നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്

June 23rd, 2026

enroll-aadhaar-card-for-new-born-babies-ePathram
തിരുവനന്തപുരം : നവജാത ശിശുക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചാൽ ഉടന്‍ തന്നെ ആധാര്‍ കാര്‍ഡ് എടുക്കണം എന്ന് സംസ്ഥാന ഐ. ടി. മിഷൻ. അഞ്ചു വയസ്സ് വരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍ മെന്റ് സമയത്ത് വിരൽ അടയാളം, കണ്ണിന്റെ സ്കാനിംഗ് (കൃഷ്ണ മണി രേഖ) തുടങ്ങിയ ബയോ മെട്രിക്‌സ് ആവശ്യമില്ല. കുട്ടിയുടെ ജനന സര്‍ട്ടി ഫിക്കറ്റ് മാത്രം മതി.

മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികള്‍ക്ക് ആധാര്‍ നല്‍കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐ. ഡി. യും ആധാർ ആപ്ലിക്കേഷനിൽ ചേർത്ത് എന്നും ഉറപ്പു വരുത്തുക.

കുട്ടികൾക്ക് 5 വയസ്സിലും 15 വയസിലും ഫോട്ടോ അടക്കമുള്ള ബയോ മെട്രിക് വിവരങ്ങള്‍ നൽകി ആധാർ പുതുക്കണം. ബയോ മെട്രിക്‌സ് പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ ചില പ്പോൾ അസാധു ആയേക്കാം.

സ്‌കൂൾ അഡ്മിഷൻ, സ്കോളര്‍ ഷിപ്പുകള്‍, റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കല്‍ തുടങ്ങി വിവിധങ്ങളായ കാര്യങ്ങൾക്ക് കുഞ്ഞുങ്ങളുടെ ആധാർ ആവശ്യമായി വരും.

കുട്ടികള്‍ക്ക് ഭാവിയില്‍ സര്‍ക്കാര്‍ ആനു കൂല്യങ്ങള്‍ തടസ്സം കൂടാതെ ലഭിക്കാൻ സമയ ബന്ധിതമായി ആധാര്‍ എടുക്കുന്നതും അത് പുതുക്കുന്നതും സഹായിക്കും. കുഞ്ഞുങ്ങളുടെ ആധാർ സംബന്ധമായ വിവരങ്ങൾക്ക് അക്ഷയ സെന്ററുകൾ, അല്ലെങ്കിൽ വെബ് സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.

- pma

വായിക്കുക: , , , , , , , ,

Comments Off on നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്

സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി

June 23rd, 2026

strengthening-cyber-security-state-data-p-k-kunhalikutty-ePathram
തിരുവനന്തപുരം : ഡാറ്റയുടെയും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നത് പ്രധാന മുൻഗണന എന്നും സൈബർ ഭീഷണികളെ നേരിടാൻ ശക്തമായ സുരക്ഷാ ചട്ടക്കൂടുകൾ അനിവാര്യം എന്നും വ്യവസായ-വിവര സാങ്കേതിക വിദ്യ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലി ക്കുട്ടി.

‘സംസ്ഥാന ഡാറ്റക്കായുള്ള സൈബർ സുരക്ഷാ ചട്ട ക്കൂടുകൾ ശക്തിപ്പെടുത്തൽ’ എന്ന വിഷയത്തിൽ തിരുവനന്ത പുരത്ത് സംഘടിപ്പിച്ച സംസ്ഥാന തല കൺസൾട്ടേറ്റീവ് ശില്പ ശാല ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.

കേരളത്തിൽ ഡിജിറ്റൽ ഭരണ സംവിധാനങ്ങളും ഓൺ ലൈൻ സർക്കാർ സേവനങ്ങളും വ്യാപകം ആവുന്ന സാഹചര്യത്തിൽ റാൻസംവെയർ ആക്രമണങ്ങൾ, ഡാറ്റ ചോർച്ചകൾ, ഫിഷിംഗ് തട്ടിപ്പുകൾ, ഡിജിറ്റൽ സംവിധാനങ്ങൾക്ക് എതിരായ ആക്രമണങ്ങൾ തുടങ്ങിയ സൈബർ ഭീഷണികൾ വർദ്ധിച്ചു വരുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇത്തരം വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിന് കേന്ദ്ര-സംസ്ഥാന ഏകോപനവും ആധുനിക സൈബർ സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേറ്റ് ഐ. ടി. മിഷൻ, നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ, കേന്ദ്ര ഇലക്ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി.

സൈബർ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും സർക്കാർ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനുള്ള ദേശീയ തല കൺസൾട്ടേറ്റീവ് പ്രക്രിയയുടെ ഭാഗമായാണ് ശിൽപ്പ ശാല ഒരുക്കിയത്.  P R D – LIVE

- pma

വായിക്കുക: , , , , , ,

Comments Off on സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി

സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും

June 8th, 2026

police-strict-action-against-capturing-private-videos-for-social-media-ePathram

തിരുവനന്തപുരം : മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറി ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ആളുകൾക്ക് എതിരെ കർശ്ശന നടപടിയുമായി കേരള പോലീസ്.

സമൂഹ മാധ്യമങ്ങളില്‍ സ്വന്തം പ്രശസ്തിക്കും ലൈക്കു കൾക്കും വേണ്ടി അപകട സ്ഥലങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവിടങ്ങളിലെ ദൃശ്യങ്ങൾ പകർത്തി ഷെയർ ചെയ്യുന്ന പ്രവണത വർദ്ധിച്ചു വരുന്ന സാഹചര്യ ത്തിലാണ് പോലീസിന്റെ ഈ മുന്നറിയിപ്പ്.

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സ്വകാര്യതക്കുള്ള അവകാശം (Right to Privacy) മൗലിക അവകാശമാണ്. ഒരാളുടെ അനുമതി ഇല്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമ നടപടികൾ നേരിടാൻ കാരണം ആകാം.

Information Technology Act, 2000 – Section 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോ കളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് എന്നും പോലീസ് ഓർമ്മിപ്പിക്കുന്നു. FB PAGE & Instagram

- pma

വായിക്കുക: , , , , , , , , ,

Comments Off on സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും

അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി

May 20th, 2026

divorce-adultery-circumstantial-evidence-ePathram

ചെന്നൈ : ഭാര്യ- ഭർത്താക്കന്മാർക്ക് ഇടയിലെ വിവാഹേതര ബന്ധത്തിന്റെ പേരിൽ വിവാഹ മോചനം അനുവദിക്കുവാൻ ദമ്പതിമാരിൽ ഒരാൾ അവിഹിത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നതിന് സാഹചര്യ തെളിവുകൾ മതി എന്ന് മദ്രാസ് ഹൈക്കോടതി.

വിവാഹേതര ലൈംഗിക ബന്ധങ്ങൾ എല്ലാം തന്നെ അതീവ രഹസ്യമാണ് എന്നതു കൊണ്ട് അതിന് നേരിട്ടുള്ള തെളിവ്‌ ഹാജരാക്കുവാൻ ബുദ്ധിമുട്ട് തന്നെയായിരിക്കും എന്നും ജസ്റ്റിസ് സി. വി. കാർത്തി കേയനും ജസ്റ്റിസ് കെ. രാജശേഖറും അടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.

ഭാര്യക്ക്‌ മറ്റൊരാളുമായി അവിഹിത ബന്ധം ഉണ്ട് എന്ന് കാണിച്ച് ഭർത്താവ് നൽകിയ വിവാഹ മോചന ഹർജി അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

അവിഹിത ബന്ധത്തിന് തെളിവില്ല എന്നു പറഞ്ഞ് കുടുംബ കോടതി ഈ കേസ് നേരത്തേ തള്ളിയിരുന്നു. അതിനെതിരേ ഭർത്താവ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി.

ജോലി ആവശ്യാർത്ഥം പലപ്പോഴും ഭർത്താവിന് വീട്ടിൽ നിന്ന്‌ മാറി നിൽക്കേണ്ടി വരാറുണ്ട്. ഈ സമയത്ത് ഭാര്യ മറ്റൊരാളുമായി അടുപ്പത്തിൽ ആയി എന്നാണു പരാതി. പലയിടത്തു വെച്ചും ഭാര്യയെയും ആൺ സുഹൃത്തിനെയും പലരും കണ്ടതിന് ഭർത്താവ് തെളിവ്‌ ഹാജരാക്കിയിരുന്നു.

തന്റെ ഭർത്താവിന് ഹർജിയിൽപ്പറയുന്ന സ്ത്രീ യുമായി അവിഹിത ബന്ധമുണ്ട് എന്ന് കാണിച്ച് ആൺ സുഹൃത്തിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയതിന്റെ രേഖയും ഹാജരാക്കി. എന്നാൽ, ഹർജിക്കാരന്റെ ഭാര്യയും മറ്റൊരാളും തമ്മിൽ ലൈംഗിക ബന്ധം ഉണ്ട് എന്നതിന് ഈ തെളിവു മാത്രം പോരാ എന്നായിരുന്നു കുടുംബ കോടതിയുടെ അഭിപ്രായം.

രഹസ്യ ബന്ധങ്ങൾക്ക് തെളിവ് ഹാജരാക്കുന്നത് തീർത്തും ദുഷ്കരം ആണെന്നത് കൊണ്ട് സാഹചര്യ തെളിവുകളെ ആശ്രയിക്കേണ്ടി വരും. ഇവിടെ, ഭർത്താവ് ഹാജരാക്കിയ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ വിവാഹ മോചനം അനുവദിക്കാം എന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. HC-Verdict

- pma

വായിക്കുക: , , , , , ,

Comments Off on അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി

9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം

May 16th, 2026

cbse
ന്യൂഡല്‍ഹി : 2026-27 അദ്ധ്യയന വര്‍ഷം മുതല്‍ സി. ബി. എസ്. ഇ. സ്‌കൂളുകളിലെ 9, 10 ക്ലാസ്സുകളിൽ മൂന്നു ഭാഷകളുടെ പഠനം നിർബ്ബന്ധം ആക്കിക്കൊണ്ട് സർക്കുലർ ഇറക്കി. 2026 ജൂലായ് ഒന്നു മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കുന്ന മൂന്ന് ഭാഷകളില്‍ രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകൾ ആയിരിക്കണം.

വിദേശ ഭാഷ പഠിക്കാന്‍ താല്പര്യമുള്ളവർക്ക് പഠിക്കുന്ന രണ്ട് ഭാഷകള്‍ ഇന്ത്യന്‍ ഭാഷകൾ ആണെന്നും ഉറപ്പു വരുത്തി ക്കൊണ്ട് മാത്രമേ ഭാഷ തെരഞ്ഞെടുക്കാന്‍ സാധിക്കൂ. അല്ലെങ്കില്‍ വിദേശ ഭാഷ, നാലാമത് ഒരു അധിക ഭാഷയായി പഠിക്കാം.

പുതിയ പാഠപുസ്തകങ്ങള്‍ കിട്ടുന്നത് വരെ നിലവിലെ 9, 10 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മൂന്നാമത്തെ ഭാഷക്കു വേണ്ടി ആറാം ക്ലാസിലെ പാഠപുസ്തകങ്ങള്‍ ഉപയോഗിക്കാം എന്നും സി. ബി. എസ്. ഇ. സർക്കുലറിൽ വ്യക്തമാക്കി. കൂടാതെ പ്രാദേശിക സാഹിത്യ കൃതികളും കഥകളും കവിതകളും പാഠ്യ ഭാഗങ്ങളിൽ ഉള്‍പ്പെടുത്താന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇത് സംബന്ധിച്ച വിശദമായ മാര്‍ഗ്ഗരേഖ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ ജൂണ്‍ 15-നകം പുറത്തിറക്കും.

- pma

വായിക്കുക: , , , , , , ,

Comments Off on 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം

Page 1 of 9712345...102030...Last »

« Previous « എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
Next Page » ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha