അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ

March 18th, 2026

iran-confirms-death-of-national-security-chief-ali-larijani-ePathram
ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരി ജാനി (67) വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ചതായി ഇറാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ കൊലപാതകത്തെ തുടർന്ന് രാജ്യ ത്തിന്‍റെ സുരക്ഷയുടെ നേതൃത്വം ഏറ്റെടുത്തത് ലാരി ജാനി ആയിരുന്നു.

ആയത്തുല്ല അലി ഖമേനിക്കു ശേഷം യുദ്ധത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഇറാനിയൻ നേതാവും ഇറാന്റെ സൈനിക നേതൃത്വത്തിലെ ഏറ്റവും നിർണ്ണായക വ്യക്തിയും ആയിരുന്നു അലി ലാരി ജാനി.

‘ഇറാന്‍റെ ഉന്നമനത്തിനും ഇസ്‌ലാമിക വിപ്ലവത്തിനും വേണ്ടി ജീവിത കാലം മുഴുവൻ ശ്രമിച്ച ശേഷം അദ്ദേഹം ഒടുവിൽ തന്‍റെ ആഗ്രഹം നിറവേറ്റി. അഭിമാനത്തോടെ രക്ത സാക്ഷിത്വം വരിച്ചു’ എന്നാണ് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച നടത്തിയത്.

അലി ലാരിജാനിക്കൊപ്പം അദ്ദേഹത്തിന്റെ മകനും അംഗ രക്ഷകരും ഇറാൻ ബസിജ് കമാണ്ടർ ഗുലാം റിസ സുലൈ മാനിയും കൊല്ലപ്പെട്ടു എന്നും കൗൺസിൽ അറിയിച്ചു. Image Credit : FB  Reuters 

- pma

വായിക്കുക: , , , , , ,

Comments Off on അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ

ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു

March 9th, 2026

renowned-historian-dr-k-n-panikkar-passed-away-ePathram

തിരുവനന്തപുരം : ആധുനിക ഇന്ത്യയിലെ പ്രമുഖ ചരിത്രകാരനും കേരള ചരിത്ര ഗവേഷണ കൗൺസിൽ സ്ഥാപക ചെയർമാനുമായ കെ. എൻ. പണിക്കർ (കണ്ടിയൂർ നാരായണ പണിക്കർ-90) അന്തരിച്ചു. കേരള ചരിത്ര ഗവേഷണ കൗൺസിൽ, അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനം ആഘോഷിക്കുവാൻ ഉള്ള തയ്യാറെടുപ്പിൽ ഇരിക്കെയാണ് അന്ത്യം.

ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടേയും മകനായി 1936 ൽ ജനിച്ചു. ചാവക്കാട് ബോഡ് ഹൈസ്കൂൾ, പാലക്കാട് ഗവ. വിക്ടോറിയാ കോളേജ്, രാജസ്ഥാൻ സർവ്വ കലാ ശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ബിരുദ പഠന കാലത്ത് കോളജ് യൂണിയൻ ചെയർമാൻ ആയിരുന്നു.

ഡൽഹി ജെ. എൻ. യു. വിൽ ദീർഘ കാലം ചരിത്ര വിഭാഗം അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. വകുപ്പു മേധാവിയായും സ്കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ ഡീനായും ആർക്കൈവ്സ് ഓഫ് കണ്ടെമ്പററി ഹിസ്റ്ററിയുടെ ചെയർമാനായും പ്രവർത്തിച്ചു.

ചരിത്രകാരൻ, ധൈഷണികൻ, മത നിരപേക്ഷതയുടെ കാവൽക്കാരൻ, സാംസ്കാരിക പ്രവർത്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിൽ കെ. എൻ. പണിക്കർ നൽകിയ സംഭാവനകൾ ഏറെ വിലമതിക്കുന്നതാണ്. കെ. എൻ. പണിക്കരുടെ മിക്ക കൃതികളും പഠനങ്ങളും ഇംഗ്ലീഷ് ഭാഷയിലാണ്. മലയാളത്തിൽ ‘മലബാര്‍ കലാപം : പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ’ എന്ന പുസ്തകം ഏറെ ശ്രദ്ധേയമാണ്.   WiKiPeDiA 

- pma

വായിക്കുക: , ,

Comments Off on ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു

ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു

March 1st, 2026

iran-supreme-leader-ayathulla-ali-khamenei- killed-in-america-israel-air-strike-ePathram
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി, അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാന്റെ ന്യൂസ് ഏജൻസി ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.

മരണത്തെ ത്തുടർന്ന് ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മകൾ, പേരക്കുട്ടി, മരു മകൾ, മരു മകൻ എന്നിവരും യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവ് അലി ശംഖാനി, ഐ ആർ ജി സി കമാൻഡർ ഇൻ ചീഫ് മുഹമ്മദ് പാക്പൂർ, ഇറാൻ പ്രതിരോധ മന്ത്രി അസീസ് നാസിർ സാദെ, സൈനിക ചീഫ് ഓഫ് സ്റ്റാഫ് അബ്ദുൽ റഹീം മൂസവി എന്നിവരും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇർന റിപ്പോർട്ട് ചെയ്തു.

Image Credit : W A M

- pma

വായിക്കുക: , , , , ,

Comments Off on ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു

ജലീൽ രാമന്തളി വിടവാങ്ങി

February 23rd, 2026

ima-founder-jaleel-ramanthali-passed-away-ePathram

അബുദാബി : ഇന്ത്യൻ മീഡിയ അബുദാബിയുടെ സ്ഥാപക നേതാവും എഴുത്തുകാരനുമായ   ജലീൽ രാമന്തളി (70) നിര്യാതനായി. രാമന്തളി വടക്കുമ്പാട് പൊന്നിച്ചി അബ്‌ദുൾ റഹിമാൻ- ഇറയത്ത് വടക്കേ പുരയിൽ ആമിന ഹജ്ജുമ്മ എന്നിവരുടെ മകനാണ് ഇറയത്ത് ജലീൽ എന്ന ജലീൽ രാമന്തളി.

തിങ്കളാഴ്ച പുലർച്ചെ രാമന്തളിയിലുള്ള വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ചന്ദ്രിക പത്രത്തിന്റെ അബുദാബി ലേഖകനും നിരവധി ശ്രദ്ധേയ പുസ്തകങ്ങളുടെ രചയിതാവും കൂടിയായ ജലീൽ രാമന്തളി പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ എത്തിയ ശേഷം സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും ഫെയ്‌സ് ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലും ഏറെ സജീവമായിരുന്നു.

ഇക്കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹത്തിന്റെ ‘പ്രവാസ ത്തുടിപ്പുകൾ’ എന്ന ഗൾഫ് അനുഭവ കുറിപ്പുകൾ പ്രകാശനം ചെയ്തത്.

യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ്‌ ബിൻ സുൽത്താൻ അൽ നഹ്യാന്റെ സമ്പൂർണ്ണ ജീവ ചരിത്രം ആദ്യമായി ഇന്ത്യന്‍ ഭാഷയില്‍ തയ്യാറാക്കിയ ‘ശൈഖ് സായിദ്’ എന്ന കൃതി ഏറെ ചർച്ച ചെയ്യപ്പെട്ടതും വായന ക്കാരുടെ പ്രശംസ ഏറ്റു വാങ്ങിയതുമാണ്.

ഗള്‍ഫ് സ്കെച്ചുകള്‍, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍, മരുഭൂമികള്‍ പറയുന്നത് ; പറയാത്തതും, നഗരത്തിലെ കുതിരകള്‍, നേര്‍ച്ച വിളക്ക്, അഭയം തേടി, സ്നേഹം ഒരു കടങ്കഥ, ഇരുള്‍ മുറ്റിയ വഴിയമ്പലങ്ങള്‍ തുടങ്ങിയ നിരവധി പുസ്തക ങ്ങള്‍ ജലീല്‍ രാമന്തളി യുടേതായി പ്രസിദ്ധീകരി ച്ചിട്ടുണ്ട്.

നിരവധി പുരസ്കാരങ്ങൾ നേടിയ ദൂരം (Tele Cinema) അടക്കം ഒട്ടനവധി ഹ്രസ്വ സിനിമകൾക്കും ടെലി വിഷൻ പ്രോഗ്രാമുകൾക്കു തിരക്കഥ രചിച്ചു.

സമഗ്ര സംഭാവനക്കുള്ള സഹൃദയ- അഴീക്കോട് പുരസ്‌കാരം, മാടായി പഞ്ചായത്ത് കെ. എം. സി. സി. യുടെ മാധ്യമ പുരസ്കാരം, ചിരന്തന സാംസ്കാരിക വേദിയുടെ അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഭാര്യ : റഹ്മത്ത്, മക്കൾ : സാമിയ, അമീന, സൽവ. മരുമക്കൾ : അബ്ദുൽ സലാം, അബ്ദുൽ ഖാദർ, അറഫാത്ത്. ഖബറടക്കം വൈകുന്നേരം നാലു മണിക്ക് രാമന്തളി ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടക്കും. FB PAGE

- pma

വായിക്കുക: , , , , , , , , ,

Comments Off on ജലീൽ രാമന്തളി വിടവാങ്ങി

എസ്. പി. വെങ്കിടേഷ് അന്തരിച്ചു

February 3rd, 2026

music-director-s-p-venkitesh-passes-away-ePathram
പ്രശസ്ത സംഗീത സംവിധായകന്‍ എസ്. പി. വെങ്കിടേഷ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ യിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ബംഗാളി, ഹിന്ദി അടക്കം നിരവധി ഭാഷകളിൽ ഹിറ്റ് ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിക്കുകയും പ്രശസ്തമായ നിരവധി ചിത്രങ്ങൾക്ക്‌ പശ്ചാത്തല സംഗീതം ഒരുക്കുകയും ചെയ്തിട്ടുണ്ട്.

1986 ൽ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ടി. പി. ബാല ഗോപാലന്‍ എം. എ. എന്ന സിനിമയില്‍ എ. ടി. ഉമ്മറിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു കൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. ഈ സിനിമ യുടെ പശ്ചാത്തല സംഗീതവും നിർവ്വഹിച്ചു.

ഇതേ വർഷം തന്നെ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ എന്ന സിനിമയുടെ ഗാനങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും നൽകി ഹിറ്റ് സംഗീത സംവിധായകൻ എന്ന ലേബലിൽ അറിയപ്പെടാൻ തുടങ്ങി.

പിന്നീട് വഴിയോരക്കാഴ്ചകൾ, ഇന്ദ്രജാലം, നാടോടി, കിലുക്കം, ഭൂമിയിലെ രാജാക്കൻമാർ, മിന്നാരം, മാന്ത്രികം, ദൗത്യം, തുടർക്കഥ, സ്പടികം, ധ്രുവം, മഹായാനം, കൗരവർ, ജോണി വാക്കർ, കുട്ടേട്ടന്‍, വാല്‍സല്യം, സൈന്യം, സോപാനം, പൈതൃകം, അർത്ഥന, ദേശാനടക്കിളികൾ കരയാറില്ല, ഭീഷ്മാചാര്യ, കാഴ്ചയ്ക്കപ്പുറം, കാബൂളിവാല, വ്യൂഹം, എന്നോടിഷ്ടം കൂടാമോ, മാന്നാര്‍ മത്തായി സ്പീക്കിംഗ്, സൂപ്പർമാൻ, ആദ്യത്തെ കണ്മണി, പുതുക്കോട്ടയിലെ പുതു മണവാളൻ, ഹൈവേ, കാശ്മീരം തുടങ്ങി 150 ഓളം ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കി.

പൈതൃകം, ജനം (1993-ൽ) എന്നീ സിനിമകളിലെ സംഗീത സംവിധാനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തെ തേടി എത്തി.

- pma

വായിക്കുക: , , , ,

Comments Off on എസ്. പി. വെങ്കിടേഷ് അന്തരിച്ചു

Page 1 of 4412345...102030...Last »

« Previous « ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
Next Page » മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha