കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി

May 7th, 2024

arvind-kejriwal-epathram
ന്യൂഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ അറസ്റ്റു ചെയ്തു ജയിലിൽ ഇട്ടിരിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടി ക്കൊണ്ട് ഉത്തരവ് ഇറക്കിയത്.

ഇടക്കാല ജാമ്യം തേടി സുപ്രീം കോടതിയിൽ എത്തിയ കെജ്രിവാളിൻ്റെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഡല്‍ഹി കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. വ്യാഴാഴ്ച വീണ്ടും ജാമ്യ ഹർജി പരിഗണിക്കും. തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ പ്രചാരണം നടത്താൻ മാത്രം ജാമ്യ ഹരജി പരിശോധിക്കുന്നു എന്നും സുപ്രീം കോടതി വ്യക് മാക്കി.

ജാമ്യം നല്‍കിയാലും മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാന്‍ കഴിയില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. കെജ്രിവാളിൻ്റെ അറസ്റ്റില്‍ വ്യക്തത വേണം . ഈ കേസിൽ അറസ്റ്റു ചെയ്യാൻ ഇ. ഡി. നിബന്ധനകള്‍ പാലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. അന്വേഷണം എന്തിന് രണ്ട് വര്‍ഷം നീണ്ടു എന്നും ഇ. ഡി. യോട് സുപ്രീം കോടതി ചോദിച്ചു.

 

 

- pma

വായിക്കുക: , , , , , , , , , ,

Comments Off on കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി

മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍

March 22nd, 2024

arvind-kejriwal-epathram
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രി വാളിനെ ഇ. ഡി. അറസ്റ്റ് ചെയ്തു. മദ്യനയ അഴിമതി കേസില്‍ കെജ്രിവാളിൻ്റെ അറസ്റ്റ് തടയാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാന്‍ ഇ. ഡി. അദ്ദേഹത്തിൻ്റെ വസതിയിൽ എത്തി.

രണ്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്നാണു റിപ്പോർട്ട്. ചോദ്യം ചെയ്യലിനോട് അരവിന്ദ് കെജ്രിവാള്‍ സഹകരിച്ചില്ല അതിനാലാണ് കസ്റ്റഡിയിൽ എടുത്തത് എന്നും ഇ. ഡി. അറിയിച്ചു.

മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് 9 തവണ സമന്‍സ് അയച്ചിട്ടും കെജ്രിവാള്‍ ഇ. ഡി.ക്ക് മുന്നില്‍ ഹാജരായിരുന്നില്ല. ഡല്‍ഹി ജല ബോര്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലും ഇ. ഡി. അയച്ച സമന്‍സ് കെജ്രിവാള്‍ തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഒരു ഡസനോളം ഉദ്യോഗസ്ഥർ അടങ്ങുന്ന ഇ. ഡി. സംഘം കെജ്രിവാളിൻ്റെ വീട്ടിലെത്തിയത്.

- pma

വായിക്കുക: , , , , , , ,

Comments Off on മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍

ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി

January 28th, 2024

janta-dal-united-jdu-leader-nitish-kumar-ePathram

പാട്ന : പ്രവചനാതീതമായ കാലു മാറ്റങ്ങളിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കുപ്രസിദ്ധി നേടിയ ജെ. ഡി. യു. (ജനാതാ ദൾ യുണൈറ്റഡ്) നേതാവ് നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു. സഖ്യ കക്ഷിയായ ലാലു പ്രസാദ് യാദവിൻ്റെ ആർ. ജെ. ഡി. യെ (രാഷ്ട്രീയ ജനതാ ദൾ) ഒഴിവാക്കി പുതിയ മന്ത്രി സഭ രൂപീകരിക്കാനുള്ള  രാഷ്ട്രീയ നാടകം, ഇന്ത്യൻ ജനാധിപത്യത്തിന് മറ്റൊരു കളങ്കം ആയി മാറി.

ആർ. ജെ. ഡി. അംഗങ്ങൾക്ക് പകരം ബി. ജെ. പി. അംഗങ്ങളെ ഉൾപ്പെടുത്തി ജെ. ഡി. യു- ബി. ജെ. പി. സഖ്യ സർക്കാർ രൂപീകരിച്ച് വീണ്ടും പുതിയ മുഖ്യ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുകയും ചെയ്തു. ഇതോടെ മുൻപ് നിതീഷ് കുമാർ തള്ളിപ്പറഞ്ഞ എൻ. ഡി. എ. യുടെ ഭാഗമായി വീണ്ടും.

പുതിയ മന്ത്രി സഭയിൽ രണ്ട് ഉപ മുഖ്യ മന്ത്രിമാരും സ്പീക്കര്‍ പദവിയും ബി. ജെ. പി. ക്ക് നല്‍കാന്‍ ധാരണയായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മന്ത്രിസഭയില്‍ ബി. ജെ. പി. ക്ക് കൂടുതല്‍ മന്ത്രി പദവികളും നല്‍കും,

ഇതോടെ പ്രതിപക്ഷ വിശാല സഖ്യം ഇന്ത്യൻ നാഷണല്‍ ഡെമോക്രാറ്റിക് ഇൻക്ലുസീവ് അലയൻസ് (I-N-D-I-A) മുന്നണിയുടെ നേതൃത്വത്തിൽ നിന്നും നിതീഷ് കുമാർ ഒഴിവായി. സഖ്യത്തിൻ്റെ നേതൃത്വം തട്ടിയെടുക്കുവാൻ കോണ്‍ഗ്രസ്സ് ശ്രമിക്കുകയും I-N-D-I-A മുന്നണിയുടെ ചെയർമാനായി കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വരികയും ചെയ്തതോടെയാണ് രാഷ്ട്രീയ സാഹചര്യങ്ങൾ മാറി മറിഞ്ഞത് എന്നും ജെ. ഡി. യു. നേതാക്കൾ പറയുന്നു. PTI – Twitter

- pma

വായിക്കുക: , , , , , , ,

Comments Off on ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി

ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്

September 28th, 2023

national-id-of-india-aadhaar-card-ePathram
ന്യൂഡല്‍ഹി : ഇന്ത്യയിലെ സാഹചര്യങ്ങളില്‍ ആധാര്‍ കാര്‍ഡ് സുരക്ഷിതമല്ല എന്നും സ്വകാര്യതയെ ബാധിക്കും എന്നും ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്. ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ ഐ. ഡി. പ്രോഗ്രാം ആയ ആധാറില്‍ നിന്ന് മിക്കപ്പോഴും ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭിക്കാതിരുന്ന സാഹചര്യം ഉണ്ട് എന്നും ബയോ മെട്രിക് സാങ്കേതിക സംവിധാനങ്ങളില്‍ ആധാറിന് വിശ്വാസ്യത ഇല്ല എന്നും മൂഡീസ് വിമര്‍ശിച്ചു.

വിരല്‍ അടയാളം, കണ്ണിന്‍റെ ഐറിസ് സ്കാനിംഗ്, മൊബൈല്‍ ഫോണ്‍ (ഒ. ടി. പി.) വഴി എന്നിങ്ങനെ യാണ് ആധാര്‍ വെരിഫിക്കേഷന്‍ നടക്കുന്നത്. ഇന്ത്യയിലെ മാറി മാറി വരുന്ന കലാവസ്ഥ ഇതിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും.

ആധികാരികതയുടെയും വിശ്വാസ്യത യുടെയും പ്രശ്‌നം നിലനില്‍ക്കുന്നു എന്ന വിമര്‍ശമാണ് മൂഡീസ് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം ഉള്ളത്. ഇങ്ങനെ കേന്ദ്രീകൃത സ്വഭാവമുള്ള ഒരു ഐ. ഡി. മാത്രം ഉപയോഗിച്ച് നിരവധി ഡാറ്റാ ബേസുകളില്‍ ഇടപെടാന്‍ സാധിക്കുന്നത് വളരെ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്ന വിമര്‍ശനവും മൂഡീസ് ഉയര്‍ത്തുന്നു.

എന്നാല്‍ ഇക്കാര്യങ്ങള്‍ ന്യായീകരിക്കുന്നതും വ്യക്തമാക്കുന്നതും ആയിട്ടുള്ള തെളിവുകളും ഗവഷേണ രേഖയും ഒന്നും തന്നെ മൂഡീസിന്‍റെ ഭാഗത്ത് ഇല്ല എന്ന എതിര്‍വാദം ഉന്നയിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ രംഗത്തു വന്നു. മറ്റെല്ലാ വെരിഫിക്കേഷന്‍ രീതികള്‍ക്കും മേലെയായി, സുരക്ഷ ഉറപ്പു വരുത്താന്‍ മൊബൈല്‍ ഒ. ടി. പി. സംവിധാനം ഉണ്ട് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ന്യായീകരണം.

ആധാറിന്‍റെ ഡാറ്റ മാനേജ്മന്‍റ് അപര്യാപ്തമാണ് എന്ന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഓഡിറ്റിംഗ് കേന്ദ്രമായ സി. എ. ജി. അഭിപ്രായപ്പെട്ട് ഒരു വര്‍ഷം ആവുമ്പോഴാണ് മൂഡീസ് ഈ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

- pma

വായിക്കുക: , , , , , , , , ,

Comments Off on ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്

എൻ. സി. പി. യെ പിളര്‍ത്തി അജിത് പവാർ എൻ. ഡി. എ. സർക്കാറിൽ ഉപ മുഖ്യമന്ത്രിയായി

July 2nd, 2023

ncp-flag-ajit-pawar-split-ncp-ePathram

മുംബൈ : അട്ടിമറിക്കു വേദിയായി വീണ്ടും മഹാ രാഷ്ട്ര രാഷ്ട്രീയം. മുതിര്‍ന്ന എന്‍. സി. പി. നേതാവ് അജിത് പവാര്‍ പാര്‍ട്ടിയെ പിളര്‍ത്തി, ബി. ജെ. പി. യും ശിവ സേനയും നേതൃത്വം നല്‍കുന്ന എന്‍. ഡി. എ. സര്‍ക്കാറില്‍ ഉപ മുഖ്യ മന്ത്രിയായി അജിത് പവാര്‍ സത്യ പ്രതിജ്ഞ ചെയ്തു.

നിലവില്‍ പ്രതിപക്ഷ നേതാവായിരുന്ന അജിത് പവാര്‍ തീർത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തി ലൂടെയാണ് തന്നോടൊപ്പം നില്‍ക്കുന്ന 29 എം. എൽ. എ. മാരേയും കൂട്ടി രാജ് ഭവനില്‍ എത്തി സത്യ പ്രതിജ്ഞ ചെയ്തത്.

അജിതിന് പുറമെ എൻ. സി. പി. യിൽ നിന്ന് മറ്റ് എട്ട് പേർ കൂടി എന്‍. ഡി. എ. സര്‍ക്കാറില്‍ മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്തു. എന്‍. സി. പി. ക്ക് 53 എം. എല്‍. എ. മാരുണ്ട് . ഇവരില്‍ ഭൂരി പക്ഷവും അജിതിനൊപ്പം പോയി എന്നാണ് റിപ്പോര്‍ട്ട്.

- pma

വായിക്കുക: , , , , , ,

Comments Off on എൻ. സി. പി. യെ പിളര്‍ത്തി അജിത് പവാർ എൻ. ഡി. എ. സർക്കാറിൽ ഉപ മുഖ്യമന്ത്രിയായി

Page 1 of 1912345...10...Last »

« Previous « പാർലമെന്‍റ് വർഷ കാല സമ്മേളനം ജൂലായ് 20 ന് തുടങ്ങും
Next Page » കെ. എസ്. സി. ഭാരവാഹികള്‍ ഇന്ത്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha