കൊവിഡ് ഗുരുതര രോഗമല്ല : ഡെന്മാർക്കിൽ നിയന്ത്രണങ്ങള്‍ നീക്കി

February 2nd, 2022

denmark-flag-ePathram
ഡെന്മാർക്ക് : കൊവിഡ് ഒരു മാരക രോഗം അല്ല എന്നുള്ള തീരുമാനത്തില്‍ ഡെന്മാര്‍ക്കില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി. ഒമിക്രോൺ കേസുകള്‍ രാജ്യത്ത് കുതിച്ച് ഉയരുന്ന സാഹചര്യത്തിലും വാക്സിനേഷൻ നിരക്ക് ഉയര്‍ന്നതാണ് എന്ന നിലയിലാണ് പൊതു സ്ഥല ങ്ങളിൽ മാസ്കുകള്‍ ഒഴിവാക്കുന്നത് അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങളില്‍ രാജ്യത്ത് ഇളവ് പ്രഖ്യാപിച്ചത്.

ജനസംഖ്യയുടെ 80 % പേര്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. 60 % പേരും ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. അതു കൊണ്ട് തന്നെ കൊവിഡ് ഒരു ഗുരുതര രോഗം എന്ന നിലയിൽ ആരേയും ഭീതിപ്പെടുത്തുന്നില്ല എന്നാണ് വിലയിരുത്തല്‍. മാത്രമല്ല ആശുപത്രികളിൽ എത്തുന്ന ആളുകളുടെ എണ്ണ ത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട് എന്നും അധികൃതർ പറയുന്നു. പൊതു ചടങ്ങുകളിൽ സംബന്ധിക്കുവാൻ ഡാനിഷ് കൊവിഡ് ആപ്പ് ഇനി നിർബ്ബന്ധമില്ല.

നിയന്ത്രണങ്ങൾ നീക്കിയതോടെ നിശാ ക്ലബ്ബുകള്‍ തുറന്നു പ്രവർത്തിക്കുകയും രാവേറെ ചെന്നുള്ള മദ്യ വില്‍പ്പനയും പാര്‍ട്ടികളും വീണ്ടും ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഡെന്മാര്‍ക്കിന്‍റെ ഫ്രീ ട്രാവല്‍ സോണിന് പുറത്ത് നിന്നും വാക്‌സിന്‍ എടുക്കാതെ അതിര്‍ത്തി കടക്കുന്നതിന് നിയന്ത്രണമുണ്ട്. ക്ലിനിക്കു കളിലും ആശുപത്രികളിലും കൊവിഡ് പരിചരണ കേന്ദ്രങ്ങളിലും മാസ്ക് ഉപയോഗിക്കുകയും വേണം.

കഴിഞ്ഞ മാസം മുതൽ യു. കെ. യിൽ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി. ഇതിനെ പിന്തുടർന്നു കൊണ്ടാണ് ഡെന്മാർക്കിൽ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയത്. ഫ്രാന്‍സ്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ പിൻവലിക്കാൻ സന്നദ്ധരായിട്ടുണ്ട്.

നൂറു ശതമാനം ആളുകളിലും വാക്സിനേഷൻ എത്തുന്നതോടെ മറ്റു രാജ്യങ്ങളും കൊവിഡ് മാനദണ്ഡ ങ്ങളിൽ മാറ്റം വരുത്തുകയും നിയന്ത്രണങ്ങൾ നീക്കുക യും ചെയ്യും എന്ന് റിപ്പോർട്ടുകളുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on കൊവിഡ് ഗുരുതര രോഗമല്ല : ഡെന്മാർക്കിൽ നിയന്ത്രണങ്ങള്‍ നീക്കി

കൊവിഡ് ഗുരുതര രോഗമല്ല : ഡെന്മാർക്കിൽ നിയന്ത്രണങ്ങള്‍ നീക്കി

February 2nd, 2022

denmark-flag-ePathram
ഡെന്മാർക്ക് : കൊവിഡ് ഒരു മാരക രോഗം അല്ല എന്നുള്ള തീരുമാനത്തില്‍ ഡെന്മാര്‍ക്കില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി. ഒമിക്രോൺ കേസുകള്‍ രാജ്യത്ത് കുതിച്ച് ഉയരുന്ന സാഹചര്യ ത്തിലും വാക്സിനേഷൻ നിരക്ക് ഉയര്‍ന്നതാണ് എന്ന നിലയിലാണ് പൊതു സ്ഥലങ്ങളിൽ മാസ്കുകള്‍ ഒഴിവാക്കുന്നത് അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങളില്‍ രാജ്യത്ത് ഇളവ് പ്രഖ്യാപിച്ചത്.

ജനസംഖ്യയുടെ 80 % പേര്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. 60 % പേരും ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. അതു കൊണ്ട് തന്നെ കൊവിഡ് ഒരു ഗുരുതര രോഗം എന്ന നിലയിൽ ആരേയും ഭീതിപ്പെടുത്തുന്നില്ല എന്നാണ് വിലയിരുത്തല്‍. മാത്രമല്ല ആശുപത്രികളിൽ എത്തുന്ന ആളുകളുടെ എണ്ണ ത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട് എന്നും അധികൃതർ പറയുന്നു. പൊതു ചടങ്ങുകളിൽ സംബന്ധിക്കുവാൻ ഡാനിഷ് കൊവിഡ് ആപ്പ് ഇനി നിർബ്ബന്ധമില്ല.

നിയന്ത്രണങ്ങൾ നീക്കിയതോടെ നിശാ ക്ലബ്ബുകള്‍ തുറന്നു പ്രവർത്തിക്കുകയും രാവേറെ ചെന്നുള്ള മദ്യ വില്‍പ്പനയും പാര്‍ട്ടികളും വീണ്ടും ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഡെന്മാര്‍ക്കിന്‍റെ ഫ്രീ ട്രാവല്‍ സോണിന് പുറത്ത് നിന്നും വാക്‌സിന്‍ എടുക്കാതെ അതിര്‍ത്തി കടക്കുന്നതിന് നിയന്ത്രണമുണ്ട്. ക്ലിനിക്കു കളിലും ആശുപത്രികളിലും കൊവിഡ് പരിചരണ കേന്ദ്രങ്ങളിലും മാസ്ക് ഉപയോഗിക്കുകയും വേണം.

കഴിഞ്ഞ മാസം മുതൽ യു. കെ. യിൽ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി. ഇതിനെ പിന്തുടർന്നു കൊണ്ടാണ് ഡെന്മാർക്കിൽ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയത്. ഇതിനെ തുടർന്ന് അയര്‍ലന്‍ഡ്, ഫ്രാന്‍സ്, നെതര്‍ ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ പിൻവലിക്കാൻ സന്നദ്ധരായിട്ടുണ്ട്.

നൂറു ശതമാനം ആളുകളിലും വാക്സിനേഷൻ എത്തുന്നതോടെ മറ്റു രാജ്യങ്ങളും കൊവിഡ് മാനദണ്ഡ ങ്ങളിൽ മാറ്റം വരുത്തുകയും നിയന്ത്രണങ്ങൾ നീക്കുക യും ചെയ്യും എന്ന് റിപ്പോർട്ടുകളുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on കൊവിഡ് ഗുരുതര രോഗമല്ല : ഡെന്മാർക്കിൽ നിയന്ത്രണങ്ങള്‍ നീക്കി

കൊറോണ – സ്പെയിനിൽ മരണം തുടരുന്നു

April 3rd, 2020

corono-masked-man-epathram

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തൊള്ളായിരത്തിലേറെ മരണങ്ങളാണ് സ്പെയിനിൽ കൊറോണ മൂലം രേഖപ്പെടുത്തിയത്. പുതിയ കേസുകളുടെ എണ്ണത്തിൽ കുറവുണ്ട് എന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിക്കുന്നുണ്ട് എങ്കിലും മരണ നിരക്ക് ഏറെ ആശങ്കക്ക് വഴി വെക്കുന്നുണ്ട്.

ഇറ്റലി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊറോണ മരണം സംഭവിച്ച രാജ്യമാണ് സ്പെയിൻ. ഒരു ലക്ഷത്തി പതിനേഴായിരം പേർക്ക് രോഗ ബാധയുള്ളതായി ക്ണ്ടെത്തിയിട്ടുണ്ട്. പതിനായിരത്തി തൊള്ളായിരത്തിലേറെ പേർ മരണമടഞ്ഞു. ഇതിൽ 932 പേരാണ് ഇന്നലെ മരിച്ചത്.

എന്നാൽ പുതിയ കേസുകളുടെ എണ്ണത്തിൽ കുറവുണ്ട് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. വ്യാപന തോത് കഴിഞ്ഞ ആഴ്ച്ചത്തെ 20 ശതമാനത്തിൽ നിന്നും 6.8 ശതമാനമായി കുറഞ്ഞു എന്ന് ആരോഗ്യ വകുപ്പ് അറിയിച്ഛു.

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on കൊറോണ – സ്പെയിനിൽ മരണം തുടരുന്നു

വെനീസില്‍ വെള്ളപ്പൊക്കം

November 18th, 2019

flood-in-venice--third-tide-in-one-week-ePathram
യൂറോപ്പിലെ വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രവും ഇറ്റലിയിലെ പ്രധാന നഗര വുമായ വെനീസില്‍ തുടര്‍ച്ചയായി ഉണ്ടായി കൊണ്ടിരിക്കുന്ന വെള്ളപ്പൊക്ക ത്തില്‍ പ്രധാന സന്ദര്‍ശക കേന്ദ്രമായ സെന്റ് മാര്‍ക്ക് സ്‌ക്വയര്‍ താല്‍ക്കാലികമായി അടച്ചു. യു. എന്‍. പൈതൃക പട്ടിക യില്‍ ഇടം നേടിയ വെനീസ് നഗര ത്തില്‍ എത്തുന്ന സന്ദര്‍ശ കരും പ്രദേശ വാസി കളും മുട്ടോളം വെള്ളത്തിലാണ് യാത്ര ചെയ്യുന്നത്.

italy-venice-flood-2019-ePathram
ഒരു ആഴ്ചക്കിടെ മൂന്നാം തവണ യാണ് വെള്ളപ്പൊക്കം. കച്ചവട കേന്ദ്ര ങ്ങളി ലും ഹോട്ടലു കളിലും വെള്ളം കയറുകയും ജന ജീവിതം ദുസ്സഹമാവുകയും ചെയ്തു. വെള്ള പ്പൊക്ക ത്തിന് കാരണം കടലില്‍ ഉണ്ടായ കനത്ത വേലിയേറ്റ ങ്ങളാണ്. നദികളിലെ ജലനിരപ്പ് ആറടി യോളം ഉയർന്നു. നഗരത്തിൻെറ 70 ശതമാനത്തോളം വെള്ളം കയറി എന്നാണ് റിപ്പോര്‍ട്ടു കള്‍.

- pma

വായിക്കുക: , , , ,

Comments Off on വെനീസില്‍ വെള്ളപ്പൊക്കം

വെനീസില്‍ വെള്ളപ്പൊക്കം

November 18th, 2019

flood-in-venice--third-tide-in-one-week-ePathram
യൂറോപ്പിലെ വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രവും ഇറ്റലിയിലെ പ്രധാന നഗര വുമായ വെനീസില്‍ തുടര്‍ച്ചയായി ഉണ്ടായി കൊണ്ടിരിക്കുന്ന വെള്ളപ്പൊക്ക ത്തില്‍ പ്രധാന സന്ദര്‍ശക കേന്ദ്രമായ സെന്റ് മാര്‍ക്ക് സ്‌ക്വയര്‍ താല്‍ക്കാലികമായി അടച്ചു. യു. എന്‍. പൈതൃക പട്ടിക യില്‍ ഇടം നേടിയ വെനീസ് നഗര ത്തില്‍ എത്തുന്ന സന്ദര്‍ശ കരും പ്രദേശ വാസി കളും മുട്ടോളം വെള്ളത്തിലാണ് യാത്ര ചെയ്യുന്നത്.

italy-venice-flood-2019-ePathram
ഒരു ആഴ്ചക്കിടെ മൂന്നാം തവണ യാണ് വെള്ളപ്പൊക്കം. കച്ചവട കേന്ദ്ര ങ്ങളി ലും ഹോട്ടലു കളിലും വെള്ളം കയറുകയും ജന ജീവിതം ദുസ്സഹമാവുകയും ചെയ്തു. വെള്ള പ്പൊക്ക ത്തിന് കാരണം കടലില്‍ ഉണ്ടായ കനത്ത വേലിയേറ്റ ങ്ങളാണ്. നദികളിലെ ജലനിരപ്പ് ആറടി യോളം ഉയർന്നു. നഗരത്തിൻെറ 70 ശതമാനത്തോളം വെള്ളം കയറി എന്നാണ് റിപ്പോര്‍ട്ടു കള്‍.

- pma

വായിക്കുക: , , , ,

Comments Off on വെനീസില്‍ വെള്ളപ്പൊക്കം

Page 1 of 212

« Previous « സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സ് എസ്. എ. ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു
Next Page » ഗോട്ടബയ രാജ പക്സെ ശ്രീലങ്കൻ പ്രസിഡണ്ട് പദവിയിലേക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha