്‍ രാജ്യത്തേക്ക് കൊണ്ടു വരിക, വില്‍പന നടത്തുക, ഉപയോഗിക്കുക, ഇതിനെ പ്രോത്സാഹിപ്പിക്കുക, വില്‍പനക്കോ ഉപയോഗത്തിനോ സഹായം നല്‍കുക തുടങ്ങിയ കാര്യങ്ങളെല്ലാം നിയമ വിരുദ്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. വ്യാജ മൊബൈല്‍ ഫോണുകളുടെ ഉപയോഗം തടയാന്‍ ജനുവരി 31 മുതല്‍ വ്യാജ നമ്പറുകളുടെ മുഴുവന്‍ സേവനങ്ങളും റദ്ദാക്കാനും തീരുമാനമായതായി ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ട്രാ) വ്യക്തമാക്കി. ഇതിനകം അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് വ്യാജ ഫോണുകള്‍ ഏതൊക്കെയാണെന്ന് കണ്ടുപിടിച്ചു കഴിഞ്ഞതായി ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ട്രാ) വ്യക്തമാക്കി.

അതോറിറ്റിയുടെ നേതൃത്വത്തിലാണ് വ്യാജ ഫോണ്‍ വില്‍പനയും ഉപയോഗവും തടയാന്‍ നടപടി സ്വീകരിക്കുന്നത്. മൊബൈല്‍ സേവനദാതാക്കളായ ഇത്തിസാലാത്തും ഡുവും ഇക്കാര്യത്തില്‍ ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ നടപടികളുമായി സഹകരിക്കും. വ്യാജ ഫോണ്‍ ഉപയോഗിക്കുന്ന അതാത് വരിക്കാര്‍ക്ക് ഇത്തിസാലാത്തും ഡുവും എസ്. എം. എസ്. അയക്കും. ഫോണ്‍ ഒറിജിനലല്ലെങ്കില്‍ ഉടന്‍ മാറ്റണമെന്നും അല്ലാത്ത പക്ഷം സര്‍വീസ് തടയുമെന്നുമുള്ള സന്ദേശം ലഭിക്കും. ഇതിനുള്ള സമയ പരിധിക്ക് ശേഷവും ഒറിജിനല്‍ ഫോണ്‍ ഉപയോഗിക്കുന്നു എങ്കില്‍ സര്‍വീസ് പൂര്‍ണമായി നിര്‍ത്തലാക്കും. വ്യാജ ഫോണ്‍ ഉപയോഗത്തിലൂടെയുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്ന് ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് നാസര്‍ അല്‍ ഗാനിം പറഞ്ഞു.

ഫോണ്‍ വ്യാജമാണോയെന്ന് വരിക്കാര്‍ക്ക് തിരിച്ചറിയാന്‍ ഇത്തിസാലാത്ത് പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. ഫോണിന്‍റെ ഇന്‍റര്‍നാഷനല്‍ മൊബൈല്‍ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി (ഐ.എം.ഇ.ഐ.) നമ്പര്‍ ടൈപ് ചെയ്ത് 8877 എന്ന നമ്പറിലേക്ക് എസ്. എം. എസ്. അയക്കുകയാണ് വേണ്ടത്. *#06# എന്ന് ടൈപ് ചെയ്താല്‍ 15 അക്കങ്ങളുള്ള ഐ. എം. ഇ. ഐ. നമ്പര്‍ സ്ക്രീനില്‍ കാണാം.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലക്ഷ്മി നായര്‍ ഷാര്‍ജയില്‍
Next »Next Page » തടവുകാരെ കൈമാറാന്‍ ഇന്ത്യ – യു.എ.ഇ. കരാര്‍ »



  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine