ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു

April 21st, 2026

digital-arrest-cyber-scam-in-modern-days-ePathram
ന്യൂഡൽഹി : രാജ്യത്ത് വർദ്ധിച്ചു ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ സുപ്രീം കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. തട്ടിപ്പുകാരുടെ ഇരകളിൽ മുന്നിൽ നിൽക്കുന്നത് വിദ്യാ സമ്പന്നർ ആണെന്നുള്ളത് ഞെട്ടിക്കുന്നു എന്നും സുപ്രീം കോടതി. ഇത്തരം ഒരു തട്ടിപ്പു വിഷയത്തിൽ സ്വമേധയാ എടുത്ത കേസ്‌ പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതി ഈ അഭിപ്രായ പ്രകടനം നടത്തിയത്.

വിരമിച്ച ഉദ്യോഗസ്ഥർ, വിവിധ പ്രൊഫഷണലുകൾ, അദ്ധ്യാപകർ തുടങ്ങി ഉന്നത വിദ്യാഭ്യാസം ഉള്ളവർ പോലും ഭയപ്പെട്ട് ലക്ഷക്കണക്കിന് രൂപ തട്ടിപ്പുകാർക്ക് അയച്ചു കൊടുക്കുന്നു. സാങ്കേതിക വിദ്യയെക്കുറിച്ച് അറിവുള്ളവർ ഇത്തരം ചതിക്കുഴികളിൽ വീഴുന്നത് തടയാൻ വ്യാപകമായ ബോധവൽക്കരണം ആവശ്യം എന്നും കോടതി ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ ഓൺ ലൈൻ തട്ടിപ്പിന് ഇരയായ ഒരു ഉദ്യോഗസ്ഥയുടെ ജോലിയിൽ നിന്നും വിരമിച്ച സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട വിവരം വ്യക്തമാക്കി അയച്ച കത്ത് മുൻ നിറുത്തിയാണ് സുപ്രീം കോടതി സ്വമേധയാ കേസ് എടുത്തത്.

നേരിട്ട് അറിയാവുന്ന സ്‌ത്രീയാണ്‌ ഡിജിറ്റൽ തട്ടിപ്പിന് ഇരയായത്. ഇത്തരം സംഭവങ്ങൾ ദ‍ൗർഭാഗ്യകരം എന്നും ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു.

ഡിജിറ്റൽ അറസ്റ്റ് എന്നൊരു നിയമ സംവിധാനം ഇന്ത്യയിൽ ഇല്ലാ എന്നുള്ള കാര്യം കേന്ദ്ര സർക്കാരും അന്വേഷണ ഏജൻസികളും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ഇത്തരം തട്ടിപ്പുകൾ തുടരുന്നത് ഏറെ ഗൗരവം ഉള്ളതാണ് എന്നും സുപ്രീം കോടതി പറഞ്ഞു.

 

- pma

വായിക്കുക: , , , , , , , , , , , , , , , ,

Comments Off on ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു

വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം

April 18th, 2026

logo-government-of-india-ePathram
ന്യൂഡൽഹി : വനിതാ സംവരണ നിയമ ഭേദഗതി ലോക്‌സഭ ചർച്ച ചെയ്യുന്നതിന് ഇടയിൽ കേന്ദ്ര സർക്കാരിന്റെ തിരക്കിട്ട ഒരു വിചിത്ര നീക്കം.

ലോകസഭയിലും സംസ്ഥാന നിയമ സഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന 2023 ലെ നിയമം ഏപ്രിൽ 16 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുത്തി കേന്ദ്ര നിയമ കാര്യ മന്ത്രാലയം. വ്യാഴാഴ്ച അർദ്ധ രാത്രിയിലാണ് വിജ്ഞാപനം ഇറക്കിയത്.

2023 സെപ്റ്റംബറിലാണ് നാരീ ശക്തി വന്ദൻ അധിനിയമം എന്ന പേരിൽ ഉള്ള വനിതാ സംവരണ നിയമം പാർലമെന്‍റ് പാസ്സാക്കിയത്. ലോക്‌ സഭയിലും സംസ്ഥാന നിയമ സഭകളിലും മൂന്നിലൊന്നു സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതാണ് 2023 ലെ നിയമം.

എന്നാൽ 2027ലെ സെൻസസ് പ്രക്രിയ പൂർത്തിയാക്കി, മണ്ഡല പുനർ നിർണ്ണയം കഴിഞ്ഞ ശേഷം 2034ലെ ൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ മാത്രമേ ഇത് നടപ്പിലാവുകയുള്ളൂ.

2023ൽ പാസ്സാക്കിയ ബിൽ രാഷ്ട്രപതി ഒപ്പു വെച്ചതോടെ നിയമം ആയിരുന്നു. എന്നാൽ അത് നടപ്പിലാക്കുന്ന തീയ്യതി പിന്നീട് പ്രഖ്യാപിക്കും എന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്. നിയമം വ്യാഴാഴ്ച മുതൽ പ്രാബല്യത്തില്‍ വന്ന രീതിയിലാണ് ഇപ്പോൾ വിജ്ഞാപനം വന്നിരിക്കുന്നത്.

nari shakti vandan adhiniyam 2023

- pma

വായിക്കുക: , , , , , , , , ,

Comments Off on വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം

മൊഹ്‌സിന കിദ്വായി അന്തരിച്ചു

April 8th, 2026

congress-leader-mohsina-kidwai-passes-away-ePathram
ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മൊഹ്‌സിന കിദ്വായി (94) അന്തരിച്ചു. കോൺഗ്രസ് പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിലും ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി സർക്കാരുകളിലും ഭാഗം ആയിരുന്നു.

വിവിധ കാലഘട്ടങ്ങളിലായി കേന്ദ്ര-സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി പദവികളിലും ലോക് സഭ, രാജ്യ സഭ അംഗ വും ആയിരുന്നു. കേരളത്തിന്റെ ചുമതല ഉണ്ടായിരുന്ന എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു.

2016ല്‍ രാജ്യ സഭാ കാലാവധി പൂര്‍ത്തിയായ സമയത്തു സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച  മുഹ്സിന  കിദ്വായി വിശ്രമ ജീവിതത്തിൽ ആയിരുന്നു.

- pma

വായിക്കുക: , , ,

Comments Off on മൊഹ്‌സിന കിദ്വായി അന്തരിച്ചു

സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ

April 6th, 2026

third-gender-epathram
ന്യൂഡൽഹി : കേന്ദ്ര സർക്കാർ കൊണ്ടു വന്ന പുതിയ നിയമ ഭേദഗതി, ട്രാൻസ് ജെൻഡർ വ്യക്തികളുടെ ലിംഗ സ്വത്വം സ്വയം നിർണ്ണയിക്കുവാൻ ഉള്ള മൗലിക അവകാശത്തെ ഹനിക്കുന്നു എന്ന ആരോപണം ഉന്നയിച്ച് സുപ്രീം കോടതിയിൽ ഹർജി. 2026 മാർച്ച് 30 ന് നിലവിൽ വന്ന നിയമ ഭേദഗതി ഭരണ ഘടനാ വിരുദ്ധം ആണെന്നും ഹർജിയിൽ പറയുന്നു.

ലിംഗ സ്വത്വം എന്നത് ബയോളജിക്കൽ അല്ല. അത് വ്യക്തിയുടെ തീരുമാനം ആണെന്ന് വ്യക്തമാക്കുന്ന സുപ്രീം കോടതി വിധിക്ക് വിരുദ്ധം ആയിട്ടാണ് പുതിയ നിയമ ഭേദഗതി എന്ന് ചൂണ്ടി ക്കാണിച്ചു കൊണ്ടാണ് പ്രമുഖ ട്രാൻസ് ജെൻഡർ ആക്ടി വിസ്റ്റു കളായ ലക്ഷ്മി നാരായൺ ത്രിപാഠി, സൈനബ് ജാവേദ് പട്ടേൽ എന്നിവർ കോടതിയിൽ എത്തിയത്.

2019 ലെ നിയമത്തിൽ സ്വയം തിരിച്ചറിയാനുള്ള അവകാശം ഉണ്ടായിരുന്നു എങ്കിലും പുതിയ ഭേദഗതിയിലെ മൂന്നാം വകുപ്പ് ഇത് എടുത്തു മാറ്റി.

ഒരു വ്യക്തി ആരാണ് എന്ന് നിശ്ചയിക്കാൻ സർക്കാരിന് അധികാരം നൽകുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം ആണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

പുതിയ നിയമ പ്രകാരം ട്രാൻസ് ജെൻഡർ സർട്ടിഫിക്കറ്റിനായി സർക്കാർ നിശ്ചയിക്കുന്ന മെഡിക്കൽ ബോർഡിന്റെ ശുപാർശ നിർബ്ബന്ധം ആക്കിയിട്ടുണ്ട്. ഇത് ട്രാൻസ് വ്യക്തികളെ മെഡിക്കൽ നിരീക്ഷണത്തിന് വിധേയർ ആക്കുന്നതിനു തുല്യം ആണെന്നും പറയുന്നു. ലിംഗമാറ്റ ശസ്ത്ര ക്രിയ നടത്തിയവർ വിവരങ്ങൾ സർക്കാരിനെ അറിയിക്കണം എന്നുള്ള വ്യവസ്ഥ സ്വകാര്യതയുടെ ലംഘനം ആണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

 

- pma

വായിക്കുക: , , , , , , ,

Comments Off on സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ

നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല

April 1st, 2026

illegal-strike-of-nurses-in-kerala-private-hospitals-ePathram
കൊച്ചി : നഴ്‌സുമാരുടെ അനിശ്ചിതകാല സമരം നിയമ വിരുദ്ധം ആണെന്നും അടിസ്ഥാന ശമ്പളം 40,000 രൂപ വേണം എന്നുള്ള നഴ്‌സുമാരുടെ ആവശ്യം നിലവിലെ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധവും സ്വകാര്യ ആശു പത്രികൾക്ക് താങ്ങാൻ കഴിയാത്തതും ആണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ (കെ. പി. എച്ച്. എ.) അറിയിച്ചു.

ആരോഗ്യ മേഖലയിൽ സമരം ചെയ്യാൻ 14 ദിവസം മുൻപ് നോട്ടീസ് നൽകണം എന്നുള്ള ഹൈക്കോടതി വിധി നിലനിൽക്കെ, ഏഴു ദിവസം മാത്രം നോട്ടീസ് നൽകി സൂചനാ പണിമുടക്ക്, അനിശ്ചിതകാല സമരം ആക്കി മാറ്റിയത് നിയമ വ്യവസ്ഥകളുടെ ലംഘനമാണ് എന്നും കെ. പി. എച്ച്. എ. ഭാരവാഹികൾ പറഞ്ഞു.

കുറഞ്ഞ വേതനം നിശ്ചയിക്കുന്നത് ‘കോഡ് ഓൺ വേജസ്’ പ്രകാരം സർക്കാർ നടത്തുന്ന മൂല്യ നിർണ്ണയ ത്തിലൂടെയാണ്.

ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം മാർച്ച് ആറിന് പ്രസിദ്ധീകരിച്ചു. അന്തിമ വിജ്ഞാപനം വരുന്നതു വരെ ശമ്പള ഘടന മാറ്റുന്നത് നിയമ വിരുദ്ധമാണ്.

അടിസ്ഥാന ശമ്പളം 40,000 രൂപ ആയാൽ ഡി. എ.  ഉൾപ്പെടെ ഒരാൾക്ക് മാസ ശമ്പളം 50,000 മുതൽ 60,000 രൂപ വരെ നൽകണം. ഭൂരിപക്ഷം സ്വകാര്യ ആശു പത്രി കൾക്കും ഇത് താങ്ങാൻ കഴിയില്ല.

അടിസ്ഥാന ശമ്പളം കൂടാതെ, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ, കുറഞ്ഞ നിരക്കിലുള്ള താമസ-ഭക്ഷണ സൗകര്യങ്ങൾ, ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമുള്ള ചികിത്സാ ആനുകൂല്യങ്ങൾ എന്നിവ സ്വകാര്യ ആശു പത്രികൾ നൽകുന്നുണ്ട്.

ഇതെല്ലാം കൂടെ ചേരുമ്പോൾ, കേരളത്തിലെ നഴ്‌സുമാർക്ക് ഇന്ത്യയിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ ഏറ്റവും മികച്ച പ്രതിഫലം ലഭ്യമാവുന്നുണ്ട് എന്നും കെ. പി. എച്ച്. എ. ഭാരവാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല

Page 1 of 6512345...102030...Last »

« Previous « സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
Next Page » മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha