ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി

April 21st, 2025

vatican-pope-francis-ePathram
റോം : ദൈവ സ്‌നേഹം എല്ലാ മനുഷ്യര്‍ക്കും ഒരു പോലെ അവകാശപ്പെട്ടതാണ്‌ എന്നും ആര്‍ക്കും അതു തടയാന്‍ പാടില്ല എന്നും ലോകത്തോടു വിളിച്ചു പറഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ (88) ദിവംഗതനായി. ഏപ്രിൽ 21 തിങ്കളാഴ്ച  പ്രാദേശിക സമയം രാവിലെ 7 : 35 നു വത്തിക്കാനിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം എന്നും വത്തിക്കാൻ അറിയിച്ചു.

അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്നുള്ള കർദ്ദിനാള്‍ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ, 2013 മാര്‍ച്ച് 13 ന് ആയിരുന്നു കത്തോലിക്കാ സഭയുടെ 266-ാമത്‌ മാര്‍പാപ്പ യായി തെരഞ്ഞെടുക്കപ്പെട്ടത്.

അന്നത്തെ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2013 ഫെബ്രുവരി 28 ന് രാജി വെച്ചതിനെ തുടര്‍ന്നാണ് സ്ഥാനാരോഹണം. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാർപാപ്പയായിരുന്നു പോപ്പ് ഫ്രാൻസിസ്.

1936 ഡിസംബര്‍ ഏഴിനായിരുന്നു ജനനം. 1958 ൽ ഈശോ സഭയില്‍ ചേര്‍ന്നു. 1969 ഡിസംബര്‍ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കര്‍ദ്ദിനാള്‍ ആയി. 731–741 കാല ഘട്ടത്തിലെ, സിറിയ യിൽ നിന്നുള്ള ഗ്രിഗറി മൂന്നാമനു ശേഷം യൂറോപ്പിനു പുറത്തു നിന്നുളള മാർപാപ്പയായിരുന്നു അദ്ദേഹം.

 

 

- pma

വായിക്കുക: , ,

Comments Off on ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി

എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര

April 19th, 2025

gulf-news-photo-grapher-mandayappurath-m-k-abdul-rahiiman-passes-away-ePathram
അബുദാബി : കഴിഞ്ഞ ദിവസം അബുദാബിയിൽ വെച്ച് മരണപ്പെട്ട, ഗൾഫ് ന്യൂസ് പത്രത്തിന്റെ മുൻ ഫോട്ടോ ജേണലിസ്റ്റും കൊടുങ്ങല്ലൂർ എറിയാട് സ്വദേശിയുമായ മണ്ടായപ്പുറത്ത് എം. കെ. അബ്ദുൽ റഹ്‌മാന്റെ ഭൗതിക ശരീരം അബുദാബി ബനിയാസ് ഖബർ സ്ഥാനിൽ അടക്കം ചെയ്തു.

അബുദാബിയിലെ സാമൂഹിക സാംസ്കാരിക സംഘടന കളിൽ സജീവമായിരുന്ന മണ്ടായപ്പുറത്ത് എം. കെ. അബ്ദുൽ റഹിമാൻ, മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ഇന്ത്യൻ മീഡിയ അബുദാബി ഇമ യുടെ ആദ്യ കാല സജീവ പ്രവർത്തകനുമായിരുന്നു.

ഗൾഫ് ന്യൂസിലെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം ഏതാനും ആഴ്ചകൾക്കു മുൻപാണ് സന്ദർശന വിസയിൽ അബുദാബി യിൽ മകന്റെയും കുടുംബത്തിന്റെയും അടുത്തെത്തിയത്.

അടുത്തയാഴ്ച നാട്ടിലേക്ക്‌ തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. ബുധനാഴ്ച രാത്രിയായി രുന്നു ഹൃദയാഘാതം അദ്ദേഹത്തെ മരണത്തിന് കീഴടക്കിയത്. നാലു പതിറ്റാണ്ടു കാലം തന്റെ കർമ്മ ഭൂമിയായിരുന്ന മണ്ണിൽ തന്നെ അന്ത്യയാത്രയും.  വ്യാഴാഴ്‌ച വൈകുന്നേരം തന്നെ ഖബറടക്കം കഴിഞ്ഞു.

ബന്ധുക്കളും സുഹൃത്തുക്കളും സാംമൂഹിക സാംസ്കാരിക സംഘടനാ പ്രവർത്തകരും അടക്കം നൂറു കണക്കിനാളുകൾ ഖബറടക്ക ചടങ്ങുകളിൽ സംബന്ധിച്ചു.

1982 ആഗസ്റ്റിലായിരുന്നു ഗൾഫ് ന്യൂസ് ദിനപ്പത്ര ത്തിന്റെ അബുദാബി ഓഫീസിൽ ഫോട്ടോ ഗ്രാഫറായി ഔദ്യോഗിക സേവനം തുടങ്ങുന്നത്. 38 വർഷം തുടർച്ചയായി ഫോട്ടോ ജേണലിസ്റ്റ് ആയി സേവനം അനുഷ്ഠിച്ചു. അധികൃതരുടെ പ്രശംസയും നിരവധി അവാര്‍ഡുകളും അദ്ദേഹം സ്വന്തമാക്കി.

എറിയാട് മണ്ടായിപ്പുറത്ത് പരേതനായ കുത്തിക്കാദർ ഹാജിയുടെ മകനാണ്. ആലുവ സ്വദേശി നസീമയാണ് ഭാര്യ. FB PAGE

- pma

വായിക്കുക: , , , ,

Comments Off on എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര

എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര

April 19th, 2025

gulf-news-photo-grapher-mandayappurath-m-k-abdul-rahiiman-passes-away-ePathram
അബുദാബി : കഴിഞ്ഞ ദിവസം അബുദാബിയിൽ വെച്ച് മരണപ്പെട്ട, ഗൾഫ് ന്യൂസ് പത്രത്തിന്റെ മുൻ ഫോട്ടോ ജേണലിസ്റ്റും കൊടുങ്ങല്ലൂർ എറിയാട് സ്വദേശിയുമായ മണ്ടായപ്പുറത്ത് എം. കെ. അബ്ദുൽ റഹ്‌മാന്റെ ഭൗതിക ശരീരം അബുദാബി ബനിയാസ് ഖബർ സ്ഥാനിൽ അടക്കം ചെയ്തു.

അബുദാബിയിലെ സാമൂഹിക സാംസ്കാരിക സംഘടന കളിൽ സജീവമായിരുന്ന മണ്ടായപ്പുറത്ത് എം. കെ. അബ്ദുൽ റഹിമാൻ, മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ഇന്ത്യൻ മീഡിയ അബുദാബി ഇമ യുടെ ആദ്യ കാല സജീവ പ്രവർത്തകനുമായിരുന്നു.

ഗൾഫ് ന്യൂസിലെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം ഏതാനും ആഴ്ചകൾക്കു മുൻപാണ് സന്ദർശന വിസയിൽ അബുദാബി യിൽ മകന്റെയും കുടുംബത്തിന്റെയും അടുത്തെത്തിയത്.

അടുത്തയാഴ്ച നാട്ടിലേക്ക്‌ തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. ബുധനാഴ്ച രാത്രിയായി രുന്നു ഹൃദയാഘാതം അദ്ദേഹത്തെ മരണത്തിന് കീഴടക്കിയത്. നാലു പതിറ്റാണ്ടു കാലം തന്റെ കർമ്മ ഭൂമിയായിരുന്ന മണ്ണിൽ തന്നെ അന്ത്യയാത്രയും.  വ്യാഴാഴ്‌ച വൈകുന്നേരം തന്നെ ഖബറടക്കം കഴിഞ്ഞു.

ബന്ധുക്കളും സുഹൃത്തുക്കളും സാംമൂഹിക സാംസ്കാരിക സംഘടനാ പ്രവർത്തകരും അടക്കം നൂറു കണക്കിനാളുകൾ ഖബറടക്ക ചടങ്ങുകളിൽ സംബന്ധിച്ചു.

1982 ആഗസ്റ്റിലായിരുന്നു ഗൾഫ് ന്യൂസ് ദിനപ്പത്ര ത്തിന്റെ അബുദാബി ഓഫീസിൽ ഫോട്ടോ ഗ്രാഫറായി ഔദ്യോഗിക സേവനം തുടങ്ങുന്നത്. 38 വർഷം തുടർച്ചയായി ഫോട്ടോ ജേണലിസ്റ്റ് ആയി സേവനം അനുഷ്ഠിച്ചു. അധികൃതരുടെ പ്രശംസയും നിരവധി അവാര്‍ഡുകളും അദ്ദേഹം സ്വന്തമാക്കി.

എറിയാട് മണ്ടായിപ്പുറത്ത് പരേതനായ കുത്തിക്കാദർ ഹാജിയുടെ മകനാണ്. ആലുവ സ്വദേശി നസീമയാണ് ഭാര്യ. FB PAGE ; ഓർമ്മക്കുറിപ്പ് 

- pma

വായിക്കുക: , , , ,

Comments Off on എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര

സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു

February 25th, 2025

social-worker-pallikkal-babu-abdul-kalam-samajam-ex-vice-prsident-passes-away-ePathram
അബുദാബി : മലയാളി സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു (അബ്ദുൽ കലാം 78) അന്തരിച്ചു. തിരുവനന്തപുരം പള്ളിക്കൽ കുന്നിൽ സ്വദേശിയാണ്. മുപ്പത്തി അഞ്ച് വർഷത്തോളം അബു ദാബിയിൽ ഇത്തിസലാത്ത്‌ ടെലികോം കമ്പനിയിൽ ജോലി ചെയ്തിരുന്നു.

പ്രവാസ ജീവിതത്തിൽ അബുദാബിയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിദ്ധ്യവും അബു ദാബി മലയാളി സമാജം വൈസ് പ്രസിഡണ്ട് പദവി യിലും പ്രവർത്തിച്ചിട്ടുണ്ട്. ഖബറടക്കം നിലമേൽ മുരുക്കമൺ പള്ളി ഖബർ സ്ഥാനിൽ.

ഭാര്യ നാദിറ ബീവി. മക്കൾ : ഡോക്ടർ നവീൻ അബ്‌ദുൾ ശ്യാം, ഷൈൻ അബ്‌ദുൾ കലാം, ഷഹാന കലാം. മരുമക്കൾ : ഡോക്ടർ നൂറാ ഹമീദ്. നിഷാദ് നൗഷർ.

- pma

വായിക്കുക: , ,

Comments Off on സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു

പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു

February 10th, 2025

environment-activist-kallur-balan-passes-away-ePathram

പാലക്കാട് : ജില്ലയിലുടനീളം 5 ലക്ഷത്തിൽ അധികം തണൽ മരങ്ങളും ഫല വൃക്ഷങ്ങളും നട്ടു പിടിപ്പിച്ച പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ (76) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.

മരം നട്ടുപിടിപ്പിക്കല്‍ ജീവിത വ്രതമാക്കി മാറ്റിയ ഈ പരിസ്ഥിതി പ്രവർത്തകൻ തരിശു ഭൂമിയായി കിടന്ന നൂറ് ഏക്കറോളം കുന്നിന്‍ പ്രദേശം വർഷങ്ങൾ നീണ്ട പ്രയത്നം കൊണ്ട് മരങ്ങള്‍ വെച്ചു പിടിപ്പിച്ച് ഹരിതാഭമാക്കി.

പാലക്കാട് കൂടാതെ തൃശൂർ, മലപ്പുറം ജില്ലകളിലായി മാവ്, പ്ലാവ്, പുളി, വേപ്പ്, ഞാവൽ, പന, മുള, ഉങ്ങ് തുടങ്ങി 25 ലക്ഷത്തോളം തൈകൾ കല്ലൂർ ബാലൻ നട്ടു പിടിപ്പിച്ചിട്ടുണ്ട്. മലയിലെ പാറകള്‍ക്ക് ഇടയില്‍ കുഴികൾ തീര്‍ത്ത് പക്ഷികൾക്കും മറ്റു ജീവ ജാല ങ്ങൾക്കും ദാഹ ജലം നൽകി. വേനൽക്കാലത്ത് കാട്ടിലെ വന്യ മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകി വന്നിരുന്നു.

പാലക്കാട് മാങ്കുറുശ്ശി കല്ലൂർ മുച്ചേരി സ്വദേശിയായ ബാലൻ്റെ സ്ഥിരം വേഷം പച്ച ഷര്‍ട്ടും പച്ച ലുങ്കിയും തലയി ലൊരു പച്ച ബാന്‍ഡും ആയിരുന്നു. അത് കൊണ്ട് തന്നെ ഏത് ആൾ കൂട്ടത്തിലും ബാലൻ വേറിട്ടു നിന്നിരുന്നു.

വനം മിത്ര, കേരള മിത്ര, ബയോ ഡൈവേഴ്സിറ്റി, ഭൂമി മിത്ര തുടങ്ങിയ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ലീലയാണ് ഭാര്യ. രാജേഷ്, രജീഷ്, രജനീഷ് എന്നിവര്‍ മക്കളാണ്.

- pma

വായിക്കുക: , , ,

Comments Off on പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു

Page 3 of 4312345...102030...Last »

« Previous Page« Previous « മുഗള്‍ ഗഫൂര്‍ അവാര്‍ഡ് പി. ബാവാ ഹാജിക്ക്
Next »Next Page » ഇൻസൈറ്റ് ഡോക്യുമെന്‍ററി ഫെസ്റ്റിവൽ ഫെബ്രുവരി 16 ഞായറാഴ്ച »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha